ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

February 15th, 2016

onv-kurup-epathram
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഒ. എൻ. വി. കുറുപ്പി ന്റെ ശവ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ തിരുവനന്ത പുരം തൈക്കാട് ശാന്തി കവാട ത്തിൽ നടന്നു.

വഴുതക്കാട്ടെ ഒ. എൻ. വി. യുടെ വസതി യായ ഇന്ദീ വര ത്തിൽ നിന്നും വിലാപ യാത്ര യായിട്ടാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. കവി യോടുള്ള ആദര സൂചക മായി അദ്ദേഹ ത്തിനെ ശിഷ്യരായ 84 കലാ കാര ന്മാർ അണി നിരന്ന ഗാനാർച്ചന നടന്നു.

കഴിഞ്ഞ ശനിയാഴ്ച യാണ് കവിയും ഗാന രചയി താവും ജ്ഞാന പീഠ ജേതാവു മായ ഒ. എൻ. വി. കുറുപ്പ് (84) തിരുവനന്ത പുരത്തെ സ്വകാര്യ ആശുപ ത്രി യിൽ വെച്ച് അന്തരിച്ചത്.

ആറു പതിറ്റാണ്ട് കാലം മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹ ത്തിന് ജ്ഞാന പീഠം കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ള ത്തോൾ പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാര ങ്ങൾ ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതി പക്ഷ നേതാവ് വി. എസ്. അച്യുതാ നന്ദൻ, മന്ത്രിമാരും എം. എൽ. എ. മാരും അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും കലാ – സാംസ്കാരിക മേഖല യിലെ പ്രമുഖരും സിനിമാ പ്രവർത്തകരും ചടങ്ങു കളിൽ സന്നിഹിതരായി.

- pma

വായിക്കുക: , , ,

Comments Off on ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

രാജി വെയ്ക്കില്ല: ഉമ്മൻ ചാണ്ടി

January 28th, 2016

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: തനിക്കെതിരെ എഫ്. ഐ. ആർ. റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ താൻ രാജിയൊന്നും വെയ്ക്കാൻ ഉദ്ദേശമില്ല എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന തന്റെ ഉറപ്പാണ് തന്റെ ശക്തി. ധാർമ്മികതയേക്കാൾ വലുതാണ് മനഃസാക്ഷിയുടെ ശക്തി. മുന്നണിയിലെ ഘടക കക്ഷികളുമായി ഈ കാര്യം ചർച്ച ചെയ്യും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസഹിഷ്ണുതാവിവാദം: കെ.ആര്‍.മീര കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ?

December 20th, 2015

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് എഴുത്തുകാരില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി എഴുത്തുകാര്‍ തങ്ങള്‍ക്ക് കിട്ടിയ പുരസ്കാരങ്ങള്‍ മടക്കി നല്‍കിയിരുന്നു.കേരളത്തില്‍ നിന്നും സാറടീച്ചറ് അടക്കം പലരും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയും, അക്കാദമി അംഗത്വം ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങള്‍ രാജിവെച്ചും ഈ നീക്കത്തെ പിന്തുണച്ചിരുന്നു. അവരെ പിന്തുടര്‍ന്ന് അസഹിഷ്ണുതയ്ക്കെതിരെ നിലപാടെടുത്തുകൊണ്ട് കെ.ആര്‍.മീരയും ആരാച്ചാര്‍ എന്ന തന്റെ കൃതിക്ക് ലഭിച്ചിരിക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ അതോ സ്വീകരിച്ച ശേഷം തിരികെ നല്‍കുമോ എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. പുരോഗമന വാദികള്‍ മാത്രമല്ല കടുത്ത ഹിന്ദുത്വ ചിന്താഗതിക്കാരും മീരയുടെ നിലപാടറിയുവാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

അസഹിഷ്ണുതയെ പറ്റി കെ.ആര്‍.മീരയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ധാരാളമായി വാചാലയാകാറുണ്ട്. ഇതിനെതിരെ തനിക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും അവര്‍ പറയും. എഴുത്താണ് എന്റെ പ്രതിഷേധമാര്‍ഗമെന്നും എഴുത്താണ് എന്റെ ആക്ടിവിസമെന്നും പറയുന്ന മീര അസഹിഷ്ണുതയ്ക്കെതിരെ ഉള്ള പോരാട്ടം തുടരുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ പുരസ്കാരം തിരസ്കരിക്കുമോ എന്നതു സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം കെ.ആര്‍.മീര ഇനിയും നല്‍കിയിട്ടില്ല.

അതേ സമയം അവര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കും എന്നും വ്യക്തമാക്കി. ഇതില്‍ നിന്നും അവര്‍ക്ക് അവാര്‍ഡ് നിരസിക്കുവാന്‍ താല്പര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. താന്‍ പുരോഗമന പക്ഷത്തിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി വരുത്തുവാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷെ അവര്‍ മറുപടി പ്രസംഗത്തിലോ അതല്ലെങ്കില്‍ പ്രസ്ഥാവനയിലൂടെയോ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ തക്ക വിധം ചില വാചകങ്ങളും ചേര്‍ത്ത് ഒരു തന്ത്രപരമായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അക്കാദമി അവാര്‍ഡ് സ്വന്തമാക്കുകയും ഒപ്പം അസഹിഷ്ണുതാ വിരുദ്ധ ചേരിയില്‍ സ്ഥാനം ഉറപ്പിക്കുകയുംചെയ്യാം.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍

December 14th, 2015

prime-minister-narendra-modi-ePathram
കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശന ത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി കൊച്ചി യിയിൽ എത്തി. തിങ്കളാഴ്ച വൈകു ന്നേരം 4.10 ന് വ്യോമ സേനാ വിമാന ത്തില്‍ കൊച്ചി യിലെ നാവിക സേന യുടെ വ്യോമ താവള ത്തിലാണ് പ്രധാന മന്ത്രി ഇറങ്ങിയത്.

ഗവര്‍ണര്‍ പി. സദാശിവം, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ അടക്ക മുള്ള പ്രമുഖര്‍ പ്രധാന മന്ത്രിയെ സ്വീക രിക്കാന്‍ എത്തിയിരുന്നു.

- pma

വായിക്കുക: ,

Comments Off on പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍

ഒല്ലൂര്‍ പള്ളിക്കെതിരെ കേസുകൊടുത്താല്‍ വിശ്വാസികള്‍ വിവാഹം മുടക്കും?

December 14th, 2015

തൃശ്ശൂര്‍: വികാരിയച്ചനെതിരെ കേസ് നല്‍കിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടകാംഗങ്ങളുടെ പ്രചാരണം. തൃശ്ശൂര്‍ ഒല്ലൂരിലാണ് ഇടവകയിലെ വിശ്വാസി സൂമൂഹം ജാഥയും ഫ്ലക്സും വച്ച് വിവാഹം മുടക്കുവാന്‍ പരസ്യ പ്രചാരണം നടത്തുന്നത്. സഹജീവികളോട് കരുണയും ശത്രുക്കളോട് ക്ഷമിക്കണമെന്നും പഠിപ്പിച്ച കൃസ്തുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവരാണ് അങ്ങേയറ്റം മനുഷ്യാവകാശ നിഷേധമായ ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളിയ്ക്കും വികാരിയച്ചനും എതിരെ കേസ് കൊടുത്ത മങ്കിടിയാന്‍ (തെക്കിനിയത്ത്) റാഫേലിന്റെ കുടുബത്തെയാണ് ഇടവക സമൂഹത്തിന്റെ പേരില്‍ ഭ്രഷ്ട് കല്പിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നത്. സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകള്‍ ഫ്ലക്സ് ബോര്‍ഡും പ്ലക്കാര്‍ഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഒല്ലൂരില്‍ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു.

ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേര്‍ന്ന് വീട് വച്ച് താമസിക്കുന്ന റാഫേല്‍ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 2007ല്‍ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍‌കാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാന്‍ എ.ഡി.എം അനുവാദവും നല്‍കി. തുടര്‍ന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടര്‍ന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തില്‍ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേല്‍ ജില്ലാ കോടതിയില്‍ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാര്‍ക്കെതിരെയും പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തര്‍ക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ
ആവശ്യങ്ങള്‍ക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ റാഫേല്‍ ഇതിനു
വഹ്ശങ്ങിയില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ ബിഷപ് ഹൌസില്‍ വിളിച്ച് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അതിനും വഴങ്ങാതെ വന്നതോടെയാണ് വിശ്വാസികളെ അണി നിരത്തി റാഫേലിനെതിരെ പരസ്യമായ പ്രകടനം നടത്തിയത്. വിവാഹം പള്ളിയില്‍ വച്ച് നടത്തണമെന്നും താന്‍ വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്.

സഭയ്ക്കെതിരെയും വികാരിക്കെതിരെയും പരാതി നല്‍കുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്നാണ് ഇത്തരം ജാഥകളും പ്ലക്കാര്‍ഡുകളും വഴി ഭീഷണിയുടെ സ്വരത്തില്‍ നല്‍കുന്നത്. സംഭവത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളും രാഷ്ടീയ പ്രസ്ഥാനങ്ങളും നിശ്ശബ്ദത പാലിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഈ വിഷയത്തെ ഏറ്റെടുത്തു. ശക്തമായ വിമര്‍ശനമാണ് ഈ സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരും പ്രതിഷേധാര്‍ഹവുയ പ്രതിഷേധാര്‍ഹവുമാണ് സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. കൌമാരക്കാരായ കുട്ടികളെ കൂടെ ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍
Next »Next Page » പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍ »



  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine