സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ്

October 13th, 2014

തിരുവനന്തപുരം: ഒരു പ്രമുഖ മലയാളം ചാനലില്‍ ഇന്നലെ സരിത പങ്കെടുത്ത ഒരു ചാറ്റ് ഷോ സൂപ്പര്‍ ഹിറ്റ്. സോളാര്‍ കേസിലെ വിവാദ നായികയായ സരിതയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്ള ഈ ഷോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും ഷോ ധാരാളം പേര്‍ കാണുകയുണ്ടായി. വളരെ ആഹ്ലാദവതിയായാണ് അവര്‍ പങ്കെടുത്തത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ക്ക് തന്മയത്വത്തോടെ മറുപടി നല്‍കി.ഒപ്പം അവര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. പരിപായില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കുത്തരമായി തന്റെ പ്രണയത്തെ പറ്റി അവര്‍ മനസ്സു തുറന്നു. തന്റെ ഒരു അകന്ന ബന്ധുവാണ് ആദ്യ പ്രണയത്തിലെ നായകന്‍ എന്നും ഇപ്പോളും പരസ്പരം കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സംസാരിക്കാറില്ല.

സിനിമയിലേക്കുള്ള കടന്നുവരവിനെ പറ്റി സരിത വാചാലയായി. മാധ്യമങ്ങളുടെ ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നതു പോലെ അല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നും ആദ്യമായി ക്യാമറക്ക് മുമ്പില്‍ നിന്നപ്പോള്‍ തനിക്ക് ടെന്‍ഷന്‍ തോന്നിയെന്നും സരിത പറഞ്ഞു. അന്ത്യകൂതാശ എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ ഇരുപത്തിരണ്ടു കാരന്റെ അമ്മയായാണ് സരിത അഭിനയിച്ചിരിക്കുന്നത്. അവസരം ലഭിച്ചാല്‍ സീരിയലുകളില്‍ അഭിനയിക്കുവാന്‍ താല്പര്യം ഉണ്ടെന്നും അവര്‍ പറഞ്ഞു.

രാഷ്ടീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. പറയേണ്ടിടത്തു പറഞ്ഞും മൌനം പാലിക്കേണ്ടിടത്ത് മൌനം പാലിച്ചും തന്മയത്വത്തോടെ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയുടെ രീതിയെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും തനിക്ക് ആഗ്രഹം ഉണ്ടെന്ന് സരിത വ്യക്തമാക്കി.

ഈ ഷോ പ്രക്ഷേപണം ചെയ്ത ഇന്നലെ തന്നെയാണ് സരിതയുടെ എന്ന പേരില്‍ നഗ്നരംഗങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ വാട്സ് അപ്പ് വഴി വ്യാപകമായി പ്രചരിച്ചിരിക്കുന്നതും. ഓണ്‍ലൈനില്‍ വിവാദ നായിക സരിതയുടെ എന്ന പേരില്‍ ഉള്ള ആറു ക്ലിപ്പുകള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നും താന്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് വിവാദ ദൃശ്യങ്ങളെ കുറിച്ച് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

October 9th, 2014

crime-epathram

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ 50000 രൂപ വീതം പിഴയും നല്‍കണം. എരഞ്ഞിപ്പാലം പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊടിയത്തൂര്‍ തേലീരി കോട്ടുപ്പുറത്ത് ഷഹീദ് ബാവ (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായിരുന്ന അഞ്ചു പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് സദാചാര കൊലപാതകത്തില്‍ ഇത്രയധികം പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.

കൊടിയത്തൂര്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുള്‍ കരീം (45), നാലം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കൊട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി റാഷിദ് (22), ഒന്‍പതാം പ്രതി എള്ളങ്ങള്‍ ഹിജാസ് റഹ്മാന്‍ (24), പത്താം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

2011 നവംബര്‍ ഒന്നിനു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടിയത്തൂരില്‍ വില്ലേജ് ഓഫീസിനു സമീപം യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ ഷഹീദ് ബാവ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവ ദിവസം അര്‍ദ്ധ രാത്രിയില്‍ ഷഹീദ് ബാവയെ ഓട്ടോ റിക്ഷക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളും സംഘവും തടഞ്ഞു വെച്ചു. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമാ‍യി പരിക്കേറ്റ ബാവ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

August 30th, 2014

k-v-abdul-khader-gvr-mla-epathram
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ്‌ പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ  തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.

മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.

ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

August 30th, 2014

vm-sudheeran-epathram
കോട്ടയം : ടൈറ്റാനിയം അഴിമതി സംബന്ധിച്ച് അന്വേഷണം വേണം എന്ന കോടതി വിധി മാനിക്കുന്നു. എന്നാൽ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു എന്നതു കൊണ്ടു മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി മാരായ രമേശ് ചെന്നിത്തലയും വി. കെ. ഇബ്രാഹിം കുഞ്ഞും രാജി വയ്‌ക്കേണ്ടതില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന തായി കോടതി പറഞ്ഞിട്ടില്ല. അന്വേഷണം നടത്തണം എന്നേ ഉത്തരവിലുള്ളൂ. കേസ് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കും.

- pma

വായിക്കുക: , , , ,

Comments Off on ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

ബേഡകത്ത് കരുത്ത് തെളിയിച്ച് സി.പി.എം വിമതര്‍

August 19th, 2014

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സി.പി.എം വിഭാഗീയത മറനീക്കിക്കൊണ്ട് ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി വിമതരുടെ ശക്തിപ്രകടനം. പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ബേഡകം ഏരിയാ കമ്മറ്റിയുടെ കീഴിലെ വിമതര്‍ നടത്തിയ ശക്തി പ്രകടനം നേതൃത്വത്തിനു തലവേദനയായി. ഔദ്യോഗിക പക്ഷവും വിമത പക്ഷവും പ്രത്യേകം പ്രത്യേകമായാണ് പി.കൃഷ്ണപിള്ള അനുസ്മരണയോഗം സംഘടിപ്പിച്ചത്. ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് മുന്നൂറില്‍ അധികം പേരെ അണിനിരത്തിക്കൊണ്ട് രാവിലെ 6.30നു അറുത്തൂട്ടിപാറ ജംഗ്ഷനില്‍ നിന്നും കുറ്റിക്കോല്‍ ടൌണിലേക്ക് വിമതര്‍ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗം ഉള്‍പ്പെടെ ഉള്ളവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് തലം മുതല്‍ ജില്ലാ നേതൃത്വം വരെ ഏറെ നാളായി ജില്ലയില്‍ നീറിപ്പുകയുന്ന വിഭാഗീയത ഇതോടെ പുറത്തുവന്നു.

ജില്ലാ കമ്മറ്റി അംഗം പി.ദിവാകരന്‍, ബേഡകം ഏരിയാ കമ്മറ്റി അംഗം രാജേഷ് ബാബു, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോപാലന്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ പഞ്ചായത്ത് അംഗം സജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സി.പി.എം ഔദ്യോഗിക വിഭാഗം സംഘടിപ്പിച്ച കൃഷ്ണപിള്ള അനുംസരണ സമ്മേളനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.രാഘവന്‍ പതാക ഉയര്‍ത്തി. ഏരിയാ സെക്രട്ടറി സി.ബാലന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ പങ്കെടുത്തു. ഒഞ്ചിയത്തിനു ശേഷം മലബാര്‍ മേഘലയില്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബേഡകത്തേത്. ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വധത്തോടെ വിമതര്‍ ദുര്‍ബലരായി മാറി. മറ്റു പലയിടങ്ങളീലേയും വിമത നീക്കങ്ങളെ ചന്ദ്രശേഖരന്‍ വധം മന്ദീഭവിപ്പിക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഖി സഹോദരന്മാരായി അഡ്വ.ജയശങ്കറും കെ.സുരേന്ദ്രനും
Next »Next Page » ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍ »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine