Sunday, March 9th, 2014

അര്‍.എസ്.പി. ഇടത് മുന്നണി വിട്ടു; പ്രേമചന്ദ്രന്‍ കൊല്ലത്ത് സ്ഥാനാര്‍ഥി

കൊല്ലം: പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതിലും ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചതിലും പ്രതിഷേധിച്ച് ആര്‍.എസ്.പി ഇടത് മുന്നണി വിട്ടു. കൊല്ലത്ത് മുതിര്‍ന്ന നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിക്കും. സി.പി.എം സ്ഥാനാര്‍ഥി മുന്‍ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബിയാണ്. യു.ഡി.എഫ് ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ എല്‍.ഡി.ഫിലും, യു.ഡി.ഫിലുമായി ഭിന്നിച്ചു നില്‍ക്കുന്ന ആര്‍.എസ്.പി കള്‍ ലയിക്കുകയാണെങ്കില്‍ പ്രേമചന്ദ്രന്‍ ആയിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതു സംബന്ധിച്ച് ആര്‍.എസ്.പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ മുന്‍‌കൈ എടുത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നേരത്തെ ആര്‍.എസ്.പി മത്സരിച്ചിരുന്ന കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ സി.പി.എം ഈ സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ആര്‍.എസ്.പി.യ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ പ്രേമചന്ദ്രന്‍ മത്സര രംഗത്ത് ഇറങ്ങുന്നതോടെ മത്സരം കടുക്കും. എം.എ.ബേബിയെ സംബന്ധിച്ച് മണ്ഡലത്തില്‍ വേണ്ടത്ര സ്വാധീനവുമില്ല. പാര്‍ളമെന്റേറിയന്‍ എന്ന നിലയില്‍ പ്രേമചന്ദ്രന്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടെ കണക്കിലെടുക്കുമ്പോള്‍ ഇടതു പക്ഷത്തിനു കനത്ത ക്ഷീണം സംഭവിക്കാനിടയുണ്ട്.

ആര്‍.എസ്.പിയെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകേണ്ടതില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം. ഏക പക്ഷീയമായി സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് സീറ്റുകള്‍ പങ്കിട്ടെടുത്ത ശേഷം ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ജോസഫ് വിഭാഗം മുന്നണിവിട്ടപ്പോള്‍ ഒഴിവു വന്ന സീറ്റും സി.പി.എം എടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്യുലറിനു സീറ്റു നല്‍കാത്തതിന്റെ പേരില്‍ അവര്‍ മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നിരുന്നു. ഘടക കക്ഷികള്‍ക്ക് സീറ്റ് നിഷേധിക്കുന്ന സി.പി.എമ്മിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി കൂടെ മുന്നണി വിട്ടതോടെ കേരളത്തില്‍ ഇടതു മുന്നണി എന്നത് ഇല്ലാതായതായി രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ചെറുകക്ഷികള്‍ക്ക് സ്വാധീനമില്ലെന്ന് പറഞ്ഞ് സി.പി.എം സീറ്റ് ഏറ്റെടുക്കും. സി.പി.ഐ ആകട്ടെ മുന്നണി മര്യാദക്ക് നിരക്കാത്ത ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറാകുന്നുമില്ല. അവര്‍ തങ്ങളുടെ സീറ്റു നഷ്ടപ്പെടാതിരിക്കുവാനയി സി.പി.എമ്മിന്റെ തീരുമാനത്തെ നിശ്ശബ്ദമായി പിന്താങ്ങുകയും ചെയ്യുന്നു.

കൊല്ലത്ത് മത്സരിക്കുവാനുള്ള ആര്‍.എസ്.പിയുടെ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതനാന്ദന്‍ ആവശ്യപ്പെട്ടു. കടുത്ത തീരുമാനം ഉപേക്ഷിച്ച് ഇടതു പക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുവാന്‍ ആര്‍.എസ്.പി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine