ശ്വാസ കോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗ്ഗ രേഖ

December 26th, 2022

logo-government-of-kerala-ePathram
ശ്വാസ കോശ സംബന്ധമായ അണു ബാധകൾ തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കാതെ ഉള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാന്‍ മാർഗ്ഗ രേഖ പുറത്തിറക്കി. ഉയർന്ന പ്രതിരോധ ശേഷി ഉള്ള വരിലും ആർജ്ജിത പ്രതിരോധ ശേഷി ഉള്ള വരിലും പുതിയ കൊവിഡ് വകഭേദങ്ങൾ അണു ബാധ ഉണ്ടാക്കും. ലോകമെമ്പാടും കൊവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസ കോശ രോഗങ്ങൾ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ഇവയെ ഏറ്റവും ഫല പ്രദമായി പ്രതിരോധിക്കുക യാണ് ലക്ഷ്യം.

കേരളത്തിൽ കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാൽ ആഘോഷ നാളു കളിലെ ആളുകളുടെ കൂടിച്ചേരലുകളും പുതിയ വകഭേദങ്ങൾ പരക്കുന്നതിലൂടെയും കൊവിഡ് പോസിറ്റീവ് കേസുകൾ വര്‍ദ്ധിക്കുവാൻ സാദ്ധ്യതയുണ്ട്. അതിനാൽ വൈറസുകളാല്‍ ഉണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാൻ വേണ്ടിയാണ് മാർഗ്ഗരേഖ ഇറക്കിയത് എന്നും ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചു.

മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ, തുമ്മൽ, വായു സഞ്ചാരം ഉള്ള മുറികൾ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാദ്ധ്യത വളരെ അധികം കുറക്കുവാന്‍ കഴിയും.

ഇൻഫ്ളുവൻസയുടെ രോഗ ലക്ഷണങ്ങളും കൊവിഡ് രോഗ ലക്ഷണങ്ങളും സമാനമാണ്. ഇത് കൂടുതൽ തീവ്രമായി ബാധി ക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗം ഉള്ളവരേയുമാണ്. വൈറസുകൾ കാരണമുള്ള ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളും മരണങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്. P R D , influenza

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും

December 26th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് മരുന്നുകള്‍ വിൽക്കുന്ന ഫാർമസി കളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

ഇതിനെതിരെ കർശ്ശന നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പു മന്ത്രി നിർദ്ദേശം നൽകി. മന്ത്രി യുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) വാർഷിക അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കേരളത്തിലെ ആന്‍റി ബയോട്ടിക് പ്രതിരോധ തോത് അറിയുവാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീ കരിക്കുവാനുമായി ഇന്ത്യയില്‍ ആദ്യമായി ആന്‍റി ബയോഗ്രാം (എ. എം. ആർ. സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇത് അനുസരിച്ച് പല രോഗാണു ക്കളിലും ആന്‍റി ബയോട്ടിക് പ്രതിരോധ തോത് കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യ ത്തിലാണ് കർശ്ശന നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.

ആന്‍റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിക്കുവാന്‍ ഉള്ള ഒരു മുഖ്യകാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഫാർമസികളിൽ നിന്നും നേരിട്ട് ആന്‍റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കർശ്ശനമായി വിലക്കി ക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

മൃഗങ്ങൾക്ക് ഇടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാ കൾച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ നടന്ന പഠനങ്ങളിലും ആന്‍റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടുവരുന്നത്. എല്ലാ മേഖലകളിലും ഉള്ള അശാസ്ത്രീയ ആന്‍റി ബയോട്ടിക് ഉപയോഗമാണ് ഇതിലേക്ക് നയിച്ചത് എന്നും യോഗം വിലയിരുത്തി.

മനുഷ്യരിൽ മാത്രമല്ല, മൃഗപരിപാലനം, കോഴി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയിലും അശാസ്ത്രീയ രീതി കളിൽ ആന്‍റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്‍റിബയോട്ടിക് അംശവും കണ്ടെത്തി.

കേരളത്തിൽ നടത്തി വരുന്ന ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആന്‍റിബയോട്ടിക് സാക്ഷരതക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതിന്‍റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തി പ്പെടുത്തും.

കാർബപെനം മരുന്നുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധകളെ പ്രത്യേകം നോട്ടിഫയബിൾ കണ്ടീഷന്‍ ആക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധ കണ്ടെത്തിക്കഴിഞ്ഞാൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി.

* ആന്‍റി ബയോട്ടിക് പ്രതിരോധത്തിൽ നമുക്കും പങ്കാളികളാകാം 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

December 20th, 2022

advertisement-on-kseb-electricity-pole-is-criminal-case-ePathram
കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ. എസ്. ഇ. ബി. വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കുവാന്‍ വേണ്ടി മഞ്ഞ പെയിന്‍റ് അടിച്ച് നമ്പര്‍ അടയാളപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.

വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി എടുക്കണം എന്നു കോടതി നിര്‍ദ്ദേശം നിലവിലുണ്ട്.

തൂണുകളില്‍ പോസ്റ്റര്‍ പതിക്കുക, പരസ്യങ്ങള്‍ എഴുതുക എന്നിവ ചെയ്താല്‍ ഇത്തരക്കാര്‍ക്ക് എതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

ഇലക്ട്രിക് പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡ്, കൊടി തോരണങ്ങള്‍ എന്നിവ കെട്ടുന്നതു കൊണ്ട് അറ്റ കുറ്റ പ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്രയാസം നേരിടുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടി ക്കാണിച്ചു കൊണ്ട് നിയമ നടപടി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം എന്നു റിപ്പോര്‍ട്ടുകളുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി

December 12th, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തു ന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശ്ശന നടപടികള്‍ എടുത്തു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ്. ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധനകള്‍ നടത്തി. 955 സ്ഥാപന ങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 സ്ഥാപന ങ്ങള്‍ക്ക് എതിരെ നടപടി എടുത്തു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 2021 ഏപ്രില്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ 75230 പരിശോധനകളാണ് നടത്തിയത്.

പഴകിയ മത്സ്യ വില്‍പ്പന തടയുവാന്‍ ഇതുവരെ 7516 പരിശോധനകള്‍ നടത്തി. 29,000 കിലോയോളം പഴകിയ മത്സ്യം പരിശോധനയില്‍ പിടി കൂടി. ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വെളളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപന ങ്ങള്‍ക്ക് എതിരെ കേസ് എടുത്തു. 201 കടകളില്‍ പരിശോധന നടത്തി. മാത്രമല്ല ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കി എന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭരണ ഘടന ഓരോ പൗരനും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ

November 28th, 2022

a-n-shamseer-24-th-speaker-of-the-kerala-assembly-ePathram

തിരുവനന്തപുരം : ഓരോ പൗരനും ഭരണ ഘടനയെ ക്കുറിച്ച് നിർബ്ബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍റ് പാർലമെന്‍ററി സ്റ്റഡി സെന്‍റർ ഭരണ ഘടനാ സാക്ഷരത എന്ന പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്ന് നിയമ സഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.

‘ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണ ഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്സും കുടുംബ ശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണ ഘടന തകർ ക്കാനും അതിന്‍റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യ യിൽ നടന്നു വരുന്ന സാഹചര്യത്തി ലാണിത്, ‘ഭരണ ഘടനാ ദിന ത്തിൽ കേരള നിയമ സഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണ ഘടനാ മൂല്യ ങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഏറെ ചർച്ചകൾക്കും വിയോജിപ്പു കൾക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യൻ ഭരണഘടന. ഭൂരി പക്ഷം ആയുധ മാക്കിയാണ് ഭരണ ഘടന മാറ്റി എഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

കേശവാനന്ദ ഭാരതി കേസിൽ ഭരണ ഘടനയിൽ മൗലികമായ മാറ്റങ്ങൾ പറ്റില്ല എന്ന് സുപ്രീം കോടതി അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയ താണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഭരണ ഘടനാ അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ജനങ്ങൾക്ക് ഇടയിൽ ഭയവും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾ അരക്ഷിതാവസ്ഥയും നേരിടുന്നു.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് നിയമ നിർമ്മാണ സഭ കളിൽ ചർച്ച ചെയ്യാതെ ആണെന്ന് സ്പീക്കർ പറഞ്ഞു. നിരാശാജനകമായ കാര്യമാണത്. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യം വച്ചാണ് എന്നും ചിന്തിക്കണം.

അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേ ണ്ടതുണ്ട്. ആ കൂടി ആലോ ചന കൾ ഇല്ലാതെയാണ് തൊഴിൽ നിയമ ത്തിൽ മാറ്റം കൊണ്ടു വരാൻ പോകുന്നത്. ഇത് ജനാധിപത്യം അല്ല ഏകാ ധിപത്യം ആണെന്ന് സ്പീക്കർ പറഞ്ഞു.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ; ഒരു രാഷ്ട്രം ഒരു ഭാഷ ; ഒരു രാഷ്ട്രം ഒരു മതം എന്ന രീതി യിൽ പാക പ്പെടു ത്താൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു എന്നും ഇത് നാം തിരിച്ചറിയേണ്ടത് തന്നെ എന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്ര ത്തെ ശക്തമായ രീതിയിൽ പിന്തുണച്ചാൽ നമുക്ക് ഒട്ടനവധി അനാചാരങ്ങളും തെറ്റിദ്ധാരണ കളും മാറ്റാൻ സാധിക്കും. മിത്തുകളെ അല്ല, ശാസ്ത്ര ത്തെയാണ് പ്രചരിപ്പിക്കേണ്ടത് എന്നും സ്പീക്കർ ഉദ്‌ബോധിപ്പിച്ചു.  * PRD

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്ജ്
Next »Next Page » പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine