Tuesday, June 8th, 2010

തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി

workers-uniteകണ്ണൂര്‍ : പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ ഇന്ന് രാവിലെ മട്ടന്നൂരില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തൊഴിലാളികളെ അനാഥരാക്കി മുങ്ങിയ തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ തൊഴിലാളികളുടെ ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി. ദുബായിലെ കമ്പനിയില്‍ നിന്നും രേഖകള്‍ വരുത്തി പരിശോധിച്ചതിനു ശേഷം തൊഴിലാളികള്‍ക്ക് കൊടുക്കുവാനുള്ള കുടിശിക തിട്ടപ്പെടുത്താന്‍ ഒരാഴ്ച സമയം വേണമെന്ന ഉടമയുടെ ബന്ധുക്കളുടെ ആവശ്യം തൊഴിലാളികള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ധാരണയായത്. ഈ മാസം 15നു ചേരുന്ന തുടര്‍ യോഗത്തില്‍ ശമ്പള കുടിശികയുടെ ചെക്ക് തൊഴിലാളികള്‍ക്ക്‌ കൈമാറണം എന്നതാണ് ചര്‍ച്ചയില്‍ എടുത്ത തീരുമാനം. ഇത് തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ അംഗീകരിച്ചിട്ടുണ്ട്.

പ്രവാസി തൊഴിലാളികളുടെ ആവശ്യ പ്രകാരം ഈ പ്രശ്നത്തില്‍ കോഴിക്കോട്‌ ആസ്ഥാനമായ പ്രവാസി മലയാളി പഠന കേന്ദ്രം സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞ മാസം യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തിയ പ്രവാസി മലയാളി പഠന കേന്ദ്രം ഭാരവാഹികളായ എം.എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവര്‍ പ്രസ്തുത തൊഴിലാളികളെ ഷാര്‍ജയിലെ അവരുടെ ലേബര്‍ ക്യാമ്പില്‍ ചെന്ന് കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പ്രവാസികള്‍ക്ക്‌ നാട്ടില്‍ ഒരു സഹായ കേന്ദ്രമായി വര്‍ത്തിക്കുക എന്നത് പ്രവാസി മലയാളി പഠന കേന്ദ്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

ഇത്തരമൊരു സമരത്തില്‍ പ്രവാസികളോടൊപ്പം പ്രവര്‍ത്തിക്കുവാനും അവരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും കഴിഞ്ഞതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍ അറിയിച്ചു. തങ്ങള്‍ നല്‍കിയ പിന്തുണയേക്കാള്‍ സംഘടിതമായ തൊഴിലാളികളുടെ സംഘ ശക്തിയുടെ വിജയമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine