ഹംസ പറഞ്ഞത് ശുംഭത്തരം എന്ന് വി. എസ്.

May 25th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : ടി. കെ. ഹംസ പറയുന്ന ശുംഭത്തരത്തിന് എന്ത് മറുപടി നൽകാനാണ് എന്ന് വി. എസ്. അച്യുതാനന്ദൻ മാദ്ധ്യമ പ്രവർത്തരോട് ചോദിച്ചു. ഡാങ്കെയുടെ ഏകാധിപത്യത്തിന് എതിരെ രൂപീകരിച്ച പാർട്ടിയാണ് സി. പി. ഐ. എം. പാർട്ടിയുടെ 7ആം കോൺഗ്രസ് ചേർന്നപ്പോൾ ആകെ 32 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ കോഴിക്കോട് പാർട്ടിയുടെ 20ആം കോൺഗ്രസിൽ 10 ലക്ഷം പേരാണ് അണിനിരന്നത്. ഈ 10 ലക്ഷത്തിൽ ഒരുവനാണ് ടി. കെ. ഹംസ.

അമരാവതിയിൽ സഖാവ് എ. കെ. ഗോപാലൻ സമരം ചെയ്യുമ്പോൾ ഹംസ കോൺഗ്രസിലായിരുന്നു. അന്ന് ഡി. സി. സി. പ്രസിഡണ്ടായിരുന്നു ഹംസ. കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് മുദ്രാവാക്യം വിളിച്ച ചരിത്രമാണ് ഹംസയ്ക്ക്.

പിന്നീട് സി. പി. ഐ. എം. വളരുന്നതിനിടയിൽ ഹംസ കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തി. പാർട്ടിയിൽ നിന്നും മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്ത ഈ മനുഷ്യൻ ഇനി എന്ത് ആനുകൂല്യമാണ് ഉള്ളത് എന്ന് കാത്തിരിക്കുകയാണ്.

ഇത്തരക്കാരുടെ ശുംഭത്തരത്തെ പറ്റി എന്ത് മറുപടി പറയാനാണ് എന്ന് വി. എസ്. ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി

May 23rd, 2012

pinarayi-vijayan-epathram

നെയ്യാറ്റിന്‍കര: വി. എസ്‌. പാര്‍ട്ടി വിടുന്നുവെങ്കില്‍ ഒരു ശല്യമൊഴിഞ്ഞുവെന്ന ടി .കെ. ഹംസയുടെ പരാമര്‍ശം ഒരു ഏറനാടന്‍ തമാശ മാത്രമാണെന്ന് സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എഫ്‌. ലോറന്‍സിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു പിണറായി വിജയന്‍. കൂടുതല്‍ ഒന്നും പറയാനില്ലെന്നും പറഞ്ഞതു നേരിട്ട്‌ കേട്ടാല്‍ മാത്രമേ പ്രതികരിക്കാനാവൂ, ഹംസയുടെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി

May 22nd, 2012

pinarayi-vijayan-epathram

കണ്ണൂര്‍: വി. എസ്‌. അച്യുതാനന്ദന്‍ സി. പി. എം. കേന്ദ്ര നേതൃത്വത്തിന്‌ അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്നും എന്നാല്‍ അത്തരത്തില്‍ ഒരു കത്ത്‌ അയച്ചു എന്ന് വി. എസും, കിട്ടി എന്ന് ജനറല്‍സെക്രട്ടറിയും പറഞ്ഞതായി സി. പി. ഐ. എം സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇങ്ങനെ ഒരു കത്ത്‌ അയച്ചിട്ടില്ലെന്നും ഇതൊക്കെ ‘മാധ്യമസൃഷ്‌ടി’ ആണെന്നുമാരോപിച്ച്  പിണറായി മണിക്കൂറുകള്‍ക്കകമാണ് തിരുത്തി പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം

May 21st, 2012

paliyekkara toll strike-epathram

തൃശൂര്‍: പാലിയക്കര ടോള്‍സമരം നാളെ നൂറാം ദിവസത്തിലേക്ക്‌. സമരം നൂറാംദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ വൈകിട്ട്‌ സമരപ്പന്തലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ നിരവധി രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക​ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

പൊതുവഴിയില്‍ക്കൂടി നടക്കാനുള്ള സ്വതന്ത്ര്വത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടേയും മറ്റു പോരാട്ടങ്ങളുടേയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ പാലിയേക്കര സമരം തളരാതെ മുന്നോട്ട്‌ പോകുന്നത്‌. ടോള്‍ നിരക്കുകള്‍ കുറയ്‌ക്കുക എന്ന ആശയം സമരത്തില്‍ അംഗീകരിക്കുന്നില്ല. പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധിനിവേശ ശക്‌തികളുടെ കടന്നുകയറ്റമായാണ്‌ ടോള്‍ പ്ലാസയെ സമരനേതാക്കള്‍ വിലയിരുത്തുന്നത്‌. അതുകൊണ്ടുതന്നെ ടോള്‍പിരിവ്‌ പൂര്‍ണമാകും അവസാനിപ്പിക്കുക എന്ന ആവശ്യത്തില്‍നിന്ന്‌ പുറകോട്ടുപോകാന്‍ തയ്യാറല്ലെന്ന്‌ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

മാര്‍ക്‌സിസ്‌റ്റ് വിമതരും നക്‌സലേറ്റുകളുമാണ്‌ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നതെങ്കിലും ബി. ജെ. പിയും സി.പി.ഐയുമടക്കമുള്ള സംഘടനകള്‍ സജീവമായി രംഗത്തുണ്ട്‌. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെയായിരുന്നു പാലിയേക്കരയില്‍ ടോള്‍പിരിവ്‌ ആരംഭിച്ചത്‌. പിന്നീട്‌ നടന്ന ചര്‍ച്ചകളില്‍ സര്‍വീസ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷമേ ടോള്‍പിരിവ്‌ ആരംഭിക്കൂ എന്ന്‌ മുഖ്യമന്ത്രി തന്നെ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ആ ഉറപ്പ്‌ പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ്‌ സമരം കൂടുതല്‍ ശക്‌തമായത്‌. അതോടെ സമരത്തോട്‌ മുഖം തിരിച്ചുനിന്നിരുന്ന സി.പി.എമ്മും രംഗത്തിറങ്ങുകയുണ്ടായി. എന്നാല്‍ സമര സമിതിയുമായി സഹകരിക്കാതെയാണ്‌ സി.പി.എം. സ്വന്തം നിലയില്‍ സമരം നടത്തിയത്‌.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനടക്കമുള്ളവര്‍ നിരന്തരമായി സമരപ്പന്തലിലെത്തിയിരുന്നതുകൊണ്ടുതന്നെ സമരം ചെയ്യുമ്പോഴും സമരസമിതിയെ കുറ്റപ്പെടുത്താന്‍ സി.പി.എം. ശ്രദ്ധിച്ചിരുന്നു. സമരം 100-ാം ദിവസത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ടോള്‍ കൊടുക്കാതെ കടന്നപോകുന്ന സമാന്തരപാത അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്‌ അധികൃതര്‍. എന്നാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങി സമാന്തരപാതയ്‌ക്ക് കോണ്‍ക്രീറ്റിട്ടത്‌ അധികൃതര്‍ക്ക്‌ തിരിച്ചടിയായി. ഒരു കാരണവശാലും സമാന്തരപാത അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്‌ സമരസമിതി പ്രവര്‍ത്തകര്‍.

കഴിഞ്ഞയാഴ്‌ച ചാലക്കുടിയില്‍ ഡി. വൈ. എസ്‌. പി. എല്ലാ രാഷ്‌ട്രീയക്കാരേയും വിളിച്ചുകൂട്ടി സമാന്തരപാത അടച്ചുപൂട്ടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ അതനുവദിക്കില്ലെന്ന നിലപാടിലാണ്‌ രാഷ്‌ട്രീയപാര്‍ട്ടികളും സമരസമിതിയും. ടൂവീലറുകള്‍ക്കും ഓട്ടോകള്‍ക്കും സമാന്തരപാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കാമെന്ന നിര്‍ദേശവും യോഗത്തില്‍ പങ്കെടുത്തവര്‍ തള്ളിക്കളഞ്ഞു. നൂറാംദിവസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ്‌ സമരസമിതി. പ്രതിഷേധസംഗമത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

സംസ്ഥാന നേതൃത്വം മാറണം : വി. എസ്.

May 20th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: ഈ നിലക്ക് പ്രതിപക്ഷ നേതാവായി തുടരുന്നതില്‍ താല്‍പര്യമില്ലെന്നും, പാര്‍ട്ടി സംസ്ഥാന നേതൃത്വം മാറുകയാണ് വേണ്ടത്‌ എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദന്‍ സി. പി. ഐ. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സീതാറാമിനും കത്തയച്ചു. ഒഞ്ചിയം സംഭവത്തിനുശേഷം അണികളുടെ വിശ്വാസം നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് അതിനാല്‍ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത്‌ വിഷയം ചര്‍ച്ച ചെയ്യണം. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് ഭൂരിപക്ഷാ ഭിപ്രായത്തിന്റെ പേരില്‍ ജനവിരുദ്ധനയങ്ങള്‍ അണികളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ നിലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ട് കാര്യമില്ലെന്നും അതിനാല്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഏറെ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുള്ള ഈ കത്ത് മൂന്ന് ദിവസം മുമ്പാണ് വി. എസ്. അയച്ചത്. എന്നാല്‍ ഇങ്ങനെ ഒരു കത്തിനെ പറ്റി തനിക്കറിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി.പി വധത്തില്‍ സി.പി. എമ്മിന് പങ്കുണ്ടങ്കില്‍ പ്രസ്ഥാനവുമായി പിരിയും :സൈമണ്‍ ബ്രിട്ടോ
Next »Next Page » ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine