മണിക്കെതിരേ ജാമ്യമില്ലാ വകുപ്പ്: കൊലക്കുറ്റത്തിനു കേസെടുത്തു

May 29th, 2012

m.m.mani-epathram

ഇടുക്കി: രാഷ്‌ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ സി. പി. എം. ജില്ലാ സെക്രട്ടറി എം. എം. മണിക്കെതിരേ പോലീസ്‌ ജാമ്യമില്ലാവകുപ്പു പ്രകാരം കൊലക്കുറ്റത്തിനു കേസെടുത്തു. ഐ. പി. സി. 302, 109, 118 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്‌. ഇതോടെ ഉടന്‍ തന്നെ അറസ്റ്റിനുള്ള സാധ്യതയും ഉണ്ട്. അറസ്റ്റ്‌ മുന്നില്‍ കണ്ടു ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധത്തിന് ഒരുങ്ങിയിട്ടുണ്ട്. ഇന്നലെ ഉണ്ടായ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധവും അതിന്റെ തെളിവാണ് . തൊടുപുഴയില്‍ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉണ്ടായി. എന്നാല്‍ പാര്‍ട്ടി മണിയെ സംരക്ഷിക്കുന്നതില്‍ നിന്നും വഴിമാറുന്നു എന്ന സൂചനയാണ് യച്ചൂരിയുടെ പ്രസ്താവന തെളിയിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് എത്തിയാല്‍ മണിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണിയുടെ പ്രസ്താവന അസത്യവും വാസ്തവ വിരുദ്ധവുമാണ് : വി.എസ്

May 27th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം:സി. പി. ഐ. എം ഇടുക്കി ജില്ല സെക്രെട്ടറി എം. എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് രംഗത്ത് വന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സി. പി. ഐ. എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയാക്കി ചിത്രീകരിക്കുവാനാണ് മണിയുടെ ശ്രമമെന്നും മണിയുടെ പ്രസ്താവന അസത്യവും വാസ്തവവിരുദ്ധവുമാണെന്നും വി. എസ്‍. പറഞ്ഞു. മണി പറഞ്ഞ കാലയളവില്‍ വി. എസ്. ആയിരുന്നു സംസ്ഥാന സെക്രെട്ടറി. ഈ കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തിയതല്ല എന്ന് ആധികാരികമായി തനിക്ക് പറയാനാകുമെന്നും വി. എസ്. കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിണറായിയുടെ പ്രസ്താവന ആത്മാര്‍ഥതയില്ലാത്ത വെറും ജല്പനം: മുഖ്യമന്ത്രി

May 27th, 2012

oommen-chandy-epathram
കോട്ടയം: എം. എം. മണി നടത്തിയ വിവാദമായ പ്രസ്താവനയെ പറ്റി സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ മറുപടി ഒട്ടും ആത്മാര്‍ഥതയില്ലാതെ വെറും ജല്പനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണിയുടെ പ്രസംഗത്തില്‍ പറഞ്ഞ കൊലപാതകങ്ങള്‍ തള്ളിപറയാന്‍ പിണറായി തയ്യാറായിട്ടില്ല പകരം പാര്‍ട്ടിയുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മാത്രമാണ് മണിയുടെ പ്രസ്താവനയെ പറ്റി പിണറായി പറഞ്ഞത്‌. പിന്നെ പാര്‍ട്ടി നേതാക്കളാരും പരസ്യ പ്രസ്താവന നടത്തരുത് എന്നാണു പറഞ്ഞത്‌ അത് പാര്‍ട്ടിയെ മാത്രം സംബന്ധിച്ച കാര്യമാണ്. മണി സൂചിപ്പിച്ച കൊലപാതകങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടില്ലെന്ന് പറയാന്‍ പിണറായി തയാറാട്ടില്ല. അതിനാല്‍ മുമ്പ്‌ നടന്ന കൊലകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയുടെ ഗൂഢാലോചനയുണ്ടെന്ന് സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹംസ പറഞ്ഞത് ശുംഭത്തരം എന്ന് വി. എസ്.

May 25th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : ടി. കെ. ഹംസ പറയുന്ന ശുംഭത്തരത്തിന് എന്ത് മറുപടി നൽകാനാണ് എന്ന് വി. എസ്. അച്യുതാനന്ദൻ മാദ്ധ്യമ പ്രവർത്തരോട് ചോദിച്ചു. ഡാങ്കെയുടെ ഏകാധിപത്യത്തിന് എതിരെ രൂപീകരിച്ച പാർട്ടിയാണ് സി. പി. ഐ. എം. പാർട്ടിയുടെ 7ആം കോൺഗ്രസ് ചേർന്നപ്പോൾ ആകെ 32 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ കോഴിക്കോട് പാർട്ടിയുടെ 20ആം കോൺഗ്രസിൽ 10 ലക്ഷം പേരാണ് അണിനിരന്നത്. ഈ 10 ലക്ഷത്തിൽ ഒരുവനാണ് ടി. കെ. ഹംസ.

അമരാവതിയിൽ സഖാവ് എ. കെ. ഗോപാലൻ സമരം ചെയ്യുമ്പോൾ ഹംസ കോൺഗ്രസിലായിരുന്നു. അന്ന് ഡി. സി. സി. പ്രസിഡണ്ടായിരുന്നു ഹംസ. കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് മുദ്രാവാക്യം വിളിച്ച ചരിത്രമാണ് ഹംസയ്ക്ക്.

പിന്നീട് സി. പി. ഐ. എം. വളരുന്നതിനിടയിൽ ഹംസ കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തി. പാർട്ടിയിൽ നിന്നും മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്ത ഈ മനുഷ്യൻ ഇനി എന്ത് ആനുകൂല്യമാണ് ഉള്ളത് എന്ന് കാത്തിരിക്കുകയാണ്.

ഇത്തരക്കാരുടെ ശുംഭത്തരത്തെ പറ്റി എന്ത് മറുപടി പറയാനാണ് എന്ന് വി. എസ്. ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി

May 23rd, 2012

pinarayi-vijayan-epathram

നെയ്യാറ്റിന്‍കര: വി. എസ്‌. പാര്‍ട്ടി വിടുന്നുവെങ്കില്‍ ഒരു ശല്യമൊഴിഞ്ഞുവെന്ന ടി .കെ. ഹംസയുടെ പരാമര്‍ശം ഒരു ഏറനാടന്‍ തമാശ മാത്രമാണെന്ന് സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എഫ്‌. ലോറന്‍സിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു പിണറായി വിജയന്‍. കൂടുതല്‍ ഒന്നും പറയാനില്ലെന്നും പറഞ്ഞതു നേരിട്ട്‌ കേട്ടാല്‍ മാത്രമേ പ്രതികരിക്കാനാവൂ, ഹംസയുടെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍
Next »Next Page » ഓഞ്ചിയം സി. പി. ഐ. എം ഏരിയാ സെക്രട്ടറി അറസ്റ്റില്‍ »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine