വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട്

December 18th, 2011

Veena-Malik-epathram
മുംബൈ: ഷൂട്ടിങ്ങിനിടയില്‍ കാണാതായ പാക്കിസ്ഥാന്‍ സിനിമാ നടി വീണാ മാലിക്ക് പാക്ക്സ്ഥാനിലെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ്‌ നടിയെ കാണാനില്ലെന്ന വാര്‍ത്തകള്‍ വന്നത്. വീണയുടെ തിരോധാനം സംബന്ധിച്ച് അവരുടെ മാനേജര്‍ പോലീസില്‍ പരാതി നല്കിയിരുന്നു.

വിസ തീരാറായതിനെ തുടര്‍ന്ന് അതു പുതുക്കുവാനായി നടി രഹസ്യമായി വാഗ അതിര്‍ത്തി വഴി പാക്കിസ്താനില്‍ എത്തുകയായിരുന്നു എന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങളുടെ കളിത്തോഴിയായ വീണ ഏറ്റവും ഒടുവില്‍ എഫ്. എച്ച്. എം എന്ന മാസികയുടെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് ഏറേ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണക്ക് മത മൗലീക വാദികളില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍ മാഗസിനില്‍ വന്ന നഗ്ന ചിത്രങ്ങള്‍ തന്റെതല്ലെന്നും താന്‍ അപ്രകാരം നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നും വീണ വ്യക്തമാക്കി. പ്രസ്തുത ചിത്രങ്ങള്‍ കൃതൃമിമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് നടി പ്രസാധകര്‍ക്കെതിരെ കേസു കൊടുക്കുകയും

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിനെ കാണുവാന്‍ വിലാസിനി ടീച്ചര്‍ എത്തി

December 18th, 2011

vilasini-teacher-azhikodu-epathram
അമ്പത് വര്‍ഷത്തിനു ശേഷം വിലാസിനി ടീച്ചറും അഴീക്കോട് മാഷും തമ്മില്‍ കണ്ടു മുട്ടിയപ്പോള്‍ അത് ഒരു ചരിത്ര നിയോഗമായി. തൃശ്ശൂരിലെ അമല ആശുപത്രിയില്‍ വച്ചായിരുന്നു വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു പ്രണയതിലേയും പിന്നീട് അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളിലേയും നായികാ നായകന്മാരുടെ പുനസ്സമാഗമം. കയ്യില്‍ ഒരുപിടി റോസാപൂക്കളുമായാണ്‌ അസുഖ ബാധിതനായി ആസ്പത്രിയില്‍ കിടക്കുന്ന അഴീക്കോടിനെ കാണുവാന്‍ വിലാസിനിടീച്ചര്‍ എത്തിയത്.

കണ്ടയുടനെ വിലാസിനി ടീച്ചറല്ലേ എന്ന് അഴീക്കോട് ചോദിച്ചു. അടുത്തിരുന്ന് അസുഖ വിവരങ്ങള്‍ തിരക്കി. എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നു പോലെ നോക്കാം എന്ന് വിലാസിനിടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഇതു കേള്‍ക്കുവാനായത് തന്റെ ഭാഗ്യമാണെന്നു പറഞ്ഞ അഴീക്കോട് ടീച്ചറുടെ ക്ഷണത്തെ സ്നേഹപൂര്‍വ്വം നിരാകരിച്ചു. ഇരുവരും പരസ്പരം പിണക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു. വിഷമമുണ്ടോ എന്ന അഴീക്കോടിന്റെ ചോദ്യത്തിനു വിഷമമില്ലെന്നും ഇത് തന്റെ തലവിധിയാണെന്നും അവര്‍ മറുപടി നല്‍കി. ഇത് അവസാനത്തെ കൂടിക്കാഴ്ചയാകില്ലെന്ന് പറഞ്ഞാണ്‌ ടീച്ചര്‍ പിരിഞ്ഞത്.

വിലാസിനി ടീച്ചര്‍ തിരുവനന്തപുരത്ത് ബി.എഡിനു പഠിക്കുന്ന സമയത്താണ്‌ ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. പിന്നീട് ആ വിവാഹം നടന്നില്ല. ഇരുവരും അവിവാഹിതരായി ജീവിച്ചു. അസുഖ ബാധിതനായി അഴീക്കോട് ആസ്പത്രിയില്‍ കിടക്കുന്ന വിവരം അറിഞ്ഞപ്പോള്‍ തനിക്ക് കാണുവാന്‍ ആഗ്രഹമുണ്ടെന്ന് ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.കാണുന്നതില്‍ തനിക്ക് വിരോധം ഇല്ലെന്ന് അഴീക്കോട് അറിയിച്ചതിനെ തുടര്‍ന്നാണ്‌ കൊല്ലം അഞ്ചലില്‍ നിന്നും തൃശ്ശൂരിലെ ആസ്പത്രിയില്‍ ടീച്ചര്‍ എത്തിയത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

December 17th, 2011

chidambaram-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന കൂടുതല്‍ വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിന്നും മറ്റു പാര്‍ട്ടികളും വളരെ ശക്തമായാണ് ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നത്. ചിദംബരത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചിദംബരത്തിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി കെ. എം. മാണിയും പ്രതികരിച്ചു. കേരളത്തിനെതിരായ പ്രസ്താവനയോടെ ചിദംബരത്തിന് കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത ഇല്ലാതായിയെന്ന് ജലവിഭവമന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രി ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രിയായ ചിദംബരം ഒരു പ്രാദേശിക നേതാവിന്റെ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ലെന്നും വളരെ ബാലിശമായ പ്രസ്താവനയായിപ്പോയി ചിദംബരത്തിന്‍റെ പ്രസ്താവന എന്ന് കോണ്‍ഗ്രസ് എം. പിമാരായ എം.ഐ.ഷാനവാസും പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്ന് പി. ടി. തോമസും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ഒരു കേന്ദ്രമന്ത്രി മുന്‍കൂട്ടി പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വി. എം. സുധീരന്‍ പ്രതികരിച്ചു.
പ്രതിപക്ഷവും ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നു. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചിദംബരം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ അഭിപ്രായമാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. കേസില്‍ മാധ്യസ്ഥം വഹിക്കേണ്ടവര്‍ തമിഴ്‌നാടിന് വേണ്ടി നിലകൊള്ളുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ചിദംബരത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയും പറഞ്ഞു

-

വായിക്കുക: , , , , ,

Comments Off on മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട് സി. പി. എം ജില്ലാ സെക്രട്ടറിയെ മാറ്റിയില്ല

December 17th, 2011

cpm-logo-epathram

കോഴിക്കോട് : സി. പി. എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ടി. പി രാമകൃഷ്ണനെ മൂന്നാം തവണയും തെരഞ്ഞെടുത്തു. അഡ്വ. പി. എ മുഹമ്മദ് റിയാസ്, കെ. ശ്രീധരന്‍, ടി. കെ കുഞ്ഞിരാമന്‍, കെ. കെ ദിനേശന്‍, എം. കെ നളിനി, കെ. ടി കുഞ്ഞിക്കണ്ണന്‍, ആര്‍. പി ഭാസ്‌കരന്‍ എന്നീ ഏഴു പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 39 അംഗങ്ങളടങ്ങുന്നതാണ് പുതിയ ജില്ലാ കമ്മിറ്റി. കമ്മിറ്റിയില്‍ നേരത്തെയുണ്ടായിരുന്ന നാലു പേരെ ഒഴിവാക്കിയിട്ടുണ്ട്

-

വായിക്കുക:

Comments Off on കോഴിക്കോട് സി. പി. എം ജില്ലാ സെക്രട്ടറിയെ മാറ്റിയില്ല

പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ സമരം: ഇരുപതു പേര്‍ അറസ്റ്റില്‍

December 17th, 2011

coca-cola-epathram

പ്ലാച്ചിമട: കൊക്കക്കോള കമ്പനിക്കുള്ളില്‍ പ്രവേശിച്ച് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച 20 പ്ലാച്ചിമട സമരസമിതി-ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. വിളയോടി വേണുഗോപാലന്‍, കെ സഹദേവന്‍, കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, ടി.കെ വാസു. എന്‍ സുബ്രമണ്യന്‍, വി സി ജെന്നി, എന്‍ പി ജോണ്‍സണ്‍, പുതുശ്ശേരി ശ്രീനിവാസന്‍, പി എ അശോകന്‍, ഫാ അഗസ്റ്റിന്‍ വട്ടോളി, കെ വി ബിജു, സുദേവന്‍, അഗസ്റ്റിന്‍ ഒലിപ്പാറ, സുബിദ് കെ എസ്, ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങിയവരാണ് അറസ്റ്റിലായത്.
രാവിലെ 10 മണിക്ക് കന്നിമാരിയില്‍ നിന്നും ആരംഭിച്ച അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്ക് മുന്നിലേക്ക് വന്നപ്പോള്‍ പോലീസ് വലയം ഭേദിച്ച് അകത്തുകടക്കാന്‍ പ്രവേശിച്ചവരാണ് പിടിയിലായത്.

-

വായിക്കുക: ,

Comments Off on പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ സമരം: ഇരുപതു പേര്‍ അറസ്റ്റില്‍


« Previous Page« Previous « മലപ്പുറത്തും കൈവെട്ട്
Next »Next Page » കോഴിക്കോട് സി. പി. എം ജില്ലാ സെക്രട്ടറിയെ മാറ്റിയില്ല »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine