മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും

December 11th, 2011

manjalamkuzhi-ali-epathram

തിരുവനന്തപുരം:ഏറെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്‌ ഇക്കാര്യം അറിയിച്ചു. എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ നടക്കുകയുള്ളൂ എന്ന് മജീദ് പറഞ്ഞു. മഞ്ഞളാംകുഴി അലിയായിരിക്കും അഞ്ചാം മന്ത്രിയെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കെ. എം. മാണിയും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം ലഭിക്കുന്നത് നീണ്ടുപോയി. പിന്നീട് പലവട്ടമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇത് ലീഗിനകത്തും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഒടുവില്‍ ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമുന്നില്‍ യുഡിഎഫ് നേതൃത്വം വഴങ്ങിയില്ലെങ്കില്‍ പിറവം തിരഞ്ഞെടുപ്പില്‍ ലീഗ് സഹകരിക്കില്ലെന്ന ഭീഷണി ഫലിച്ചു. പിറവത്ത് കഴിഞ്ഞ തവണ ടിഎം ജേക്കബ് ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനായാതിലാല്‍ ലീഗിന്റെ നിലപാട് നിര്‍ണായകമാകുമെന്ന തിരിച്ചറിവാണ് മന്ത്രിസ്ഥാനം നല്‍കി ലീഗിനെ പ്രീതിപ്പെടുത്താന്‍ യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ടിഎം ജേക്കബിന്റെ മകന്‍ അനുപ് ജേക്കബിന്റേയും മഞ്ഞളാംകുഴി അലിയുടേയും സത്യപ്രതിജ്ഞ ഒന്നാച്ച് ഉണ്ടാകുമെന്നും. ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അതുകൊണ്ട് മന്ത്രിക്കാര്യം ഇനി യുഡിഎഫ് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു.

-

വായിക്കുക: , ,

Comments Off on മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും

പിറവത്ത്‌ പരസ്യ നിലപാടില്ല: ശ്രേഷ്ഠ കാതോലിക്കാ ബാവ

November 23rd, 2011

കോലഞ്ചേരി: പിറവം ഉപതെരെഞ്ഞെടുപ്പില്‍ യാക്കോബായ സഭ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ്‌ ബാവ പറഞ്ഞു. ടി. എം. ജേക്കബിന്‍റെ മകന്‍ അനൂപ്‌ ജേക്കബിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാ തര്‍ക്കവും കൂട്ടിക്കുഴക്കുന്നതില്‍ ഒട്ടും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ സഭയ്ക്ക് ഒട്ടേറെ നന്മകള്‍ ചെയ്തിട്ടുണ്ട്, അതുപോലെ യു. ഡി. എഫ് സര്‍ക്കാര്‍ നന്മകള്‍ ചെയ്യുന്നത് കാത്തിരിക്കുകയാണ്, കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഏറെ പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം. ജെ. ജേക്കബ് തന്നെ

November 17th, 2011

mj-jacob-epathram

കൊച്ചി: മന്ത്രി ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി എം. ജെ. ജേക്കബ് മത്സരിക്കും. സി. പി. എം. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി. പി. എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥി യാക്കുവാനുള്ള സി. പി. എം. തീരുമാനം ഇടതു മുന്നണി ജില്ലാ കമ്മറ്റിയും അംഗീകരിച്ചു. നേരത്തെ രണ്ടു തവണ എം. ജെ. ജേക്കബ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

2006-ല്‍ ടി. എം. ജേക്കബിനെ 5000-ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ എം. ജെ. ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ നൂറ്റമ്പതിനടുത്ത് വോട്ടുകള്‍ക്കാണ് ടി. എം. ജേക്കബിനോട് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും നേരത്തെ രണ്ടു മത്സരങ്ങളില്‍ കാഴ്ച വെച്ച പോരാട്ട വീര്യവുമാണ് ഒരിക്കല്‍ കൂടെ എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇടതു പക്ഷത്തിന് പ്രേരണയായത്. കൂടാതെ ക്രിസ്ത്യന്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമാണെന്നതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു സാധ്യത കൂട്ടി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഈ മാസം 24 നു ഇടതു മുന്നണി നിയോജക മണ്ഡലം കണ്‍‌വെന്‍ഷന്‍ നടത്തും. അന്തരിച്ച ടി. എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സംസ്ഥാന രാഷ്ടീയത്തില്‍ ഇരു മുന്നണികളേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണ് പിറവത്ത് നടക്കുക എന്നതിനാല്‍ ഇരു പക്ഷത്തേയും സംസ്ഥാന ദേശീയ നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും

June 9th, 2011

vm-sudheeran-epathram

തിരുവനന്തപുരം: കെ. പി. സി. സി. നേതൃത്വത്തിനെതിരെ വി. ഡി. സതീശനും വി. എം. സുധീരനും നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം നടത്തി. നിയമ സഭാ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന് ലഭിച്ചത് അപമാനകരമായ വിജയമാണെന്നും, കോളേജ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പോലും കെ. പി. സി. സി. നേതൃത്വം നടത്തിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും കെ. പി. സി. സി. പ്രസിണ്ടണ്ടും ഒരുമിച്ച് മത്സരിച്ചത് ശരിയായില്ലെന്നും, കുഞ്ഞാലിക്കുട്ടിയുടേയും ആര്‍. ബാലകൃഷ്ണ പിള്ളയുടേയും വിവാദ വിഷയങ്ങളാണ് യു. ഡി. എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നായരായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പര‍സ്യ പ്രസ്ഥാവനയേയും സതീശന്‍ വിമര്‍ശിച്ചു.

എ. കെ. ആന്റണി പ്രചാരണത്തിനു സജീവമായി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്ന് ആകുമായിരുന്നേനെ എന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വീഴ്ച പറ്റിയെന്നും സുധീരന്‍ പറഞ്ഞു. മുന്നണിയിലെ സീറ്റു വിഭജനത്തിലെ അപാകതകളും സുധീരന്‍ ചൂണ്ടിക്കാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാതുവെപ്പില്‍ തോറ്റു; വക്കം വെള്ളാപ്പള്ളിക്ക് മോതിരം നല്‍കി

June 3rd, 2011
കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വാതുവെപ്പു നടത്തി പരാജയപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമന്‍ തന്റെ വാക്കു പാലിച്ചു.  തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ലഭിക്കുന്ന സീറ്റിന്റെ എണ്ണം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മില്‍ വാതുവെപ്പ്. യു.ഡി.എഫിന് 75-ല്‍ താഴെ സീറ്റു മാത്രമേ ലഭിക്കൂ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത് എന്നാല്‍ 85 സീറ്റില്‍ അധികം ലഭിക്കുമെന്ന് വക്കം അവകാശപ്പെട്ടു. വാദം മൂര്‍ച്ചിച്ചപ്പോള്‍ ഇരുവരും ഇതു സംബന്ധിച്ച് വാതുവെപ്പും നടത്തി. ഒടുവില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ യു.ഡി.എഫിനു കേവലം 72 സീറ്റു മാത്രമേ ലഭിച്ചുള്ളൂ. ഇതേ തുടര്‍ന്ന് പന്തയത്തില്‍ പരാജയപ്പെട്ട വക്കം പുരുഷോത്തമന്‍ നവരത്നം പതിച്ച രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം വെള്ളാപ്പള്ളിക്ക് നല്‍കുവാന്‍ തയ്യാറായി. രാവിലെ കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ വക്കം മോതിരം  വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിച്ചു. സ്വര്‍ണ്ണത്തേക്കാള്‍ വില പറഞ്ഞ വാക്കിനു താന്‍ വില കല്പിക്കുന്നതായി വക്കം പറഞ്ഞു.
 
യു.ഡി.ഫ് മന്ത്രിസഭ രണ്ടുവര്‍ഷം തികക്കില്ലെന്ന് പറഞ്ഞ് മറ്റൊരു വാതുവെപ്പിന് വെള്ളാപ്പള്ളി വക്കത്തെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും യു.ഡി.ഫ് കാലാവധി തികക്കും എന്ന് വക്കം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

22 of 301021222330»|

« Previous Page« Previous « മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും
Next »Next Page » ഫ്ലാറ്റ് തട്ടിപ്പ്; ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ക്ക് ജാമ്യമില്ല »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine