എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും

June 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന വിമാന ത്താ വള ങ്ങളില്‍ നിന്നും കെ. എസ്. ആർ. ടി. സി. സർവ്വീ സു കള്‍ നടത്തും.

തിരുവനന്ത പുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവിട ങ്ങളില്‍ നിന്നും ജൂലായ് മൂന്നു മുതല്‍ അതതു നഗര കേന്ദ്ര ങ്ങളിലേക്ക് പരീ ക്ഷണാടി സ്ഥാന ത്തിൽ ബസ്സു കള്‍ ഓടി ത്തുടങ്ങും. മൂന്ന് എയര്‍ പോര്‍ട്ടു കളില്‍ നിന്നും ഒരോ ബസ്സു കൾ വീതം ആഗസ്റ്റ് മൂന്നു വരെ ഒരു മാസ ത്തേ ക്കാണ് പരീക്ഷണ യോട്ടം.

ksrtc-bus-epathram

തിരു വനന്ത പുരത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിട ങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചി യിലേക്കും കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേ ക്കും ആണ് സര്‍വ്വീസ് നടത്തുക. വിമാന ങ്ങളുടെ സമയ ക്രമം അനു സരിച്ചു തന്നെ ബസ്സു കളുടെ സമയം ക്രമീ കരിക്കും.

ഓൺ ലൈൻ ബുക്കിംഗും ലഭ്യമായിരിക്കും. എയര്‍ പോര്‍ ട്ടുക ളില്‍ നിന്നും യാത്ര ക്കാര്‍ ഇറങ്ങി വരുന്നതിന് സമീപത്തായി കെ. എസ്. ആർ. ടി. സി. യുടെ സ്മാര്‍ട്ട് ബസ്സ് ഉണ്ടാകും. ക്രമീ കരണ ങ്ങൾ ക്കായി എയർ പോർ ട്ടിൽ ഇൻസ്പെക്ടർമാരെ നിയോഗിക്കും.

ടാക്സികൾ യാത്ര ക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസ്സു കൾ പാർക്ക് ചെയ്യുക. രാത്രി സമയത്തും ബസ്സ് സര്‍വ്വീസ് ലഭ്യ മാക്കും. ഒരു മണിക്കൂർ ഇട വിട്ടാണ് സർവ്വീ സുകൾ നടത്തുക എന്നും സമയ കൃത്യത യാണ് സ്മാര്‍ട്ട് ബസ്സിന്റെ പ്രത്യേകത എന്ന് അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം

June 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരള ത്തിന്റെ പല മേഖല കളു ടെയും തകര്‍ച്ച ക്കു വഴി വെക്കുന്നതാണ് കേന്ദ്ര സര്‍ ക്കാര്‍ സ്വീകരി ക്കുന്ന നിലപാടുകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്രം കേരളത്തെ അവ ഗണി ക്കുക യാണ് എന്നും പല വട്ടം ശ്രമിച്ചിട്ടും പ്രധാന മന്ത്രിയെ കാണാന്‍ അനു വാദം നല്‍കാത്ത നിലപാട് ചരിത്ര ത്തില്‍ ആദ്യമായാണ് എന്നും കേന്ദ്ര സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശ വുമായി മുഖ്യ മന്ത്രി പിണറായി വിജയന്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

ഭക്ഷ്യ സുരക്ഷയു മായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്ന തിനാണ് ഏറ്റവും ഓടുവില്‍ പ്രധാന മന്ത്രിയെ കാണാന്‍ ശ്രമിച്ചത്. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പുതു തായി ഏർ പ്പെടു ത്തിയിരി ക്കുന്ന മാനദണ്ഡം അനു സരിച്ച് റേഷൻ അരി കാര്യ ക്ഷമ മായി ആവശ്യ ക്കാ രിൽ എത്തിക്കുവാന്‍ കഴിയാത്ത സാഹ ചര്യ മാണ്.

ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും നിവേദനം നൽകുന്ന തിനു മായാണ് പ്രധാന മന്ത്രിയെ കാണാൻ അനു മതി തേടിയത്. എന്നാൽ മന്ത്രിയെ കാണാനാണു നിർദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്ര മായി ഇക്കാര്യത്തിൽ ഒന്നും തീരു മാനിക്കാന്‍ ആവില്ല എന്നു മന്ത്രി അറിയിച്ചിരുന്നു. നയ പര മായ തീരു മാന മാണു വേണ്ടത്. അതിനായാണു പ്രധാന മന്ത്രി യെ കാണാൻ ശ്രമിച്ചത്.

സംസ്ഥാന ങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന നില പാടു കള്‍ കേന്ദ്ര ത്തിന്റെ ഭാഗത്തു നിന്നു ണ്ടാ കണം. ഫെഡ റല്‍ സംവി ധാന ത്തിന്റെ പ്രത്യേ കത മനസ്സി ലാക്കുന്ന ഇട പെടലു കള്‍ നിര്‍ഭാഗ്യ വശാല്‍ കേന്ദ്ര സര്‍ ക്കാര്‍ നട ത്തുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

കൂടിക്കാഴ്ചക്ക് പ്രധാന മന്ത്രി അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ അവ ഹേളി ക്കുന്നതിന് തുല്യ മാണ് എന്ന് മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ ആരോപിച്ചി രുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി

June 24th, 2018

dinu-alex-missing-argentina-football-fan-found-dead-ePathram
കോട്ടയം : ഫിഫ ലോക കപ്പ് മല്‍സരത്തില്‍ അർജന്റീന യുടെ തോൽവിയിൽ മനം നൊന്ത് ആത്മ ഹത്യാ കുറിപ്പ് എഴുതി വീടു വിട്ടിറങ്ങിയ യുവാ വിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി ന്റെ (30) മൃതദേഹ മാണ് മീന ച്ചിലാറ്റില്‍ നിന്നും കണ്ടെ ത്തിയത്.

അര്‍ജന്റീന – ക്രൊയേഷ്യ മത്സര ത്തില്‍ അര്‍ജന്റീന യുടെ തോല്‍വി യോടെ യാണ് മെസ്സി യുടെ കടുത്ത ആരാ ധക നായ ഡിനു അലക്സ് വീടു വിട്ടിറ ങ്ങിയത്.

അർജന്റീനയെ ക്കുറിച്ചും മെസ്സി യുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്നുമുള്ള ഡിനു വിന്റെ കുറി പ്പു കളും വീട്ടില്‍ നിന്ന് കണ്ടെ ത്തിയിരുന്നു.

അറുമാനൂർ കടവിൽ നിന്നും ഡിനു വിന്റെ ഫോൺ കിട്ടി യതിന്റെ അടിസ്ഥാന ത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയ താകാം എന്ന നിഗമന ത്തില്‍ അഗ്‌നി ശമന രക്ഷാ സേന യും പോലീസും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയത്.

ഇന്ന് രാവിലെ യാണ് കോട്ടയം ഇല്ലിക്കല്‍ പാല ത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട ത്തിനു ശേഷം മൃത ദേഹം ആറുമാനൂർ മംഗള വാർത്ത പള്ളി യിൽ സംസ്കരിക്കും.

Tag : World Football,  India Football , Kerala Football

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ

June 23rd, 2018

arangottukara-vayali-bamboo-music-2018-fifa-world-cup-song-ePathram
തൃത്താല : ലോക കപ്പ് ഫുട് ബോൾ നടക്കുന്നത് അങ്ങ് ദൂരെ റഷ്യ യിൽ ആണെങ്കിലും കളിയുമായി ബന്ധ പ്പെട്ട ആഘോഷ ങ്ങൾ എല്ലാം അര ങ്ങേറു ന്നത് കേരള ത്തിലെ ഗ്രാമ ങ്ങളിൽ ആണെന്ന് പറയേണ്ടി വരും. അത്ര മാത്രം ഏറ്റെടുത്തു കഴിഞ്ഞു മലയാളി കൾ ഈ കാൽപ്പന്തു കളി മഹോത്സവ മാമാങ്കം.

കളിയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യ ങ്ങളുടെയും പിറ കിൽ ഓരോ ആൾ ക്കൂട്ട ങ്ങളായി ഇവിടുത്തെ ഓരോ മുക്കിലും മൂല യിലും ഫാൻസ്‌ അസോസ്സി യേഷനുകൾ ഉണ്ട്.

സ്വന്തം രാജ്യം പോലെ യാണ് അവർക്ക് ഓരോ ഇഷ്ട ടീമു കളും അവരുടെ കൊടി കളും. ആ കൊടി കൾക്ക് ഇട യിൽ തങ്ങളുടെ രാജ്യ ത്തിന്റെ കൊടിയും ഉയർന്നു കാണാൻ ആഗ്രഹി ക്കുന്ന ഒരുകൂട്ടം യുവാക്ക ളുടെ സ്വപ്ന ത്തിനു നിറം പകരുന്ന ഒരു സംഗീത വുമാ യിട്ടാണ് ആറങ്ങോട്ടു കര വയലി നാട്ടുകൂട്ടം നേതൃത്വം നൽകുന്ന വയലി ബാംബൂ ഫോക്സ് ബാൻഡ്, തൃത്താല യിലെ ടി. എഫ്. സി. ക്ലബ്ബും ചേർന്ന് മുള വാദ്യങ്ങ ളാൽ വേറിട്ട ഒരു ലോക കപ്പ് തീം സോംഗ് ഒരുക്കി രംഗത്തു വന്നി രിക്കു ന്നത്.

ഇതിനകം തന്നെ സോഷ്യൽ മീഡിയ യിൽ വൈറൽ ആയി ക്കഴിഞ്ഞ ഈ തീം സോംഗ് ചിത്രീ കരി ച്ചത് പെരി ങ്ങോട് ഹൈ സ്‌കൂളിലും തൃത്താല ഹൈ സ്‌കൂൾ ഗ്രൗണ്ടി ലും വെച്ചാണ്. ടി. എഫ്. സി. ക്ലബ്ബ് തൃത്താല യിലെ കളി ക്കാ രാണ് ഫുട്‌ബോൾ രംഗ ത്തിൽ ആവേശം നിറക്കുന്നത്.

നിഗീഷ് കുറ്റിപ്പുറം, അബിത് കുമ്പിടി, സജി കുമ്പിടി, മുബഷിർ പട്ടാമ്പി എന്നിവരാണ് ക്യാമറ ചലിപ്പിച്ചത്. ഏഡിറ്റിങ് : കെ. വിപിൻ. അലിഫ് ഷാ, വിജേഷ് ആർ. മാലിക് എന്നിവർ ചേർന്നാണ് ഈ ദൃശ്യ വിസ്മയം സംവിധാനം ചെയ്തിരിക്കുന്നത്.

തയ്യാറാക്കിയത് :
ഹുസ്സൈന്‍ തട്ടത്താഴത്ത്- ഞാങ്ങാട്ടിരി.  

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

റേഷന്‍കാര്‍ഡ് : അപേക്ഷ കള്‍ ജൂണ്‍ 25 മുതല്‍ സ്വീകരിക്കും

June 23rd, 2018

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ജൂണ്‍ 25 തിങ്കളാഴ്ച മുതല്‍ ബന്ധപ്പെട്ട ഓഫീസു കളില്‍ സ്വീകരിക്കും എന്ന് അധികൃതര്‍.

നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ അംഗ ങ്ങളെ ചേര്‍ക്കല്‍, തിരുത്ത ലുകള്‍, പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലി ക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടി ഫി ക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടി ഫിക്കറ്റ്, റേഷന്‍ കാര്‍ഡി ലെ അംഗ ങ്ങളെ മറ്റൊരു കാര്‍ഡി ലേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കി ലേക്കോ സംസ്ഥാ നത്തേക്കോ മാറ്റുക തുടങ്ങി യവ ക്കുളള അപേ ക്ഷ കള്‍ എല്ലാ താലൂക്ക് സപ്ലൈ – സിറ്റി റേഷനിംഗ് ഓഫീസു കളില്‍ ഈ മാസം 25 തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും.

അപേക്ഷാ ഫോറ ത്തിനും വിശദ വിവര ങ്ങള്‍ ക്കും  സിവില്‍ സപ്ലൈസി ന്റെ  www.civilsupplieskerala.gov.in  എന്ന വെബ് സൈറ്റ് സന്ദര്‍ ശിക്കുക യോ 1800 – 425 – 1550, 1967 എന്നീ ടോള്‍ ഫ്രീ നമ്പരു കളിലോ 0471 23 20 379 എന്ന ഓഫീസ് നമ്പരിലോ  ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴക്കെടുതി : നിരവധി മരണം – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine