Tuesday, November 5th, 2013

ലാവ്‌ലിന്‍ വിധി: കേരളം ഭരണ മാറ്റത്തിലേക്കോ?

pinarayi-vijayan-epathram

തിരുവനന്തപുരം: എസ്. എന്‍. സി. ലാവ്‌ലിന്‍ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള സി. ബി. ഐ. കോടതിയുടെ വിധി കേരള രാഷ്ടീയത്തില്‍ നിര്‍ണ്ണായകമാകുന്നു. കേരളത്തില്‍ ഒരു ഭരണമാറ്റത്തിലേക്ക് ഈ വിധി എത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെട്ടതോടെ ഉണ്ടായതിനേക്കാള്‍ വലിയ മാറ്റമായിരിക്കും അദ്ദേഹം ഈ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഉണ്ടാകുക. രാഷ്ടീയ ശത്രുക്കളും പാര്‍ട്ടിയിലെ വിമതരും നിരന്തരം ഈ കേസിന്റെ പേരില്‍ പിണറായിയെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ അത്തരം ആരോപണങ്ങളെ നേരിട്ടു എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഴിമതിക്കാരന്‍ എന്ന കരിനിഴല്‍ പേറി നില്‍ക്കേണ്ടി വന്ന പിണറായി വിജയന്‍ ആ ആരോപണത്തില്‍ നിന്നും വിമുക്തനാക്കപ്പെട്ടിരിക്കുന്നു. വേട്ടയാടലിന്റെ ഒരു ഘട്ടം അവസാനിച്ചു, മഹാ നേതാക്കന്മാർ, മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആന്റി കമ്യൂണിസ്റ്റുകള്‍ വരെ എനിക്കെതിരെ ഒന്നിച്ചു എന്നാണ് വിധിയെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്.

സി. പി. എമ്മിലെ വിഭാഗീയതയെ രൂക്ഷമാക്കിയതില്‍ ഈ കേസ് വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്. സി. പി. എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരാട്ടങ്ങളില്‍ വി. എസ്. അച്യുതാനന്ദൻ എന്നും ഒളിഞ്ഞും തെളിഞ്ഞും ആയുധമാക്കിയിരുന്നതില്‍ പ്രധാനപ്പെട്ടത് ലാവ്‌ലിന്‍ കേസായിരുന്നു. ജനകീയനായ വി. എസ്. ലാവ്‌ലിന്‍ കേസില്‍ താന്‍ സി. എ. ജി. റിപ്പോര്‍ട്ടിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയപ്പോള്‍ പാര്‍ട്ടി ദേശീയ നേതൃത്വം പിണറായി വിജയനൊപ്പം നിലകൊണ്ടു. പാര്‍ട്ടി വിഭാഗീയതയുടേ പെരില്‍ പോളിറ്റ് ബ്യൂറോ വി. എസ്. അച്യുതാനന്ദനെതിരെ നിരവധി തവണ നടപടിയെടുത്തു. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പേരില്‍ കൂടെയാണ് പാര്‍ട്ടിയുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ് ബ്യൂറോയില്‍ നിന്നും വി. എസിനു പുറത്ത് പോകേണ്ടി വന്നത്. നിരന്തരമായി അച്ചടക്ക നടപടികള്‍ക്ക് വിധേയനാകുന്ന വി. എസ്. പാര്‍ട്ടിയ്ക്ക് അനഭിമതനായിട്ട് കാലമേറെയായി. വി. എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് വി. എസിന്റെ വലിയ ബലം.

പിണറായിക്ക് അനുകൂലമായ ഈ വിധിയോടെ വരാനിരിക്കുന്നത് വലിയ രാഷ്ടീയ മാറ്റങ്ങള്‍ ആയിരിക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. നേരിയ ഭൂരിപക്ഷം മാത്രം ഉള്ള ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള യു. ഡി. എഫ്. ഭരണം താഴെ വീഴുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും വി. എസ്. അച്യുതാനന്ദനെ സി. പി. എം. മാറ്റുന്നതും ഉള്‍പ്പെടെ ഉള്ള സംഭവ വികാസങ്ങള്‍ക്ക് വരും ദിനങ്ങള്‍ സാക്ഷ്യം വഹിച്ചേക്കാം എന്ന് കരുതുന്നവര്‍ ഉണ്ട്. ലാവ്‌ലിന്‍ കേസ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എൽ. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയാകുവാന്‍ തടസ്സങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രതിപട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതോടെ ആ പ്രതിസന്ധി മാറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യു. ഡി. എഫ്. ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം യു. ഡി. എഫില്‍ പ്രശ്നങ്ങള്‍ രൂക്ഷവുമാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലും ഘടക കക്ഷികള്‍ തമ്മിലും ഉള്ള ഏകോപനം പലപ്പോഴും നഷ്ടപ്പെടുന്നു. ഭരണവും പാര്‍ട്ടിയും രണ്ടു വഴിക്കാണെന്ന് ഭരണ കക്ഷി നേതാക്കന്മാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. സോളാര്‍ വിവാദവും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്റെ വിഷയവും സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്പിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽ. ഡി. എഫ്. സമരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഭരണത്തെ തള്ളി താഴെയിട്ടാല്‍ സ്വാഭാവികമായും വി. എസ്. വീണ്ടും മുഖ്യമന്ത്രിയാകണം എന്ന ആവശ്യം സമൂഹത്തില്‍ നിന്നും ഉയരാന്‍ ഇടയുണ്ട്. എം. എൽ. എ. മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സി. പി. എം. നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങിനെയെങ്കില്‍ 2014-ലെ ലോൿ സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനം ഒരു നിയമ സഭാ തിരഞ്ഞെടുപ്പിലേക്ക് പോയാലും അല്‍ഭുതപ്പെടാനില്ല എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine