ബി.ജെ.പി പ്രാദേശിക ധാരണയ്ക്ക് തയ്യാറാവുന്നു

June 13th, 2010

തിരുവനന്തപുരം : കേരളത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മറ്റു പാര്ട്ടികളുമായി പ്രാദേശിക ധാരണ ആകാമെന്ന് ബി. ജെ. പി. നിര്‍വ്വാഹക സമിതി അംഗീകരം നല്‍കി. ഇതു സംബന്ധിച്ച് പാര്ട്ടിയുടെ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. പ്രാദേശിക തലത്തില്‍ പാര്ട്ടിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കുക എന്നെ ലക്ഷ്യമാണ് ഇതിനു പിന്നില്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നീക്കം കൂടുതല്‍ ഗുണം ചെയ്യും എന്ന പ്രതീക്ഷ പാര്ട്ടിക്കുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ.എന്‍.എല്‍. ഇടതു ബന്ധം വിടുന്നു

June 4th, 2010

തിരുവനന്തപുരം : കഴിഞ്ഞ പതിനാലു വര്‍ഷമായി ഇടതു മുന്നണിയുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുവാന്‍ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് തീരുമാനിച്ചു. ഇടതു മുന്നണിയില്‍ അംഗമാക്കുവാന്‍ അപേക്ഷ നല്‍കി ഏഴു വര്‍ഷമായി കാത്തിരി ക്കുകയാണെന്നും, അടുത്തിടെ വന്നവരെ പോലും മുന്നണിയില്‍ സ്വീകരിച്ചിട്ടും തങ്ങളുടെ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു തീരുമാനം ഐ. എന്‍. എല്‍. എടുത്തത് എന്നും നേതാക്കള്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കൌണ്‍സിലില്‍ എടുത്ത തീരുമാനം ഏക കണ്ഠമായിരുന്നു എന്നും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇടതു ബന്ധം വിടുന്നതോടെ പാര്ട്ടിയ്ക്കു ലഭിച്ച ബോര്‍ഡ് മെംബര്‍ സ്ഥാനങ്ങള്‍ അംഗങ്ങള്‍ രാജി വെക്കും എന്നും, ഒരു സാഹചര്യത്തിലും മറ്റൊരു പാര്ട്ടിയുമായും ലയനം ഇല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്ട്ടി യു. ഡി. എഫുമായി സഹകരിക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്

June 3rd, 2010

തിരുവനന്തപുരം : കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല യ്ക്കെതിരായ പ്രസ്ഥാവന നടത്തിയ പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പി. സി. ചാക്കോയുടെ പ്രസ്ഥാവനയെ കേന്ദ്ര മന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പി. സി. ചാക്കോ അച്ചടക്ക ലംഘനമാണെന്ന്  നടത്തിയതെന്നും നേതാക്കള്‍ അച്ചടക്ക ലംഘനം നടത്തുന്നത് വെച്ചു പോറുപ്പിക്കാന്‍ ആകില്ലെന്നും പറഞ്ഞ് ഇപ്പോള്‍ കെ. സുധാകരനും, കെ. സി. വേണു ഗോപാലും രംഗത്തെ ത്തിയിരിക്കുന്നു.

എന്നാല്‍ താന്‍ അച്ചടക്കം ലംഘിച്ചെങ്കില്‍ നടപടിയെടുക്കുവാന്‍ പി. സി. ചാക്കോ വെല്ലുവിളിച്ചു.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

സ്വത്വ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

May 31st, 2010

k-e-n-kunhahammedതിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.

പു. ക. സ. (പുരോഗമന കലാ സാഹിത്യ സംഘം) സി. പി. എമ്മിന്റെ പോഷക സംഘടന യല്ലെന്നും, പു. ക. സ. യുടെ പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തു നിന്നു തന്നെ ആക്രമിക്ക പ്പെടുകയാണെന്നും കെ. ഈ. എന്‍. കുഞ്ഞമദ് അഭിപ്രായപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയെ ഭയക്കുന്നവരാണ് സംഘടനയെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരിനൊപ്പം ജാതിയുടെ വാല്‍ മുറിക്കാതെ വലിയ വായില്‍ സംസാരിക്കു ന്നവരാണ് ഇതു ചെയ്യുന്നതെന്നും, സ്വത്വ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവരെയാണ് അസ്വസ്ഥ രാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധമാണെന്നും, സ്വത്വ ചിന്തകള്‍ക്കപ്പുറം വിശാലമാണ് മാര്‍ക്സിയന്‍ വീക്ഷണമായ വര്‍ഗ്ഗ ബോധം എന്നും വിദ്യാഭ്യാസ – സാംസ്കാ‌രിക മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു.

സ്വത്വ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വേദിയില്‍ നിന്നു കൊണ്ട് ആകണമെന്നും സ്വത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി അവഗണിക്കുവാന്‍ ആകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരെ ശക്തമായ പ്രചാരണവുമായി പാര്ട്ടി മുന്നോട്ടു പോകുമ്പോള്‍ കെ. ഈ. എന്‍. എടുക്കുന്ന പരസ്യമായ നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകത്തോടെ ആണ് നോക്കി കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വീരേന്ദ്രകുമാര്‍ ദളിനു പുതിയ പേര്‍

May 21st, 2010

ജനതാദള്‍ (എസ്) പിളര്‍ന്നതിനെ തുടര്‍ന്ന് യു. ഡി. എഫില്‍ ചേര്‍ന്ന വീരേന്ദ്രകുമാര്‍ വിഭാഗം പാര്‍ട്ടിക്ക് പുതിയ പേരു സ്വീകരിക്കുന്നു. സോഷ്യലിസ്റ്റ് ജനത ഡേമോക്രാറ്റിക് എന്നാണ് പുതിയ പേരെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തക സമ്മേളനത്തില്‍ പുതിയ പേരും, പാര്‍ട്ടി ഭരണഘടനയും, പതാകയും അംഗീകരിക്കും. രാഷ്ടീയവും സംഘടനാ പരമായ വിഷയങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. പാര്‍ട്ടി ഔദ്യോഗിക വിഭാഗമായ ദേവഗൌഡ അധ്യക്ഷനായുള്ള വിഭാഗം എല്‍. ഡി. എഫിനോപ്പം ആണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

150 of 1531020149150151»|

« Previous Page« Previous « ഇസ്ലാമിക ബാങ്കിങ്ങ് അനുവദിക്കില്ല – റിസര്‍വ്വ് ബാങ്ക്
Next »Next Page » തടി പിടിക്കാന്‍ എത്തിയ അനയിടഞ്ഞു »



  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine