Saturday, March 24th, 2012

ജോസ് പ്രകാശ്‌ അന്തരിച്ചു

jose-prakash-epathram1

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മെച്ചപ്പെട്ട വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ജോസ് പ്രകാശ് (87) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലെ സണ്‍റൈസ് ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിനു ജെ. സി. ഡാനിയല്‍ പുരസ്കാരം ലഭിച്ചത്. ആശുപത്രി കിടക്കയില്‍ അത്യാസന്നനിലയില്‍ കിടന്നാണ് അദ്ദേഹം അവാര്‍ഡ്‌ വാര്‍ത്ത അറിഞ്ഞത് . നാളെയായിരുന്നു പുരസ്കാരം നല്‍കുവാന്‍ തീരുമാനിച്ചിരുന്നത്.

നാലുപതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിന്ന ജോസ്പ്രകാശ്  വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിലെ സൂക്ഷ്മതയും ഉച്ചാരണത്തിലെ പ്രത്യേകതകളും ഒപ്പം ആകാരത്തിനനുസരിച്ചുള്ള  കോസ്റ്റ്യൂമുകളും  മറ്റേതൊരു വില്ല്ലനേക്കാളും ഗംഭീരമാക്കി തീര്‍ക്കുവാന്‍ അദ്ദേഹത്തിനായി.  മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജോസ് പ്രകാശ് അവസാന നാളുകളില്‍ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറിയിരുന്നു. ശരിയോ തെറ്റോ എന്ന സിനിമയിലൂടെ ആയിരുന്നു ജോസ്പ്രകാശിന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. 1969-ല്‍ റിലീസ് ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ജോസ്പ്രകാശിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. മനുഷ്യ മൃഗം, സി.ഐ.ഡി നസീര്‍, ഓളവും തീരവും, പുതിയ വെളിച്ചം, പഞ്ചതന്ത്രം, ലിസ, ഈറ്റ,അറിയപ്പെടാത്ത രഹസ്യം, മാമാങ്കം, അഹിംസ, സ്വന്തമെവിടെ ബന്ധമെവിടെ, അഥര്‍വ്വം, എന്റെ കാണാക്കുയില്‍,ദേവാസുരം, പത്രം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദെഹം തന്റെ അഭിനയമികവ് തെളിയിച്ചു.  സിനിമയില്‍ സജീവമാകുന്നതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. നടന്‍ എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടെയായിരുന്നു ജോസ്പ്രകാശ്.

കോട്ടയം കുന്നേല്‍ കെ. ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രനായി 1926 ലാണു ജോസ് പ്രകാശ് ജനിച്ചത്. കലയോടുള്ള അടങ്ങാത്ത താത്പര്യമാണ് പട്ടാളക്കാരനായിരുന്ന ജോസിനെ സിനിമയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്ക് ആണ് ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine