സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

March 20th, 2014

മൂവാറ്റുപുഴ: മതനിന്ദ ആരോപിച്ച് ഒരു സംഘം മതമൌലികവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന്‍ പ്രൊ.ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രൊ.ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം മൂലമാണ് സലോമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് സലോമി ജോസഫ്(49) തൂങ്ങിമരിച്ച നിലയില്‍ അവരുടെ വീട്ടില്‍ കാണപ്പെട്ടത്. വിവാദമായ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊ.ജോസഫിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് 2010 ജൂലായ് 4 ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം മതമൌലികവാദികള്‍ പ്രൊഫസറും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈപത്തി വെട്ടിമാറ്റി. ഇതിനെ തുടര്‍ന്ന് കുറേ നാള്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നു. ജോലി നഷ്ടപ്പെടുകയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രൊ.ജോസഫും കുടുമ്പവും കടുത്ത ദാരിദ്രത്തില്‍ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.

കേസില്‍ അനുകൂല വിധി വന്നതോടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാനോ പ്രൊഫസര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുവാനോ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ മാസം മാര്‍ച്ച് 31 നു ജോലിയില്‍ നിന്നും വിരമിക്കും മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്താല്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ പ്രൊഫസറുടെ പ്രശ്നം മഹാത്മാഗാന്ധി സര്‍വ്വകലാശാല ട്രിബ്യൂണലിന്റെ മുമ്പിലാണെന്ന് പറഞ്ഞ് ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് എന്ന് ആരോപണം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍

March 15th, 2014

വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സുകാരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍
മാനന്തവാടി: വയനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാ‍ര്‍ഥിയും നിലവിലെ എം.പിയുമായ എം.ഐ. ഷാനവാസിനെതിരെ മാനന്തവാടി നിയോജക മണ്ഡലം കണ്‍‌വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.മണ്ഡലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അത്യാവശ്യകാര്യങ്ങള്‍ അറിയിച്ചാല്‍ പോലും എം.പി നടപടി എടുക്കാറില്ലെന്നും ഫോണില്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും പ്രവര്‍ത്തകര്‍ ആക്രോശിച്ചു. രാവിലെ യോഗത്തിനെത്തിയെ എം.പിയെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചും വിമര്‍ശിച്ചുമാണ് വരവേറ്റത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ബഹളത്തിനിടെ ഷാനവാസിനു നേരെ കയ്യേറ്റ ശ്രമവും നടന്നതായി സൂചനയുണ്ട്. ഉച്ചക്ക് ജുമ നമസ്കാരത്തിനായി കുറച്ച് സമയം യോഗം നിര്‍ത്തിവച്ചിരുന്നു തുടര്‍ന്ന് വീണ്ടും യോഗം ചേര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി എഴുന്നേറ്റു. രംഗം വഷളായതിനെ തുടര്‍ന്ന് എം.പി.യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു എന്ന വാര്‍ത്തയും പരന്നു.

ആദിവാസികളും, കര്‍ഷകരും ധാരാളമുള്ള വയനാട് ജില്ല വികസനത്തില്‍ ഏറെ പിന്നോക്കമാണ്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ പാര്‍ളമെന്റ് നിയോജകമണ്ഡലങ്ങളുടെ ഭാഗമായിരുന്ന വയനാട് ജില്ലയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പുതിയ നിയോജകമണ്ഡലമായി കയറ്റം കിട്ടിയത്. വന്‍ ഭൂരിപക്ഷത്തോടെ ആണ് വയനാട്ടുകാര്‍ തങ്ങളുടെ ആദ്യ എം.പിയായി ഷാജവാസിനെ തിരഞ്ഞെടുത്ത് പാര്‍ളമെന്റിലെക്ക് അയച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു എന്നതല്ലാതെ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ ഷാനവാസിനായില്ല. ഇടക്കാലത്ത് ഒരു വര്‍ഷത്തോളം അസുഖ ബാധിതനായി ചികിത്സയിലും ആയിരുന്നു.

ഷാനവാസിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും മാത്രമല്ല ഘടക കക്ഷികളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതോടെ പ്രതിഷേധക്കാര്‍ പരസ്യമായി രംഗത്തെത്തി. ഷാനവാസിനെതിരെ യൂത്ത് ലീഗ് നേരത്തെ നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തവരെ വയനാട്ടിലേക്ക് അയക്കരുതെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്.

കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെട്ട ആദ്യ യോഗത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നത് യു.ഡി.എഫ് നേതൃത്വത്തേയും വെട്ടിലാക്കി. പ്രവര്‍ത്തകരുടെ വികാരം ഇതാണെങ്കില്‍ വോട്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രതികരണം എന്താകും എന്ന ആശങ്കയിലാണ് നേതൃത്വം. ഇടതു പക്ഷ സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മോകേരിയാണ് രംഗത്തുള്ളത്. കസ്തൂരി രംഗന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനെതിരായ വികാരവും കണക്കിലെടുക്കുമ്പോള്‍ വയനാട്ടില്‍ കടുത്ത പരീക്ഷണമാണ് ഇത്തവണ ഷാനവാസിനു നേരിടേണ്ടിവരിക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

March 12th, 2014

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനു സമീപമുള്ള ഹോട്ടലില്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. ഈ സമയത്താണ് ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തത്. ഉന്തിനും തള്ളിനുമിടയില്‍ അബ്ദുള്ളക്കുട്ടി നിലത്ത് വീണു. പോലീസെത്തിയാണ് എം.എല്‍.എയെ രക്ഷപ്പെടുത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതയായ സരിത എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിനു പുരത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സരിത എസ്.നായരുടെ പരാതിപ്രകാരം ബലാത്സംഗത്തിനും പുറമെ സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി 354എ,376,506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം തിരുവനന്തര്‍പുരം വനിതാപോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

March 3rd, 2014

കൊച്ചി: എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ചെയ്തതായി സോളാര്‍ താട്ടിപ്പ് കേസിലെ പ്രതി സരിതയുടെ എസ്.നായരുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പാണ് തന്നെ അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. 60 ദിവസത്തോളം അബ്ദുള്ളക്കുട്ടി തന്നെ വിളിച്ചിരുന്നതായും അറസ്റ്റിലായ ശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് സന്ദേശം അയച്ചുവെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തനിക്ക് പറയുവാന്‍ കഴിയില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ്സിലെ മാത്രമല്ല മറ്റു പല രാഷ്ടീയ കക്ഷിയിലെ ആളുകളെ കുറിച്ചും തനിക്ക് വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഉണ്ടെന്നും അഭിഭാഷകരുംമ‍ായി ആലോചിച്ച് പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തുമെന്നും താന്‍ ജയിലില്‍ വച്ച് അനുഭവിച്ച മാനസികാവസ്ഥ തന്നെ വഞ്ചിച്ച നേതാക്കന്മാരും അനുഭവിക്കട്ടെ എന്നും സരിത പറഞ്ഞു.

സരിത ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണെന്നും ഏത് അന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന് അബ്ദുള്ളക്കുട്ടി എം.എല്‍.എ പറഞ്ഞു. തന്നെ രാഷ്ടീയമായി ഇല്ലാതാക്കുവാനുള്ള ആലോചനയുടെ ഭാഗമാണ് ഈ വെളിപ്പെടുത്തല്‍ എന്നും അദ്ദേഹം പറഞ്ഞു.സരിതയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി.പി.എമ്മില്‍ വി.എസ്. ഉള്ളത് സമൂഹത്തിന് ആശ്വാസം: വി.എം. സുധീരന്‍

March 3rd, 2014

vm-sudheeran-epathram

കണ്ണൂര്‍: സി.പി.ഐ.എമ്മില്‍ വി.എസ്സിനെ പോലുള്ളവര്‍ ഉള്ളത് സമൂഹത്തിന് ആശ്വാസമാണെന്ന് കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍. മനുഷ്യത്വം മരവിക്കാത്ത നേതാവാണ് വി.എസ്സ്. എന്നും ഒരു രാഷ്ടീയ പ്രസ്ഥാനം ആകാന്‍ പാടില്ലാത്ത വിധം സി.പി.എം. അധ:പതിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ പ്രവര്‍ത്തക കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പുകാരന്റെ കാരുണ്യം പോലും ചന്ദ്രശേഖരന്റെ കാര്യത്തില്‍ സി.പി.എം. കാണിച്ചില്ലെന്നും ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് വി.എസ്സിന്റെ കത്ത് ചര്‍ച്ച ചെയ്യുവാന്‍ ഉള്ള ധാര്‍മ്മിക ഉത്തരവാദിത്വം സി.പി.എമ്മിനുണ്ടെന്നും കേരളത്തില്‍ ചര്‍ച്ചയായ കത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതിയാണ് ചര്‍ച്ചയ്ക്കെടുക്കാത്തതെന്നും സുധീരന്‍ പറഞ്ഞു.

ടി.പി. കേസ് സി.ബി.ഐക്ക് കൈമാറുന്നതിന് കാരണം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ്. പോലീസ് സി.ബി.ഐ. എന്ന് കേള്‍ക്കുമ്പോള്‍ സി.പി.എമ്മിനു പേടിയാണ്. ടി.പി. വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കോടതി വിധി വന്നിട്ടു പോലും അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങളോട് പറയുവാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ വിമര്‍ശനമാണ് സുധീരന്‍ സി.പി.എമ്മിനെതിരെ ഉന്നയിച്ചത്. സ്വന്തം അണികള്‍ക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടുമായാണ് സി.പി.എം. മുന്നോട്ട് പോകുന്നതെന്നും അണികള്‍ക്കു സ്വീകാര്യമല്ലാത്ത നിലപാടുമായി പോകുമ്പോള്‍ എങ്ങിനെ പൊതു ജനത്തിനു പാര്‍ട്ടി സ്വീകാര്യമാകും എന്നും അദ്ദേഹം ചോദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍
Next »Next Page » എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍ »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine