വിവാദപ്രസംഗം: മണിക്കെതിരായ കേസുകള്‍ നിയമപരമെന്ന് ഹൈക്കോടതി

June 28th, 2012
m.m.mani-epathram
കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ തൊടുപുഴ കോടതിയില്‍ പോലീസ് മര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന്  അഭ്യര്‍ഥിച്ച് സി. പി. എം നേതാവും മുന്‍ ജില്ലാസെക്രട്ടറിയുമായ എം. എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിയുടെ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തില്‍ എം. എം.മണി നടത്തിയ പരാമര്‍ശങ്ങള്‍ പരിഷ്കൃത സമൂഹത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും. മണിയുടെ പരാമര്‍ശങ്ങള്‍ ജീവിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മണിക്കെതിരെ കേസെടുക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
മെയ് 25നു തൊടുപുഴക്കടുത്ത് നടന്ന ഒരു യോഗത്തില്‍ മൂന്നു പേരെ കൊന്നത് സംബന്ധിച്ച് മണി നടത്തിയ തുറന്നു പറച്ചില്‍ ആണ് വിവാദമായത്. ഇതേ തുടര്‍ന്ന് പോലീസ് മണിക്കെതിരെ കേസെടുക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂനപക്ഷ പ്രീണനത്തിനെതിരെ എന്‍. എസ്. എസും എസ്. എന്‍. ഡി. പിയും ഒന്നിക്കുന്നു

June 28th, 2012
nss and sndp leaders-epathram
തിരുവനന്തപുരം: യു. ഡി. എഫ്. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അതിനെതിരെ  എന്‍. എസ്. എസും എസ്. എന്‍. ഡി. പിയും യോജിച്ച് പ്രവ്ര്ത്തിക്കുവാന്‍ തീരുമാനിച്ചതായും എന്‍. എസ്. എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇതു സംബന്ധിച്ച് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. വര്‍ഷങ്ങളായി ഇരു സംഘടനകളും തമ്മില്‍ അകല്‍ച്ചയും തെറ്റിദ്ധാരണയും നിലനിന്നിരുന്നു. ഇത് അവസാനിച്ചതായി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഭൂരിപക്ഷ സമുദായത്തിന്റെ വളര്‍ച്ചക്കു വേണ്ടി ഇരു സംഘടനകളും ഒന്നിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീതി നിഷേധം തുടര്‍ന്നാല്‍ വേണ്ടിവന്നാല്‍ സമരമുഖത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ ഭീഷണിയുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കീഴ്പ്പ്പെടുകയാണെന്നും ഈ നിലക്ക് പോയാല്‍ സെക്രട്ടേറിയേറ്റ് മലപ്പുറത്തേക്ക് മാറ്റേണ്ടിവരുമെന്നും 35 സ്കൂളുകളൂടെ കാര്യത്തില്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഖ്യാപനത്തെ ചൊവ്വാഴ്ച തിരുത്തിയ മുഖ്യമന്ത്രി ഇന്നലെ ഉരുണ്ടു കളിക്കേണ്ടി വന്നത് സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സുകുമാരന്‍ നായര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും ലീഗിന്റെ ജാതി രാഷ്ടീയമാണ് എന്‍. എസ്. എസിനേയും എസ്. എന്‍. ഡി. പിയെയും ഒന്നിപ്പിക്കുന്നതെന്നും യോജിക്കാവുന്ന മേഘലകളില്‍ ഇരു സംഘടനകളും യോജിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ധനമന്ത്രി അറിയാതെയും യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യാതെയുമാണ് 35 സ്കൂളുകള്‍ക്ക് എയ്‌ഡഡ് പദവി നല്‍കിയതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലിം സമുദായാംഗങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് എടുത്ത തീരുമാനമാണ് എന്‍. എസ്. എസിനേയും എസ്. എന്‍. ഡി. പിയേയും ചൊടിപ്പിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവിന്റെ പ്രസംഗത്തില്‍

June 25th, 2012
tp-chandrashekharan-epathram
വടകര: ടി.പി.  ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖരനും കൂട്ടര്‍ക്കും പാര്‍ട്ടി താക്കീത് നല്‍കുന്നത്.
ആശയപരമായ ഭിന്നതകളെ തുടര്‍ന്ന് ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്നും പുറത്തു പോയി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതില്‍ പാര്‍ട്ടിക്ക് ശക്തമായ വിരോധം ഉണ്ടായിരുന്നു. ഒഞ്ചിയത്തെ വലിയ ഒരു വിഭാഗം ജനങ്ങളും പഴയകാല നേതാക്കളും ചന്ദ്രശേഖരനൊപ്പം അണിനിരന്നത് നേതാക്കളെ വിറളി പിടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം പല പ്രസംഗങ്ങളിലും ഉണ്ടായി.
ഒഞ്ചിയത്ത് നടന്ന  ഒരു സംഘട്ടനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഒരു പ്രസംഗത്തിലാണ് വി.പി.ഗോപാലകൃഷ്ണന്‍ ടി.പിയുടെ തലകൊയ്യും എന്ന് ആക്രോശിച്ചത്. ഞങ്ങളുടെ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ രോമത്തിനെങ്കിലും പരുക്കേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അന്ന് പ്രഖ്യാപിച്ചത് ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപട്ടികയില്‍ ഉള്ള  പനയങ്കണ്ടി രവീന്ദ്രന്‍, ഏരിയ കമ്മറ്റി അംഗം കെ. കെ. കൃഷ്ണന്‍ എന്നിവരുടെ കൂടെ സാന്നിധ്യത്തില്‍ ആയിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോട്ടമുറിഞ്ഞു; ഗോപി പുറത്തേക്ക്

June 25th, 2012
GOPI kottamurikkal-epathram
എറണാകുളം: സദാചാര ലംഘനത്തിന്റെ പേരില്‍ സി. പി. എം. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അദ്ദേഹം നടത്തിയ ചില പ്രവര്‍ത്തികള്‍ ഒളിക്യാമറയില്‍ പതിഞ്ഞതായ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി അതേ പറ്റി അന്വേഷണം നടത്തിയിരുന്നു, ഇതാണ് നടപടികളിലേക്ക് നയിച്ചത്. ഒളിക്യാമറ വിഷയം ഉയര്‍ത്തി ഗോപി കോട്ടമുറിക്കലിനെതിരെ പരാതി ഉയര്‍ത്തിയ ജില്ലാ കമ്മറ്റി അംഗം കെ. എ. ചാക്കോച്ചനെ സസ്പെന്റ് ചെയ്യുകയും ജില്ലാ കമ്മറ്റി അംഗം പി. എസ്. മോഹനനെ തരം താഴ്ത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. കൂടാതെ ജില്ലാ കമ്മറ്റി അംഗങ്ങളായ എം. പി. പത്രോസ്, ടി. കെ. മോഹന്‍ എന്നിവരെ താക്കീതു ചെയ്യുവാനും തീരുമാനമായി. കുറ്റം ചെയ്തയാള്‍ക്കൊപ്പം പരാതിക്കാര്‍ക്കെതിരെയും നടപടി എടുക്കരുതെന്ന് വി. എസ്. പക്ഷക്കാരായ ചില നേതാക്കള്‍  ശക്തിയായി വാദിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സംസാരിക്കവെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ്മക്കും മറ്റൊരു നേതാവായ കെ. ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഗോപി ഉന്നയിച്ചിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ താന്‍ സഹായിച്ചവര്‍ എല്ലാം തനിക്കെതിരെ നിലപാടെടുത്തതായി അദ്ദേഹം പറഞ്ഞു.
എസ്. എഫ്. ഐ. പ്രവര്‍ത്തകനായി രാഷ്ടീയപ്രവര്‍ത്തനം ആരംഭിച്ച ഗോപികോട്ടമുറിക്കല്‍ പിന്നീട് ഡി. വൈ. എഫ്. ഐ. ആരംഭിച്ചപ്പോള്‍ അതിന്റെ  മികച്ച സംഘാടകരില്‍ ഒരാളായി മാറി. വിവിധ സമര മുഖങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയ ഗോപിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എറണാംകുളം ജില്ലയിലെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി. പി. എം. ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തപ്പോള്‍ ആദ്യം വി. എസ്. പക്ഷത്ത് നിലയുറപ്പിച്ച ഗോപി കോട്ടമുറിക്കല്‍ പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിഭാഗീയതയുടെ പേരില്‍  വെട്ടിനിരത്തല്‍ സജീവമായതോടെ വി.എസ്.പക്ഷത്തെ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു.  ഒടുവില്‍ ഒളിക്യാമറയില്‍ കുടുങ്ങിപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ സംരക്ഷണം പ്രതീക്ഷിച്ചെങ്കിലും തരം താഴ്ത്തലിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. അതോടെ പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ മുന്‍‌നിര നേതാവായി നിന്ന ഗോപിക്ക് തന്റെ അറുപത്തി നാലാം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നു.
സി. പി. എമ്മിനെ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടാമത്തെ ആളാണ് പാര്‍ട്ടിയില്‍ നിന്നും സദാചാര വിഷയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയചന്ദ്രന്‍ നായര്‍ സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനം രാജിവെച്ചു

June 21st, 2012

കൊച്ചി: മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസ ത്തെത്തുടര്‍ന്ന് സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനത്തുനിന്ന് എസ്. ജയചന്ദ്രന്‍ നായര്‍ രാജിവച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രശസ്ത കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് പ്രസിദ്ധീകരണം നിര്‍ത്തിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിറുത്തിയ സംഭവം  അടുത്തിടെ സാഹിത്യലോകത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍  പ്രഭാവര്‍മ വിഷയമല്ല എന്നും മാസികയുടെ താഴ്ന്ന സര്‍ക്കുലേഷനാണ്  രാജിയ്ക്ക് കാരണമെന്ന് സൂചനകളുണ്ട്. 15 വര്‍ഷം മുമ്പ് വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ ജയചന്ദ്രന്‍ നായരാണ് എഡിറ്ററുടെ ചുമതല വഹിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മുസ്ലീം ലീഗില്‍ കലഹം: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു
Next »Next Page » തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണം »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine