സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി

August 19th, 2021

mathruyanam-mother-and-baby-journey-ePathram
കൊച്ചി : കൃത്രിമ ബീജസങ്കലനം വഴി ഗർഭം ധരിച്ച സിംഗിൾ പേരന്റും അവിവാഹിതയായ സ്ത്രീയും പ്രസവിച്ച കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണം എന്നത് മൗലിക അവകാശത്തിന്റെ ലംഘനം എന്നു ഹൈക്കോടതി.

കൃത്രിമ ഗർഭ ധാരണ മാർഗ്ഗങ്ങളിലൂടെ ജനിച്ച കുഞ്ഞിനെ ഒറ്റക്കു വളർത്തുന്ന അമ്മയുടെ (സിംഗിൾ മദർ) കുഞ്ഞി ന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖ പ്പെടുത്തണം എന്നു നിർദ്ദേശിക്കുന്ന വ്യവസ്ഥ റദ്ദു ചെയ്യണം എന്ന്‍ ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം സ്വദേശിനി നൽകിയ ഹർജി യിലാണു ഹൈക്കോടതി ഉത്തരവ്.

ഹർജിക്കാരി എട്ടു മാസം ഗർഭിണി ആയതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരി ക്കുവാന്‍ സർക്കാരിനും ജനന – മരണ ചീഫ് റജിസ്ട്രാർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

അസിസ്റ്റഡ് റി-പ്രൊഡക്ടീവ് ടെക്നോളജീസ് (എ. ആർ. ടി.) വഴി ഗർഭിണി ആയാൽ ബീജ ദാതാവിന്റെ പേര് നിർബ്ബന്ധമായ സാഹചര്യങ്ങളില്‍ ഒഴികെ നിയമ പരമായി വെളിപ്പെടുത്തേണ്ടതില്ല എന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ റജിസ്ട്രേഷനും ജനന – മരണ സർട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകൾ ഉടൻ പുറപ്പെടു വിക്കണം എന്നും കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

വിവാഹ മോചനം നേടിയ ശേഷം അജ്ഞാത ദാതാ വിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടി ലൈസേ ഷനിലൂടെ യാണു (ഐ. വി. എഫ്.) ഗർഭം ധരിക്കുന്നത് എന്നും ഇത്തരത്തിൽ ഗര്‍ഭിണി ആയവരോട് ബീജം നല്‍കിയത് ആരാണ് എന്നു അറിയിക്കാറില്ല എന്നും ഹർജിക്കാരി സൂചിപ്പിച്ചു.

അജ്ഞാതമായി സൂക്ഷിക്കേണ്ടതായ ഈ വിവരം രേഖപ്പെടുത്താൻ നിർബ്ബന്ധിക്കുന്നത് മൗലിക അവകാശ ങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു എന്നും സാങ്കേതിക വിദ്യയുടെ വികാസ ത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തി വരുന്നു എന്നും കോടതി ചൂണ്ടിക്കാണിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം

August 1st, 2021

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
കൊച്ചി : കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് സിനിമാ നടനും എം. പി. യുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. നാളി കേര വിക സന ബോര്‍ഡ് ഡയറക്ടര്‍ വി. എസ്. പി. സിംഗ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് തെങ്ങുറപ്പ്! എന്ന തല ക്കെട്ടില്‍ സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ നിയമന വിവരം അറിയിച്ചു. തന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും എന്നും സുരേഷ് ഗോപി കുറിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രകൃതി സംരക്ഷണ ദിനാചരണം : ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

July 31st, 2021

വെളിയങ്കോട് : ലോക പ്രകൃതി സംരക്ഷണ ദിന ആചരണ ത്തിന്റെ (ജൂലായ് 28) ഭാഗമായി ഡോ. സാലിം അലി യുടെ സ്മരണാർത്ഥം വെളിയങ്കോട് എം. ടി. എം. കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമേഴ്‌സ് നാച്വറൽ ക്ലബ്ബിന്റെ നേതൃത്വ ത്തിൽ ‘ജൈവ വൈവിധ്യ ത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഹമീദലി വാഴക്കാട് സംസാരിച്ചു.

ഗൂഗിൾ മീറ്റ് പരിപാടിയിൽ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫൈസൽ ബാവ മോഡറേറ്റർ ആയിരുന്നു. പ്രജീഷ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രൊഫസർ ഹവ്വാ ഉമ്മ, വൈസ് പ്രിൻസിപ്പാൾ രാജേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു.

‘ജൈവ വൈവിധ്യ സംരക്ഷണവും ഭൂമിയുടെ നില നിൽപ്പും’ എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥി കൾക്കായി ഓൺ ലൈൻ വഴി നടത്തിയ ലേഖന മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം : സൗദാബി വി. (പി. എച്ച്. ഡി. വിദ്യാർത്ഥി, കാലിക്കറ്റ് യൂണിവേഴ്സിറ്റി). രണ്ടാം സമ്മാനം : അബ്ദുൽ വാഹിദ് (ബി. എ. വിദ്യാർത്ഥി, എം. ടി.എം. കോളേജ് വെളിയ ങ്കോട്). മൂന്നാം സമ്മാനം : ആരതി രവീന്ദ്രൻ (ബി. എ. വിദ്യാർത്ഥി. സി. എച്ച്. എം. എം. കോളേജ്. ചവർ കോഡ്‌, പാരിപ്പള്ളി).

ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപയും സർട്ടി ഫിക്കറ്റും ഫലകവും നൽകും. കോളേജിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് സമ്മാന ദാനം നിര്‍വ്വഹിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു

July 25th, 2021

coconut-tree-ePathram
തിരുവനന്തപുരം : പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളിൽ കുറഞ്ഞ സാഹചര്യത്തിൽ കിലോക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കും എന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്.

തിരുവനന്തപുരം, കോട്ടയം, പൊന്നാനി തുടങ്ങിയ സ്ഥല ങ്ങളില്‍ പച്ചത്തേങ്ങ യുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.

കാർഷികോല്‍പ്പാദന കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പ്രൈസസ് ബോർഡ്, നാഫെഡ്, കേരഫെഡ്, നാളികേര വികസന കോർപ്പ റേഷൻ ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Pulic Relation Department 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയി ലൂടെ കേട്ട് കേട്ട് പഠിക്കാം

July 16th, 2021

logo-radio-kerala-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാരി ന്റെ ഇന്റർ നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, എൽ. പി. – യു. പി. ക്ലാസ്സു കളിലെ പാഠ ഭാഗ ങ്ങൾ ആസ്പദ മാക്കി യുള്ള പ്രത്യേക പരിപാടി ‘പാഠം’ എന്ന പേരിൽ തുടങ്ങുന്നു.

കൊവിഡ് സാഹചര്യത്തിൽ പഠനം ഓൺ ലൈനി ലേക്ക് മാറിയതിനാൽ അഞ്ച് മുതൽ 10 വരെ ക്ലാസ്സു കളിലെ വിദ്യാ ർത്ഥി കൾക്ക് പഠന ത്തിന് സഹായകം ആവുന്ന രീതി യിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരിൽ പ്രതി ദിന പരിപാടി പ്രക്ഷേപണം ചെയ്യുക.

ജൂലായ് 19 മുതൽ റേഡിയോ കേരള വെബ് പോര്‍ട്ടല്‍  വഴിയും, റേഡിയോ കേരള ആപ്പ് (ഗൂഗിൾ പ്ലേ യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം) വഴിയും പരിപാടി കേൾക്കാം. പാഠത്തി ന്റെ സമയവും മറ്റ് വിവര ങ്ങളും റേഡിയോ യിലൂടെയും ഫേയ്സ് ബുക്ക് പേജ്  വഴിയും അറിയാം.

പഠന സഹായ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം: (തിങ്കൾ മുതൽ വെള്ളി വരെ).
പാഠം ക്ലാസ്.5 , 6 : പ്രക്ഷേപണ സമയം ഉച്ചക്ക് 1:05. പുന: പ്രക്ഷേപണം വൈകുന്നേരം 6 മണി.

പാഠം ക്ലാസ്.7 : പ്രക്ഷേപണ സമയം ഉച്ചക്ക് 2:05. പുന: പ്രക്ഷേപണം വൈകുന്നേരം 7 മണി.

പാഠം ക്ലാസ്.8 : പ്രക്ഷേപണ സമയം ഉച്ച ക്ക് 3:05. പുന: പ്രക്ഷേപണം രാത്രി 8 മണി.

പാഠം ക്ലാസ്.9 : പ്രക്ഷേപണ സമയം വൈകുന്നേരം 4:05. പുന: പ്രക്ഷേപണം രാത്രി 9 മണി.

പാഠം ക്ലാസ്.10 : പ്രക്ഷേപണ സമയം വൈകുന്നേരം 5:05. പുന: പ്രക്ഷേപണം രാത്രി 10 മണി.

(പി. എൻ. എക്സ്: 2349/2021)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം
Next »Next Page » കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine