തിരൂരില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍

March 8th, 2013

കോഴിക്കോട്: തിരൂരില്‍ മൂന്നു വയസ്സുകാരിയായ തമിഴ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയില്‍. പരപ്പനങ്ങാടി ചെറമംഗലം റെയില്‍‌വേഗേറ്റിനു സമീപം താമസിക്കുന്ന കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമാണ്(23) കോഴിക്കോട് വച്ച് പോലീസ് പിടിയിലായത്. പീഡനം നടത്തിയ ശേഷം മുങ്ങിയ ഇയാളെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ചിലരില്‍ ഇന്നും ലഭിച്ച സൂചനകള്‍ പ്രകാരവുമാണ് പിടികൂടാനായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.നേരത്തെയും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണം നടത്തിയതായിട്ടാണ് വിവരം.

മൃഗങ്ങളെ ലൈംഗികമായി ബന്ധപ്പെടുവാന്‍ ഉപയോഗിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് പ്രതിയായ മുഹമ്മദ് ജാസിം എന്നാണ് പോലീസ് പറയുന്നത്. മോഷണം, സ്ത്രീകളെ കടന്നു പിടിക്കല്‍, കഞ്ചാവുള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തുടങ്ങി നിരവധി സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്.

അമ്മയോടൊപ്പം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയെ തിങ്കളാഴ്ച രാത്രി ഇയാള്‍ തട്ടിക്കോണ്ടു പോയി സമീപത്തുള്ള മഹിളാ സമാജം കെട്ടിടത്തിന്റെ വരാന്തയില്‍ വച്ച് ക്രൂമായി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുഞ്ഞിന്റെ വായില്‍ തുണി കുത്തിത്തിരുകിയിരുന്നു.പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പ്രതി ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മറ്റു ചിലര്‍ക്കൊപ്പം അന്വേഷണം ആരംഭിച്ചു. ഈ സമയത്ത്
ജാസിം തിരിച്ചെത്തി കുട്ടിക്കായുള്ള തെരച്ചിലില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ തിരൂരില്‍ നിന്നും താനൂരിലേക്ക് ഓട്ടോയില്‍ എത്തി അവിടെനിന്നും കാസര്‍ഗോട്ടേക്ക് പോകുകയുമായിരുന്നു. അവിടെ നിന്നും തിരിച്ചെത്തി വീണ്ടും കോഴിക്കോട്ടേക്ക് പോയി. അവിടെ വച്ച് പോലീസിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. രാത്രിയോടെ തിരൂരില്‍ എത്തിച്ചു. ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടം പ്രതിക്കെതിരെ ശക്തമായ രോഷപ്രകടനമാണ് നടത്തിയത്. ഓഫീസിലേക്ക് കോണ്ടുവരുന്നതിനിടയില്‍ ഇയാള്‍ക്ക് നാട്ടുകാരില്‍ നിന്നും അടികിട്ടി. പ്രതിയെ നാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

പീഡനത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായത്.ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജോർജ്ജ് ഓണക്കൂറിന് സുവർണ്ണ മുദ്ര

February 16th, 2013

george-onakkoor-epathram

തിരുവനന്തപുരം: 2013ലെ എസ്. ബി. ടി. സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള എസ്. ബി. ടി. സുവര്‍ണ മുദ്രയ്ക്ക് അര്‍ഹനായത് ഡോ. ജോര്‍ജ് ഓണക്കൂറാണ്. ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രശസ്ത സാഹിത്യകാരനും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി. കെ. പാറക്കടവിന് ‘ഹിറ്റ്‌ലര്‍ സസ്യഭുക്കാണ്’ എന്ന കഥാ സമാഹാരത്തിനും എസ്. ബി. ടി. മാധ്യമ പുരസ്‌കാരം ‘പ്രവാസികളുടെ നാട്ടില്‍ ഇവര്‍ക്ക് നരക ജീവിതം’ എന്ന വാര്‍ത്താ പരമ്പര തയ്യാറാക്കിയ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ടി. സോമനുമാണ്.

കവിതാ സമാഹാരം – ഇ. കെ. നാരായണന്‍ (ആത്മായനം), ബാല സാഹിത്യം – ഡോ. പി. കെ. ഭാഗ്യലക്ഷ്മി (ടിക്കുറോ), സാഹിത്യ വിമര്‍ശനം – ഡോ. ടി. കെ. സന്തോഷ് കുമാര്‍ (തരിശു നിലത്തിലെ കാവ്യ സഞ്ചാരി) എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങൾ. എസ്. ബി. ടി. മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാറാണ് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും ആണ് സമ്മാനം. മാര്‍ച്ച് ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന എസ്. ബി. ടി. മലയാള സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രിസ്ഥാനം രാജിവെക്കില്ല: കെ.ബി. ഗണേശ് കുമാര്‍

February 13th, 2013

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് മന്ത്രി ഗണേശ് കുമാര്‍. തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി കത്തു നല്‍കിയത് മുഖ്യമന്ത്രിക്കാണെന്നും അതിനുള്ള മറുപടി അദ്ദേഹം നല്‍കിക്കൊള്ളുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി. രാജിവെക്കുവാന്‍ താന്‍ എന്തു തെറ്റാണ്‍` ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍‌വലിക്കുകയാണെന്നും അതിനാല്‍ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതിനോട് പ്രതിക്കുകയായിരുന്നു മന്ത്രി.

ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റുവാന്‍ അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള പലതവണ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി കത്തു ലഭിച്ചാല്‍ പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പിള്ള ഒപ്പിട്ട കത്താണ് നേതാക്കളായ സി.വേണുഗോപാലന്‍ നായര്‍, വി.എസ്. മനോജ് കുമാര്‍ എന്നിവര്‍ വഴി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് വിധേയനായിട്ടല്ല ഗണേശ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബാലകൃഷ്ണ പിള്ള ആരോപിക്കുന്നത്.പിള്ള ഗ്രൂപ്പിന്റെ ഒരേ ഒരു എം.എല്‍.എയും മന്ത്രിയുമാണ് കെ.ബി.ഗണേശ് കുമാര്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപമര്യാദയാര്‍ന്ന പരാമര്‍ശം: വയലാര്‍ രവിയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

February 13th, 2013

കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയാര്‍ന്ന രീതിയില്‍ പ്രതികച്ചതിന് കോണ്‍ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി മാപ്പു പറയണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍. നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ മീഡിയയുടെ നേതൃത്വത്തില്‍ ആണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജോലിയുടെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിച്ചതെന്നും സ്ത്രീ വിരുദ്ധത നിറഞ്ഞ പെരുമാറ്റമാണ് വയലാര്‍ രവിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ പി.ജെ കുര്യന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രതിയായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ ആണ് വയലാര്‍ രവിയില്‍ നിന്നും ദ്വയാര്‍ഥ പ്രയോഗം നിറഞ്ഞ പ്രതികരണം ഉണ്ടായത്. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയോട് ക്ഷുഭിതനായ മന്ത്രി കുര്യനോട് എന്താണ് ഇത്ര വ്യക്തിവിരോധം? മുന്‍‌പ് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?’ ഉണ്ടെങ്കില്‍ പറയൂ’ എന്നാണ് ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. മുതിര്‍ന്ന ഒരു കേന്ദ്ര മന്ത്രിയില്‍ നിന്നും ഒരു വനിതാ മാധ്യമ പ്രവര്‍ത്തകക്ക് നേരെ ഉണ്ടായ പ്രതികരണം അവിടെ ഉണ്ടായിരുന്നവരെ അമ്പരപ്പിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ പീഡനക്കെസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണ്. കോളിളക്കം സൃഷ്ടിച്ച ഒരു സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ അതേ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആരായുക മാത്രമാണ്‍` ചെയ്തത്. അതിന്റെ പേരിലാണ് ഒരു സ്ത്രീയായ മാധ്യമ പ്രവര്‍ത്തകയോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ പോലും അദ്ദേഹം മറന്നുകൊണ്ട് അപമാനകരമായ രീതിയിലെ പെരുമാറിയത്.

മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ഇഷ്ടപ്പെടാത്ത ചൊദ്യങ്ങള്‍ ഉയരുമ്പോള്‍ അവരോട് മാന്യമല്ലാത്ത രീതിയില്‍ മുമ്പും പ്രതികരിച്ചിട്ടുണ്ട്.നേരത്തെ എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതു സംബന്ധിച്ച് ഷാര്‍ജയില്‍ വച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും വയലാര്‍ രവി തട്ടിക്കയറിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

February 11th, 2013

തിരുവനന്തപുരം: പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അന്ത്യം. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു. അവിവാഹിതനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ആണ് ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുധവും, മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുധാനന്തര ബിരുധവും നേടി. വിവിധ കലാലയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. എം.ജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്യാപകനായും ജോലി നോക്കി.

കവിയും സാംസ്കാരിക പ്രവര്‍ത്തകനും അദ്യാപകനുമെല്ലാമായി ഒരേ സമയം മലയാളി ജീവിതത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കവിയായിരുന്നു ഡി.വിനയചന്ദ്രന്‍.സാഹിത്യകാരന്മാര്‍ ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവന്‍ ആകണമെന്ന അഭിപ്രായക്കാരന്‍ ആയിരുന്നു അദ്ദേഹം. കവിതകളില്‍ നാടന്‍ ശീലുകള്‍ ധാരാളാമായി കടന്നു വരാറുണ്ട്. 80 കളില്‍ ക്യാമ്പസ്സുകളെ സജീവമാക്കിയതില്‍ വിനയചന്ദ്രന്റെ കവിതകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. നരകം ഒരു പ്രേമകഥയെഴുതുന്നു, കായിക്കരയിലെ കടല്‍, ദിശാസൂചി, വീട്ടിലേക്കുള്ള വഴി, സമസ്തകേരളം പി.ഒ. തുടങ്ങിയ കവിതാ സമാഹരങ്ങളും കണ്ണന്‍ എന്ന പേരില്‍ മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നദിയുടെ മൂന്നാം കര ( ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ട് മുറിവേറ്റവന്‍ (ലോക കവിതകളുടെ പരിഭാഷ) ആഫ്രിക്കന്‍ നാടോടി കഥകള്‍ (പുനരാഖ്യാനം) പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), പൊടിച്ചി, ഉപരിക്കുന്ന്(നോവലുകള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നരകം ഒരു പ്രേമകഥയെഴുതുന്നു എന്ന കൃതിക്ക് 2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്കാരവും 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുര്യന് ചാണ്ടി താങ്ങ്
Next »Next Page » അപമര്യാദയാര്‍ന്ന പരാമര്‍ശം: വയലാര്‍ രവിയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine