മോദിക്കെതിരെ പരാമര്‍ശം; വീണ്ടും പുസ്തകം കത്തിച്ച് പ്രതിഷേധം

June 14th, 2014

burning-books-epathram

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, മാതാ അമൃതാനന്ദ മയി, മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മന്ത്രിമാരും മുന്‍ എം. പി. മാരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയും കുറിച്ച് സംസ്കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മാഗസിന്റെ എണ്‍പതാം പേജിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. ഡി. ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ്. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍ രാജ്, മാഗസിന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ആണ് കേസ്. ബി. ജെ. പി. ജില്ല മീഡിയ സെല്‍ കണ്‍‌വീനര്‍ രാജന്‍ തറയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എ. ബി. വി. പി. പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് എ. ബി. വി. പി. ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് നടന്ന ബി. ജെ. പി. യുടെ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സി. പി. എം. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബി. ജെ. പി. ആരോപിച്ചു. പ്രതിഷേധക്കാര്‍ കോളേജ് മാഗസിനും പിണറായി വിജയന്റെ കോലവും കത്തിച്ചു.

ദേശീയ നേതാക്കളെ അപമാനിച്ച മാഗസിന്‍ കമ്മറ്റിക്കെതിരെ നടപടിയെടുക്കുവാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും, ദേവസ്വത്തിനും, പോലീസിലും കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പരാതി നല്‍കി.

മാഗസിന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ വിവാദ പരാമര്‍ശം അടങ്ങിയ പേജ് ഇല്ലായിരുന്നു എന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇതേ കുറിച്ച് സ്റ്റാഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ അനുമതി ഇല്ലാതെ എസ്. എഫ്. ഐ. ക്കാരായ കമ്മറ്റി അംഗങ്ങളാണ് അശ്ളീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് മറുപടി ലഭിച്ചതെന്നും പ്രിസിപ്പല്‍ പറയുന്നു. സംഭവത്തില്‍ കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കുന്ദംകുളം പോളി ടെക്നിക്ക് പ്രസിദ്ധീകരിച്ച മാഗസിനും വിവാദമായിരുന്നു. നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്‌മല്‍ കസബിന്റേയും, ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മാഗസിനിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുന്ദറിന്റെ അനുഭവം മലയാളി ആന യുടമകള്‍ക്കൊരു മുന്നറിയിപ്പ്

June 7th, 2014

sunder-elephant-PETA-epathram

തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന്‍ നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്‍, സെലീന ജെയ്‌റ്റ്ലി, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.

ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.

ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പരനാറി പരമയോഗ്യൻ ആകില്ല: പിണറായി വിജയന്‍

May 18th, 2014

pinarayi-vijayan-epathram

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യൻ ആകില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ടീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റയെന്ന്‍ വിളിക്കുക സ്വാഭാവികമാണ്. കൊള്ളക്കാരും ക്രിമിനലുകളും തിരഞ്ഞെടുപ്പില്‍ വിജയിക്കാറുണ്ടെന്ന് പറഞ്ഞ പിണറായി, മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ പേരില്‍ ചിലരൊക്കെ ജയിച്ചതായും പറഞ്ഞു.

പിണറായി വിജയന്‍ നേരത്തെ എന്‍. കെ. പ്രേമചന്ദനെതിരെ നടത്തിയ പരനാറി പ്രയോഗം കൊല്ലത്ത് പാർട്ടിയുടെ പരാജയത്തിനു വഴി വെച്ചോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സീറ്റു നിഷേധത്തെ തുടര്‍ന്ന് എല്‍. ഡി. എഫ്. വിട്ട് യു. ഡി. എഫിലേക്ക് ചേക്കേറിയ ആര്‍. എസ്. പി. യുടെ നിലപാടു മാറ്റത്തോട് കടുത്ത വാക്കുകളാലാണ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ആര്‍. എസ്. പി. നേതാവ് പ്രേമചന്ദ്രനോട് വലിയ തോല്‍‌വിയാണ് ഏറ്റുവാങ്ങിയത്. 37000-ല്‍ പരം വോട്ടിനാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്.

പരനാറി പ്രയോഗത്തിന് ബാലറ്റിലൂടെ ജനം മറുപടി നല്‍കിയതായി പ്രേമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. പരനാറി പ്രയോഗം കേരളമൊട്ടാകെ തിരഞ്ഞെടുപ്പില്‍ വിഷയമായെന്നും പരനാറി പ്രയോഗത്തെ കുറിച്ച് സി. പി. ഐ. എം. ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ പരനാറി പിണറായി വിജയന്‍ ആണെന്ന് ആര്‍. എസ്. പി. നേതാവ് വി. പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദി പിണറായി വിജയന്‍ ആണെന്നും ആദേഹം കുറ്റപ്പെടുത്തി. ഇടതു മുന്നണി വിട്ടപ്പോള്‍ തന്നോട് രാജി വെക്കുവാന്‍ ആവശ്യപ്പെട്ട എം. എ. ബേബി ധാര്‍മ്മികതയുണ്ടെങ്കില്‍ ഇപ്പോൾ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എ. ബേബിയെ പരാജയപ്പെടുത്തി എന്‍. കെ. പ്രേമചന്ദ്രനു അട്ടിമറി വിജയം

May 16th, 2014

nk-premachandran-epathram

കൊല്ലം: കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബിയെ പരാജയപ്പെടുത്തി ആര്‍. എസ്. പി. നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ വന്‍ വിജയം നേടി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍. ഡി. എഫില്‍ നിന്നും യു. ഡി. എഫിലേക്ക് ചേരി മാറിയ ആര്‍. എസ്. പി. യെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കൊല്ലത്തേത്. കടുത്ത മത്സരം നടന്ന ഈ മണ്ഡലത്തില്‍ പ്രേമചന്ദ്രനെതിരെ എല്‍. ഡി. എഫ്. നേതാക്കള്‍ വ്യക്തിഹത്യാപരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പ്രചാരണ വേളയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം വന്‍ വിവാദമായിരുന്നു. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്ക് ജനം ബാലറ്റിലൂടെ പ്രതികരണം നല്കും എന്നാണ് അന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ സമയത്ത് മാത്രമാണ് എം. എ. ബേബി പ്രേമചന്ദ്രനേക്കാള്‍ മുന്നിട്ട് നിന്നത്. ബാക്കി മുഴുവന്‍ ഘട്ടങ്ങളിലും പ്രേമചന്ദ്രന്‍ മുന്നിട്ട് നിന്നു. ബേബിയുടെ സ്വന്തം മണ്ഡലമായ കുണ്ടറയിലും പ്രേമചന്ദ്രന്‍ മുന്നേറ്റം നടത്തി എന്നത് എല്‍. ഡി. എഫ്. കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രന്‍ വന്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മദ്യ ലഭ്യത കുറഞ്ഞു; സംസ്ഥാനത്ത് മയക്കു മരുന്ന് ലോബി പിടിമുറുക്കുന്നു?
Next »Next Page » സി. എന്‍. ജയദേവന്‍ തൃശ്ശൂരില്‍ വിജയിച്ചു »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine