ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

December 16th, 2020

election-ink-mark-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് (ഇ – തപാല്‍ വോട്ട്) ചെയ്യുവാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഉണ്ടാവുകയില്ല എന്നും വിദേശ കാര്യ മന്ത്രാലയം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നില നിൽക്കുന്ന അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആയിരിക്കും ആദ്യ ഘട്ടത്തില്‍ ഇ – തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.

വോട്ടിംഗ് സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളായതു കൊണ്ടാണ് ഗള്‍ഫിലെ പ്രവാസി കള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ആദ്യ ഘട്ട ത്തില്‍ അനുവദിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കു വാന്‍ ഇരിക്കെ, വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസി വോട്ടർ മാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സംവി ധാനം ഒരുക്കുകയും ഇതിന്നായി ഏറ്റവും അധികം മുറ വിളി കൂട്ടിയ ഗള്‍ഫ് പ്രവാസി സമൂഹ ത്തിന്ന് ഇതില്‍ പങ്കാളികള്‍ ആവാന്‍ കഴിയാതെ വരിക യും ചെയ്യുന്നത് വിരോധാഭാസം തന്നെ.

 * പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

 * പ്രവാസി വോട്ട്: നിയമ ഭേദഗതി ബിൽ രാജ്യ സഭയില്‍   

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം

December 9th, 2020

education-ministry-suggests-no-home-work-up-to-class-2-students-ePathram
ന്യൂഡല്‍ഹി : രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കൾക്ക് ഹോം വർക്ക് കൊടുക്കു വാന്‍ പാടില്ല എന്നും സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

അധിക സമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്ത തിനാല്‍ രണ്ടാം ക്ലാസ്സ് വരെ യുള്ള വിദ്യാർ ത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നതാണ് പ്രധാന നിർദ്ദേശ ങ്ങളില്‍ ഒന്ന്.

3 മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ആഴ്ചയില്‍ പരമാവധി 2 മണിക്കൂര്‍ വരെ മാത്രമേ ഹോം വര്‍ക്ക് നല്‍കാവൂ.

6 മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥി കള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം.

9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികള്‍ ക്ക് പ്രതിദിനം 2 മണിക്കൂറില്‍ അധികം ഹോം വര്‍ക്ക് നല്‍കരുത്.

കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം സ്‌കൂള്‍ ബാഗി ന്റെ ഭാരം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു.

1 മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥി കളുടെ കാര്യ ത്തിൽ ഇത് ബാധകമാണ്.

രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി യുടെ പരമാ വധി ഭാരം 22 കിലോ എങ്കിൽ അവരുടെ ബാഗി ന്റെ ഭാരം രണ്ട് കിലോ യിൽ കൂടാൻ പാടില്ല.

പ്ലസ് ടു തല ത്തില്‍ പഠിക്കുന്ന വിദ്യാർത്ഥി കളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയ തിനാല്‍ സ്‌കൂള്‍ ബാഗു കളുടെ ഭാരം അഞ്ച് കിലോ യിൽ അധികം ആവരുത്.

ഗുണ നിലവാരം ഉള്ള ഉച്ച ഭക്ഷണവും കുടി വെള്ളവും സ്കൂളുകൾ ഉറപ്പാ ക്കണം. ഇതു കൊണ്ട് ചോറ്റു പാത്ര വും വെള്ള ക്കുപ്പിയും കുട്ടികൾ കൊണ്ടു വരുന്നത് ഒഴിവാക്കുവാന്‍ സഹായിക്കും.

ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയ ബാഗു കൾക്ക് സ്പോഞ്ച് പിടിപ്പിച്ച, അഡ്ജസ്റ്റ് ചെയ്യാൻ കഴി യുന്ന രണ്ട് സ്ട്രാപ്പുകൾ ഉണ്ടാകണം.

സ്റ്റെപ്പുകൾ കയറുവാൻ പ്രയാസം നേരിടും എന്നതിനാൽ ചക്രങ്ങള്‍ ഉള്ള സ്കൂൾ ബാഗു കൾ അനുവദിക്കരുത്

പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി കണക്കിലെടുക്കണം. പാഠ പുസ്തക ങ്ങളിൽ പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം. സ്കൂളുകളിൽ ഡിജിറ്റൽ തുലാസു കളും ലോക്കറു കളും തയ്യാറാക്കണം. സ്കൂൾ ബാഗു കളുടെ ഭാരം പതിവായി പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും പുതിയ നയങ്ങളിൽ ഉള്‍ പ്പെടുത്തി യിട്ടുണ്ട് .

ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെയും അന്താ രാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡ ങ്ങളു ടെയും അടിസ്ഥാന ത്തിലാണ് ഈ നിർദ്ദേശം തയ്യാറാക്കി യത് എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം

November 30th, 2020

motor-vehicle-act-ePathram
ന്യൂഡൽഹി  : മോട്ടോര്‍ വാഹന നിയമ ങ്ങളില്‍ സമഗ്ര മായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിന് കൂടെ നോമിനിയുടെ പേരും ആർ. സി. യിൽ ചേര്‍ക്കാം.

ഉടമക്ക് അത്യാഹിതം സംഭവിച്ചാൽ വാഹനം നോമിനി യുടെ പേരിലേക്കു മാറ്റു വാന്‍ നിയമ തടസ്സങ്ങള്‍ ഉണ്ടാവില്ല. റോഡ് സുരക്ഷയെ മുന്‍ നിറുത്തി മോട്ടോർ വാഹന നിയമ ത്തിലെ 47, 55, 56 വ്യവസ്ഥകളില്‍ ഭേദ ഗതി വരുത്തും.

വാഹനങ്ങള്‍ക്കു നല്‍കുന്ന പുക പരിശോധനാ ഫിറ്റ് നസ്സ് സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും. ഇതോടെ രാജ്യത്തെ എല്ലാ വാഹന ങ്ങൾക്കും ഒരേ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് (പി. യു. സി. പൊല്യൂഷൻ അണ്ടർ കണ്‍ട്രോൾ) ആയിരിക്കും നല്‍കുക.

വാഹനത്തിന്റേയും ഉടമയുടേയും പ്രധാന വിവരങ്ങൾ ഉള്‍ക്കൊള്ളിച്ച് ക്യു. ആർ. കോഡ് രൂപപ്പെടുത്തും. പി. യു. സി. ഡാറ്റാ ബേസും ദേശീയ റജിസ്റ്ററും തമ്മില്‍ ബന്ധി പ്പിച്ചു കൊണ്ടായിരിക്കും ഈ സംവിധാനം നടപ്പാക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും

November 12th, 2020

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപ നില യില്‍ സൂക്ഷിച്ചു വെക്കേണ്ടതിനാല്‍ ഇന്ത്യയില്‍ ഈ മരുന്നു വിതരണം ചെയ്യു ന്നതില്‍ പരിമിതികള്‍ ഉണ്ട് എന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.

ഇന്ത്യയെ പ്പോലുള്ള വികസ്വര രാജ്യങ്ങളിൽ -70 ഡിഗ്രി സെല്‍ഷ്യസ് താപനില എന്നത് അത്ര പ്രായോഗികം അല്ല. ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കുന്നവര്‍ക്ക് നിശ്ചിത ഡോസ് വാക്സിന്‍ വിപണി യില്‍ ഇറക്കേണ്ടതുണ്ട്.

എന്നാല്‍ ഈ താപനിലയുള്ള കോൾഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കുക എന്നത് വലിയ വെല്ലുവിളി യാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖല കളില്‍ ഈ താപ നില യിൽ വാക്സിൻ സൂക്ഷിക്കുക എന്നത് ശ്രമകരം തന്നെ.

ജര്‍മ്മന്‍ മരുന്നു കമ്പനിയായ ബയേൺ ടെക്കു മായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കുന്നത്.

ഫൈസർ വികസിപ്പിച്ച വാക്‌സിന്‍ സാധാരണ രീതി യിലുള്ള കോൾഡ് സ്റ്റോറേജ് സംവി ധാനം ഉപയോഗിച്ച് അഞ്ച് ദിവസ ത്തേക്ക് മാത്രമേ സൂക്ഷി ക്കാനാകൂ എന്ന് ഫൈസര്‍ കമ്പനി തന്നെ അറിയിച്ചി ട്ടുണ്ട്. അതു കൊണ്ടാണ് അതി ശൈത്യ ശീതീകരണ സംവിധാനം വേണ്ടി വന്നിരി ക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍

September 15th, 2020

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് സ്വവർഗ്ഗ വിവാഹം അനുവദി ക്കുവാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നമ്മുടെ മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും നിരക്കുന്നതല്ല സ്വവര്‍ഗ്ഗ വിവാഹം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1956 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം ഒരേ ലിംഗ ത്തില്‍ പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റകരമല്ല എന്നും സ്വവര്‍ഗ്ഗ ബന്ധ ത്തിന് നിയമ പരമായ തടസ്സ ങ്ങള്‍ ഇല്ലാ എന്നും സുപ്രീം കോടതി വിധി യുണ്ട് എന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദി ക്കാത്തത് തുല്യത ക്കുള്ള അവകാശ ത്തെയും ജീവിക്കു വാനുള്ള അവകാശത്തെയും ഹനി ക്കുന്ന നടപടിയാണ് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടി യിരുന്നു.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹിതരാവുന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ആയിരിക്കണം. അല്ലാതെ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. ഒരേ ലിംഗ ത്തിൽപ്പെട്ട ദമ്പതികളെ നമ്മുടെ സമൂഹം അംഗീകരിക്കുകയില്ല. ഹിന്ദു വിവാഹ നിയമ പ്രകാരം ഇത്തരം വിവാഹ ങ്ങള്‍ അനുവദിച്ചാല്‍ അത് നില വിലുള്ള വ്യവസ്ഥ കള്‍ക്ക് വിരുദ്ധമാകും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി യില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി. എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ ഒക്ടോബർ 21 ന് വീണ്ടും വാദം കേൾക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉള്ളി കയറ്റുമതി നിരോധിച്ചു
Next »Next Page » ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine