നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

April 29th, 2025

ogo-norka-roots-ePathram
തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ. ആർ. കെ. ഇൻഷ്വറൻസ് കാർഡ്, സ്റ്റുഡന്റ് ഐ. ഡി. കാർഡ് എന്നിവയുടെ അപകട മരണ ഇൻഷ്വറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി.

നിലവിൽ അപകട മരണ ഇൻഷ്വറൻസ് തുക നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ പോളിസി യുടെ അപകട മരണ പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയിൽ നിന്നും മൂന്നു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളി കൾക്കും ഇനി മുതൽ പ്രവാസി രക്ഷ പദ്ധതിയിൽ അംഗത്വം ലഭിക്കും.

മെഡിക്കൽ കോഴ്സുകളിലേക്ക് എൻ. ആർ. ഐ. സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐ. ഡി. കാർഡ് സമർപ്പിക്കാം എന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം

March 10th, 2025

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണ ഭോക്താക്കളുടെ ഇ- കെ. വൈ. സി. പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയ പരിധി 2025 മാർച്ച് 31ന് അവസാനിക്കും.

ഇ- കെ. വൈ. സി. പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാദ്ധ്യത ഉള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻ കടകൾ / താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം എന്നും പൊതു വിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ അറിയിച്ചു. PRD

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്

March 4th, 2025

ragging-cases-special-bench-in-high-court-ePathram
കൊച്ചി : കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തിൽ വിഷയം പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച് സ്ഥാപിക്കും.

നിയമ സേവന അതോരിറ്റി സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിൻ്റെ നടപടി. രണ്ടംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ബഞ്ചിൽ ഏതൊക്കെ ജഡ്ജിമാരാണ് ഉണ്ടാവുക എന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല

February 20th, 2025

gender-equality-in-the-media-posh-act-kerala-womens-commission-ePathram

തിരുവനന്തപുരം : തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയുവാൻ രൂപം നൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമ സ്ഥാപന ങ്ങളിലും പരാജയം ആണെന്ന് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ്. ‘മാധ്യമങ്ങളിലെ ലിംഗ സമത്വം’ എന്ന വിഷയത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കോൺ ക്ലേവിലെ സെമിനാറിൽ വനിതാ മാധ്യമ പ്രവർത്തകർ ഒരേ സ്വരത്തിൽ പറഞ്ഞതാണിത്.

സ്ഥാപനത്തിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാത്ത തരത്തിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി യാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരി ക്കുന്നത് എന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള ആഭ്യന്തര സമിതികൾ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാ മാധ്യമ പ്രവർത്തകർക്ക് അറിയില്ല എന്നും ചർച്ച യിൽ ചൂണ്ടിക്കാട്ടി. വനിതാ മാധ്യമ പ്രവർത്തകർക്ക് കൂടി സഹായകരം ആവുന്ന രീതിയിൽ തൊഴിൽ എടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശു പരിപാലന കേന്ദ്ര ങ്ങൾ (ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. അവിവാഹിതരായ വനിതാ മാധ്യമ പ്രവർത്ത കർക്ക് രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ല കളിലും സ്ഥാപിക്കണം എന്നും സെമിനാറിൽ ആവശ്യം ഉയർന്നു.

മാധ്യമ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ സ്ത്രീ കളുടെ സാന്നിദ്ധ്യത്തിൻ്റെ വളർച്ചയുടെ വേഗത പോരാ എന്ന് എൻ. ഡി. ടി. വി. യിലെ മുൻ മാധ്യമ പ്രവർത്തക മായാ ശർമ പറഞ്ഞു. നിലവിൽ ജേണലിസം സ്ഥാപന ങ്ങളിൽ പഠിക്കാൻ എത്തുന്ന വരിൽ ഭൂരി പക്ഷവും വനിതകളാണ്.

ഭാവിയിൽ അത് കൂടുതൽ വനിതാ പ്രാതിനിധ്യ ത്തിലേക്ക് നയിക്കും എന്ന് കരുതുന്നു എന്നും മായാ ശർമ പറഞ്ഞു. ലൈംഗിക ന്യൂന പക്ഷങ്ങളുടെ പ്രാതി നിധ്യത്തിൻ്റെ കാര്യത്തിൽ ന്യൂസ് റൂമുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി. P R D   FB PAGE

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്

February 20th, 2025

media-person-anitha-prathap-ePathram
തിരുവനന്തപുരം: സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം ഇന്ന് അപകടകരമായ കാലഘട്ടത്തി ലൂടെ യാണ് കടന്നു പോകുന്നത് എന്ന് പ്രശസ്ത മാധ്യമ പ്രവർത്തക അനിത പ്രതാപ്. ലോകം എമ്പാടും കാണുന്ന ഒരു പ്രതിഭാസമായി ആ അവസ്ഥ മാറിയിരിക്കുന്നു എന്നും അവർ പറഞ്ഞു.

കോർപ്പറേറ്റു വൽക്കരണം വർദ്ധിച്ചു വരുന്ന സാഹ ചര്യത്തിൽ സ്വതന്ത്ര പത്ര പ്രവർത്തനത്തിന് അതി ജീവിക്കാനാവില്ല. അധികാരവും സമ്പത്തും ഒന്നിക്കുമ്പോൾ നിർഭയ മാധ്യമ പ്രവർത്തനം സാദ്ധ്യമാവില്ല എന്നും അവർ കൂട്ടിച്ചേർത്തു. പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവിൽ നടന്ന ചാറ്റ് സെഷനിൽ സംസാരിക്കുക യായിരുന്നു അവർ.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം 1983 ലാണ് ആരംഭിക്കു ന്നത്. എന്നാൽ താൻ അതിൽ ഗവേഷണം തുടങ്ങിയത് 1980 ൽ ആണ്. 1981 ൽ ലങ്കൻ പോലീസ് ജാഫ്ന പബ്ലിക് ലൈബ്രറി കത്തിക്കുമ്പോൾ ലങ്ക ഭാവിയിൽ നേരിടാൻ പോകുന്ന വിപത്തിനെ അവിടെ അടയാളപ്പെടുത്തുക യായിരുന്നു.

ചരിത്രമാണ് ഭാവിയെ നിർണ്ണയിക്കുന്നത്. ചരിത്രത്തെ അറിയാൻ ഗവേഷണത്തെ കൂട്ടു പിടിക്കാനും പുതു തലമുറ യിലെ പത്ര പ്രവർത്തകരോട് അവർ നിർദ്ദേശിച്ചു. ലങ്കയിലെ ഒരു ഗ്രാമീണ സ്ത്രീയെ പോലെ വേഷം ധരിച്ചാണ് മറ്റുള്ളവർക്ക് എത്തി പ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ തനിക്ക് പ്രവേശനം സാദ്ധ്യ മായത്.

അവസരങ്ങളെ ഉപയോഗിക്കാൻ പഠിക്കാൻ അറിയുന്നതു പോലെ സ്വയം പരിരക്ഷിക്കാൻ മുൻ കരുതലുകൾ എടുക്കാനും വനിതാ മാധ്യമ പ്രവർത്ത കർ അറിഞ്ഞിരിക്കണം. ദയയും സഹാനുഭൂതിയും ഉണ്ടാകണം.

സാഹചര്യങ്ങൾ എന്തായാലും പ്രശ്നങ്ങളിൽ നിന്നും മാധ്യമ പ്രവർത്തകർ ഒളിച്ചോടരുത്. സ്ത്രീ എന്നത് ബാദ്ധ്യതയല്ല, അവസരം ആണെന്നും അനിത പ്രതാപ് അഭിപ്രായപ്പെട്ടു. Image Credit : PRD LIVE

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
Next »Next Page » മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല »



  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine