ആനക്കൊമ്പ് സൂക്ഷിച്ച സംഭവത്തില്‍ പത്മശ്രീ മോഹന്‍ ലാലിന്റെ മൊഴിയെടുക്കും

June 12th, 2012
Mohanlal-tusk-epathram
കൊച്ചി: പത്മശ്രീ മോഹന്‍‌ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലില്‍ നിന്നും നേരിട്ട് മൊഴിയെടുക്കും.  കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന ആദായ നികുതി റെയ്ഡിനിടയിലാണ്  ആനക്കൊമ്പ് കണ്ടെടുത്തത്. ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആനക്കൊമ്പ് യഥാര്‍ഥ ആനക്കൊമ്പാണോ ഇത് കൈവശം വെക്കുന്നതിനു ആവശ്യമായ രേഖകള്‍ അദ്ദേഹത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരും. ഡി. ജി. പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര അസി. പോലീസ് കമ്മീഷ്ണര്‍ ബിജോ അലക്സിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.
നിയമപ്രകാരം മോഹന്‍‌ലാലിനു ആനക്കൊമ്പ് കൈവശം വെക്കുവാന്‍ ആവശ്യമായ രേഖകള്‍ ഉണ്ടോ? അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് യഥാര്‍ഥ ആനക്കൊമ്പാണോ തുടങ്ങി വിവരാവകാശ നിയമപ്രകാരം ധാരാളം അപേക്ഷകള്‍ വനം വകുപ്പിനു ലഭിച്ചിരുന്നു. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ പലതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.  വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മോഹന്‍‌ലാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിടിച്ചെടുത്തത് യഥാര്‍ഥ ആനക്കൊമ്പാണെങ്കില്‍  അത് കൈവശം വെക്കുവാന്‍ മതിയായ രേഖകള്‍ ഇല്ലാത്ത പക്ഷം മോഹന്‍‌ലാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍കരയില്‍ ‍ സി. പി. എം., ബി. ജെ. പ്പി ക്ക് വോട്ട് മറിച്ചു : പി. പി. മുകുന്ദന്‍

June 11th, 2012

P-P-Mukundan-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില് സെല്വരാജിന്ന്റെ തോല്‍വി ഉറപ്പിക്കാന്‍ ‍ ഇടതുവോട്ടുകള്‍ ബി. ജെ. പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് മറിച്ചു നല്‍കിയെന്ന് മുതിര്‍ന്ന ബി. ജെ. പി. നേതാവ് പി. പി.  മുകുന്ദന്‍ വെളിപ്പെടുത്തി.  സി. പി. എമ്മുമായി പാര്‍ട്ടി അടവുനയമുണ്ടാക്കിയെന്ന് ബി. ജെ. പിയിലെ മുതിര്‍ന്ന നേതാവ് തന്നെ വെളിപ്പെടുത്തിയത് ആദ്യമായാണ്. സി. പി. എമ്മിനോട് ബി. ജെ. പി. മൃദുസമീപനം പുലര്‍ത്തിയെന്ന് അവിടത്തെ പ്രാദേശിക പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുവെന്നും എന്നാല്‍ അടവുനയം വഴി പരമാവധി ഇടതുവോട്ടുകള്‍ രാജഗോപാലിന് ലഭിക്കാനിടയില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി. കെ. ടി. ജയകൃഷ്ണന്‍ വധക്കേസില്‍ ബി. ജെ. പി നേതൃത്വം വിശദീകരണം നല്‍കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.  എന്നാല്‍ മുകുന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. മുകുന്ദന്‍ അങ്ങനെ പറയാന്‍ എന്താണ് കാരണം എന്നറിയില്ല പക്ഷെ മുകുന്ദനെ തെരഞ്ഞെടുപ്പ് വേളയില്‍ അവിടെ കണ്ടില്ലെന്നും അദ്ദേഹം ഇപ്പോള്‍ വെറും ഒരു സാധാരണ മെമ്പര്‍ മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌

June 9th, 2012

t k rajeesh-epathram

കോഴിക്കോട്‌: ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ രജീഷില്‍ നിന്നും നിര്‍ണ്ണായക മൊഴി. വധിച്ചതു സി. പി. എം. നിര്‍ദേശപ്രകാരമെന്ന്‌ അറസ്‌റ്റിലായ ടി. കെ. രജീഷ് മൊഴി നല്‍കി‌. പാര്‍ട്ടി നിര്‍ദേശിച്ചതിനാല്‍ പ്രതിഫലം പോലും വാങ്ങാതെയാണു കൊലപാതകത്തിനു നേതൃത്വം നല്‍കാന്‍ എത്തിയതെന്നും രജീഷ്‌ മൊഴിനല്‍കി. പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ നല്‍കിയ ഈ മൊഴി, വധത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധം വെളിപ്പെടുത്തും.

കൃത്യം നിര്‍വഹിക്കാന്‍ തന്നെ വിളിച്ചതു പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തനായിരുന്നു. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് താനല്ല എന്നും  കൊടി സുനി, കിര്‍മാണി മനോജ്‌, അനൂപ്‌ എന്നിവരും കുഞ്ഞനന്തനുമാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തത് എന്നും രജീഷ് പറഞ്ഞു‌. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലയളവിലടക്കം നാലു തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്‌, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന്‌ ആയുധങ്ങള്‍ തലശേരി ഏരിയാ കമ്മിറ്റിയംഗം പി. പി. രാമകൃഷ്‌ണനെ ഏല്‍പ്പിച്ചു. രജീഷിന്റെ ഈ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് വെളിപ്പെടുത്തിയില്ല

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

പോലീസിലെ ‍ ക്രിമിനലുകള്‍ക്കെതിരെ ഉടന്‍ നടപടി : മുഖ്യമന്ത്രി

June 7th, 2012

oommen-chandy-epathram

തിരുവനന്തപുരം : പോലീസ്‌ സേനയില് 533  ക്രിമിനലുകള്‍ ഉണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും  ‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.  ക്രിമിനലുകളെ വച്ചുപൊറുപ്പിക്കുമെന്ന് ആരും കരുതേണ്ട എന്നും,  നിയമം കൈയിലെടുക്കാന്‍ ആര് ശ്രമിച്ചാലും  ഒരുതരത്തിലും പിന്തുണ നല്‍കാന്‍ പറ്റില്ലെന്നും അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. പോലീസ്‌ സേനയിലെ 13 പേരെ ‍ ഗുരുതരമായ കുറ്റം ചെയ്‌തു എന്ന് തെളിഞ്ഞതിനാല്‍  പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി. തലത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. 123 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഴുവന്‍ പേരും ‍ ക്രിമിനലുകളല്ല. വാഹനം ഓടിച്ച്‌ അപകടമുണ്ടായവര്‍, വീട്ടുതര്‍ക്കം, അയല്‍പക്കക്കാര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങി ക്രിമിനല്‍ സ്വഭാവമുള്ള കേസില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടും. അതിനാല്‍ എല്ലാവരും കുഴപ്പക്കാരന് എന്ന വിലയിരുത്തല്‍ ശരിയല്ല. വീടുകളില്‍ മുളകുപൊടി കലക്കിവയ്‌ക്കണമെന്ന്‌ ആരെങ്കിലും പറഞ്ഞതുകൊണ്ട്‌ പോലീസിന്റെ ആത്മവിശ്വാസം നശിക്കില്ല. ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയണം. പോലീസ്‌ പോലീസിന്റെ വഴിക്കുപോകും. തെറ്റായ ഒരു നടപടിയും സ്വീകരിക്കില്ല. അദേഹം കൂട്ടിച്ചേര്‍ത്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിയുടെ കൊലവിളി നെയ്യാറ്റിന്‍കരയില്‍ ബാധിക്കും -പന്ന്യന്‍ രവീന്ദ്രന്‍

June 4th, 2012

Pannyan_ravindran-epathram
മലപ്പുറം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി  സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ വലിയ വിജയപ്രതീക്ഷയെ കാര്യമായി ബാധിക്കുമെന്ന്  സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. “ഒരു കമ്യൂണിസ്റ്റുകാരന്‍ നടത്തേണ്ട പ്രസ്താവനയല്ല മണി നടത്തിയത്. . അദ്ദേഹത്തിന് കൊലയാളിയുടെ മനോഗതിയുണ്ടോയെന്നാണ് തനിക്ക് സംശയം. അതിനാലാണ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കൊലകളെ എണ്ണിപ്പറഞ്ഞത്. കമ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്നേഹിയായിരിക്കണം. പ്രസ്താവനയിലൂടെ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ക്രൂരതയുടെ വിത്ത് പാകാനാണ് മണി ശ്രമിച്ചത്. കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്നതാണ് ആ പ്രസ്താവന. അദ്ദേഹത്തിനെതിരെ സി.പി.എം. നടപടിയെടുക്കണം. തെരഞ്ഞെടുപ്പായതിനാലാണ് ഇക്കാര്യങ്ങള്‍ പറയാന്‍ വൈകിയത്.” പന്ന്യന്‍ പറഞ്ഞു. എന്നാല്‍ നടപടി സി. പി. എമ്മിന്റെ അഭ്യന്തര കാര്യമാണെന്നും അതവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ടി.പി. ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദന്റെ  നടപടിയില്‍ തെറ്റില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഹന്‍ലാല്‍ ബ്ലോഗിന് പിന്നാലെ ഫേസ്ബുക്കിലും സജ്ജീവമാകുന്നു‍!
Next »Next Page » കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine