ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു

July 11th, 2014

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മ‌അദനി തന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. മ‌അദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ അനുവദിക്കണം എന്നാണ് സൂഫിയയുടെ ആവശ്യം. മ‌അദനിയെ എന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുങ്കൂര്‍ അനുമതി വാങ്ങാതെ 2009 ഡിസംബറില്‍ സൂഫിയക്ക് ജാമ്യം അനുവദിക്കുമ്പോള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി നിഷ്കര്‍ഷിച്ചിരുന്നു.

മ‌അദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനി മാധ്യമങ്ങളോട് വ്യക്തമാക്കി. മ‌അദനിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചവരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

July 2nd, 2014

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെയും അനധികൃത ഫ്ലാറ്റ് നിര്‍മ്മാണത്തെയും അടിമാലിത്തുറയില്‍ അനധികൃത കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും സംബന്ധിച്ച് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു എത്ര കോടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ചോദിച്ചു. അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പി.ശ്രീകണ്ഠന്‍ ചട്ട വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും മുത്തുനായകം, പി.കെ. മെഹന്തി എന്നിവര്‍ പരിസ്ഥിതി വകുപ്പിന്റെ ചുമത വഹിച്ചിരുന്നപ്പോള്‍ നല്‍കിയ അനുമതികള്‍ പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാറ്റൂരില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപിച്ച പ്രതിപക്ഷം ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയില്ല. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

പരിസ്ഥിതി നിബന്ധനകള്‍ പാലിച്ചാണ് അനുമതി നല്‍കിയതെന്നുംപി.ശ്രീകണ്ഠനെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിക്കുകയായിരുന്നു.നിയമനം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് പി.ശ്രീകണ്ഠന്‍. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോദിക്കെതിരെ പരാമര്‍ശം; വീണ്ടും പുസ്തകം കത്തിച്ച് പ്രതിഷേധം

June 14th, 2014

burning-books-epathram

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, മാതാ അമൃതാനന്ദ മയി, മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മന്ത്രിമാരും മുന്‍ എം. പി. മാരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയും കുറിച്ച് സംസ്കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മാഗസിന്റെ എണ്‍പതാം പേജിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. ഡി. ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ്. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍ രാജ്, മാഗസിന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ആണ് കേസ്. ബി. ജെ. പി. ജില്ല മീഡിയ സെല്‍ കണ്‍‌വീനര്‍ രാജന്‍ തറയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എ. ബി. വി. പി. പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് എ. ബി. വി. പി. ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് നടന്ന ബി. ജെ. പി. യുടെ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സി. പി. എം. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബി. ജെ. പി. ആരോപിച്ചു. പ്രതിഷേധക്കാര്‍ കോളേജ് മാഗസിനും പിണറായി വിജയന്റെ കോലവും കത്തിച്ചു.

ദേശീയ നേതാക്കളെ അപമാനിച്ച മാഗസിന്‍ കമ്മറ്റിക്കെതിരെ നടപടിയെടുക്കുവാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും, ദേവസ്വത്തിനും, പോലീസിലും കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പരാതി നല്‍കി.

മാഗസിന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ വിവാദ പരാമര്‍ശം അടങ്ങിയ പേജ് ഇല്ലായിരുന്നു എന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇതേ കുറിച്ച് സ്റ്റാഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ അനുമതി ഇല്ലാതെ എസ്. എഫ്. ഐ. ക്കാരായ കമ്മറ്റി അംഗങ്ങളാണ് അശ്ളീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് മറുപടി ലഭിച്ചതെന്നും പ്രിസിപ്പല്‍ പറയുന്നു. സംഭവത്തില്‍ കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കുന്ദംകുളം പോളി ടെക്നിക്ക് പ്രസിദ്ധീകരിച്ച മാഗസിനും വിവാദമായിരുന്നു. നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്‌മല്‍ കസബിന്റേയും, ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മാഗസിനിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുന്ദറിന്റെ അനുഭവം മലയാളി ആന യുടമകള്‍ക്കൊരു മുന്നറിയിപ്പ്

June 7th, 2014

sunder-elephant-PETA-epathram

തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന്‍ നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്‍, സെലീന ജെയ്‌റ്റ്ലി, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.

ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.

ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം. എ. ബേബിയും രാജിക്കൊരുങ്ങി
Next »Next Page » കേരളത്തിലേക്ക് കുട്ടികളെ കടത്തിയ 8 പേര്‍ പിടിയില്‍ »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine