ആധാര്‍ : തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു

May 29th, 2022

national-id-of-india-aadhaar-card-ePathram

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പി ആര്‍ക്കും നല്‍കരുത് എന്നുള്ള മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടായേക്കാം എന്നതിനാല്‍ പ്രസ്തുത വാര്‍ത്താ കുറിപ്പ് പിന്‍വലിക്കുന്നു എന്നും മന്ത്രാലയം അറിയിച്ചു. യു. ഐ. ഡി. എ. ഐ. യുടെ യൂസര്‍ ലൈസന്‍സ്സ് ഉള്ളവര്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ നല്‍കാവൂ എന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്.

ആധാര്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ആധാറിന്‍റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനവുമായും പങ്കു വെക്കാന്‍ പാടില്ല. പകരം, അവസാനത്തെ നാലക്കങ്ങള്‍ മാത്രം നല്‍കുക എന്നും സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററു കൾ തുടങ്ങിയവർക്ക് ആധാർ കാർഡിന്‍റെ കോപ്പി നല്‍കരുത് എന്നും ഇത് ആധാര്‍ നിയമം 2016 അനുസരിച്ച് കുറ്റകരം ആണെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

ദുര്‍വ്യാഖ്യാനത്തിന് ഇടയുണ്ട് എന്നതിനാൽ ഈ മുന്നറിയിപ്പ് പിന്‍വലിച്ചു എന്നും മന്ത്രാലയം അറിയിച്ചു. ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യു. ഐ. ഡി. എ. ഐ. യുടെ അംഗീകാരം ഇല്ലാത്ത ആര്‍ക്കും കോപ്പി നല്‍കരുത് എന്നായിരുന്നു മന്ത്രാലയം നല്‍കിയ മുന്നറിയിപ്പ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആധാർ കാർഡ് : ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

May 29th, 2022

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാർ കാർഡ് വിവരങ്ങൾ ഒരു കാരണ വശാലും ആർക്കും കൈമാറരുത് എന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. ആവശ്യം എങ്കിൽ അവസാന നാലക്കം മാത്രം കാണുന്ന തരത്തിൽ മാസ്ക് ചെയ്ത കോപ്പി മാത്രം നല്‍കാന്‍ പാടുള്ളൂ എന്നും ഐ. ടി. മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്. ആധാര്‍ സ്‌കാന്‍ ചെയ്തതോ ഫോട്ടോ കോപ്പിയോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തി കള്‍ക്കോ നല്‍കരുത്.

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) ലൈസൻസ് ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററുകൾ തുടങ്ങിയ വർക്ക് ആധാർ കാർഡിന്‍റെ കോപ്പി ശേഖരിക്കുവാനോ സൂക്ഷിക്കുവാനോ അനുവാദം ഇല്ല. ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്‍റര്‍നെറ്റ് കഫേ കളിലെ പൊതു കമ്പ്യൂട്ടറു കൾ ഉപയോഗി ക്കുവാന്‍ പാടില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ ഡൗൺ ലോഡ് ചെയ്ത ഇ-ആധാറിന്‍റെ എല്ലാ കോപ്പികളും കമ്പ്യൂട്ടറിൽ നിന്ന് പൂർണ്ണമായും ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

May 18th, 2022

anti-congress-india-epathram

ന്യൂഡല്‍ഹി : ഗുജറാത്ത് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് കോണ്‍ഗ്രസ്സ് വിട്ടത്. ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപനം അറിയിച്ചത്.

പാട്ടീദാർ പ്രവർത്തകന്‍ ആയിരുന്ന ഹര്‍ദിക് 2019 ലോക്‌ സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത് എന്നറിയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

May 14th, 2022

uae-president-sheikh-khalifa-bin-zayed-passes-away-ePathram
ന്യൂഡല്‍ഹി : അന്തരിച്ച യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി 2022 മെയ് 14 ശനിയാഴ്ച, രാജ്യത്ത് ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും നിർദ്ദേശം നൽകി.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ 2022 മെയ് 13 വെള്ളിയാഴ്ച യാണ് അന്തരിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

യു. എ. ഇ. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടും ആയിരുന്ന പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്‍റെ നിര്യാണത്തെ തുടർന്ന് 2004 നവംബർ രണ്ടിനാണ് രണ്ടാമത്തെ പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അധികാരം ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രാജ്യദ്രോഹക്കുറ്റം : നിലവിലെ നിയമം സുപ്രീം കോടതി മരവിപ്പിച്ചു

May 11th, 2022

jail-prisoner-ePathram
ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റ പ്രകാരം എടുത്ത എല്ലാ കേസുകളും മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. പുന: പരിശോധന കഴിയും വരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തരുത്. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെതാണ് തീരുമാനം.

124-എ വകുപ്പ് പ്രകാരം ഇനി പുതിയ എഫ്‌. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യരുത് എന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. ഇത് ഒരു കൊളോണിയല്‍ നിയമമാണ്, ഭരണ ഘടനാ വിരുദ്ധമാണ് എന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേട്ടതിനു ശേഷമാണ് കോടതി തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി
Next »Next Page » ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine