Tuesday, February 14th, 2012

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; പയ്യോളിയില്‍ സംഘര്‍ഷം തുടരുന്നു

crime-epathram
കണ്ണൂര്‍: ബി. ജെ. പി പ്രവര്‍ത്തകന്‍ മനോജിന്റെ (40) കൊലപാതാകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യോളിയിലും പരിസരങ്ങളിലും സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച രാത്രിയാണ്  മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം മനോജിന്റെ വീട്ടില്‍ കയറി വെട്ടിയത്. അമ്മയുടേയും ഭാര്യയുടേയും മുമ്പിലിട്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമി സംഘം അവര്‍ക്കു നേരെയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കി. അക്രമികള്‍ പോയതിനു ശേഷമാണ്‌ മനോജിനെ ആശുപത്രിയിലേക്ക് മാറ്റുവാനായത്.  തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മനോജിനെ മേഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

മനോജിന്റെ കൊലപ്പെടുത്തിയതറിഞ്ഞ് നൂറു കണക്കിനു ബി. ജെ. പി-ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടി. അക്രമത്തിനു പിന്നില്‍ സി. പി. എം ആണെന്ന് ബി. ജെ. പി ആരോപിച്ചു. രോഷാകുലരായ ബി. ജെ. പി പ്രവര്‍ത്തകര്‍ സി. പി. എമ്മിന്റെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. വടകര ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍  നൂറു കണക്കിനു പേര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുനു. ഇതിനിടയില്‍ ബി. ജെ. പി പ്രവര്‍ത്ത്കര്‍ സി. പി. എം ഓഫീസിനു തീയിടുവാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.മനോജിന്റെ മൃതദേഹം വൈകീട്ട് സംസ്കാരം നടത്തി. പുഷ്പയാണ് മനോജിന്റെ ഭാര്യ. നന്ദ, ആര്യ എന്നിവര്‍ മക്കളാണ്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine