റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു

March 15th, 2012
dinesh-trivedi-epathram
ന്യൂഡല്‍ഹി: കേന്ദ്ര റേയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജി വെച്ചു. റെയില്‍‌വേ നിരക്കിലുള്ള വര്‍ദ്ധനവില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമത ബാനര്‍ജിയുടെ അപ്രീതിയാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ദിനേശ് തൃവേദി രാജിവെക്കണമെന്ന മമതയുടെ ആവശ്യം കോണ്‍ഗ്രസ്സ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ഷിപ്പിങ്ങ് മന്ത്രിയായ മുകുള്‍ റോയ് കേന്ദ്ര റെയില്‍‌വേ മന്ത്രിയായേക്കും. റെയില്‍‌വേ ബജറ്റ് അവതരിപ്പിച്ച് അതിനു പാര്‍ലമെന്റില്‍ മറുപടി പറയും മുമ്പേ മന്ത്രി രാജിവെച്ചത് യു. പി. എക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയെ മറികടന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിയാലോചിച്ച് റെയില്‍‌വേ ബജറ്റ് നടപ്പാക്കിയെന്ന തോന്നല്‍ മമതയ്ക്കുണ്ട്. പാര്‍ട്ടിയില്‍ തന്റെ അപ്രമാധിത്വത്തിനു വിധേയനാകാത്ത മന്ത്രിയെ വച്ചു പൊറുപ്പിക്കുവാന്‍ മമത തയ്യാറായില്ല. കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നും ദിനേശ് ത്രിവേദിയെ ഉടന്‍ നീക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് മമത ആവശ്യപ്പെടുകയായിരുന്നു.
വിഷയം സങ്കീര്‍ണ്ണമായതോടെ പൊതു ബഡ്ജറ്റ് അവതരിപ്പിച്ചു കഴിയുന്നതുവരെയെങ്കിലും കടുത്ത നടപടിയിലേക്ക് പോകരുതെന്ന് പ്രധാനമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മമതയോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അതിനു വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പു [ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനു വലിയ തിരിച്ചടിയാണ് ജനങ്ങലില്‍ നിന്നും നേരിടേണ്ടിവന്നത്. സംസ്ഥാനങ്ങളില്‍ വിവിധ പ്രാദേശിക കക്ഷികള്‍ കരുത്താര്‍ജ്ജിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ വരുന്ന പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇതെല്ലാം കണക്കാക്കുമ്പോള്‍ നിലവിലെ രാഷ്ടീയ സാഹചര്യത്തില്‍ മമതയ്ക്കു മുമ്പില്‍ മുട്ടുമടക്കുകയല്ലാതെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു മറ്റു പോംവഴികള്‍ ഒന്നുമില്ലെന്നാണ് മനസ്സിലാക്കാനാകുക.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു

തിരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി

March 7th, 2012
rahul-gandhi-epathram
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കനത്ത തോല്‍‌വി ഏറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഏ. ഐ. സി. സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തങ്ങള്‍ നന്നായി പൊരുതിയെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി ചുക്കാന്‍ പിടിച്ച  ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാഹുലിനൊപ്പം സഹോദരി മിസ്സിസ്സ്. പ്രിയങ്കാ വധേരയും പ്രചാരണത്തിനിറങ്ങിയിരുന്നു. അമേഥിയടക്കം ഉള്ള മണ്ഡലങ്ങളില്‍ ജനം ഗാന്ധി കുടുംബത്തെ കയ്യൊഴിഞ്ഞു. പ്രചാരണ രംഗത്ത് ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് ഇരുവരും വിജയിച്ചുവെങ്കിലും പോളിം‌ങ്ങ് ബൂത്തില്‍ പക്ഷെ ജനം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തില്ല. സംഘടനാപരമായ ദൌര്‍ബല്യങ്ങളോടൊപ്പം കര്‍ഷകരും സാധാരണക്കാരും അനുഭവിക്കുന്ന കൊടിയ ദാരിദ്രവും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ്സിനു തിരിച്ചടിയായത്.
രാഹുല്‍ ഗാന്ധി എന്ന യുവ നേതാവിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഈ പരാജയം വന്‍ തലവേദനയാകും. വരാനിരിക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനേയോ മന്‍‌മോഹന്‍ സിങ്ങിനേയോ മുന്‍‌നിര്‍ത്തി മത്സര രംഗത്തേക്കിറങ്ങിയാല്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിക്കും എന്നതിന്റെ സൂചനയാണ് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന സോണിയാ ഗാന്ധിയുടെ പിന്‍‌ഗാമിയായി രാഹുല്‍ ഗാന്ധിയെ ദേശീയ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുവാനുള്ള ആലോചനകള്‍ക്ക് രാഷ്ടീയമായി മങ്ങല്‍
ഏല്പിച്ചേക്കും. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങളോട് വലിയതോതില്‍ വിധേയത്വം കാത്തു സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന് കരുതാനാകില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോൺഗ്രസിന് തിരിച്ചടി

March 7th, 2012

rahul-gandhi-epathram

ലഖ്നൌ : അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ പരാജയം. ഉത്തർ പ്രദേശിൽ വെറും 37 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ 224 സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്. മായാവതിയുടെ ബി.എസ്.പി.ക്ക് പോലും 80 സീറ്റുകൾ ലഭിച്ചു. 68 സീറ്റുകൾ നേടി പഞ്ചാബിൽ അകാലി ദൾ ബി. ജെ. പി. സഖ്യം അധികാരം നിലനിർത്തി. ഇവിടെ കോൺഗ്രസിന് വെറും 46 സീറ്റുകളാണ് ലഭിച്ചത്. ഗോവയിൽ കോൺഗ്രസ് നേടിയത് വെറും 9 സീറ്റുകളാണ്. ഇവിടെ 21 സീറ്റുകൾ നേടി ബി. ജെ. പി. അധികാരം പിടിച്ചെടുത്തു. മണിപ്പൂരിൽ മാത്രമാണ് കോൺഗ്രസിന് തങ്ങളുടെ മാനം കാക്കാൻ ആയത്. തൃണമൂൽ കോൺഗ്രസിന്റെ 7 സീറ്റുകൾക്കെതിരെ 42 സീറ്റുകൾ വിജയിച്ച് ഇവിടെ കോൺഗ്രസ് ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം സമാസമമാണ്. കോൺഗ്രസിന് 32 സീറ്റും ബി. ജെ. പി. ക്ക് 31 സീറ്റും ലഭിച്ചപ്പോൾ ബി. എസ്. പി. ക്ക് 3 സീറ്റും യു. കെ. ഡി. ക്ക് 1 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും ലഭിച്ചു.

ഉത്തർപ്രദേശിലെ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി എറ്റെടുത്തു. സംഘടനാപരമായ ദൌർബല്യങ്ങൾ കോൺഗ്രസ് പാർട്ടിക്ക് അകത്ത് നിലനില്ക്കുന്നുണ്ട് എന്ന് രാഹുൽ സമ്മതിച്ചു. താൻ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തി താൻ തുടർന്നും നിരവ്വഹിക്കും എന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് കൊണ്ട് രാഹുൽ അറിയിച്ചു. ഈ പരാജയം തനിക്ക് ഒരു പാഠമാണ്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ വിശദമായി കാണുവാൻ പ്രേരണ നൽകുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പിയില്‍ കോണ്‍ഗ്രസിന്‌ 100 സീറ്റ്‌ ലഭിക്കും: ദിഗ്‌വിജയ്‌ സിംഗ്‌

March 4th, 2012

digvijay-singh-epathram

ഭോപ്പാല്‍: ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ നൂറില്‍ കുറയാത്ത സീറ്റ്‌ ലഭിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌‌. കോണ്‍ഗ്രസിന്‌ 40 സീറ്റില്‍ താഴെമാത്രമേ ലഭിക്കൂ എന്ന എക്‌സിറ്റ്‌ പോള്‍ ഫലം അദ്ദേഹം തള്ളിക്കളഞ്ഞു. എക്‌സിറ്റ്‌ പോളിന്‌ അടിസ്‌ഥാനമാക്കിയ വസ്‌തുതകള്‍ ശരിയല്ല. കഴിഞ്ഞകാലങ്ങളില്‍ ഇത്തരത്തില്‍ വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നു എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്‌. ഇതും അപ്രകാരം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മശ്രീ അസ്ഹറുദ്ദീന്‍ എം. പി. ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

March 1st, 2012

mohammad-azharuddin-epathram

ന്യൂഡല്‍ഹി : ചെക്ക് കേസില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം. പി. യുമായ പത്മശ്രീ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദല്‍ഹിയിലെ ബിസിനസുകാരനായ സഞ്ജയ് സോളങ്കിയുടെ പരാതിയെ തുടര്‍ന്ന് ചെക്ക് കേസിലാണ് ഈ വാറണ്ട്. അസ്ഹറുദ്ദീന്റേയും മുന്‍ ഭാര്യ സംഗീത ബിജ്ലാനിയുടേയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 4.5 കോടി വിലമതിക്കുന്ന ഭൂമി വാങ്ങാന്‍ സോളങ്കി 1.5 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍, ബിജ്ലാനിയുമായുള്ള വിവാഹ മോചനം നടന്നതിനാല്‍ അസ്ഹറുദ്ദീന്‍ ഭൂമി വില്‍ക്കാന്‍ വിസമ്മതി ക്കുകയായിരുന്നു. സോളങ്കി നല്‍കിയ 1.5 കോടി രൂപയുടെ ചെക്ക് അസ്ഹറുദ്ദീന്‍ തിരിച്ചു നല്‍കി. എന്നാല്‍ പണമില്ലെന്ന കാരണത്താല്‍ ചെക്ക് മടങ്ങി. രണ്ട് തവണ ചെക്ക് മടങ്ങിയതോടെ  സോളങ്കി കോടതിയെ സമീപിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തിരക്കിലായത് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന അസ്ഹറുദ്ദീന്റെ അഭിഭാഷകന്റെ വാദം എന്നാല്‍ ദല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി ജഡ്ജി വിക്രാന്ത് വൈദ് അംഗീകരിച്ചില്ല. ആവശ്യം തള്ളിക്കളഞ്ഞ കോടതി മാര്‍ച്ച് ഏഴിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ഷെഹ്ലയുടെ കൊലപാതകം; വനിതാ ആര്‍ക്കിടെക്ട് അറസ്റ്റില്‍
Next »Next Page » മമതാ ബാനര്‍ജിയുടെ മരുമകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine