Monday, February 7th, 2011

സൗമ്യയുടെ വിടവാങ്ങല്‍ നടുക്കം ശേഷിപ്പിച്ച്

violence-against-women-epathram

തൃശ്ശൂര്‍: രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വയ്യാത്ത നാടായി കേരളമെന്നതിന് ഇനി മറ്റൊരു തെളിവു കൂടി. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ ഗണേശന്റെയും സുമതിയുടെയും മകള്‍ സൗമ്യ(23) യാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കൊച്ചി – ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കിടയില്‍ ക്രൂരമായി മാനഭംഗ ത്തിനിരയായി ഇന്നലെ വൈകിട്ട് മൂന്നിനു മരണത്തിനു കീഴടങ്ങിയത്.

വിവാഹ സ്വപ്നങ്ങളും മനസില്‍ താലോലിച്ച്, പിറ്റേന്നു നടക്കാനിരുന്ന പെണ്ണു കാണല്‍ ചടങ്ങിനായി ജോലി സ്ഥലത്തു നിന്നു മടങ്ങിയ സൗമ്യ, സ്വപ്നങ്ങളില്ലാത്ത ലോകത്തേയ്ക്കു നിഷ്‌കരുണം വലിച്ചെറിയപ്പെട്ടതു കേരളക്കരയുടെ വിട്ടു മാറാത്ത നടുക്കമായി തുടരും. പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായിപ്പോയ സൗമ്യക്ക്, കടന്നു വന്ന കാപാലികനില്‍ നിന്നു രക്ഷ നേടാന്‍ മാര്‍ഗങ്ങളൊന്നു മില്ലായിരുന്നു. എന്നിട്ടും അവള്‍ പരമാവധി ചെറുത്തു. അക്രമിയുടെ ചര്‍മം വരെ പറിച്ചെടുത്തിട്ടും അവള്‍ മോചിതയായില്ല. അവളുടെ നിലവിളി പാസഞ്ചര്‍ ട്രെയിനിന്റെ ചൂളം വിളിയില്‍ കുരുങ്ങി. നിസഹായയായ അവള്‍ ട്രെയിനിനു പുറത്തേക്കു തള്ളിയിടപ്പെട്ടു. ട്രാക്കില്‍ തലയിടിച്ചു ബോധ ശൂന്യയായിട്ടും അവളെ വിട്ടു മാറാന്‍ കണ്ണില്‍ച്ചോരയില്ലാത്ത, ക്രൂരതയുടെ പര്യായമായ നരാധമന്‍ തയാറായില്ല. ഒടുവില്‍ ക്രൂരതയുടെ കൈകള്‍ നീണ്ടു വരാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.

വീടിന്റെ ഏക ആശ്രയമായിരുന്നു സൗമ്യ. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ ജോലി ചെയ്തു പോറ്റിയത് ഈ പെണ്‍കുട്ടി യായിരുന്നു. ആ വിളക്കു നിര്‍ദയം തല്ലിക്കെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അവളുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കാത്ത സുമനസുകളില്ല. പക്ഷേ, പ്രാര്‍ഥനകള്‍ക്കും വിദഗ്ധ ചികിത്സകള്‍ക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. ജീവച്ഛവമായി ആശുപത്രിയിലെ പേരറിയാത്ത മെഷിനുകള്‍ക്കും രൂക്ഷ ഗന്ധമുള്ള മരുന്നുകള്‍ക്കും മധ്യേ അഞ്ചു രാപ്പകലുകള്‍. പിന്നെ അവള്‍ അകാലത്തില്‍ മരണത്തെ പുല്കി. തലയുടെ ഇടതു ഭാഗത്തിനേറ്റ ആഘാതം മൂലമുണ്ടായ മസ്തിഷ്‌ക ക്ഷതവും ക്രമേണ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണ കാരണം. ചികിത്സയുടെ ഒരു ഘട്ടത്തിലും ബോധമുണ്ടായില്ല. താടിയെല്ല് തകര്‍ന്നിരുന്നു. ഏഴ് പല്ലുകള്‍ നഷ്ടപ്പെട്ടു. തലച്ചോറില്‍ രക്തം കട്ട കെട്ടി നിന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡു തന്നെ രൂപീകരിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി.

റെയില്‍വേയുടെ അനാസ്ഥ, ട്രെയിനുകളിലെ സുരക്ഷാക്കുറവ്, അക്രമികളുടെ വിളയാട്ടം. അധികൃതര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ നിരവധി യുണ്ടാകും. നഷ്ടപ്പെട്ടത് അവളുടെ മാനവും, പിന്നെ ജീവിതവുമാണ്. അവളുടെ കുടുംബത്തിന്റെ തീരാ നഷ്ടം നാടിന്റെ വലിയൊരു മുറിവു മായിരിക്ക യാണിന്ന്. ഇനിയൊരു പെണ്‍കുട്ടിക്കും ഈയൊരു ദുരവസ്ഥ ഉണ്ടാവല്ലേ എന്ന പ്രാര്‍ഥനയോടെയാണ് കേരളം സൗമ്യയെന്ന ഹതഭാഗ്യക്ക് യാത്രാമൊഴി ചൊല്ലിയത്.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

1 അഭിപ്രായം to “സൗമ്യയുടെ വിടവാങ്ങല്‍ നടുക്കം ശേഷിപ്പിച്ച്”

  1. Rajesh eezhavan says:

    കുറ്റവാളികളുടേയും കുറ്റവാസനയുള്ളവര്‍ക്കും ഞടുക്കം സ്രുഷ്ടിക്കുന്ന(ഓര്‍ക്കുമ്പോള്‍ വിറച്ചു പോകുന്ന) രീതിയിലുള്ള ഒരു ശിക്ഷ ഇവിടെയുള്ള നീതി പാലകരും സമൂഹവും അവനുനല്‍കിയാല്‍ ഇതുപോലുള്ള അക്രമങള്‍ സമൂഹത്തില്‍ കുറയും അല്ലാതെ സ്ത്രികള്‍ക്ക എതുവിധ സുരക്ഷ ഒരുക്കിക്കൊടുത്തിട്ടും കാര്യമില്ല..വേലി തന്നെ വിളവുതിന്നാലെന്തുചെയ്യും.ശിക്ഷിച്ചു ജയിലില്‍ അടക്കതെ പൊതുജനമധ്ധ്ത്തില്‍ കുരിശില്‍ തറച്ച് പ്രദര്‍ശിപ്പിക്കണം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine