കേരള പുരസ്കാരം : നാമ നിർദ്ദേശങ്ങൾ ഇന്നു മുതല്‍ സമർപ്പിക്കാം

June 5th, 2023

excellence-award-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 2023 ലെ കേരള പ്പിറവി ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന കേരള പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നാമ നിർദ്ദേശ ങ്ങൾ ഓൺ ലൈനില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ സമർപ്പിക്കാം.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ നല്‍കി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

കല, സാമൂഹ്യ സേവനം, പൊതു കാര്യം, സയന്‍സ് & എഞ്ചീനിയറിംഗ്, വ്യവസായം & വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.

കേരള പുരസ്കാരം എന്ന വെബ് സൈറ്റ് മുഖേനയാണ് നാമ നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിക്കേണ്ടത്.

kerala-government-special-award-kerala-puraskaram-ePathram

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച സര്‍ക്കാര്‍ മാർഗ്ഗ നിർദ്ദേശങ്ങളും ഓണ്‍ ലൈനില്‍ നാമ നിര്‍ദ്ദേശം സമർപ്പിക്കുമ്പോൾ പാലിക്കേണ്ടതായ നിബന്ധനകളും വെബ് സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.

വിശദ വിവരങ്ങള്‍ക്ക്  0471 2518531, 0471 2518223 എന്നീ നമ്പറുകളിലും, സാങ്കേതിക സഹായങ്ങൾക്ക് കേരള സംസ്ഥാന ഐ. ടി. മിഷന്‍റെ 0471 2525444 എന്നീ നമ്പറിലും ബന്ധപ്പെടാം. P R D , Twitter

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നാടൻ പാട്ട് മത്സരം ‘മണി നാദം’ ചാലക്കുടിയില്‍

January 31st, 2023

kalabhavan-mani-epathram
തിരുവനന്തപുരം : അന്തരിച്ച കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘മണി നാദം’ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍ പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ വെച്ചാണ് സംസ്ഥാന തല മത്സരം.

18 നും 40 നും മധ്യേ പ്രായമുള്ളവർ 2023 ഫെബ്രുവരി 10 നു മുന്‍പായി അപേക്ഷിക്കണം. പേര്, വയസ്സ്, ഫോൺ നമ്പർ സഹിതം അപേക്ഷ നേരിട്ടോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവ ജന കേന്ദ്രം, പട്ടം, തിരുവനന്തപുരം പിൻ – 695004 എന്ന പോസ്റ്റല്‍ വിലാസത്തിലോ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2555 740, 94 96 26 00 67.
PRD

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷോർട്ട് ഫിലിം മത്സരം

November 28th, 2022

short-film-competition-ePathram
തിരുവനന്തപുരം : ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്. എസ്. കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്ന ശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹിക അവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമ്മാണം മുതലായവ) ആവണം സിനിമ യുടെ പ്രമേയം.

രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതും ആയിരിക്കണം സമയ ദൈർഘ്യം. സിനിമയുടെ ഭാഷ മലയാളവും എന്നാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ കൂടിയുള്ളതാകണം.

ഒന്നാം സമ്മാനം : 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം : 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം : 15,000 രൂപ യും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധ ത്തിനായി പ്രയോജനപ്പെടുത്തും. 2022 ഡിസംബർ ഒമ്പതിനു മുമ്പായി സിനിമകൾ സമർപ്പിക്കണം.

യു ട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ ലോഡ്‌ ചെയ്ത ശേഷം jesskfilm @ gmail. com എന്ന ഇ- മെയിലി ലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി. ഡി. എഫ് ഫോർമാറ്റിൽ നൽകണം. * PRD , SSK

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 1st, 2022

kerala-puraskaram-mammootty-m-t-vasudevan-nair-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു.

എം. ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം, മമ്മൂട്ടി, ഓംചേരി എൻ. എൻ. പിള്ള, ടി. മാധവ മേനോൻ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം, കാനായി കുഞ്ഞി രാമൻ, എം. പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, ഡോ. ബിജു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം എന്നിവ സമ്മാനിക്കും.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടു ത്തിയിട്ടുള്ള പത്മ പുരസ്‌കാര ങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

ഓരോ മേഖലകളിലേയും സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വർഷത്തിൽ അഞ്ചു പേർക്കും നല്‍കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു : ശ്രദ്ധേയ പോസ്റ്റുമായി നീരജ് മാധവ്

October 18th, 2022

neelakurinji-epathram
ഇടുക്കി : പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീല ക്കുറിഞ്ഞി കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ പൂക്കള്‍ പറിക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും പിന്നീട് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. പരിസ്ഥിതി മലിനീകരണം എടുത്തു കാണിച്ചു കൊണ്ട് നടന്‍ നീരജ് മാധവ് തന്‍റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കു വെച്ച ഫോട്ടോകളും കുറിപ്പും ഇപ്പോള്‍ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.

plastic-bottles-in-neelakkurinji-flowers-ePathram

നീരജ് മാധവ് തന്‍റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കു വെച്ച ഫോട്ടോ

നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തം ആയി മാറിയിരിക്കുന്നു. വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യ ങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നു. അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നു എങ്കിലും ജനങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല.

ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന. ദയവു ചെയ്ത് ആരും ഇവിടേക്ക് പ്ലാസ്റ്റിക് കൊണ്ടു വരരുത്, അഥവാ ഉണ്ടെങ്കില്‍ തന്നെ അതിവിടെ വലിച്ചറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്നും നീരജ് മാധവ് ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇടുക്കി ശാന്തന്‍പാറ – കള്ളിപ്പാറയിലും പൂത്ത നീല ക്കുറിഞ്ഞി കാണാന്‍ നൂറു കണക്കിന് സന്ദര്‍ശകര്‍ ദിവസവും ഇവിടെ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കും വിധം അവര്‍ നീലക്കുറിഞ്ഞി പൂക്കള്‍ക്ക് ഇടയില്‍ ഉപേക്ഷിച്ചു പോകുന്ന മാലിന്യ ങ്ങളുടെ ചിത്രങ്ങളാണ് പൊതു ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ എത്തേണ്ടുന്ന വിധത്തില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം
Next »Next Page » ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine