ഏറനാട്ടെ തോല്‍വിയില്‍ നടപടി; പി.പി. സുനീര്‍ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി

June 16th, 2011

മലപ്പുറം: ഏറനാട് മണ്ഡലത്തിലെ ദയനീയ പരാജയത്തിന്റെ വെളിച്ചത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു. പരാജയത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണനെ നീക്കി. അസി. സെക്രട്ടറിയായ പി.പി. സുനീറിനെ ജില്ലാ സെക്രട്ടറിയാക്കി. അഡ്വ. കെ. മോഹന്‍ദാസ്, തുളസീദാസ് പി. മേനോന്‍ എന്നിവരാണ് അസി. സെക്രട്ടറിമാര്‍. വി. ഉണ്ണികൃഷ്ണനെ 13 അംഗ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി.

ടി.കെ.സുന്ദരന്‍ മാസ്റ്റര്‍, പ്രഫ. ഇ.പി. മുഹമ്മദാലി, പി. മൈമൂന, പ്രഫ. പി. ഗൗരി, എം. അബൂബക്കര്‍, എ.പി. സുകുമാരന്‍, പി. സുബ്രഹ്മണ്യന്‍, പി.കെ. കൃഷ്ണദാസ്, പി.എം. വാസുദേവന്‍ എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍. പാര്‍ട്ടി എക്‌സിക്യൂട്ടീവ് തീരുമാനം ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കാത്തതിനാലാണ് നടപടിയെന്ന് സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് എന്ന നിലയില്‍ ഏറനാട്ടില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാലാണ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.

ഈ വിഷയം സി.പി.എം നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ അത് പരിശോധിക്കുമെന്നാണ് കരുതുന്നത്. സ്വതന്ത്രന്‍ പി.വി. അന്‍വര്‍ തങ്ങള്‍ക്ക് സ്വീകാര്യനായിരുന്നില്ല. സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനപ്രകാരമാണ് അഷ്‌റഫലി കാളിയത്ത് സ്ഥാനാര്‍ഥിയായത്.  തീരുമാനം ഏറനാട്ടില്‍ ജില്ലാ കമ്മിറ്റി നടപ്പാക്കിയില്ല. ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു.  തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

പാര്‍ട്ടി വിട്ട് ലീഗില്‍ചേര്‍ന്ന അഡ്വ. എം. റഹ്മത്തുല്ല വലിയ നന്ദികേടാണ് കാട്ടിയത്. മുന്നണി ധാരണപ്രകാരം ഏറനാട് സീറ്റ് സി.പി.ഐക്കാണ്. അതിനാല്‍ അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അവകാശം പാര്‍ട്ടിക്കാണ്. ഏറനാട്ടില്‍മാത്രമാണ് എല്‍.ഡി.എഫ് വേണ്ടവിധം പ്രവര്‍ത്തിക്കാതിരുന്നത്. സി.പി.ഐ സ്ഥാനാര്‍ഥി ദുര്‍ബലനായിരുന്നുവെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചന്ദ്രപ്പന്‍ പ്രതികരിച്ചു. ജില്ലയുടെ ചുമതല പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന് നല്‍കിയതായും അദേഹം പറഞ്ഞു.

ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍  കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവരും സംബന്ധിച്ചു. ഭൂരിപക്ഷ തീരുമാനപ്രകാരം പി.പി. സുനീറിനെ സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അദ്ദേഹം. ഉച്ചക്ക്‌ശേഷം ചേര്‍ന്ന ജില്ലാ കൗണ്‍സിലില്‍ സംസ്ഥാന നേതാക്കള്‍ തീരുമാനം അറിയിച്ചു. പാര്‍ട്ടി ഏറനാട് മണ്ഡലം കമ്മറ്റിയും പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയെ മാറ്റും. ഇതിനായി ജൂണ്‍ 20ന് ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി

June 15th, 2011

കാസര്‍ഗോഡ്‌: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്‌ പ്രവേശനം നേടിയത്‌ വന്‍ വിവാദമായ സാഹചര്യത്തില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടുള്ള 40 സെന്റ്‌ ഭൂമിയിലാണ്‌ ചെങ്കൊടി നാട്ടിയത്‌. ഈ ഭൂമി രമേശന്‍ വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ചെങ്കൊടി നാട്ടിയത്‌. രാവിലെ തന്നെ കൊടി ആരോ മാറ്റുകയും ചെയ്‌തു. ഒരു ഡി.വൈ.എഫ്. ഐ നേതാവിന്റെ  മകള്‍ക്ക്‌ 50 ലക്ഷം മുടക്കി  സീറ്റ്‌ നേടി എന്നത് പാര്‍ട്ടി അണികളെ ഏറെ ആശയക്കുഴപ്പത്തി ലാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ന് അതേ സംഘടനയുടെ സംസ്ഥാന നേതാവ് പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്പതു ലക്ഷത്തോളം വിലവരുന്ന മെഡിക്കല്‍ സീറ്റ് എന്‍.ആര്‍.ഐ കോട്ടയുടെ മറവില്‍ കൈക്കലാക്കിയത് ഒരു വിഭാഗം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പാര്‍ട്ടി അണികള്‍ സമരം നടത്തുമ്പോള്‍ നേതാക്കന്മാരുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ രമേശന്‍ മകളുടെ സീറ്റ്‌ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു എങ്കിലും  രമേശന്‍ ലക്ഷങ്ങള്‍ മുടക്കി മകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതിനെതിരേ ഡിവൈഎഫ്‌ഐ നേതൃത്വം  തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രമേഷന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടിയത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാര്‍ സന്ദര്‍ശിച്ചു, കയ്യേറ്റം വ്യാപകം

June 14th, 2011

മൂന്നാര്‍: ചിന്നക്കനാലില്‍ കൈയേറ്റ ഭൂമിയില്‍ ഹെലിപാഡ്‌ നിര്‍മ്മിക്കാനുള്ള ശ്രമം അടക്കം മൂന്നാറില്‍ ഗൗരവകരമായ കൈയേറ്റം നടക്കുന്നതായി റവന്യൂമന്ത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പൊളിച്ചുമാറ്റിയ ഹെലിപ്പാഡ്‌ പുനര്‍നിര്‍മ്മാണം തുടരുകയാണ്. ഗ്യാപ്പ്‌ മേഖലയില്‍ സര്‍ക്കാരിന്റെ 250 ഏക്കര്‍ ഭൂമി കൈയ്യേറ്റക്കാര്‍ ഭൂരിഭാഗവും കൈവശപ്പെടുത്തിക്കഴിഞ്ഞു . പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ് പ്രദേശത്തേക്ക്‌ റോഡ്‌ വെട്ടിയിട്ടുള്ളത്‌ കൂടാതെ സ്വകാര്യ വെക്തി റോഡ്‌ ഗേറ്റ്‌ വച്ച്‌ പ്രവേശനം തടഞ്ഞിരിക്കുകയാണ്‌. ഈ വെക്തിക്ക് വേണ്ടി പഞ്ചായത്ത്‌ ഫണ്ട് വരെ ദുരുപയോഗിച്ചിരിക്കുന്നു സ്‌ഥിതിയാണിവിടെ. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ വന്‍തോതില്‍ റിസോര്‍ട്ട്‌ നിര്‍മ്മാണം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. അന്യസംസ്‌ഥാന റിസോര്‍ട്ട്‌ മാഫിയയും ഇതിനു പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഉച്ചവരെയുള്ള പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു  ഇക്കാര്യങ്ങള്‍ അന്വേഷണ വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു . കൈയേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കുടിയേറ്റ കര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിക്കും. മൂന്നാറില്‍ സര്‍ക്കാര്‍ 3000 പേര്‍ക്ക്‌ പട്ടയം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്‌. ഇതില്‍ 2500 ഓളം പേരും ആദിവാസികളാണ് , പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭൂമി നല്‍കും. എന്നാല്‍ വനാവകാശ നിയമപ്രകാരമായിരിക്കും ഇവര്‍ക്ക്‌ ഭൂമി കൈവശം വയ്‌ക്കാനുള്ള പട്ടയം നല്‍കുക. കുത്തക കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കും. ഭൂമാഫിയ കൈയേറിയ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കും. നിയമപരമായ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ്‌ സ്വീകരിക്കുക. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല ഈ സര്‍ക്കാരിനുള്ളത്‌. പാര്‍ട്ടി ഓഫീസുകള്‍ക്കും ആരാധനാലയങ്ങളുടെയും മറവില്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ നിയമത്തിന്റെ ബുള്‍ഡോസറാണ്‌ ഈ സര്‍ക്കാര്‍ ഉപയോഗിക്കുക. കൈയേറ്റത്തിന്‌ ഒത്താശ ചെയ്‌ത എല്ലാ ഉദ്യോഗസ്‌ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. താന്‍ നേരില്‍ കണ്ട കാര്യങ്ങള്‍ നാളെ റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പ്രദേശങ്ങളിലാണ്‌ താന്‍ സന്ദര്‍ശനം നടത്തുന്നതെന്നും ഇക്കാര്യത്തില്‍ വ്യക്‌തിവിരോധമോ വിവാദത്തിനോ താനില്ലെന്നും മന്ത്രി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം. പാര്‍ട്ടി കോണ്ഗ്രസിനു കേരളം വേദിയാകും

June 13th, 2011

cpm_logo_epathram

ഹൈദരാബാദ്: അടുത്ത ഏപ്രില്‍ നടക്കാനിരിക്കുന്ന സി. പി. എം ഇരുപതാം പാര്‍ട്ടി കോണ്ഗ്രസിന് കേരളം വേദിയാകാനുള്ള സാധ്യത തെളിഞ്ഞു. കോഴിക്കോട്‌, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം എന്നീ നഗരങ്ങളാണ് പരിഗണനയിലെങ്കിലും കോഴിക്കോടിനാണ് സാധ്യത കൂടുതല്‍. എഴുനൂറോളം പാര്‍ട്ടി പ്രതിനിധികളാണ് പങ്കെടുക്കുക. കേരളം വേദിയാകുന്ന കാര്യം വി. എസും സൂചിപ്പിച്ചു. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തിലാണ് കേരളത്തെ വേദിയായി തീരുമാനിച്ചത്. സെപ്തമ്പര്‍ മാസത്തോടെ തുടങ്ങുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കൊണ്ഗ്രസ്സോടെ അവസാനിക്കും. ഇതിനു മുമ്പ്‌ രണ്ടു തവണയാണ് പാര്‍ട്ടി കോണ്ഗ്രസ് കേരളത്തില്‍ വെച്ച് നടന്നത്, 1968-ല്‍ ഒമ്പതാം പാര്‍ട്ടി കോണ്ഗ്രസ് കൊച്ചിയിലും, 1988-ല്‍ പതിമൂന്നാം പാര്‍ട്ടി കോണ്ഗ്രസ് തിരുവനന്തപുരത്തും. ഈ തീരുമാനം കേരളത്തിലെ പാര്‍ട്ടി അണികളെ ആവേശഭരിതരാക്കും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുത്: വി.എസ്.

June 10th, 2011

tomin-thachankary-epathram

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ കത്തയച്ചു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണത്തില്‍ കഴിയുന്നതിനാല്‍ സര്‍വീസില്‍ തിരിച്ചെടുത്താല്‍ അന്വേഷണത്തെ വഴി തെറ്റിക്കാന്‍ കഴിയുമെന്നും, കേസിനെ തന്നെ അട്ടിമറിക്കാന്‍ സാഹചര്യം ഒരുക്കി കൊടുക്കലാകും അതെന്നും വി. എസ്. കത്തില്‍ സൂചിപ്പിച്ചു. അനധികൃതമായി സ്വത്ത്‌ സമ്പാദിക്കല്‍, കള്ളക്കടത്ത്, ലോക്കപ്പ് മര്‍ദ്ദനം, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌ തുടങ്ങി നിരവധി ആരോപണങ്ങള്‍ക്ക് വിധേയനാണ് തച്ചങ്കരിയെന്നും വി. എസ്. ചൂണ്ടിക്കാട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും
Next »Next Page » 230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine