Tuesday, July 27th, 2010

വയനാട്ടില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായി

elephant-group-kerala-epathramപുല്‍പ്പള്ളി : കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് വയനാട്ടില്‍ പതിവായി. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കുവാനായി കാടിന്റെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലികള്‍ പൊളിഞ്ഞതും, കിടങ്ങുകള്‍ പലയിടങ്ങളിലും മണ്ണു വീണ് നികന്നതും മൂലം ആനകള്‍ക്ക് നിഷ്പ്രയാസം കടന്നു വരാവുന്ന സ്ഥിതിയാണ്. പുല്‍പ്പള്ളി, നടവയല്‍, വടക്കനാട്, തൃശ്ശിലേരി തുടങ്ങി പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.

പ്രധാനമായും വാഴ കൃഷിയാണ് കാട്ടാന ശല്യം മൂലം നശിക്കുന്നത്. കൂടാതെ കവുങ്ങും, ഇഞ്ചിയും മറ്റും ആനക്കൂട്ടത്തിന്റെ മേയലിനിടയില്‍ നശിപ്പിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസം നടവയല്‍ പ്രദേശത്ത് മാനുവെല്‍ എന്നയാളിന്റെ വീടിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ വീടിന്റെ മേല്‍ക്കൂരയും അതിനോട് ചെര്‍ന്നുള്ള ഷെഡ്ഡിനും കേടുപാടുകള്‍ സംഭവിച്ചു. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീട്ടിലെ വളര്‍ത്തു നായക്ക് പരിക്കു പറ്റി. രാത്രി പത്തു മണിയോടെ നാട്ടിലിറങ്ങിയ ആന പുലര്‍ച്ച വരെ സമീപത്ത് ഭീതി വിതച്ചു. ഒടുവില്‍ കാട്ടിലേക്ക് സ്വയം പിന്‍‌വാങ്ങി.

വയനാടിന്റെ പല ഭാഗങ്ങളിലും നാട്ടുകാര്‍ കാട്ടാന ശല്യത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയില്ലെന്ന പരാതിയുണ്ട്. ഓണ വിപണി പ്രതീക്ഷിച്ച് വാഴകൃഷി നടത്തുന്നവര്‍ക്ക് കാട്ടനകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സോളാര്‍ വേലി സ്ഥാപിച്ചും, വനാതിര്‍ത്തിയില്‍ കിടങ്ങു കുഴിച്ചും, ഇവയുടെ നാട്ടിലേയ്ക്കുള്ള കടന്നു വരവ് നിയന്ത്രി ക്കാമെന്നിരിക്കെ, അധികൃതരുടെ ഭാഗത്തു നിന്നും ഉള്ള അനാസ്ഥ കൃഷിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രിയില്‍ കാവലിരുന്നു പാട്ട കൊട്ടിയും, പടക്കം പൊട്ടിച്ചുമാണ് കൃഷിക്കാര്‍ കാട്ടാനയെ വിരട്ടിയോടിക്കുന്നത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine