ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു

January 5th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : യു. കെ. യില്‍ നിന്നും കേരളത്തി ലേക്കു വന്ന ആറു പേര്‍ക്ക് കൊവിഡ് (SARS-CoV-2) വൈറസിന്റെ ജനിതക വക ഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ  അറിയിച്ചു.

ജനിതക മാറ്റം വന്ന വൈറസ് ശരീരത്തിൽ പെട്ടെന്ന് പെരുകു കയും മറ്റുള്ള വരിലേക്ക് വേഗം പകരുകയും ചെയ്യും. വിദേശത്തു നിന്ന് എത്തുന്ന വരും ഇവരുമായി സമ്പർക്ക ത്തിൽ ഏര്‍പ്പെട്ടവരും ഉടന്‍ തന്നെ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം.

പുതിയ വൈറസിനെ സംസ്ഥാനത്ത് കണ്ടെത്തിയതി നാൽ എയർ പോർട്ട്, സീപോർട്ട് എന്നി വിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. എയർ പോര്‍ട്ടിലെ കൊവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചവര്‍ കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരും ആലപ്പുഴ യിൽ ഒരു കുടുംബ ത്തിലെ രണ്ടു പേരും കോട്ടയത്തും കണ്ണൂരിലും ഓരോ രുത്തരും ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചത്.

ജനിതക മാറ്റംവന്ന കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ആരോഗ്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോള്‍ ഭയപ്പെ ടേണ്ടതായ സാഹചര്യം ഇല്ല എന്നും ജാഗ്രത പുലർത്തിയാൽ മതി എന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം കൂടുതൽ കർശ്ശനമായി പാലിക്കണം.

പുറത്ത് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും സാനി റ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധി യാക്കു കയും മറ്റുള്ളവരില്‍ നിന്നും ശാരീരിക അകലം പാലിക്കുകയും ചെയ്യുക തുടങ്ങിയ കൊവിഡ് മാന ദണ്ഡങ്ങള്‍ കൃത്യ മായി പാലിക്കുവാനും മന്ത്രി ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും

December 31st, 2020

covid-19-test-kit-ePathram
തൃശ്ശൂർ : സംസ്ഥാനത്തെ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധനാ നിരക്ക് കുറക്കുന്നു എന്നു റിപ്പോര്‍ട്ട്. ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോ ധനാ കിറ്റു കളു ടെയും പി. പി. ഇ. കിറ്റു കളു ടെയും വില കുറഞ്ഞ സാഹചര്യ ത്തില്‍ ഉടന്‍ തന്നെ പുതിയ നിരക്കുകൾ നിലവിൽ വരും.

നിലവിൽ ആർ. ടി. പി. സി. ആർ. ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2,100 രൂപ യാണ്. ഇത് 1500 രൂപ യാക്കി കുറക്കും. ആന്റിജൻ ടെസ്റ്റിന് നിലവില്‍ 675 രൂപയാണ്. ഇത് പകുതിയാക്കി കുറക്കും.

സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധന നടത്തു വാന്‍ അനുമതി കൊടുത്ത ശേഷം ഇത് രണ്ടാം തവണ യാണ് പരിശോധനാ നിരക്ക് കുറക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി കളിലും ലാബു കളിലും പഴയ നിരക്കു തന്നെയാണ് ഇപ്പോഴും തുടരുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുതു വർഷം മുതൽ പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം

December 31st, 2020

plastic-flex-board-banned-election-kerala-ePathram
കൊച്ചി : ജനുവരി ഒന്നു മുതൽ എറണാകുളം ജില്ല യിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്ന ങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമായി നടപ്പില്‍ വരുത്തും എന്ന് ജില്ലാ കളക്ടർ.

ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഉല്‍പ്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും കൈ മാറ്റം ചെയ്യു ന്നതും നിയമ വിരുദ്ധം ആയിരിക്കും. സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ലംഘി ക്കുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടികൾ ഉണ്ടായിരിക്കും.

നിരോധിച്ച പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉൾപ്പെട്ടവ :-

1. എല്ലാ കനത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.
2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ.
3. സ്റ്റൈറോ ഫോമിലും തെർമോ കോളിലും നിർമ്മിച്ച പ്ലേറ്റുകള്‍, കപ്പുകൾ.
4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്ട്രോ എന്നിവ.
5. നോൺ വൂവൻ ബാഗുകൾ. പ്ലാസ്റ്റിക് കൊടി – തോരണങ്ങൾ.
6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്ക് റാപ്പറുകൾ.
7. പ്ലാസ്റ്റിക്കില്‍ നിർമ്മിച്ച കുടിവെള്ള പൗച്ചുകൾ (ബോട്ടിലുകള്‍).

കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിൽ മാർക്കറ്റിൽ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തു ക്കളിൽ ഉൾപ്പെടും. പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീൽ-സെറാമിക്-വുഡൻ ഉത്ന്നപ ങ്ങളോ മാത്രമാണ് ഉപയോഗിക്കാവുന്നത് .

ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിയി മോണിറ്ററിംഗ് സംവിധാനം ഉണ്ടാകും. തദ്ദേശ സ്ഥാപന ങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകും. കടകളിലും ഹോട്ടലു കളിലും കൃത്യമായ ഇടവേളകളിൽ സ്ക്വാഡു കളുടെ പരിശോധന ഉണ്ടാകും.

നിയമം കർശ്ശനമായി നടപ്പിലാക്കുന്നു എന്നു ഉറപ്പ് വരുത്തുവാനായി തദ്ദേശ സ്ഥാപന സെക്ര ട്ടറിമാർ അതീവ ജാഗ്രത പുലർത്തണം എന്നും ഒരു ക്ലീൻ ഗ്രീൻ ജില്ലയായി എറണാകുളത്തെ മാറ്റും എന്നും ജില്ലാ കളക്ടർ അറിയിച്ചു.(പബ്ലിക് റിലേഷന്‍സ്)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്

December 31st, 2020

ogo-norka-roots-ePathram
കൊച്ചി : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി അദ്ധ്യാപകർ അടക്കം വിവിധ തസ്തിക കളിലേക്ക് നിയമനം നൽകുന്നു. ഏകദേശം 70,000 രൂപക്കും 89,000 രൂപക്കും ഇടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും. അദ്ധ്യാപകര്‍ക്കും മറ്റു ഓഫീസ് ജോലികളിലേക്കും പ്രവൃത്തി പരിചയം ഉള്ള വർക്ക് ജനുവരി 10 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ നോര്‍ക്ക റൂട്സ്വെബ് സൈറ്റില്‍ ലഭിക്കും.

ജോലി സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.  ടോൾ ഫ്രീ നമ്പർ: 1800 425 3939.  (പി. എൻ. എക്‌സ്. 4540/2020

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളം കാത്തിരുന്ന വിധി : അഭയ കേസില്‍ പ്രതി കള്‍ക്ക് ജീവ പര്യന്തം

December 24th, 2020

sister-abhaya-murder-case-cbi-court-verdict-ePathram
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവ പര്യന്തവും സിസ്റ്റർ സെഫിക്ക് ജീവ പര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചു. കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറി യതിനു തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴയും വിധിച്ചു.

തിരുവനന്തപുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ അവിഹിത ബന്ധം നേരിൽ കണ്ടതു പുറത്തു പറയാതിരിക്കു വാന്‍ സിസ്റ്റര്‍ അഭയയെ തലക്ക് അടിച്ചു കൊന്നു കിണറ്റില്‍ ഇട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്.

കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കുക  എന്നിങ്ങനെ ഐ. പി. സി. 302, 201, 449 വകുപ്പു കള്‍ അനുസരിച്ച് ഫാ. കോട്ടൂരിനും കൊല പാതകം (302), തെളിവ് നശിപ്പിക്കൽ (201), എന്നീ കുറ്റ കൃത്യ ങ്ങളില്‍ സെഫി ക്കും ഉള്ള ശിക്ഷകള്‍ വിധിച്ചത്. കൊല പാതകം നടന്ന് 28 വർഷ ങ്ങൾക്കു ശേഷമാണു കേസിൽ വിധി വരുന്നത്.

സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെ‍ൻത് കോൺവന്റിലെ കിണറ്റി ൽ മരിച്ച നിലയിൽ കണ്ടെത്തിയത് 1992 മാർച്ച് 27 ന് ആയിരുന്നു. അന്ന് കോട്ടയം ബി. സി. എം. കോളജിൽ പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു സിസ്റ്റർ അഭയ.

ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തു എന്ന നിഗ മനത്തില്‍ എത്തുകയും തുടര്‍ന്ന് കേസ് എഴുതി ത്തള്ളു കയും ചെയ്തു. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വ ത്തില്‍ നടന്ന സമര ങ്ങളുടെ ഭാഗമായി കേസ് സി. ബി. ഐ. ഏറ്റെടുക്കുക യായി രുന്നു.

സാഹചര്യ ത്തെളിവു കളും ശാസ്ത്രീയ തെളിവു കളും നിരത്തി അഭയ കൊല ചെയ്യ പ്പെടുക യായി രുന്നു എന്ന് സി. ബി. ഐ. അന്വേഷണ സംഘം കണ്ടെത്തി.

കുറ്റപത്ര ത്തിൽ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ യഥാക്രമം ഒന്നും മൂന്നും പ്രതിക ളാണ്. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂത‍ൃക്കയി ലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുഗതകുമാരി അന്തരിച്ചു
Next »Next Page » ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ് »



  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine