കര്‍ദ്ദിനാള്‍ വിവാദം : വാര്‍ത്താ ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു

February 23rd, 2012

kv-thomas-george-alencherry-epathram

എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന്‍ സമീപിച്ചു എന്നും കേസില്‍ നീതി നടപ്പിലാക്കാന്‍ താന്‍ ഇടപെടും എന്നുമുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ വാര്‍ത്ത നല്‍കിയ പേജില്‍ ഇപ്പോള്‍ “ഈ വാര്‍ത്ത ഇപ്പോള്‍ ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ നല്‍കിയ വാര്‍ത്തയില്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദ്ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച കഥ ഞാന്‍ കേട്ടു. വേദനാജനകമാണ് അത്. ഉടന്‍ തന്നെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യക്തമായും ചില പിഴവുകള്‍ ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യം അതല്ല. “വിദേശ ശക്തികള്‍” എന്നും “അമേരിക്കന്‍ ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില്‍ ഉള്ളത്.

പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ റോമില്‍ വിശുദ്ധ പിതാവിനോടും പുതിയ കര്‍ദ്ദിനാള്‍മാരോടും ഒപ്പം കുര്‍ബ്ബാനയില്‍ പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില്‍ താന്‍ പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ അധികൃതരുമായി താന്‍ നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്‍കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു

February 8th, 2012

s-janaki-epathram

തിരുപ്പതി : തെന്നി വീണു തലയ്ക്ക് പരിക്കേറ്റ പ്രശസ്ത ഗായിക എസ്. ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അപകടം ഉണ്ടായത്‌. തിങ്കളാഴ്ച ഇവിടെ സംഗീതക്കച്ചേരി അവതരിപ്പിച്ച ജാനകി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ തെന്നി വീഴുകയായിരുന്നു. തലയ്ക്ക് പിന്നിലാണ് ആഘാതം ഏറ്റത്. തലയ്ക്ക് ഉള്ളില്‍ രക്തം കട്ട പിടിച്ചത്‌ ഏറെ നേരം ആശങ്കയ്ക്ക് വഴി നല്‍കിയെങ്കിലും തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് വൈകീട്ട് 6 മണിയോട് കൂടി ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഉള്ളില്‍ കട്ട പിടിച്ച രക്തം ഡോക്ടര്‍ ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നീക്കം ചെയ്തു. മുറിവുകള്‍ തുന്നിക്കൂട്ടി. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ദ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജാനകി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരം പയ്യാമ്പലത്ത് സംസ്കരിച്ചു

January 25th, 2012
sukumar-azhikode1-epathram
കണ്ണൂര്‍: വാക്കുകളില്‍ അഗ്നി നിറച്ച് സമൂഹത്തിലെ ദുര്‍വാസനകളെ ശുദ്ധീകരിക്കുവാന്‍ നിരന്തരം പ്രയത്നിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരത്തെ ഒടുവില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. നിരവധി രണധീരന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്ത് പരമ്പരാഗത രീതിയില്‍ ഒരുക്കിയ ചിതക്ക് ഉച്ചക്ക് 12.15 നു മരുക്കള്‍ തീ കൊളുത്തി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിച്ച ഭൌതിക ശരീരം പിന്നീട് കണ്ണൂര്‍ ടൌന്‍ സ്ക്വയറില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തി.  കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍, മന്ത്രി കെ. സി. ജോസഫ്, പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എം. പി, എം. മുകുന്ദന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി. ജെ. പി. നേതാക്കളായ വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിനു നിറകണ്ണുകളോടെ സാംസ്കാരിക നഗരിയുടെ വിട

January 25th, 2012
Azhikode-body-epathram
തൃശ്ശൂര്‍: അഴീക്കോട് സഹിത്യ അക്കാദമിയുടെ അങ്കണത്തിലേക്ക് കടന്നു വന്നതും തിരികെ പോയിരുന്നതും ഒരിക്കലും നിശ്ശബ്ദനായിട്ടായിരുന്നില്ല. അക്കാദമിയുടെ സ്റ്റേജില്‍ പലതവണ പ്രസംഗത്തിലൂടെ കുളിര്‍ത്തെന്നലും കൊടും കാറ്റും ഉയര്‍ത്തിവിട്ട കുറിയ മനുഷ്യന്‍ ഇത്തവണ കടന്നു വന്നതും തിരികെ പോകുന്നതും നിശ്ശബ്ദനായിട്ടാണ്. അക്കാദമിയിലേക്കുള്ള അഴീക്കോടിന്റെ അവസാനത്തെ സന്ദര്‍ശനം.  അഴീക്കോടിന്റെ ശാബ്ദം നിലച്ചെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ ഇപ്പോളും ഒരു സാഗരം പോലെ അലയടിച്ചുകൊണ്ടിരിക്കുന്നു. പ്രസക്തമായ ആശയങ്ങള്‍ക്ക് ഒരിക്കലും നിത്യമായ നിശ്ശബ്ദതയില്ലല്ലോ. സാംസ്കാരിക-രാഷ്ടീയ മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ സൌഹൃദവലയം. അതുകൊണ്ടു തന്നെ വാഗ്‌ദേവതയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിക്കാവുന്ന അദ്ധേഹത്തിന്റെ നിശ്ചലമായ ശരീരത്തെ കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയത് കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെ ആയിരുന്നു. പതിനൊന്നു മണിയോടെ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിനായി എത്തിച്ച ഭൌതിക ശരീരം വൈകീട്ട് നാലുമണിയോടെ ആയിരുന്നു കണ്ണൂരിലേക്ക് കൊണ്ടു പോകുവാനായി പുറത്തെക്ക് എടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട അഴീക്കോട് മാഷെ നിറകണ്ണുകളൊടെയാണ് സാംസ്കാരിക നഗരി യാത്രയാക്കിയത്.
സാംസ്കാരിക നഗരിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യം. അഴീക്കോടിന്റെ വിയോഗത്തില്‍ ശൂന്യമാകുന്നത് സാംസ്കാരിക നഗരിയുടെ തിലകക്കുറി തന്നെയാണ്. ദീര്‍ഘനാളായി അദ്ദേഹം താമസിച്ചു വരുന്നത്  നഗരത്തില്‍ ഒരു വിളിപ്പാടകലെ ഇരവിമംഗലത്താണ്. തൃശ്ശൂരുമായി അഭേദ്യമായ ബന്ധം ഉള്ള അഴീക്കോടിന്റെ അന്ത്യ വിശ്രമം തൃശ്ശൂരില്‍ ആകണമെന്ന് ആഗ്രഹിച്ചതും അതുകൊണ്ടു തന്നെയാണ്. അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക നഗരിയുടെ കണ്ണുകളെ ഈറനണിയിച്ചു. തേക്കിന്‍‌കാട് മൈതാനത്തായാലും സാഹിത്യ അക്കാദമിയിലായാലും സുകുമാര്‍ അഴീക്കോടിനെ ശ്രവിക്കുവാന്‍ തൃശ്ശൂരുകാര് എന്നും മനസ്സുവച്ചു. ആ കുറിയ മനുഷ്യനില്‍ നിന്നും പുറത്തു വന്ന വാചകങ്ങള്‍ പലര്‍ക്കും വിചിന്തനത്തിനു വഴിയൊരുക്കി. ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്കും  മലയാളിയുടെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വാക്കുകള്‍കൊണ്ട് കുളിര്‍മഴയും അഗ്നിവര്‍ഷവും തീര്‍ത്ത മഹദ് വ്യക്തിത്വം. കല-രാഷ്ടീയം-സാഹിത്യം വിഷയം എന്തുതന്നെ ആയാലും കേരളം ശ്രദ്ധിച്ച വിവാദങ്ങളുടെയെല്ലാം മുമ്പില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഈ ചെറിയ മനുഷ്യന്‍ ഉണ്ടായിരുന്നു.  ആത്യന്തികമായ പ്രപഞ്ച സത്യത്തിന്റെ നിത്യതയില്‍ നിശ്ശബ്ദമായി ലയിച്ചു എങ്കിലും അദ്ദേഹത്തിന്റെ പൌഢമായ പ്രഭാഷണ ശകലങ്ങള്‍ തൃശ്ശൂരിന്റെ അന്തരീക്ഷത്തില്‍ ഇപ്പോളും മുഴങ്ങുന്നു. പ്രഭാഷണത്തില്‍ ഗഹനമായ വിഷയങ്ങള്‍ കടന്നു വരുമെങ്കിലും കൊച്ചു കുട്ടികള്‍ക്ക് പോലും തിരിച്ചറിയാവുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും അദ്ദെഹം പിന്നീട് തൃശ്ശൂരുകാരന്‍ ആകുകയായിരുന്നു. ആദ്യം വിയ്യൂരില്‍ ആയിരുന്നു പിന്നീട് ഇരവിമംഗലത്ത് സ്വന്തമായി വീടുവച്ചു താമസം  അങ്ങോട്ട് മാറി. രണ്ടരപതിറ്റാണ്ടത്തെ തൃശ്ശൂര്‍ വാസത്തിനൊടുവില്‍  മരണമെന്ന മഹാനിദ്രയില്‍ ലയിച്ച് ജനിച്ചു വളര്‍ന്ന് കണ്ണൂരിലെ മണ്ണിലേക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളത്തില്‍ ബുദ്ധിയുടെ ചിരി പരത്തിയ വി. കെ. എന്‍

January 25th, 2012

VKN-epathram

എഴുത്തിന്റെ ശൈലീരസംകൊണ്ട്‌ മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുകയും, തന്‍റെ രചനകള്‍ ക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍ കുട്ടിനായര്‍  എന്ന വി. കെ. എന്‍ നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം പിന്നിടുന്നു. ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ വി.കേ. എന്‍ തന്‍റെ അക്ഷര സഞ്ചാരം നടത്തിയത്. അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമര്‍ശനങ്ങളായിരുന്നു വി.കെ. എന്റെ പ്രധാന രചനകളെല്ലാം തന്നെ . സിന്‍ഡിക്കേറ്റ്‌, ആരോഹണം, പയ്യന്‍  കഥകള്‍ തുടങ്ങിയ രചനകള്‍ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമര്‍ശന യാത്രകളാണ്‌. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യന്‍ ഒടുവില്‍ അധികാരത്തെ തന്നെയാണ്‌ തുറന്നുകാട്ടിയത്‌. പയ്യന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഡല്‍ഹി ജീവിതത്തിനിടയ്ക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍  അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍  വി.കെ.എന്നിലുണര്‍ത്തിയ രോഷമാണ്‌ പയ്യന്റെ നര്‍മ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്‌. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി നിരവധി കൃതികള്‍ വി. കെ. എന്റേതായുണ്ട്‌. മന്ദഹാസം, പയ്യന്‍, ക്ലിയൊപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്‍, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്‍, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, വി. കെ. എന്‍ കഥകള്‍, പയ്യന്‍ കഥകള്‍, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, പയ്യന്റെ ഡയറി എന്നീ കഥാസമാഹാരങ്ങളും. അസുരവാണി, മഞ്ചല്‍, ആരോഹണം, ഒരാഴ്ച, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്,പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍, നാണ്വാര്, അധികാരം, അനന്തരം    എന്നീ  നോവലുകളും. അമ്മൂമ്മക്കഥ  എന്ന നോവലൈറ്റും. അയ്യായിരവും കോപ്പും എന്ന നര്‍മ്മലേഖനവും അദ്ദേഹത്തിന്‍റെതായി നമുക്ക് മുന്നില്‍ ഉണ്ട്. ബുദ്ധിയിലൂന്നിയുള്ള നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠപുസ്തകമാക്കിയ അധികാരം എന്ന നോവല്‍ തെരുവില്‍ കത്തിച്ചത് അതുകൊണ്ടായിരുന്നു.   തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനു ജനിച്ച  വി കെ എന്‍ 2004 ജനുവരി 25ന് ഈ ലോകത്തോട്‌ വിടപറഞ്ഞു.

മലയാളത്തില്‍ ബുദ്ധിയുടെ ചിരി പരത്തിയ വി. കെ.എന്‍
എഴുത്തിന്റെ ശൈലീരസംകൊണ്ട്‌ മലയാള സാഹിത്യത്തിൽ വേറിട്ടു നില്‍ക്കുകയും, തന്‍റെ രചനകൾക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ എന്ന വി.കെ.എന്‍ നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം പിന്നിടുന്നു. ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ വി. കെന്‍.എന്‍ തന്‍റെ അക്ഷര സഞ്ചാരം നടത്തിയത്. അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമർശനങ്ങളായിരുന്നു വി.കെ.എന്റെ പ്രധാന രചനകളെല്ലാം തന്നെ . സിൻഡിക്കേറ്റ്‌, ആരോഹണം, പയ്യൻ കഥകൾ തുടങ്ങിയ രചനകൾ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമർശന യാത്രകളാണ്‌. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങൾ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യൻ ഒടുവിൽ അധികാരത്തെ തന്നെയാണ്‌ തുറന്നുകാട്ടിയത്‌. പയ്യൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഡൽഹി ജീവിതത്തിനിടയ്ക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾ വി.കെ.എന്നിലുണർത്തിയ രോഷമാണ്‌ പയ്യന്റെ നർമ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്‌. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാള സാഹിത്യത്തിൽ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി നിരവധി കൃതികൾ വികെഎന്റേതായുണ്ട്‌. മന്ദഹാസം, പയ്യൻ, ക്ലിയൊപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യൻ, പയ്യന്റെ സമരം, പയ്യന്റെ യാത്രകൾ, കുഞ്ഞൻമേനോൻ, അതികായൻ, ചാത്തൻസ്, ചൂർണാനന്ദൻ, സർ ചാത്തുവിന്റെ റൂളിംഗ്, വികെഎൻ കഥകൾ, പയ്യൻ കഥകൾ, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, പയ്യന്റെ ഡയറി എന്നീ കഥാസമാഹാരങ്ങളും
അസുരവാണി, മഞ്ചൽ, ആരോഹണം, ഒരാഴ്ച, സിൻഡിക്കേറ്റ്, ജനറൽ ചാത്തൻസ്,പയ്യന്റെ രാജാവ്, പെൺപട, പിതാമഹൻ, കുടിനീർ, നാണ്വാര്, അധികാരം, അനന്തരം
എന്നീ  നോവലുകളും. അമ്മൂമ്മക്കഥ  എന്ന നോവലൈറ്റും. അയ്യായിരവും കോപ്പും എന്ന
നർമ്മലേഖനവും അദ്ദേഹത്തിന്‍റെതായി നമുക്ക് മുന്നില്‍ ഉണ്ട്. ബുദ്ധിയിലൂന്നിയുള്ള നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠപുസ്തകമാക്കിയ അധികാരം എന്ന നോവല്‍ തെരുവില്‍ കത്തിച്ചത് അതുകൊണ്ടായിരുന്നു.   തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 1932 ഏപ്രിൽ ആറിനു ജനിച്ച  വി കെ എൻ 2004 ജനുവരി 25ന് ഈ ലോകത്തോട്‌ വിടപറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 381020212230»|

« Previous Page« Previous « ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യവിശ്രമം കണ്ണൂര്‍ പയ്യാമ്പലത്ത്
Next »Next Page » അഴീക്കോടിനു നിറകണ്ണുകളോടെ സാംസ്കാരിക നഗരിയുടെ വിട »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine