യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും

February 7th, 2018

kerala-dgp-loknath-behera-ePathram
തിരുവനന്തപുരം : യു. എ. ഇ. യിൽ തൊഴില്‍ വിസക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപടികള്‍ വേഗ ത്തി ലാക്കുവാന്‍ ഡി. ജി. പി. ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രുവരി 4 ഞായറാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വന്നത്.

clearance-certificate-from-kerala-police-ePathram

അപേക്ഷകരുടെ സത്യ വാങ് മൂല ത്തിലെ വിവര ങ്ങളും നില വിലെ രേഖകളും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചി ൻെറ സഹായ ത്തോടെ പരിശോ ധിച്ച് ജില്ലാ പൊലീസ് മേധാ വി യാണ് ക്ലിയറൻസ് സർട്ടി ഫിക്കറ്റ് നൽകുക.

സംസ്ഥാനത്തെ ഏതൊരു പൊലീസ് സ്റ്റേഷനു കളു മായും ഈ വിഷയത്തില്‍ സ്പെഷ്യൽ ബ്രാഞ്ചിന് ബന്ധപ്പെടാ വുന്ന താണ്. സാധാരണ അപേക്ഷ കളിൽ 14 ദിവസത്തി നകം സർട്ടിഫിക്കറ്റ് നൽകും.

രണ്ടു പേജുള്ള  പുതുക്കിയ ഫോറ ത്തിലാണ് ഇനി മുതൽ അപേക്ഷി ക്കേണ്ടത്. അപേക്ഷാ ഫീസ് 1000 രൂപ ടി. ആർ. 15 ഫോം മുഖേന ട്രഷറിയിലോ ഒാൺ ലൈനായോ അട ക്കണം. അപേക്ഷ യുടെ കോപ്പിയും ഉദ്യോഗാർത്ഥി യുടെ സത്യവാങ് മൂലവും ഇതോടൊപ്പം വെക്കണം. വിശദ വിവര ങ്ങള്‍ ക്കായി വെബ് സൈറ്റ് സന്ദര്‍ ശിക്കുക.

അപേക്ഷക രുടെ ബുദ്ധിമുട്ടുകള്‍ ഒഴി വാക്കു ന്നതിന് മുഖ്യമന്ത്രി യുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗ ത്തിലെ തീരു മാന പ്രകാര മാണ് ഈ നടപടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

February 6th, 2018

malayalam-poet-kureeppuzha-sreekumar-ePathram
കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില്‍ സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര്‍ ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. 15 ആര്‍. എസ്. എസ്. പ്രവര്‍ ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും

February 5th, 2018

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram
കൊല്ലം : സൺഡേ ഫ്രീ കോൾ ഓഫർ തുടരു വാന്‍ ബി. എസ്. എന്‍. എല്‍. തീരു മാനിച്ചു. ലാൻഡ് ഫോണു കളിൽ നിന്നും ഞായറാഴ്ച കളിൽ 24 മണി ക്കൂറും ഇന്ത്യ യിലെ ഏതു നെറ്റ് വര്‍ക്കു കളി ലേക്കും സൗജന്യ മായി വിളി ക്കാ വുന്ന ‘സൺഡേ ഫ്രീ കോൾ ഓഫർ’ മൂന്നു മാസ ത്തേ ക്കു കൂടി നീട്ടി യതായി ബി. എസ്. എന്‍. എല്‍. അറി യിച്ചു.

രാത്രി കാല സൗജന്യ കോൾ സമയം രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ ആയി രുന്നത് 2018 ജനുവരി മുതൽ വിത്യാസം വരുത്തി യിരുന്നു. പുതുക്കിയ ഓഫർ പ്രകാരം സൗജന്യ കോൾ സമയം രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ യായി.

ഇതി നിടെ യാണ് ഞായ റാഴ്ച കളിലെ മുഴുവൻ സമയ സൗജന്യ കോൾ സേവനം ഫെബ്രുവരി ഒന്നു മുതൽ നിര്‍ത്ത ലാക്കും എന്ന് അധി കൃത രുടെ അറി യിപ്പു ണ്ടായത്

എന്നാൽ കേരളം അടക്കം എല്ലാ ബി. എസ്. എന്‍. എല്‍. സർക്കിളു കളും ഈ ഓഫർ പിൻ വലിക്കുന്ന തിലുള്ള അപാകത കൾ ചൂണ്ടി ക്കാട്ടി യിരുന്നു. സൺഡേ ഫ്രീ കോൾ ഓഫർ പിൻവലിക്കുന്നതു പ്രാബല്ല്യ ത്തില്‍ വരാന്‍ മണി ക്കൂറു കൾ മാത്രം ബാക്കി നില്‍ക്കു മ്പോഴാണ് അധി കൃതര്‍ തീരുമാനം മാറ്റിയത്.

mobile-phones-cell-phones-ePathram

സെൽ ഫോണുകൾ സാധാരണ ക്കാരിലേക്ക് പെട്ടെന്ന് എത്തി ച്ചേർന്ന തോടെ ജനപ്രീതി കുറഞ്ഞു പോയി രുന്ന ലാൻഡ് ഫോണു കളെ വീണ്ടും സജീവ മാക്കുക എന്ന ലക്ഷ്യത്തോടെ 2016 ആഗസ്റ്റ് 15 മുതലാണ് സൺഡേ ഫ്രീ കോൾ ഓഫർ ബി. എസ്. എന്‍. എല്‍. പ്രഖ്യാപിച്ചത്. ഇതി നോടു കൂടി രാത്രി കാല സൗജന്യ കോൾ സേവന വും (രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ) നൽകി വന്നു.

മാത്രമല്ല ലാൻഡ് ഫോൺ കണക്‌ഷൻ, റീ- കണക്‌ഷൻ എന്നിവ യുടെ നടപടി ക്രമ ങ്ങൾ ലഘൂ കരി ക്കുകയും ചെയ്തു. മരണ മണി മുഴങ്ങി ക്കൊണ്ടി രുന്നു ലാൻഡ് ഫോണു കളെ ഈ ഓഫറുകൾ കൂടുതൽ ജന പ്രിയമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു

February 3rd, 2018

kerala-speaker -p-sree-rama-krishnan-ePathram
കൊച്ചി : സർക്കാർ ചെലവിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍ 49,900 രൂപ യുടെ കണ്ണട വാങ്ങിയ തിനെ ച്ചൊല്ലി വിവാദം പുകയുന്നു. ബജറ്റ് അവതരണ ത്തില്‍ സര്‍ക്കാര്‍ കടുത്ത ധന പ്രതിസന്ധി യില്‍ ആണെന്നും ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലി ക്കണം എന്നും ധന മന്ത്രി തോമസ് ഐസക് നിർദ്ദേശി ച്ചതിനു തൊട്ടു പിറകെ യാണ് സ്പീക്കറുടെ കണ്ണട വിഷയം പുറത്തു വന്നത്.

മെഡിക്കല്‍ റീ- ഇമ്പേഴ്‌സ് മെന്റ് പ്രകാരം സ്പീക്കറുടെ പേരില്‍ 49,900 രൂപ കണ്ണട വാങ്ങിയ വക യിൽ കൈപ്പ റ്റിയ തുക യില്‍ കണ്ണടയുടെ ഫ്രെയി മിന് 4900 രൂപയും ലെൻസിന് 45,000 രൂപയും എന്നാണു വിവരാ വകാശ രേഖ കളിൽ കാണുന്നത്.

എന്നാൽ, കണ്ണടക്ക് വില കൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദ്ദേ ശിച്ചത് ഡോക്ടര്‍ ആണെന്നും വില കുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യം അല്ലായി രുന്നതി നാല്‍ വില കൂടിയത് വാങ്ങി യാലേ പ്രശ്‌നം പരിഹരി ക്കുവാന്‍ സാധിക്കൂ എന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശം കൊണ്ട് അത്തരം ലെന്‍സ് വാങ്ങി ക്കേണ്ടി വന്നു. തനിക്ക് തെരഞ്ഞെടുക്കുവാന്‍ പറ്റിയത് ഫ്രെയിം ആയി രുന്നു അതിനു വില കുറവാണ് എന്നും വിമര്‍ശന ങ്ങള്‍ക്കു മറു പടി യായി സ്പീക്കര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു

February 1st, 2018

transport-minister-of-kerala-ak-saseendran-ePathram

തിരുവനന്തപുരം : എന്‍. സി. പി. നേതാവ് എ. കെ. ശശീ ന്ദ്രൻ വീണ്ടും മന്ത്രയായി സത്യ പ്രതി ജ്ഞ ചെയ്തു. ഇന്നു വൈകുന്നേരം അഞ്ചു മണിക്ക് രാജ് ഭവനില്‍ നടന്ന ചട ങ്ങില്‍ ഗവര്‍ണ്ണര്‍ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടു ത്തു. ചടങ്ങില്‍ മുഖ്യ മന്ത്രിയും മന്ത്രി മാരും എന്‍. സി. പി. സംസ്ഥാന പ്രസിഡണ്ട് ടി. പി. പീതാം ബരന്‍ അടക്കം നിരവധി പ്രമുഖർ സംബന്ധിച്ചു.

തോമസ് ചാണ്ടി രാജി വെച്ചതി നാല്‍ ഗതാ ഗത വകുപ്പ് വീണ്ടും ശശീന്ദ്രനു തന്നെ ലഭിക്കും. ഫോണ്‍ കെണി വിവാദ ത്തെ തുടര്‍ന്ന് ആയി രുന്നു അന്ന് ഗതാഗത മന്ത്രി യായിരുന്ന എ. കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജി വെച്ചത്.

കേസില്‍ തിരു വനന്ത പുരം സി. ജെ. എം. കോടതി അദ്ദേഹ ത്തെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. ഇതേ തുടര്‍ ന്നാണ് പത്തു മാസത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് എത്തു ന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാസ്സ്പോര്‍ട്ടിന്റെ നിറം മാറ്റം: കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടി
Next »Next Page » സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine