അനധികൃത നിയമനത്തിന് വേതനമില്ല: എസ്.സി

February 13th, 2011

ന്യൂഡല്‍ഹി: അനധികൃതമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശബളം അടക്കമുള്ള ഒരു വേതനത്തിനും അര്‍ഹതയില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അത് തെളിയിക്കപ്പെട്ടാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍സ് 14,16 വകുപ്പുകള്‍ പ്രകാരം നിയമലംഘനമാണ്.

യോഗ്യതയില്ലാത്തവരെ തസ്തികകളില്‍ നിയമിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.സദാശിവം, ബി.എസ്.ചൗഹാന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഈ ഉത്തരവ്. ഒറീസ സര്‍ക്കാര്‍ ഒറീസ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോളേജ് അധ്യാപകരുടെ അനധികൃത നിയമനം സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ഒറീസയിലുണ്ടായ കേസാണിത്. യു.ജി.സി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ തുറന്നു; സംസ്ഥാന സര്‍ക്കാരിന് അവഗണന

February 12th, 2011

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, സുരേന്ദ്രന്‍പിള്ള എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പറയുകയും ചെയ്തു. വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ എന്നതുപോലെ ഇവിടെയും സംസ്ഥാന മന്ത്രിമാരെ അവഗണിച്ചെന്നും അവഗണന സാരമില്ല, പദ്ധതി യാഥാര്‍ത്ഥ്യമായതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ശക്തിപകരും. ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരേ മന്ത്രിമാര്‍ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി തെന്ന നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ചത്.

ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്‍ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ ടെര്‍മ്മനലിന് ഉള്ളത്. എയര്‍, റോഡ്, റെയില്‍, കടല്‍, ഉള്‍നാടന്‍ ജലപാത എന്നിങ്ങനെ ഗതാഗതസൗകര്യം രൂപപ്പെടുത്താന്‍ കഴിയുന്ന വിമാനത്താവളം എന്ന ബഹുമതിയും തിരുവനന്തപുരം വിമാനത്താവളത്തിനുണ്ട്. ഗ്ലാസും സ്റ്റീലുംകൊണ്ട് പടുത്തുയര്‍ത്തിയ 32000 ചതുരശ്രമീറ്റര്‍ ടെര്‍മിനലില്‍ മുപ്പത് ചെക്ക്ഇന്‍ കൗണ്ടറുകളാണുള്ളത്. ‘ക്യൂട്ട് എന്ന സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ നിശ്ചിത കൗണ്ടറുകള്‍ ഓരോ എയര്‍ലൈനുകള്‍ക്ക് നല്‍കുന്നതിന് പകരം ഏത് കൗണ്ടര്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

ബന്ധുക്കള്‍ക്ക് ചെക്ക് ഇന്‍കൗണ്ടര്‍ വരെ പ്രവേശനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് നിലകള്‍ക്ക് നടുവില്‍ പണിതിട്ടുള്ള ‘മെസാനിന്‍ എന്ന ഇടത്തട്ടിലാണ് സുരക്ഷാ പരിശോധനയുള്ളത്. എഴുനൂറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒത്ത നടുക്ക് എക്‌സിക്യൂട്ടീവ് ലോഞ്ച്. തൂക്ക് ലോഞ്ച് എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. മുകളില്‍ നിന്നും തൂക്കിയിട്ട കമ്പികളില്‍ പിടിപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഒരു കോടിരൂപയാണ് ഇവയുടെ നിര്‍മാണ ചെലവ്. അമ്പതോളം പേര്‍ക്ക് ഇവിടെയിരിക്കാം. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ക്കായി മൂന്ന് എയ്‌റോബ്രിഡ്ജുകള്‍. എയ്‌റോ ബ്രിഡ്ജില്‍ നിന്ന് ഇമിഗ്രേഷന്‍ ഭാഗത്ത് എത്തുന്നതിനുമുമ്പ് ഇവയുടെ സംഗമസ്ഥാനമുണ്ട് ‘കോണ്‍കോര്‍ഡ്. ഒരു വിമാനത്തിന്റെ ആകൃതിയിലുള്ള കോണ്‍കോര്‍ഡില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചറിയിക്കുവാന്‍ പടുകൂറ്റന്‍ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വല്ലാര്‍പ്പാടം ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതയ്ക്കും സമര്‍പ്പിച്ചു

February 12th, 2011

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതക്കും സമര്‍പ്പിച്ചു. വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചു. വ്യവസായ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനു സമ്പന്നമായ മനുഷ്യവിഭവശേഷിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സവിശേഷതകളെ ഉപയോഗിക്കാത്തതിന് ഒരു ന്യായീകരണമില്ല.

മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി കേരളം മാറണം. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍ തരംഗമുണര്‍ത്തുന്ന വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കേരളത്തിനത് അഭിമാനനിമിഷം കൂടിയായി.

കേരളത്തോടു കേന്ദ്രസര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണു വല്ലാര്‍പാടം കണെ്ടയ്‌നര്‍ ടെര്‍മിനലെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തം പൊതുനന്മയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണു പദ്ധതി. ഐക്യ അറബ് എമിറേറ്റ്‌സ് അടക്കം പശ്ചിമേഷ്യയിലെ നമ്മുടെ അയല്‍ക്കാരുമായി നാം ആഗ്രഹിക്കുന്ന അടുത്ത ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നതിന്റെ സൂചകം കൂടിയാണിത്.

സാമ്പത്തിക-ലോജിസ്റ്റിക്കല്‍ ഹബ്ബായി കൊച്ചിയെ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിയുടെ ആണിക്കല്ലായും ഇതു തീരും. ഈ ടെര്‍മിനല്‍ സജ്ജമായതോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്കു മെയിന്‍ലൈന്‍ കണെ്ടയ്‌നര്‍ കപ്പലുകള്‍ക്കായി കൊച്ചിയിലേക്ക് എത്തിയാല്‍ മതി. ഭാവിയില്‍ തുറമുഖാധിഷ്ഠിതമായ നിരവധി സേവന വ്യവസായങ്ങള്‍ ഇവിടെ വികസിക്കും. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന ആധുനിക എല്‍എന്‍ജി ഇറക്കുമതി, റീഗ്യാസിഫിക്കേഷന്‍ കേന്ദ്രം 2012 മാര്‍ച്ചിനകം പ്രവര്‍ത്തനസജ്ജമാ കും. 2013 ഒക്‌ടോബര്‍ ഒന്നിനു മുമ്പു പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.

പൗരപ്രമുഖരും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെസമാദരണീയരുമട ങ്ങുന്ന പ്രൗഢസദസിനെ സാക്ഷിയാക്കിയായിരുന്നു അറബിക്കടലിന്റെ റാണിക്കു മഹനീയ കിരീടധാരണം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ടെര്‍മിനല്‍ വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നലെ കമ്മീഷന്‍ ചെയ്തത്. ഇതോടെ കൊളംബോ, ദുബായി, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് കണെ്ടയ്‌നര്‍ ടെര്‍മിനലുകളോടു കിടപിടിക്കുന്ന തുറമുഖമായി കൊച്ചി മാറി. കണെ്ടയ്‌നര്‍ ടെര്‍മിനലിനൊപ്പം പുതിയ റോഡിന്റെയും റെയിലിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ ആദ്യഘട്ടം രാജ്യത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മഖ്തൂം എന്നിവര്‍ ആമുഖപ്രസംഗം നടത്തി.

കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെതന്നെ വികസനചരിത്രത്തില്‍ ഇതൊരു സുദിനമാണെ ന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥലം വിട്ടുനല്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ആ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു പദ്ധതിയില്‍ തൊഴില്‍ നല്കണമെന്നും ആവശ്യപ്പെട്ടു. എല്‍എന്‍ജി ടെര്‍മിനല്‍ യഥാസമയം കമ്മീഷന്‍ ചെയ്യണം. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ അലോട്ട്‌മെന്റില്‍ കേരളത്തിനു പ്രത്യേക പരിഗണന നല്കി ന്യായവില നിശ്ചയിക്കണം. മെട്രോ റെയില്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.

പാലക്കാട്ട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഇടപെടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി. കെ. വാസന്‍ സ്വാഗതം പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷി, സഹമന്ത്രിമാരായ പ്രഫ.കെ.വി. തോമസ്, മുകുള്‍ റോയ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, യുഎഇ വിദേശ വ്യാപാരമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ഖ്വാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ബജറ്റ് 2011 പൂര്‍ണ്ണരൂപം

February 10th, 2011

ശബരിമല വികസനം: ആദ്യഘട്ടത്തിന് 100 കോടി
കേബിള്‍ ടി.വി വരിസംഖ്യ കുറയും
ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും
ചെമ്മണ്ണിന് വില കൂടും
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് 20 കോടി
പൂജാ സാധനങ്ങളുടെ വില കുറയും
നൈലോണ്‍ പ്ലാസ്റ്റിക് കയറുകളുടെ വില കുറയും
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയ്ല്‍ മാനോജ്‌മെന്റിന് 5 കോടി
ആരാധനാലയങ്ങളിലും സമീപത്തും വില്‍ക്കുന്ന പൂജാദ്രവ്യങ്ങള്‍ക്ക് നികുതിയില്ല
ആലപ്പുഴയിലും കോഴിക്കോടും കെ.ടി.ടി.സി ഹോട്ടലുകള്‍ക്ക് 5 കോടി
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും
ഇരിങ്ങാലക്കുടയില്‍ കുടുംബക്കോടതി

രണ്ട് മദ്യ പരിശോധനാ ലാബുകള്‍ സ്ഥാപിക്കും
മെട്രോനഗരങ്ങളില്‍ കെ.എസ്.എഫ്.ഇ ശാഖകള്‍ ആരംഭിക്കും
പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
കോഴിക്കോട് നഗര വികസനത്തിന് 182 കോടി
ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 1 കോടി
രജിസ്‌ട്രേഷന്‍ വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍ 4 കോടി
പോലീസിന് 32 കോടി
കൊച്ചി ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 5 കോടി
കൊച്ചിയില്‍ ബസ് ടെര്‍മിനിലിന് 5 കോടി
ആരോഗ്യമേഖലയ്ക്ക് 252 കോടി
സഹകരണ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി
കുടുംബശ്രീക്ക് 100 കോടി
തലസ്ഥാന നഗരവികസന പദ്ധതിക്ക് പത്തരക്കോടി
സഹകരണ മേഖലയ്ക്ക് 43 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും
കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി
കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഒഴിവാക്കി
വിശപ്പില്ലാ നഗരം പദ്ധതിക്കായി 2 കോടി
ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
10 പുതിയ ഐ.ടി.ഐകള്‍

മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍ സ്‌റ്റൈപ്പന്റ് 23000 രൂപയാക്കി
കുഷ്ടം, ക്യാന്‍സര്‍, ക്ഷയം എന്നിവയുടെ ചികിത്സയ്ക്ക് ധനസഹായം
കൊച്ചിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 400 കോടി മുടക്കി എക്‌സിബിഷന്‍ സെന്റര്‍
ആലപ്പുഴയില്‍ ടി.വി തോമസ് സ്മാരക സഹകരണ ആസ്​പത്രി സ്ഥാപിക്കാന്‍ 1 കോടി
ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പില്‍ ഫിലിംഫെസ്റ്റുവലകള്‍ക്കും ഫിലിം സൊസൈറ്റികള്‍ക്കും 50 ലക്ഷം
അഹാഡ്‌സ് മാതൃകയില്‍ വയനാടിന് പ്രത്യേക പദ്ധതി
വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ബസിനായി 6 കോടി
അടുത്ത ര്‍ഷം 1 കോടി സി,.എഫ് ലാമ്പുകള്‍ നല്‍കും
50 കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍
കാസര്‍കോട് കേന്ദ്രസര്‍കലാശാലയ്ക്ക് 220 കോടി
സര്‍വകലാശാലകളില്‍ മലയാളം വികസനത്തിന് 10 കോടി
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 22 കോടി
കലാമണ്ഡലത്തിന് 6 കോടി
എറണാകുളം ജില്ലയ്ക്ക് 202 കോടി
മലപ്പുറം പ്രസ് ക്ലബിന് 15 ലക്ഷം

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4000 രൂപയാക്കി
അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്
മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്
കലാ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് 80 കോടി
ജലാശയങ്ങളുടേയും കുളങ്ങളുടേയും വികസനത്തിന് 43 കോടി
റീജണല്‍ ക്യാന്‍സര്‍ സെന്റിന് 25 കോടി
മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡിന് 50 ലക്ഷം
ദേശീയ ഗെയിംസ് സ്‌റ്റേജഡിയം നവീകരണത്തിന് 120 കോടി
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി
മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 25 ലക്ഷം
നീര്‍ത്തട വികസനത്തിന് 35 കോടി
വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി രൂപവത്ക്കരിക്കും

ദേശീയ ജലപാതാ വികസനത്തിന് 94 കോടി
റോഡ് വികസനത്തിന് 120 കോടിയുടെ കൊല്ലം പാക്കേജ്
10 പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
ഉന്നത വിദ്യാഭ്യാസത്തിന് 2296 കോടി വകയിരുകത്തും
വെറ്റിനറി, മെഡിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ക്കായി 30 കോടി
കാര്‍ഷിക സര്‍വകലാശാലയ്ക്കായി 45 കോടി
കൊച്ചി സര്‍കലാശാലയ്ക്കായി 12 കോടി
ജൈവകൃഷിക്ക് 5 കോടി
നാളികേര കൃഷിക്ക് 30 കോടി
കുട്ടനാട്ടില്‍ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി
ഹരിത ഫണ്ടിലേക്ക് 100 കോടി കൂടി
വനം വകുപ്പിലെ മുഴുവന്‍ ഫീല്‍ഡ് സ്റ്റാഫിനും മൊബൈല്‍ ഫോണ്‍ നല്‍കും
വനിതാ വികസന വകുപ്പ് രൂപവത്ക്കരിക്കും
സ്ത്രീകള്‍ക്ക് രാത്രി താമസത്തിന് സൗകര്യം ഏര്‍പ്പെടുത്തും
ഇസ്‌ലാമിക് ബാങ്ക് അല്‍ബറാക് പ്രവര്‍ത്തന ക്ഷമമാക്കും
40 വയസ് മുതലുള്ള അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കും
142 കോടിയുടെ തൃശ്ശൂര്‍ പാക്കേജ്
നെല്ലിന്റെ സംഭരണവില 14 രൂപയാക്കും
മത്സ്യമേഖലയ്ക്കായി 80 കോടി
വനിതാ ക്ഷേമത്തിനായി 770 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
കയര്‍മേഖലയ്ക്ക് 82 കോടി
രാത്രികാലങ്ങളില്‍ ട്രെയിനുകളില്‍ വനിതാ പോലീസിനെ നിയമിക്കും
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര സ്ഥാപിക്കും
വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒന്നര കോടി
പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം
ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി
കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156കോടി
ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ പ്രത്യേക പദ്ധതി
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം 366 രൂപയാക്കി
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 5 കോടി
ഖാദി വ്യവസായത്തിന് 9 കോടി
വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി
വികലാംഗ പെന്‍ഷന്‍ 400 രൂപയാക്കി
മൈത്രി ഭവനവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളും
ബാര്‍ബര്‍മാരുടെ ക്ഷേമനിധിക്ക് 1 കോടി
കൈത്തറി കശുവണ്ടി മേഖലകള്‍ക്ക് 52 കോടി
റോഡ് വികസനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 528 കോടി
കൈത്തറി യൂണിഫോമാക്കുന്ന സ്‌കൂളുകള്‍ക്ക് സൗജന്യമായി തുണി
മാരക രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടി

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി
സ്വകാര്യ ആസ്​പത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും
കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി
റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് നല്‍കും
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സീഡി 75 കോടി
ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി
മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി
കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് 2 കോടി
പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി
ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി
കൊടുങ്ങല്ലൂര്‍ പട്ടണം മ്യൂസിയത്തിന് 5 കോടി
അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി
കുട്ടികളുടെ ഹൃദയ വൃക്ക ചികിത്സകള്‍ക്ക് ധനസഹായം
10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി
ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി
3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും
ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി
20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും
ടൂറിസത്തിന് 105 കോടി
ഓരോ നവജാത ശിശുവിനും 10,000 രൂപയുടെ ഇന്‍ഷുറന്‍സ്

ക്ഷേമ പെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി
അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി
40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും
കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും
പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും
കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും
കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിന് 150 കോടി
സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി

ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് 5 കോടി
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
മ്യൂസിയങ്ങള്‍ക്ക് 1 കോടി
മലബാര്‍ സ്​പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല നിര്‍മിക്കും
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലിന് 15 കോടി
കിന്‍ഫ്ര പാര്‍ക്കുകള്‍ക്കായി 62 കോടി രൂപ അനുവദിക്കും
വാതകപൈപ്പ്‌ലൈനിന് 12 കോടി
12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി
തെക്കുവടക്ക് പാതയുടെ സര്‍വെ നടത്തും
കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
തങ്കശ്ശേരി പോര്‍ട്ട് വികസനത്തിന് 160 കോടി
പൊന്നാനി പോര്‍ട്ടിന് 761 കോടി
കോഴിക്കോട് വിമാനത്താവളത്തിന് 25 കോടി
250 കോടിയുടെ തിരുവനന്തപുരം പാക്കേജ്
കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി
പലിശരഹിത സ്ഥാപനങ്ങളില്‍ നിന്ന് 40,000 കോടി സ്വരൂപിക്കും
രണ്ട് പുതിയ സംസ്ഥാന പാതകള്‍ക്ക് അനുമതി
1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പിലാക്കും

പാറശ്ശാല – കൊല്ലം മലയോര പാത നിര്‍മിക്കും
10 സംസ്ഥാന പാതകള്‍ വികസിപ്പിക്കും
റോഡ്ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ പുതിയ സംവിധാനം
പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കും
36 ജില്ലാറോഡുകള്‍ രണ്ടു വരിപ്പാതയാക്കും
റോഡ്‌സ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുവാദം നല്‍കും
സംസ്ഥാന നികുതി വരുമാനം കൂടി
ചെലവ് കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തി
ട്രഷറി ഒരു ദിവസം പോലും അടച്ചിടേണ്ടു വന്നില്ല
കേന്ദ്രസഹായം കുറഞ്ഞു
2001-2006 ല്‍ റവന്യൂക്കമ്മി 28.5 ശതമാനമായിരുന്നു
2010-1011 ല്‍ ഇത് 15.5 ശതമാനമായിക്കുറഞ്ഞു

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

1000 കോടി രൂപയുടെ ബൈപ്പാസ് പാക്കേജ്

February 10th, 2011

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന റോഡു വികസനത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന. 4000 കോടി രൂപയാണ് റോഡ് വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 6 ജില്ലാ റോഡുകള്‍ രണ്ടുവരി പാതയാക്കും. 1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പാക്കും. പാറശാല-കൊല്ലം മലയോര ഹൈവേ, പൂവാര്‍-പൊന്നാനി തീര ദേശ ദേശീയ പാത എന്നീ രണ്ടു പുതിയ പാതകള്‍ നിര്‍മിക്കും. 10 സംസംസ്ഥാന ഹൈവേകള്‍ വികസിപ്പിക്കും.

ഉടമസ്ഥാവകാശം നോക്കാതെ തകര്‍ന്ന റോഡുകള്‍ നവീകരിക്കുന്നതിന് പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് നവീകരണത്തിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഇതിനായി 150 കോടി മാറ്റിവച്ചു.

റോഡ് വികസനത്തിന് 1000 കോടിയുടെ പലിശ രഹിത വായ്പ ലഭ്യമാക്കും. റോഡ് നവീകരണത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ശക്തമായ ഗവേഷണത്തിന്റെ പിന്തുണ ആവശ്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. അഞ്ച് കോടി രൂപ ഇതിനായി മുതല്‍മുടക്കും.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാന ബജറ്റ് 2011-അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍
Next »Next Page » സംസ്ഥാന ബജറ്റ് 2011 പൂര്‍ണ്ണരൂപം »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine