വി. എസ്. ടി. പിയുടെ വീട് സന്ദര്‍ശിച്ചു, നേതാക്കള്‍ ആരും പ്രതികരിച്ചില്ല

June 3rd, 2012

vs-achuthanandan-epathram

കോഴിക്കോട്‌: അപ്രതീക്ഷിതമായി ടി. പി. ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വി. എസ്‌. അച്യുതാനന്ദന്റെ നടപടിയില്‍ സി. പി. എം നേതൃത്വത്തിനു അമ്പരപ്പ്‌ മാറിയിട്ടില്ല. രാവിലെ കോഴിക്കോട് വെച്ച് സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുമായി വി. എസിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഉണ്ടായ വി. എസിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേസില്‍ സി. പി. എം. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ വി. എസിന്റെ ഒഞ്ചിയം സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കാര്യത്തില്‍ സി. പി. എം. നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ സെക്രെട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഈ സന്ദര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ഇത് നെയ്യാറ്റിന്‍കരയില്‍ എല്‍. ഡി. എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞത്‌. എന്നാല്‍ എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ ടി. പി. ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതിന് തെളിവാണ്, വി. എസിന്റെ ഈ സന്ദര്‍ശനം എന്നും ഞങ്ങള്‍ക്കിത് വലിയ അംഗീകാരവും ഏറെ ആശ്വാസമും ആണെന്നും ടി. പിയുടെ ഭാര്യ കെ. കെ. രമ പറഞ്ഞു. വി. എസ്‌.  ടി. പിയുടെ ഭാര്യ രമ, അമ്മ, മകന്‍ ഭാര്യാപിതാവ് കെ. കെ. മാധവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വി. എസ്‌.  ടി. പിയുടെ ശവകുടീരത്തില്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു തുടര്‍ന്ന് ടി. പിയുടെ പണിതീരാത്ത വീട് കയറി കണ്ടു. ആയിരക്കണക്കിന് ആളുകളാണ് വി. എസ്. വരുന്നുണ്ടെന്ന് അറിഞ്ഞ് ഒഞ്ചിയത്ത് എത്തിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മണിക്കെതിരേ ജാമ്യമില്ലാ വകുപ്പ്: കൊലക്കുറ്റത്തിനു കേസെടുത്തു

May 29th, 2012

m.m.mani-epathram

ഇടുക്കി: രാഷ്‌ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ സി. പി. എം. ജില്ലാ സെക്രട്ടറി എം. എം. മണിക്കെതിരേ പോലീസ്‌ ജാമ്യമില്ലാവകുപ്പു പ്രകാരം കൊലക്കുറ്റത്തിനു കേസെടുത്തു. ഐ. പി. സി. 302, 109, 118 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്‌. ഇതോടെ ഉടന്‍ തന്നെ അറസ്റ്റിനുള്ള സാധ്യതയും ഉണ്ട്. അറസ്റ്റ്‌ മുന്നില്‍ കണ്ടു ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധത്തിന് ഒരുങ്ങിയിട്ടുണ്ട്. ഇന്നലെ ഉണ്ടായ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധവും അതിന്റെ തെളിവാണ് . തൊടുപുഴയില്‍ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉണ്ടായി. എന്നാല്‍ പാര്‍ട്ടി മണിയെ സംരക്ഷിക്കുന്നതില്‍ നിന്നും വഴിമാറുന്നു എന്ന സൂചനയാണ് യച്ചൂരിയുടെ പ്രസ്താവന തെളിയിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് എത്തിയാല്‍ മണിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണിയുടെ പ്രസ്താവന അസത്യവും വാസ്തവ വിരുദ്ധവുമാണ് : വി.എസ്

May 27th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം:സി. പി. ഐ. എം ഇടുക്കി ജില്ല സെക്രെട്ടറി എം. എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് രംഗത്ത് വന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സി. പി. ഐ. എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയാക്കി ചിത്രീകരിക്കുവാനാണ് മണിയുടെ ശ്രമമെന്നും മണിയുടെ പ്രസ്താവന അസത്യവും വാസ്തവവിരുദ്ധവുമാണെന്നും വി. എസ്‍. പറഞ്ഞു. മണി പറഞ്ഞ കാലയളവില്‍ വി. എസ്. ആയിരുന്നു സംസ്ഥാന സെക്രെട്ടറി. ഈ കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തിയതല്ല എന്ന് ആധികാരികമായി തനിക്ക് പറയാനാകുമെന്നും വി. എസ്. കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിണറായിയുടെ പ്രസ്താവന ആത്മാര്‍ഥതയില്ലാത്ത വെറും ജല്പനം: മുഖ്യമന്ത്രി

May 27th, 2012

oommen-chandy-epathram
കോട്ടയം: എം. എം. മണി നടത്തിയ വിവാദമായ പ്രസ്താവനയെ പറ്റി സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ മറുപടി ഒട്ടും ആത്മാര്‍ഥതയില്ലാതെ വെറും ജല്പനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണിയുടെ പ്രസംഗത്തില്‍ പറഞ്ഞ കൊലപാതകങ്ങള്‍ തള്ളിപറയാന്‍ പിണറായി തയ്യാറായിട്ടില്ല പകരം പാര്‍ട്ടിയുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മാത്രമാണ് മണിയുടെ പ്രസ്താവനയെ പറ്റി പിണറായി പറഞ്ഞത്‌. പിന്നെ പാര്‍ട്ടി നേതാക്കളാരും പരസ്യ പ്രസ്താവന നടത്തരുത് എന്നാണു പറഞ്ഞത്‌ അത് പാര്‍ട്ടിയെ മാത്രം സംബന്ധിച്ച കാര്യമാണ്. മണി സൂചിപ്പിച്ച കൊലപാതകങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടില്ലെന്ന് പറയാന്‍ പിണറായി തയാറാട്ടില്ല. അതിനാല്‍ മുമ്പ്‌ നടന്ന കൊലകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയുടെ ഗൂഢാലോചനയുണ്ടെന്ന് സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹംസ പറഞ്ഞത് ശുംഭത്തരം എന്ന് വി. എസ്.

May 25th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : ടി. കെ. ഹംസ പറയുന്ന ശുംഭത്തരത്തിന് എന്ത് മറുപടി നൽകാനാണ് എന്ന് വി. എസ്. അച്യുതാനന്ദൻ മാദ്ധ്യമ പ്രവർത്തരോട് ചോദിച്ചു. ഡാങ്കെയുടെ ഏകാധിപത്യത്തിന് എതിരെ രൂപീകരിച്ച പാർട്ടിയാണ് സി. പി. ഐ. എം. പാർട്ടിയുടെ 7ആം കോൺഗ്രസ് ചേർന്നപ്പോൾ ആകെ 32 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ കോഴിക്കോട് പാർട്ടിയുടെ 20ആം കോൺഗ്രസിൽ 10 ലക്ഷം പേരാണ് അണിനിരന്നത്. ഈ 10 ലക്ഷത്തിൽ ഒരുവനാണ് ടി. കെ. ഹംസ.

അമരാവതിയിൽ സഖാവ് എ. കെ. ഗോപാലൻ സമരം ചെയ്യുമ്പോൾ ഹംസ കോൺഗ്രസിലായിരുന്നു. അന്ന് ഡി. സി. സി. പ്രസിഡണ്ടായിരുന്നു ഹംസ. കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് മുദ്രാവാക്യം വിളിച്ച ചരിത്രമാണ് ഹംസയ്ക്ക്.

പിന്നീട് സി. പി. ഐ. എം. വളരുന്നതിനിടയിൽ ഹംസ കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തി. പാർട്ടിയിൽ നിന്നും മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്ത ഈ മനുഷ്യൻ ഇനി എന്ത് ആനുകൂല്യമാണ് ഉള്ളത് എന്ന് കാത്തിരിക്കുകയാണ്.

ഇത്തരക്കാരുടെ ശുംഭത്തരത്തെ പറ്റി എന്ത് മറുപടി പറയാനാണ് എന്ന് വി. എസ്. ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നേതാക്കന്മാരെ സി.ബി.ഐക്കു കൊടുക്കില്ല: പി. ജയരാജന്‍
Next »Next Page » ടി. പി. വധം, അന്വേഷണത്തെ തടസ്സപെടുത്തുന്നത് ശരിയല്ല: വി. എസ്. »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine