മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

October 23rd, 2019

high-court-of-kerala-ePathram-
കൊച്ചി : മഴക്കെടുതി യില്‍ കൊച്ചി നഗര വും ജനങ്ങളും അനുഭവി ക്കുന്ന ദുരിത ങ്ങളെ ശ്രദ്ധയില്‍ പ്പെടുത്തി കൊച്ചി കോർപ്പ റേഷന് ഹൈ ക്കോടതി യുടെ രൂക്ഷ വിമർശനം.

കോർപ്പ റേഷന്‍റെ പ്രവർ ത്തനം സുതാര്യമല്ല. കോർപ്പ റേഷൻ പിരിച്ചു വിടാന്‍ സർക്കാർ അധികാരം ഉപ യോഗി ക്കണം. പൊതു ജനം അത്ര മേല്‍ ദുരിത ത്തി ലാണ്.

ചെറിയ മഴ പെയ്താല്‍ പോലും കൊച്ചി യിൽ വെള്ള ക്കെട്ട് ഉണ്ടാവുന്നു. കനാലുകൾ മാലിന്യം നിറഞ്ഞ അവസ്ഥ യിലാണ്. ഇതു കൊണ്ടാണ് വെള്ളം ഒഴുകി പ്പോകാതെ നഗര ത്തില്‍ വെള്ളക്കെട്ട് ഉയരു ന്നതിനും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നത്.

ഓരോ വർഷവും ചെളിയും മാലിന്യങ്ങളും നീക്കാൻ കോടികളാണ് ചെലവഴിക്കുന്നത്. എന്നാൽ കൃത്യമായി ഇവ ഉപയോഗ പ്പെടു ത്താതെ നിഷ്ക്രിയമായ അവസ്ഥ യിലാണ് എന്നീ കാര്യങ്ങളില്‍ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടതി, വിഷയ ത്തിൽ അഡ്വക്കറ്റ് ജനറൽ വിശദീ കരണം നൽകണം എന്നും നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ – ഫോണ്‍ : കേരള ത്തിന്റെ സ്വന്തം ഇന്റര്‍ നെറ്റ്

October 20th, 2019

internet-for-every-one-kerala-governments-k-phone-project-ePathram
തിരുവനന്തപുരം : കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍ നെറ്റ് എന്നത് കെ -ഫോണിലൂടെ യാഥാര്‍ത്ഥ്യമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നോക്ക മേഖല യിലെ ഇരുപത് ലക്ഷം കുടുംബ ങ്ങള്‍ക്ക് സൗജന്യ മായി ഹൈ സ്പീ‍ഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കു വാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ബാക്കി ഉള്ള വര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍ നെറ്റ് ലഭ്യമാക്കും എന്നും മുഖ്യ മന്ത്രി തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അതു വഴി വീടു കളിലും ഓഫീസു കളിലും അതി വേഗ ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കും എന്നും പദ്ധതിയെ കുറിച്ചുള്ള മറ്റു വിശദാംശ ങ്ങളും ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കെ. എസ്. ഇ. ബി. യും കേരളാ സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴി യാണ് പദ്ധതി നടപ്പാ ക്കുന്നത്. ഭാരത് ഇലക്ട്രോ ണിക്‌സ് ലിമിറ്റഡ് പദ്ധതിയുടെ ടെന്‍ഡര്‍ എടുത്തിട്ടുണ്ട്. 2020 ഡിസംബ റോടെ പദ്ധതി പൂര്‍ത്തീ കരി ക്കുക യാണ് ലക്ഷ്യം.

ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ള വര്‍ക്ക് ഈ പദ്ധതി യിലൂടെ അവ രുടെ സേവന ങ്ങള്‍ ജന ങ്ങളില്‍ എത്തിക്കുവാനും കഴിയും. കേബിള്‍ ടി. വി. ഓപ്പ റേറ്റര്‍ മാര്‍ക്ക് അവരുടെ സേവന ങ്ങള്‍ മികച്ച രീതി യില്‍ ജന ങ്ങളി ലേക്ക് എത്തിക്കുവാന്‍ കെ – ഫോണു മായി സഹകരിക്കുവാനുള്ള അവസരവും ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണു നീക്കാന്‍ നടപടി

October 16th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : മഴയിലും പ്രളയത്തിലും നദി കളിൽ അടിഞ്ഞു കൂടിയ എക്കൽ മണ്ണും മണലും നീക്കം ചെയ്യു വാന്‍ നടപടി സ്വീകരി ക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പുഴകളു ടെയും നദികളു ടെയും സംരക്ഷണ ത്തിനും വെള്ള പ്പൊക്ക നിയന്ത്രണ ത്തിനും ഈ നടപടി അനി വാര്യം എന്ന് യോഗം വിലയി രുത്തി. നടപടി കൾ സമയ ബന്ധിതമായി പൂർത്തി യാക്കു ന്നതിന് ചീഫ് സെക്രട്ടറി ടോം ജോസി ന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.

കാലവര്‍ഷ ത്തിനു ശേഷം ലഭിക്കുന്ന മഴ വെള്ളം ഫല പ്രദമായി സംഭരി ക്കുന്ന തിന് അടി യന്തര ഇട പെടല്‍ വേണം. കഴിയാവുന്നത്ര സ്ഥല ങ്ങളില്‍ പരമാ വധി മഴ വെള്ളം സംഭരി ക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജല സ്രോതസ്സു കളും ശുദ്ധീ കരി ക്കുവാനും നടപടി വേണം.

തദ്ദേശ സ്വയംഭരണ, ജല വിഭവ വകുപ്പുകളും ഹരിത കേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാ തല ത്തില്‍ ഏകോപന ത്തിന് സംവി ധാനം ഉണ്ടാകണം.ഓരോ പഞ്ചായത്തിലും ഇതു കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരു ത്തണം. എല്ലാ മാസവും ഇക്കാര്യം അവ ലോകനം ചെയ്യണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രളയ കാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കല്‍ മണ്ണും നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ മാർക്ക് അധികാരം ഉണ്ട് എന്നും ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മണൽ നീക്കണം.

ജല സേചന വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ കീഴിലുള്ള ഡാമു കളില്‍ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജല വിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, വനം വകുപ്പ് എന്നിവയെ ഏകോപി പ്പിച്ച് ഇതു ചെയ്തു തീര്‍ക്കണം എന്നും മുഖ്യ മന്ത്രി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി മാധ്യമ പ്രവർത്ത കരുടെ വിവര ശേഖരം തയ്യാറാക്കുന്നു

October 15th, 2019

write-with-a-ink-pen-ePathram
തിരുവനന്തപുരം : കേരളത്തിനു പുറത്തുള്ള കേരളീയ രായ മാധ്യമ പ്രവർ ത്തകരുടെ വിവര ശേഖരം കേരള സർക്കാർ തയ്യാറാക്കുന്നു.

സംസ്ഥാന ത്തി ന്റെ സാദ്ധ്യതകൾ വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകു പ്പാണ് നിർവ്വഹിക്കുന്നത്.

പരിചയമുള്ള മാധ്യമ പ്രവർത്ത കരെ കുറിച്ച് അറി യാവുന്നവർക്കും അവരു ടെ വിവര ങ്ങൾ ഇ – മെയില്‍ ചെയ്യാവുന്നതാണ്.

പേര്, ഏതു രാജ്യത്ത് / സംസ്ഥാനത്ത്, ഏതു മാധ്യമം, മേൽവിലാസം, പേഴ്‌സണൽ ബ്ലോഗ് ലിങ്ക്, ലിങ്ക്ഡിൻ പ്രൊഫൈല്‍ ലിങ്ക്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, മാധ്യമ രംഗ ത്തെ മുൻകാല പ്രവർത്തന ചരിത്രം, പ്രധാന സംഭാവനകൾ, പുരസ്കാര നേട്ടങ്ങള്‍, ഏറ്റവും ശ്രദ്ധേയ മായ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ തുട ങ്ങിയ വിവരങ്ങ ളൊക്കെ ഇതിനായി ആവശ്യമുണ്ട്.

പ്രവാസി മാധ്യമ പ്രവർത്തകരെ കുറിച്ചുള്ള വിവര ങ്ങൾ infohubkerala @ gmail. com എന്ന ഇ- മെയിലിൽ അയക്കുക.

പി. എൻ. എക്‌സ്. 3649/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിഴ ഇല്ലാതെ ഒരു വര്‍ഷത്തിനകം ലൈസന്‍സ് പുതുക്കാം

September 24th, 2019

logo-mvd-kerala-motor-vehicles-ePathram കൊച്ചി : കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാത്ത ഡ്രൈവിംഗ് ലൈസന്‍സു കള്‍ പിഴ കൂടാതെ പുതുക്കി നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ത്തിലെ ഭേദ ഗതി യിൽ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കു വാനായി 1000 രൂപ പിഴ ഈടാക്കി യിരുന്നത് ഒഴി വാക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വ ത്തില്‍ നടന്ന യോഗത്തിൽ തീരുമാനിച്ച പിഴയിളവ് ഉടനെ പ്രാബല്യത്തിൽ വരും.

മുന്‍പ്, പിഴ കൂടാതെ പുതുക്കുവാൻ 30 ദിവസം സമയ പരിധി ഉണ്ടായിരുന്നു. നിയമം പരിഷ്കരി ച്ചതോടെ പിഴ ത്തുക വർദ്ധിപ്പിക്കുക യായിരുന്നു.

കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുവാൻ സാധാരണ ഈടാക്കുന്ന ഫീസു മാത്രം വാങ്ങി പുതുക്കി നല്‍കണം എന്നാണ് പുതിയ നിദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

ഓട്ടോറിക്ഷാ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ പരിഷ്കരിച്ച നിയമം അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കു ന്നതും അപ്രായോഗികം എന്നും യോഗം വില യിരുത്തി. പിഴ 3000 രൂപ യായി കുറക്കുവാനും യോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് നിയന്ത്രണം മൗലിക അവകാശ ലംഘനം : ഹൈക്കോടതി
Next »Next Page » കനത്ത മഴക്കു സാദ്ധ്യത : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine