എ.കെ.ജി. യുടെ ഭവനം സ്മാരകമാക്കുന്നു

June 23rd, 2010

കണ്ണൂര്‍ : പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന സഖാവ്‌ എ. കെ. ജി. യുടെ വീട്‌ സ്മാരകമാക്കുന്നു. കണ്ണൂര്‍ പെര്‍ളശ്ശേരിയിലാണ്‌ എ. കെ. ജി. പണി കഴിപ്പിച്ച ഈ ഇരുനില ഭവനം സ്ഥിതി ചെയ്യുന്നത്‌. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയിലെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതാണ്‌ ഈ വീട്‌. ജ്യോതി ബസു, നൃപന്‍ ചക്രവര്‍ത്തി തുടങ്ങി പല പ്രമുഖ നേതാക്കളും ഈ വീട്‌ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഈ വീടിന്റെ അതിന്റെ ഇപ്പോഴത്തെ ഉടമയും, എ. കെ. ജി. യുടെ മരുമകളുടെ മകനുമായ സദാശിവന്‍ പുതിയ വീടു നിര്‍മ്മിക്കുവാനായി പൊളിച്ചു മാറ്റുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമാരാധ്യനായ നേതാവിന്റെ വീടെന്ന നിലയില്‍ ഇത്‌ സ്മാരകമാക്കി നിലനിര്‍ത്തണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്‌. ഇന്നലെ വീടു പൊളിക്കു ന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്ത്‌ വന്നിരുന്നു.

എ. കെ. ജി. യുടെ വീടു പൊളിക്കുവാന്‍ ഉള്ള നടപടി നിര്‍ത്തി വെയ്പ്പിക്കുവാന്‍ മുഖ്യമന്ത്രി കണ്ണൂര്‍ കളക്ടര്‍ വഴി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി.ജെ.പി പ്രാദേശിക ധാരണയ്ക്ക് തയ്യാറാവുന്നു

June 13th, 2010

തിരുവനന്തപുരം : കേരളത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മറ്റു പാര്ട്ടികളുമായി പ്രാദേശിക ധാരണ ആകാമെന്ന് ബി. ജെ. പി. നിര്‍വ്വാഹക സമിതി അംഗീകരം നല്‍കി. ഇതു സംബന്ധിച്ച് പാര്ട്ടിയുടെ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. പ്രാദേശിക തലത്തില്‍ പാര്ട്ടിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കുക എന്നെ ലക്ഷ്യമാണ് ഇതിനു പിന്നില്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നീക്കം കൂടുതല്‍ ഗുണം ചെയ്യും എന്ന പ്രതീക്ഷ പാര്ട്ടിക്കുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ.എന്‍.എല്‍. ഇടതു ബന്ധം വിടുന്നു

June 4th, 2010

തിരുവനന്തപുരം : കഴിഞ്ഞ പതിനാലു വര്‍ഷമായി ഇടതു മുന്നണിയുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുവാന്‍ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് തീരുമാനിച്ചു. ഇടതു മുന്നണിയില്‍ അംഗമാക്കുവാന്‍ അപേക്ഷ നല്‍കി ഏഴു വര്‍ഷമായി കാത്തിരി ക്കുകയാണെന്നും, അടുത്തിടെ വന്നവരെ പോലും മുന്നണിയില്‍ സ്വീകരിച്ചിട്ടും തങ്ങളുടെ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു തീരുമാനം ഐ. എന്‍. എല്‍. എടുത്തത് എന്നും നേതാക്കള്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കൌണ്‍സിലില്‍ എടുത്ത തീരുമാനം ഏക കണ്ഠമായിരുന്നു എന്നും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇടതു ബന്ധം വിടുന്നതോടെ പാര്ട്ടിയ്ക്കു ലഭിച്ച ബോര്‍ഡ് മെംബര്‍ സ്ഥാനങ്ങള്‍ അംഗങ്ങള്‍ രാജി വെക്കും എന്നും, ഒരു സാഹചര്യത്തിലും മറ്റൊരു പാര്ട്ടിയുമായും ലയനം ഇല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്ട്ടി യു. ഡി. എഫുമായി സഹകരിക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്

June 3rd, 2010

തിരുവനന്തപുരം : കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല യ്ക്കെതിരായ പ്രസ്ഥാവന നടത്തിയ പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പി. സി. ചാക്കോയുടെ പ്രസ്ഥാവനയെ കേന്ദ്ര മന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പി. സി. ചാക്കോ അച്ചടക്ക ലംഘനമാണെന്ന്  നടത്തിയതെന്നും നേതാക്കള്‍ അച്ചടക്ക ലംഘനം നടത്തുന്നത് വെച്ചു പോറുപ്പിക്കാന്‍ ആകില്ലെന്നും പറഞ്ഞ് ഇപ്പോള്‍ കെ. സുധാകരനും, കെ. സി. വേണു ഗോപാലും രംഗത്തെ ത്തിയിരിക്കുന്നു.

എന്നാല്‍ താന്‍ അച്ചടക്കം ലംഘിച്ചെങ്കില്‍ നടപടിയെടുക്കുവാന്‍ പി. സി. ചാക്കോ വെല്ലുവിളിച്ചു.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

സ്വത്വ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

May 31st, 2010

k-e-n-kunhahammedതിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.

പു. ക. സ. (പുരോഗമന കലാ സാഹിത്യ സംഘം) സി. പി. എമ്മിന്റെ പോഷക സംഘടന യല്ലെന്നും, പു. ക. സ. യുടെ പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തു നിന്നു തന്നെ ആക്രമിക്ക പ്പെടുകയാണെന്നും കെ. ഈ. എന്‍. കുഞ്ഞമദ് അഭിപ്രായപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയെ ഭയക്കുന്നവരാണ് സംഘടനയെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരിനൊപ്പം ജാതിയുടെ വാല്‍ മുറിക്കാതെ വലിയ വായില്‍ സംസാരിക്കു ന്നവരാണ് ഇതു ചെയ്യുന്നതെന്നും, സ്വത്വ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവരെയാണ് അസ്വസ്ഥ രാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധമാണെന്നും, സ്വത്വ ചിന്തകള്‍ക്കപ്പുറം വിശാലമാണ് മാര്‍ക്സിയന്‍ വീക്ഷണമായ വര്‍ഗ്ഗ ബോധം എന്നും വിദ്യാഭ്യാസ – സാംസ്കാ‌രിക മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു.

സ്വത്വ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വേദിയില്‍ നിന്നു കൊണ്ട് ആകണമെന്നും സ്വത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി അവഗണിക്കുവാന്‍ ആകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരെ ശക്തമായ പ്രചാരണവുമായി പാര്ട്ടി മുന്നോട്ടു പോകുമ്പോള്‍ കെ. ഈ. എന്‍. എടുക്കുന്ന പരസ്യമായ നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകത്തോടെ ആണ് നോക്കി കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

151 of 1541020150151152»|

« Previous Page« Previous « മാണി-ജോസഫ് കേരള കോണ്‍ഗ്രസ്സുകള്‍ ലയിച്ചു
Next »Next Page » നഷ്ടപ്പെട്ട നീലാംബരി… »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine