കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന അപലപനീയം: വി.എസ്‌

February 22nd, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍നിന്നും രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവന ശരിയാണെങ്കില്‍ അപലപനീയമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കര്‍ദിനാള്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. മരിച്ചവര്‍ നമ്മുടെ നാട്ടുകാരാണ്, കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല, മറിച്ച് കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതു സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ സാന്നിധ്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്ന തെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഇക്കാര്യം ജനങ്ങളോട്‌ അദ്ദേഹം തന്നെ വ്യക്തമാക്കണം. സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരാണ് കര്‍ദിനാളിനോട് ആരാണ് പറഞ്ഞത് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കണ്ണൂരില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു

February 21st, 2012

crime-epathram

കണ്ണൂര്‍: സി. പി. എം -ലീഗ് സംഘര്‍ഷം നില നില്‍ക്കുന്ന കണ്ണൂരിലെ പട്ടുവം അരിയലില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു. വെള്ളുവളപ്പില്‍ മോഹന(45)നെയാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന അരിയല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം: പിണറായി വിജയന്‍

February 21st, 2012
pinarayi-vijayan-epathram
കൊച്ചി: പ്രവാചകന്റെ മുടിക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്  സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുറിച്ചു കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും പറഞ്ഞ പിണറായി മത കാര്യങ്ങളില്‍ ഇടപെട്ടില്ലെന്നും വര്‍ഗ്ഗീയത ആരോപിച്ചാല്‍ മുട്ടുവിറക്കുന്നവരുടെ പാര്‍ട്ടിയല്ല സി. പി. എം എന്നും വ്യക്തമാക്കി. തിരുകേശത്തെ കുറിച്ച് അഭിപ്രായം പറയുവാന്‍ പിണറായി വിജയനോ അന്യമതസ്ഥര്‍ക്കോ അധികാരമില്ലെന്ന്  കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു

February 21st, 2012
nurses-strike-epathram
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം ബാങ്കു വഴി നല്‍കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. ചെക്കായിട്ടായിരിക്കും ശമ്പളം നല്‍കുക. മിനിമം വേതനം നല്‍കുന്നുണ്ടെന്നും രേഖകളില്‍ കൂടുതല്‍ തുക കാണിച്ച് കുറഞ്ഞ വേതനം നല്‍കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടി. ഇതിലൂടെ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും തൊഴില്‍ വകുപ്പ് കരുതുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തി വരികയാണ്. നേഴ്സുമാരുടെ സമരം മൂലം വിവിധ ആശുപത്രികളില്‍ രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാകുന്നുണ്ട്.
കേരളത്തിലെ പല  സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സുമാര്‍ വലിയ തോതില്‍ തൊഴില്‍ ചൂഷണം അനുഭവിച്ചു വരുന്നവരാണ്. അസംഘടിതരായിരുന്നതിനാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. മുംബൈ, കല്‍ക്കട്ട തുടങ്ങിയ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ  സ്വകാര്യ മേഘലയില്‍ തൊഴില്‍ ചെയ്യുന്ന നേഴ്സുമാര്‍ക്കും സംഘടിക്കുവാനും സമരം ചെയ്യുന്നതിനും ശക്തമായ പ്രചോദനമായി. മികച്ച സേവനം നല്‍കുന്ന അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഘലയിലെ നേഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ  പല മടങ്ങാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ലഭിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു

February 20th, 2012
elephant-on-lorry-epathram
കുന്നംകുളം: കുന്ദംകുളത്തിനു സമീപം ഇടഞ്ഞ ആന ഒരാളെ അടിച്ചു കൊന്നു. കുന്നംകുളം കോലാടി സ്വദേശി സൈമണ്‍ (70) ആണ് ആനയുടേ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കീരങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.  ആനയെ കൊണ്ടു പോകുകയായിരുന്ന വാഹനം  മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ആന വിരണ്ടത്. ആ സമയം റോഡിലൂടെ പോകുകയായിരുന്ന സൈമണെ ആന തുമ്പികൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ക്ക് പിടികൊടുക്കാതെ ഓടിയ ആന ഒരു ബൈക്ക് യാത്രക്കാ‍രനേയും ആക്രമിച്ചു. ആനയുടെ പാപ്പാന്‍ തിരുവാങ്ങപുറം ശിവശങ്കരനും പരിക്കേറ്റിട്ടുണ്ട്.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയിലെ ആനഗവേഷണ കേന്ദ്രം തലവന്‍ ഡോ. രാജീവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആനയെ മയക്കുവെടി വച്ച് തളച്ചു. പതിനഞ്ചു കിലോമീറ്ററോളം ഓടിയ ആനയെ ചിറമനേങ്ങാട്ടുള്ള റോയല്‍ എഞ്ചിനീയറിങ്ങ് കോളേജിനു സമീപത്താണ് തളച്ചത്.
വഹനങ്ങളില്‍ ആനകളെ കയറ്റികൊണ്ടു പോകുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ദീര്‍ഘദൂരം നിര്‍ത്താതെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പൊള്‍ അരികിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദവും അപകട ഭീതിയും മൂലം ആനയുടെ മനോനിലയില്‍ സാരമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല നിരന്തരം കാറ്റടിക്കുന്നത് ആനകളുടെ കണ്ണില്‍ അസ്വസ്ഥത ഉണ്ടാക്കും. പല ആനകള്‍ക്കും കണ്ണിനു അസുഖങ്ങള്‍ ബാധിക്കുന്നതില്‍ ഇത്തരം വാഹന യാത്രകള്‍ക്ക് മുഖ്യ പങ്ക് ഉണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കേരളത്തില്‍ വാഹനത്തില്‍ കയറ്റി ആനകളെ കൊണ്ടു പോകുന്നത്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആനപരിപാലനം സംബന്ധിച്ചുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പല ആനയുടമകളും ആനബ്രോക്കര്‍മാരും അവയെ ഉത്സവപ്പറമ്പുകളില്‍ എഴുന്നള്ളത്തിനു കൊണ്ടു വരുന്നത്. ഇക്കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയിടഞ്ഞ് പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളും പാപ്പാന്മാരുടെ പീഠനവും വേണ്ടത്ര ഭക്ഷണം ലഭിക്കായ്കയുമെല്ലാം ആണ് ആനകളെ പ്രകോപിതരാക്കുന്നത്. ഒപ്പം കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന ഇടക്കോളും (രണ്ടു മദപ്പാടുകളുടെ ഇടയില്‍ കാണുന്ന മദ ലക്ഷണങ്ങള്‍)  ആനകള്‍ ഇടയുവാന്‍ കാരണമാകുന്നു. കേരളത്തിലെ ആനകളില്‍ ഇടക്കോളിന്റെ പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ പിണറായിക്ക് അധികാരമില്ലെന്ന് കാന്തപുരം
Next »Next Page » നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine