വഴിയോര പൊതുയോഗം : നിരോധനം സുപ്രീം കോടതി ശരി വെച്ചു

January 7th, 2011

roadside-meetings-banned-epathram

തിരുവനന്തപുരം : പാതയോരങ്ങളില്‍ പൊതു യോഗം നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വെച്ചു. ആലുവയിലെ ബസ്‌ സ്റ്റാന്‍ഡ് പരിസരത്ത് പൊതു യോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഒരു സ്വകാര്യ ഹര്‍ജിയെ തുടര്‍ന്ന് 2010 ജൂണിലാണ് ഹൈക്കോടതി വിധിയുണ്ടായത്. വിധിയില്‍ സംസ്ഥാനത്ത് ഒട്ടാകെ പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കണമെന്ന് ഉണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതില്‍ ജസ്റ്റിസ് എച്ച്. എല്‍. ദത്ത്, ഡി. കെ. ജയിന്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാതയോരങ്ങളില്‍ യോഗങ്ങള്‍ നടത്തുന്നതു മൂലം പൊതു ജനങ്ങള്‍ വല്ലാതെ ബുദ്ധിമുട്ട അനുഭവിക്കുന്നുണ്ടെന്നും, വിശാലമായ പൊതു താല്പര്യം കണക്കിലെടുത്താണ് ഹൈക്കോടതി വിധി ശരി വെയ്ക്കുന്നത് എന്നും ഹര്‍ജി പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. പൊതു യോഗം നിരോധിക്കുന്നത് ജനാധിപത്യ രാജ്യത്ത് പൌരന്റെ സ്വതന്ത്രമായ ആശയ വിനിമയത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് ഒരു വിഭഗം പറയുമ്പോള്‍ പല പൊതു യോഗങ്ങളും തങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കു ന്നതായിട്ടാണ് കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൌരാവകാശ വേദി പ്രതിഷേധിച്ചു

January 1st, 2011

ഗുരുവായൂര്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനും പി. യു. സി. എല്‍. നേതാവുമായ ഡോ. ബിനായക് സെന്നിനെ ജീവപര്യന്തം തടവിലാക്കിയതില്‍ പ്രതിഷേധിച്ച് പൌരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ പ്രകടനവും പൊതു യോഗവും നടത്തി. ഡോ. ബിനായക് സെന്നിനെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്ന് പൌരാവകാശ വേദി ആവശ്യപ്പെട്ടു.

ഷെരീഫ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

December 23rd, 2010

eachara-warrier-epathram

നിറഞ്ഞ ചിരിയോടെയാണ് കരുണാകരന്‍ ഞങ്ങളെ സ്വീകരിച്ചത്‌. പക്ഷെ എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒരല്‍പ്പം മങ്ങിയോ? വെറുതെ തോന്നിയതാവും. ഞാന്‍ സ്വയം സമാശ്വസിച്ചു.

അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ല? ഞാന്‍ അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്യുമായിരുന്നുവല്ലോ? അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പ്രത്യാശ മിന്നി മറഞ്ഞു.

ഈ രാജന്‍ എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. കരുണാകരന്‍ തുടര്‍ന്നു. എന്തോ ഗൌരവമായ പ്രശ്നത്തിലാണ് അയാള്‍ പെട്ടിരിക്കുന്നത്.

ഞാന്‍ എന്റെ കൈകള്‍ ബഹുമാനപൂര്‍വ്വം കൂപ്പി.

ഇല്ല. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല. കായണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുന്ന സമയത്ത് അവന്‍ ഫറൂക്ക് കോളേജില്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവന്റെ എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ട്ട്സ് ക്ലബ്‌ സെക്രട്ടറിയായിരുന്നു അവന്‍. ഞാന്‍ അറിയിച്ചു.

കരുണാകരന്‍ എന്റെ തോളില്‍ തട്ടി. മൃദുവായ ശബ്ദത്തില്‍ പറഞ്ഞു – ഞാന്‍ അന്വേഷിച്ച് വിവരം അറിയിക്കാം. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?

ഒരിക്കല്‍ കൂടി അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം കൈ കൂപ്പി മന്മോഹന്‍ പാലസില്‍ നിന്നും ഞാന്‍ ഇറങ്ങി.

മരണം വരെ തന്റെ മകന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമ യുദ്ധം നടത്തിയ ഈച്ചരവാര്യരുടെ “ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പുസ്തകത്തിലെ വരികളാണിവ.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

കരുണാകരന്‍ അന്തരിച്ചു

December 23rd, 2010

k-karunakaran-epathram

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അന്തരിച്ചു. 92 വയസായിരുന്നു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ട അദ്ദേഹത്തെ ഡിസംബര്‍ 10ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് വൈകീട്ട് 05:30 ഓടെയാണ് മരണം സംഭവിച്ചത്‌. മരണ സമയം മക്കളായ മുന്‍ കെ. പി. സി. സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍, പദ്മജ വേണുഗോപാല്‍ എന്നിവര്‍ സമീപത്ത്‌ ഉണ്ടായിരുന്നു.

കണ്ണൂര്‍ ചിറയ്ക്കല്‍ കല്യാണിയമ്മയുടെയും രാമുണ്ണി മാരാരുടെയും മകനായി 1918 ജൂലായ്‌ അഞ്ചിനായിരുന്നു അനുയായികള്‍ ആദരപൂര്‍വം ലീഡര്‍ എന്ന് വിളിച്ച കെ. കരുണാകരന്റെ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1931ല്‍ ഗാന്ധിജിയെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌ എന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1945ല്‍ ചെമ്പുക്കാവ് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1948ല്‍ ഒള്ളൂക്കരയില്‍ നിന്നും കൊച്ചി നിയമ സഭയിലേക്ക് ജയിച്ചതോടെയാണ് കരുണാകരന്റെ സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കൊച്ചി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേരള പിറവിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ നിന്നും പരാജയപ്പെട്ടു. 1965ല്‍ മാള നിയോജക മണ്ഡലം രൂപം കൊണ്ടത്‌ മുതല്‍ മുപ്പത്‌ വര്‍ഷക്കാലം അദ്ദേഹം കേരള നിയമ സഭയില്‍ മാളയുടെ പ്രതിനിധിയായിരുന്നു.

1971 ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ല്‍ കേരളത്തിന്റെ മുഖ്യ മന്ത്രിയുമായി. അടിയന്തരാവസ്ഥ കാലത്ത്‌ കോഴിക്കോട്‌ ആര്‍. ഈ. സി. യില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ പോലീസ്‌ കസ്റ്റഡിയില്‍ വെച്ച് കാണാതായ കേസില്‍ പ്രതികൂലമായ കോടതി വിധിയെ തുടര്‍ന്ന് അധികാരത്തിലേറി ഒരു മാസത്തിനകം കരുണാകരന് മുഖ്യ മന്ത്രി പദം രാജി വെയ്ക്കേണ്ടി വന്നു.

1981ലും, 1982ലും, 1991ലും മുഖ്യമന്ത്രിയായ കരുണാകരന്‍ രാജന്‍ കേസിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും താന്‍ ജയിച്ചത്‌ രാജന്റെ പിതാവും അധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകവുമായ പ്രൊഫസര്‍ ഈച്ചര വാര്യരുടെ മരണത്തോട് പ്രതികരിച്ച് സംസാരിക്കവേ പരാമര്‍ശിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ജസ്റ്റിസ്‌ വി. ആര്‍ കൃഷ്ണയ്യര്‍ക്ക് 95

November 2nd, 2010

justice-vr-krishnaiyer-epathram

കൊച്ചി : ജസ്റ്റിസ്‌ വി. ആര്‍ കൃഷ്ണയ്യര്‍ക്ക് തിങ്കളാഴ്ച 95 വയസ് തികഞ്ഞു. കൃഷ്ണയ്യരുടെ പത്നിയുടെ പേരില്‍ ഉള്ള ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ്‌ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന പിറന്നാള്‍ ആഘോഷ ചടങ്ങ് ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസ്‌ സരോഷ്‌ ഹോമി കപാഡിയ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എം. എന്‍. വെങ്കട ചലയ്യ, കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍, എന്നിങ്ങനെ ഒട്ടേറെ ജഡ്ജിമാരും നിയമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജസ്റ്റിസ്‌ കൃഷ്ണയ്യരുടെ വിധി ന്യായങ്ങളെ ആധാരമാക്കി എഴുതിയ “സ്പീക്കിംഗ് ഫോര്‍ ദ ബെഞ്ച്‌ – ജസ്റ്റിസ്‌ കൃഷ്ണ അയ്യര്‍” എന്ന പുസ്തകത്തിന്റെ കവര്‍ പേജിന്റെ പ്രകാശനം തദവസരത്തില്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍ നിര്‍വഹിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

46 of 471020454647

« Previous Page« Previous « അടിത്തറ ഭദ്രം : പിണറായി
Next »Next Page » ഓ. വി. വിജയന്‍ അനുസ്മരണ കമ്മിറ്റി »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine