മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

October 5th, 2024

all-india-radio-news-anchor-m-ramachandran-passes-away-ePathram
തിരുവനന്തപുരം: ആകാശവാണി മുൻ വാര്‍ത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാർത്തകളെ ജനകീയമാക്കിയതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥൻ ആയിരിക്കെ ആകാശ വാണിയില്‍ എത്തുന്നത്. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനം അനുഷ്ഠിച്ചു.

പിന്നീട് കൈരളി ടി. വിയിൽ സാക്ഷി എന്ന ആക്ഷേപ ഹാസ്യ പരിപാടി യുടെ ശബ്ദമായി മാറി. തുടർന്ന് ഗൾഫിലെ ചില മലയാളം റേഡിയോ പ്രോഗ്രാമുകളിൽ കൗതുക വാർത്തകൾ അവതരിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി

September 6th, 2024

sexual-assault-harassment-against-ladies-ePathram
കൊച്ചി: വ്യാജ ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നും ഇതിലെ ഗൂഡാലോചന കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡി. ജി. പി. ക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമീനും പരാതി നല്‍കി.

സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞു ദുബായില്‍ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള പരാതി നൽകിയ സ്ത്രീയുടെ പിന്നിലുള്ള ഗൂഡാലോചന പുറത്തു കൊണ്ട് വരണം. ദുബായിൽ അവരെ കണ്ടു എന്ന് ആ സ്ത്രീ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ ആയിരുന്നു എന്നും തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ല. തെളിവിനായി പാസ്സ്‌ പോർട്ട് കോപ്പികളും പരാതിക്കു കൂടെ സമർപ്പിച്ചു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണം. ഏതു തരം അന്വേഷണത്തോടും സഹകരിക്കും. കേസില്‍ നിന്നും ഒഴിവാക്കണം എന്നും നിവിൻ പോളി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

പോലീസ് മേധാവിക്ക് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നിവിന്‍ പരാതി നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി

August 19th, 2024

justis-hema-committee-report-against-cinema-ePathram

കൊച്ചി : സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു. ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്.

സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. വ്യക്തികളെ മനസ്സിലാവും വിധത്തിലുള്ള വിവരങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടാണ് ഇത് പുറത്ത് വിട്ടത്.

ഷൂട്ടിംഗ് സെറ്റുകളിൽ മദ്യം, ലഹരി മരുന്നുകൾ എന്നിവ കർശ്ശനമായി വിലക്കണം. സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമ്മാതാവ് സുരക്ഷിതമായ താമസ – യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകണം.

ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകൾക്കും പുരഷന്മാരുടേതിന് തുല്യ പ്രതിഫലം നൽകണം എന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്. പ്രമുഖരായ പല നടന്മാർക്കും ചൂഷണ ത്തിൽ പങ്കുണ്ട്.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അവസരം ലഭിക്കാൻ വിട്ടു വീഴ്ചക്ക് തയാറാവണം. വഴിവിട്ട രീതിയിൽ സഹകരിക്കുന്ന വനിതാ അഭിനേതാക്കളെ ‘കോപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ട് വിളിക്കാറുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാ പ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. മാന്യമായും മര്യാദയോടും സ്ത്രീകളോട് പെരുമാറുന്ന ഒരുപാട് സിനിമാ പ്രവര്‍ത്തകരുണ്ട്.

അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വം അനുഭവിക്കുന്നു. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരും ഉണ്ട്.

തന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷ ഉത്തര വാദിത്വത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെ ക്കുറിച്ചും സംവിധായകനെ ക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്.

കലയോടുള്ള ആഭിമുഖ്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് കടന്നു വരുന്നത് എന്നുള്ള കാര്യം ഈ മേഖല യിലെ ചില പുരുഷൻ‌മാർ കരുതുന്നില്ല. പകരം പേരിനും പ്രശസ്ത‍ിക്കും പണത്തിനും വേണ്ടിയാണ് സ്ത്രീകൾ വരുന്നത് എന്നത് കൊണ്ട് ഒരു അവസരം കിട്ടുവാൻ ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടും എന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.

ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണ് എങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യം ഉള്ളവർ ആണെങ്കിൽ പോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു.

മലയാള സിനിമയെ നിയന്ത്രിക്കുവാൻ പവർ ഗ്രൂപ്പ് ഉണ്ട്. അവർക്ക് എതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണ്‌ എന്നും റിപ്പോർട്ടിൽ ചൂണ്ടി ക്കാണിക്കുന്നു. പരാതിപ്പെട്ടാൽ ‘അഡ്ജസ്റ്റ്’ ചെയ്യണം എന്നും പുറത്താരും അറിയരുത് എന്നും പറയും.

അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തു പറഞ്ഞാൽ സിനിമയിൽ പിന്നീട് അവസരം ലഭിക്കില്ല എന്നും സ്ത്രീകൾ ഭയക്കുന്നു എന്നും ഒരു മുതിർന്ന നടിയുടെ മൊഴിയുണ്ട്. 51 പേരാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത്.

ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

പി. വത്സല അന്തരിച്ചു

November 22nd, 2023

novelist-p-valsala-passes-away-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇരുപത്തി അഞ്ചോളം ചെറുകഥാ സമാഹാരങ്ങളും 17 നോവലുകളും എഴുതിയിട്ടുണ്ട്.

നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കൂമന്‍ കൊല്ലി, ഉണിക്കോരൻ ചതോപാധ്യായ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, നമ്പറുകൾ, വിലാപം, പഴയ പുതിയ നഗരം, ആന വേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉച്ചയുടെ നിഴൽ, തകർച്ച എന്നിവയാണ് പ്രധാന കൃതികൾ.

നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കൂടാതെ എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, സി. വി. കുഞ്ഞി രാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയും പി. വത്സലയെ തേടി എത്തി.

ആദ്യ രചനയായ ‘നെല്ല്’ (1972) കുങ്കുമം അവാര്‍ഡ് നേടിയിരുന്നു. ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന ഈ നോവലിനു പി. വത്സല തന്നെ തിരക്കഥ എഴുതി രാമു കാര്യാട്ട് സിനിമയാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം

November 8th, 2023

prof-m-n-karassery-bags-m-p-manmadhan-award-ePathram
കൊച്ചി : പ്രൊഫ. എം. പി. മന്മഥന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം എം. എൻ. കാരശ്ശേരിക്ക് സമ്മാനിക്കും.

അക്ഷയ പുസ്തക നിധി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിഎബനേസർ എജ്യുക്കേഷണൽ അസ്സോസ്സിയേഷനുമായി സഹകരിച്ചു കൊണ്ടാണ് എം. പി. മന്മഥൻ പുരസ്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്പവും സാക്ഷ്യ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

അക്ഷയ പുസ്തക നിധി പ്രസിഡണ്ട് പായിപ്ര രാധാ കൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ നവംബർ 27 തിങ്കളാഴ്ച എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയ ത്തിൽ നടക്കുന്ന എം. പി. മന്മഥൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

സൗജന്യ പുസ്തക വിതരണ പദ്ധതിയായ അക്ഷയ ജ്യോതിസ്സ് രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 251231020»|

« Previous Page« Previous « ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
Next »Next Page » പി. വത്സല അന്തരിച്ചു »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine