ഫേസ്‍ബുക്കും ട്വിറ്ററും അടക്കം ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ നിരീക്ഷണത്തില്‍

August 9th, 2011

Popular-Social-Networking-Sites-epathram

ദില്ലി: ഫേസ്‍ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക്, മൈക്രോ ബ്ലോഗിങ് സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രലായം തീരുമാനിച്ചു. എന്നാല്‍ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വഴി ഇന്ത്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന പേടി ഭരണ കൂടത്തെ അലട്ടുന്നുണ്ട് എന്നാണു മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയസുരക്ഷ ഉറപ്പാക്കാനായി ഓണ്‍ലൈന്‍ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നുള്ള തിരിച്ചറിവിനെത്തുടര്‍ന്നാണ് ഭരണകൂടത്തിന്‍റെ ഈ തീരുമാനം. ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള 10 ജനപ്രിയ സൈറ്റുകളില്‍ ഇടം പിടിച്ചവയണ് ട്വിറ്ററും ഫേസ്‍ബുക്കും. ഈ സൈറ്റുകളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ സുരക്ഷാ എജന്‍സിയ്ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളിലൂടെ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഇടയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. മൊറോക്കോയിലും ഈജിപ്തിലും ഉണ്ടായ മാറ്റത്തില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് ഉള്ള പങ്ക് വളരെ വലുതായിരുന്നു ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നേരത്തെ തന്നെ നെറ്റ്‌വര്‍ക്കുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കാന്‍ ഗൂഗിള്‍, സ്‌കൈപ്പ് പോലുള്ള കമ്പനികളോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഐടി നിയമം അനുസരിച്ച് പാസ്‌വേഡ് അടക്കം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ എജന്‍സികള്‍ക്ക് നല്‍കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് നടത്തുന്നവരും വെബ്ബ്‌സൈറ്റ് അധികൃതരും ബാധ്യസ്ഥരാണ്. കോടതി ഉത്തരവില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നതാണ് ട്വിറ്റര്‍ , ഫേസ്‍ബുക്ക് എന്നിവയുടെ പൊതുവേയുള്ള നയം. പക്ഷേ ദേശസുരക്ഷ മുന്‍നിര്‍ത്തിയാകുന്പോള്‍ ഇവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. നിയമപരമായ ഇടപെടലിനും നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സൗകര്യം ചെയ്തുതരുന്നുണ്ടെന്ന്, വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില ഓണ്‍ലൈന്‍ വിനിമയങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തുണ്ടെന്നും ദിയോറ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞു

August 9th, 2011

inda-mobile-users-epathram

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞതായ്‌ ട്രായ്‌. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 85 കോടി 17 ലക്ഷം മൊബൈല്‍ വരിക്കാരാണ്‌ രാജ്യത്തുള്ളത്‌. ജൂണ്‍ മാസത്തില്‍ മാത്രം ഒരു കോടിയിലധികം പേരാണ്‌ മൊബൈല്‍ ഫോണ്‍ വരിക്കാരായത്‌. രാജ്യത്തെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 88 കോടി 59 ലക്ഷമായി ഉയര്‍ന്നിട്ടുണ്‌ട്‌. 21 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കണ്‌ടെത്തിയ ഭാരതി എയര്‍ടെല്‍ ആണ്‌ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്‌ടാക്കിയ സര്‍വീസ്‌ പ്രൊവൈഡര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. എല്‍. വി. ക്ക് മധുര പതിനേഴ്

April 21st, 2011

pslv-c16-epathram

ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.

കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ്‌ – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്‌.

റിസോഴ്സ് സാറ്റ്‌ – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്‌, എക്സ്-സാറ്റ്‌ എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.

ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.

“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ്‌ പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്‌.

റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്വകാര്യ കമ്പനിക്ക്‌ എസ് – ബാന്‍ഡ്‌ സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ മോറട്ടോറിയം വേണമെന്ന് ശാസ്ത്രജ്ഞര്‍

April 1st, 2011

nuclear-power-no-thanks-epathram

ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.

സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്‍കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്‌. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത്‌ അംഗീകാരം നല്‍കിയ ആണവ പദ്ധതികള്‍ക്ക്‌ നല്‍കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക്‌ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍

February 10th, 2011

mobile-number-portability-kerala-epathram

ന്യൂഡല്‍ഹി : ലോകത്ത് അതിവേഗം വളരുന്ന മൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‌എന്‍പി) സൌകര്യം ഇതു വരെ ഉപയോഗിച്ചത് 17.1 ലക്ഷം ഉപയോക്താക്കള്‍. ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കുകളാണ് ഇതെന്ന് ‘ട്രായ്’ വ്യക്തമാക്കി. നവംബര്‍ 25 ന് ഹരിയാനയിലാണ് ആദ്യമായി എം‌എന്‍പി സംവിധാനം നടപ്പിലാക്കിയത്. പിന്നീട്, ജനുവരി ഇരുപതോടെ രാജ്യത്തെ 22 സോണുകളിലും എം‌എന്‍പി സൌകര്യം പ്രാബല്യത്തിലായി.

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന സൌകര്യമാണ് എം‌എന്‍പി. പതിനഞ്ചോളം കമ്പനികള്‍ക്കിടയില്‍ ഇത് മത്സരം സൃഷ്ടിക്കുന്നു എങ്കിലും ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിനായി ഒരു കമ്പനിയും കാര്യമായ ഓഫറുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ വെറും 19 രൂപ മാത്രമാണ് ഉപയോക്താവിന് ചെലവ് വരിക. ഇതിനായി ഇംഗ്ലീഷില്‍ “പോര്‍ട്ട്” (PORT) എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയച്ചാല്‍ മതിയാവും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

64 of 671020636465»|

« Previous Page« Previous « 17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും പുറത്തേക്കിട്ടു കൊലപ്പെടുത്തി
Next »Next Page » ആരുഷി വധം: മാതാപിതാക്കളെ പ്രതിചേര്‍ത്തു »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine