മുസ്ലീം ലീഗില്‍ കലഹം: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു

June 20th, 2012
കണ്ണൂര്‍: യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കണ്ണൂരില്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി നേതാവുമായ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയെ വീണ്ടും നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഒരു വിഭാഗം അഹമ്മദിനെതിരെ തിരിയാന്‍ കാരണമായത്. ജില്ല കമ്മറ്റി ഓഫിസിനു മുന്നില്‍ വെച്ചാണ് കോലം കത്തിച്ചത്. അതിനു മുമ്പ് ഇരുപതോളം പേര്‍ വരുന്ന സംഘം  നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു  കരിങ്കൊടിയുമായി നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രകടനമായി എത്തിയ സംഘത്തെ  ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് കടക്കുന്നതിനു മുമ്പ്  പൊലീസ് തടഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.കെ.ബഷീര്‍ എം. എല്‍‍. എ ക്കെതിരായ കേസ്‌പിന്‍‌വലിച്ച സംഭവം; ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

June 20th, 2012
Kerala_High_Court-epathram
കൊച്ചി: മുസ്ലിം ലീഗ് എം. എല്‍‍‍. എ പി.കെ.ബഷീറിനെതിരായ  കേസ് പിന്‍‌വലിച്ചതുമായി ബന്ധപ്പെട്ട്  സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. 2008-ല്‍ എടവണ്ണയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസാണ് യു. ഡി. ഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്‍‌വലിച്ചത്. എം. എല്‍. എ യ്ക്കെതിരായ കേസ് പിന്‍‌വലിച്ചതിനെതിരെ ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചത്.
എല്‍. ഡി. ഫ് ഭരണകാലത്ത് സ്കൂള്‍ പാഠപുസ്തകത്തില്‍ മതേതരമായ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദമാകുകയും തുടര്‍ന്ന് പാഠപുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപെട്ട്  നടന്ന സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ ഒരു അധ്യാപകന്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിപറഞ്ഞാല്‍ കൈകാര്യം ചെയ്യുമെന്ന രീതിയില്‍ ബഷീര്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. ഇതാണ് പിന്നീട് അദ്ദേഹത്തിനെതിരെ കേസെടുക്കുവാന്‍ ഇടയാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

സി. എച്ച്. ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ്

June 20th, 2012
c h muhammad koya-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു കീഴിലുള്ള സി. എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുവാന്‍ അനുമതി നല്‍കിക്കൊണ്ട്  സര്‍ക്കാര്‍ ഉത്തരവിട്ടു. സി.എച്ചിന്റെ മകനും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം. കെ. മുനീറാണ് തന്റെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപയും ജില്ലാപഞ്ചായത്തുകള്‍ക്ക് മൂന്നു ലക്ഷം രൂപയും ട്രസ്റ്റിനു സംഭാവനയായി നല്‍കാം.സംഭാവന നല്‍കണമോ വേണ്ടയോ എന്ന് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ രണ്ടിനു തിരുവനന്തപുരം ജില്ലയില്‍ മാത്രം ബാധകമായ ഉത്തരവാണ് ഈ മാസം അഞ്ചാം തിയതി സംസ്ഥാനത്തൊട്ടാകെ ബാധകമാക്കിക്കൊണ്ട് മന്ത്രി മുനീറിന്റെ കീഴിലുള്ള സാമൂഹ്യ ക്ഷേമ വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീറാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍. ഭരണ സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് സര്‍ക്കാര്‍ ഖജനാവിലെ പണം സ്വകാര്യ ട്രസ്റ്റിനു നല്‍കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

സി. പി. എമ്മില്‍ ബൂര്‍ഷ്വാ ലിബറലിസം മേല്‍ക്കോയ്മ നേടുന്നു

June 18th, 2012
PRABHAT_PATNAIK-epathram
തിരുവനന്തപുരം:സി. പി. എമ്മില്‍ ബൂര്‍ഷ്വാ ലിബറലിസം മേല്‍ക്കോയ്മ നേടുന്നു എന്നും ഒപ്പം ഫ്യൂഡല്‍-സ്റ്റാലിനിസത്തിന് പാര്‍ട്ടി കീഴ്‌പ്പെടുകയും ചെയ്യുന്നു എന്നും പ്രമുഖ ധനശാസ്ത്രജ്ഞനും സി. പി. എം. പാര്‍ട്ടി അംഗവും ആസൂത്രണബോര്‍ഡിന്റെ മുന്‍ ഉപാധ്യക്ഷനുമായ ഡോ. പ്രഭാത് പട്‌നായക്. ഇത് പൊതു ജനങ്ങളില്‍ നിന്നും  പാര്‍ട്ടിയെ അകറ്റുക മാത്രമല്ല പാര്‍ട്ടിയെ പറ്റി തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നു. ഈ നിലയില്‍  കേരളത്തിലെ സി.പി.എമ്മില്‍ കഴിഞ്ഞ കുറേനാളുകളായി നടക്കുന്ന സംഭവങ്ങള്‍ തനിക്ക് വേദനയും ആശങ്കയും ഉണ്ടാക്കുന്നുവെന്ന് ഡോ. പ്രഭാത് പട്‌നായക് പറഞ്ഞു. “ഈ രണ്ട് തെറ്റായ പ്രവണതകളിലും പൊതുവായിവരുന്ന കാര്യം സോഷ്യലിസമെന്ന ആശയത്തോടുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മ, നവ ലിബറല്‍ വികസന അജന്‍ഡകളോടുള്ള ആഭിമുഖ്യം, ജനങ്ങളെ ശാക്തീകരിക്കുമെന്ന ലക്ഷ്യത്തോടുള്ള നിഷേധം എന്നിവയാണ്. ബൂര്‍ഷ്വാ ലിബറലിസത്തിനും ഫ്യൂഡല്‍-സ്റ്റാലിനിസത്തിനും കീഴടങ്ങുന്നത് ജനവിരുദ്ധവും വിനാശകരവുമാണ്. സോഷ്യലിസത്തെ അജന്‍ഡയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നുണ്ടെങ്കില്‍ സ്റ്റാലിനിസ്റ്റ് പ്രവണതകളില്‍ നിന്നും മുക്തമായ ഒരു ബദല്‍ മാര്‍ക്‌സിസം പ്രവൃത്തിപഥത്തിലെത്തിക്കണം. ”-കേരളത്തിലെ ഇടതുപക്ഷ സഹയാത്രികര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഡോ. പട്‌നായക് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിയുടെ പ്രസംഗം തോല്‍‌വിക്ക് കാരണമായി : വി എസ്

June 15th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിജയം സര്‍ക്കാരിനുള്ള അംഗീകാരമല്ല മറിച്ച് അധികാര ദുര്‍വിനിയോഗവും വര്‍ഗീയ പ്രീണനവും നടത്തിയാണ്‌ യു ഡി എഫ്‌ വിജയം അതും പണത്തിനു വേണ്ടി  കാലുമാറി വന്ന  ഒരാളുടെ വിജയം ഇത് ജനാധിപത്യ രീതിയെ ഹനിക്കുന്നതാണ്. ഒപ്പം  സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വിവാദ പ്രസംഗം  നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചതായും ഒപ്പം ടി പി ചന്ദ്രശേഖരന്‍ വധം പ്രചരണായുധമാക്കുന്നതില്‍ യുഡിഎഫ്‌ വിജയിച്ചെന്നും  പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ പരാജയകാരണം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന് വിജയക്കൊടി
Next »Next Page » വോട്ടുമറിച്ചെന്ന ആരോപണം ശരിയ്യല്ല, വോട്ടുകുറഞ്ഞത് പരിശോധിക്കും: ശിവദാസമേനോന്‍ »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine