ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകും

May 21st, 2013

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ സന്നദ്ധതനാണെന്ന് അറിയിച്ചു. ക്യാബിനറ്റ് പദവിയോടെ ആണ് നിയമനം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചു വരവെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ വിമോചിതനായ പിള്ള രാ‍ഷ്ടീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇതിനിടയില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനും ഭര്‍തൃമതിയായ യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഗണേശ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുവാനും ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഗണേശിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ്സ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അവിഹിതം തടഞ്ഞ അമ്മയെ മക്കള്‍ കൊലപ്പെടുത്തി

May 20th, 2013

പനമരം: മക്കള്‍ തമ്മിലുള്ള അതിരുവിട്ട ബന്ധം തടഞ്ഞതിനു അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി കുഴിച്ചു മൂടി. പരിയാ‍രം നളന്ദ നിവാസില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതി(68) യാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മാലതിയെ കുറച്ചു നാളായി കാണാനായതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാധവന്‍ നമ്പ്യാരോടും മക്കളോടും വിവരം തിരക്കിയപ്പോള്‍ അവര്‍ വരദൂര്‍ ബന്ധുവീട്ടില്‍ ആണെന്നും എറണാകുളത്ത് ചികിത്സയില്‍ ആണെന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്. എന്നാല്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ അവര്‍ രണ്ടിടത്തും ഇല്ലെന്ന് മനസ്സിലായി. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ ആണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

കല്യാണ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന മക്കള്‍ രഞ്ജിത്തും (43) മകള്‍ റീജ(41)യും തമ്മില്‍ അതിരു കടന്ന ബന്ധം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട മാലതി പലതവണ താക്കീതു നല്‍കിയിരുന്നു. തങ്ങളുടെ ബന്ധത്തോട് അമ്മയുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു ദിവസം രാത്രിയില്‍ ബലമായി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാവിലെ അമ്മ വിഷം കഴിച്ചു ആത്മഹത്യ ചെയ്തതാണെന്നും പുറത്തറിഞ്ഞാല്‍ നാണക്കേടാണെന്നും പ്രായം ചെന്ന അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് സമീപത്തുള്ള ചില തൊഴിലാളികളെ വിളിച്ച് കമ്പൊസ്റ്റിനാണെന്ന് പറഞ്ഞ് വലിയ കുഴിയെടുപ്പിച്ചു. തൊഴിലാളികള്‍ പോയശേഷം അതില്‍ മാലതിയുടെ മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നു.

ആറ് ഏക്കറോളം വരുന്ന വലിയ കൃഷിയിടത്തില്‍ ഒറ്റപ്പെട്ട നിലയിലാണ് ഈ കുടുമ്പം കഴിഞ്ഞിരുന്നത്. സ്ഥലം വില്പന നടത്തി ഇവിടെ നിന്നും മാറിത്താമസിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. മാലതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. അറസ്റ്റിലായ രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കും. സഹോദരി റീജയും ഉടനെ അറസ്റ്റിലാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഗ്രൂപ്പ് പോരു മുറുകി യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മത്സരത്തില്‍ നിന്നും വി.ടി.ബെല്‍‌റാം എം.എല്‍.എ പിന്മാറി

May 20th, 2013

തിരുവനന്തപുരം: ഗ്രൂപ്പ് പോരു രൂക്ഷമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും വി.ടി.ബലറാം എം.എല്‍.എ പിന്മാറി. ഇതേ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെ എ ഗ്രൂപ്പും സി.ആര്‍.മഹേഷിനെ വിശാല ഐഗ്രൂപ്പും നോമിനികളാക്കി. യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ സംസ്ഥന തലത്തിലേക്ക് ഞാന്‍ മത്സരിക്കണമെന്ന് പല ഭാഗത്തുമുള്ള സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയില്‍ അത്തരം ഒരു മത്സരത്തിലേക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യം ഞാന്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു എന്നാണ്‍`ആദ്ദേഹ തന്റെ ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്.

എം.എല്‍.എ ആയതിനാല്‍ മാറിനില്‍ക്കണമെന്ന് ചില നേതാക്കളും തന്നോട് ആവശ്യപ്പെട്ടതായും അതിന്റെ ലോജിക്ക് എന്തു തന്നെയാണെങ്കിലും അംഗീകരിക്കുവാനാണ് തനിക്ക് തോന്നുന്നതെന്നും ബല്‍‌റാം പറയുന്നു. ഒപ്പം കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ ഇല്ലാത്ത ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ സാധ്യതയില്ലത്ത ആ മാനദണ്ഡം അംഗീകരിക്കുന്നതായും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ ഗ്രൂപ്പിനതീതമായി നിലപാടാണ് വി.ടി.ബലറാം എടുത്തിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പലര്‍ക്കും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ നിലപാടിനോട് വിയോജിച്ച വനം മന്ത്രി ഗണേശ് കുമാറിനു ഒടുവില്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്: ആറുപേര്‍ അറസ്റ്റില്‍

May 20th, 2013

കോഴിക്കോട്: ജില്ലയിലെ അനധികൃത പലിശയിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ റെയ്ഡില്‍ പണവും രേഖകളും ചെക്കുകളും ആധാരങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഒക്ടോപസ് എന്ന പേരില്‍ വടകര, കോഴിക്കോട്, പയ്യോളി, കൊയിലാണ്ടി, അത്തോളി, നാദാപുരം, ഉ‌ള്ള്യേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തു.

വടകര റൂറല്‍ എസ്.പി ടി.കെ.രാജ്‌മോഹന്റെ നേതൃത്വത്തില്‍ താമരശ്ശേരി, വടകര ഡി.വൈ.എസ്.പി മാരും നിരവധി പോലീസുകാരും പങ്കെടുത്തു. 17 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 8 മണി മുതല്‍ ആണ് റെയ്ഡ് ആരംഭിച്ചത്. അനധികൃത പണമിടപാരുകാരെ സംബന്ധിച്ച് ജില്ലയിലെ വിവിധ പോലീസ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊള്ളപ്പലിശക്കാരുടെ കൈകളില്‍ അകപ്പെട്ട് പലര്‍ക്കും കിടപ്പാടവും നഷ്ടപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തും അനധികൃത പണമിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. അവിടേയും നിരവധി രേഖകളും പിടിച്ചെടുക്കുകയും കുപ്രശസ്ത ഗുണ്ടകളെ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രിസഭാ പ്രവേശനം; ചെന്നിത്തലയ്ക്ക് സാധ്യത മങ്ങുന്നു?

May 20th, 2013

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനുള്ള സാധ്യതകള്‍ മങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഇനിയും ധാരണയായിട്ടില്ല. എ, ഐ ഗ്രൂപ്പ് പോരും കൂടാതെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു തനിക്കും യോഗ്യതയുണ്ടെന്ന് കെ.എം.മാണിയും, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയും അര്‍ഹരാണെന്നുള്ള മന്ത്രി കെ.സിജോസഫിന്റെ പ്രസ്ഥാവനയും ഉയര്‍ന്നു വന്നതും പ്രത്യക്ഷത്തില്‍ എന്‍.എസ്.എസിന്റെ അപ്രീതിക്ക് കാരണമായതുമെല്ലാം രമേശിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുന്നു.കേരള യാത്ര കഴിഞ്ഞ് ചെന്നിത്തല യു.ഡി.എഫ് മന്ത്രി സഭയില്‍ അംഗമാകും എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സജീവമായ ചര്‍ച്ചകളും നടന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ഒഴിവാക്കി മന്ത്രിസഭയില്‍ എത്തുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പും വേണമെന്ന ചെന്നിത്തല അനുകൂലികളുടെ അവകാശ വാദം ഇതുവരെയും വിജയം കണ്ടില്ല. ചെന്നിത്തലയ്ക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയില്‍ അംഗമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞു എങ്കിലും തന്റെ വിശ്വസ്ഥനായ തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്നും ആഭ്യന്തര മന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടി കൈമാറുമോ എന്ന് കണ്ടറിയുക തന്നെ വേണം. ആഭ്യന്തര മന്ത്രിസ്ഥാനം വിട്ടു നല്‍കുവാന്‍ പറ്റില്ലെന്ന് പറഞ്ഞ് എ ഗ്രൂപ്പുകാര്‍ ശക്തമായ എതിര്‍പ്പുമായി രമേശിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വളരെയധികം അംഗബലമുള്ള യു.ഡി.എഫ് മന്ത്രിസഭയില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് പ്രാധാന്യം വേണമെന്ന് എന്‍.എസ്.എസൂം, എസ്.എന്‍.ഡി.പിയും നിരന്തരമായി അവശ്യപ്പെടുന്നുണ്ട് എങ്കിലും രമേശിനെ പിന്തുണയ്ക്കുവാന്‍ ഇരു സംഘടനകളും പ്രത്യക്ഷമായി രംഗത്ത് വരുന്നില്ല. മാത്രമല്ല രണ്ടു സംഘടനകളുടേയും സമുന്നതരായ നേതാക്കളാ‍യ സുകുമാരന്‍ നായരും, വെള്ളാപ്പള്ളി നടേശനും രമേശിനെതിരെ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അന്തിമ തീരുമാനം കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തിന്റേത് ആണെങ്കിലും സമുദായ സംഘടനകളുടേയും പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടേയും എതിര്‍പ്പ് രമേശിനു മറികടക്കാനായില്ലെങ്കില്‍ മന്ത്രിസഭയില്‍ കയറിക്കൂടുക പ്രയാസമായിരിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിണറായി വിജയന്‍ കൊള്ളി വാക്കുകള്‍ ഒഴിവാക്കണം: പന്ന്യന്‍ രവീന്ദ്രന്‍
Next »Next Page » കോഴിക്കോട് അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്: ആറുപേര്‍ അറസ്റ്റില്‍ »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine