ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു

December 4th, 2014

justice-vr-krishnaiyer-epathram

കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.

നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.

1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.

‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

വി.എസിനെ തള്ളി നമോവിചാര്‍ മഞ്ചിനു സി.പി.എമ്മിന്റെ സ്വാഗതം

January 26th, 2014

തിരുവനന്തപുരം: ഒ.കെ.വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ബി.ജെ.പി വിമതരുടെ സംഘടനയായ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള സി.പി.എം കണ്ണൂര്‍ ലോബിയുടെ തീരുമാനം നടപ്പാകുന്നു. നമോ വിചാര്‍ മഞ്ചുകാര്‍ മോഡിയുടെ ആളുകളാണെന്നും നിരവധി സി.പി.എം പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടുന്ന നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയില്‍ എടുക്കുന്നത് ദോഷം ചെയ്യുമെന്നു വി.എസ്.പരസ്യമായി പറഞ്ഞിരുന്നു. വി.എസിന്റെ വിമര്‍ശനത്തെ അവഗണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഇവരെ പാര്‍ട്ടിയില്‍ എടുക്കുവാന്‍ തീരുമാനിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം കൂടെ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പി.ജയരാജന്റെ നേതൃത്വത്തില്‍ നമോ വിചാര്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുകയും യോഗം കൂടുകയും ചെയ്തിരുന്നു.

നമോ വിചാര്‍ മഞ്ചിനു അനുകൂലമായി നിലപാടെടുത്ത കണ്ണൂര്‍ ലോബിയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉള്‍പ്പെടെ ഉള്ളവര്‍ വി.എസിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതിയുണ്ടെങ്കില്‍ പരസ്യമായല്ല പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കേണ്ടതെന്ന് ഒരു വിഭാഗം പറഞ്ഞു. മഞ്ചില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ചാണ് സി.പി.എമ്മില്‍ ചേരുന്നതെന്നും വി.എസ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ഇത്തരത്തില്‍ പലരും പാര്‍ട്ടിയില്‍ വന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നമോ വിചാര്‍ മഞ്ചിനെ സ്വീകരിക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടുത്ത നീരസമുണ്ട്. സോഷ്യല്‍ മീഡിയായിലും ഇക്കാര്യം സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഘപരിവാറിനും നരേന്ദ്ര മോഡിക്കും എതിരെ പാര്‍ട്ടി നിരന്തരം പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അവരില്‍ നിന്നും ഒരു സംഘത്തെ സ്വീകരിക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും എന്നതാണ് ഒരു വാദം.സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ നാളുകളില്‍ ഒ.കെ വാസുമാസ്റ്റര്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അന്ന് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ നമോ വിചാര്‍ മഞ്ചുകാരെ പാര്‍ട്ടിയില്‍ എടുക്കുന്നത് ശരിയല്ലെന്നും രക്തസാക്ഷികളോടും അവരുടെ കുടുമ്പങ്ങളോടും ചെയ്യുന്ന അനീതിയാണെന്നുമാണ് പ്രതികൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ കൈകള്‍ തളര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലപാടിനെ ചൂണ്ടിക്കാട്ടിയാണ് അനുകൂലിക്കുന്നവര്‍ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. സംഘട്ടനങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി മരിച്ച നിരവധി പേര്‍ ഉണ്ടെങ്കിലും കണ്ണൂര്‍ പോലുള്ള മേഘലകളില്‍ സി.പി.എമ്മിന്റെ തീരുമാനത്തിനെതിരെ ഇവരുടെ കുടുമ്പങ്ങള്‍ രംഗത്തുവരുവാന്‍ തയ്യാറാകില്ല എന്നതാണ് ഔദ്യോഗിക വിഭാഗത്തിനു ആശ്വാസമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആർ.എസ്.എസിന് എതിരെയുള്ള ബി.ജെ.പി. വിമത സംഘടനയുമായി സി.പി.എം. സഖ്യം

December 28th, 2013

bjp-in-kerala-epathram

കണ്ണൂർ: നരേന്ദ്ര മോഡിയുടെ പേരില്‍ രൂപീകരിക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ബി. ജെ. പി. വിമതരുടെ നമോ വിചാര്‍ മഞ്ചുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സി. പി. എം. തീരുമാനം. ആർ. എസ്. എസിന്റെ ഫാസിസ്‌സ്റ്റ് ശൈലിക്കെതിരായി രംഗത്തു വന്ന വിമത വിഭാഗത്തിനു പിന്തുണ നല്‍കുമെന്ന് സി. പി. എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ബി. ജെ. പി. മുന്‍ ജില്ലാ പ്രസിഡണ്ട് ഒ. കെ. വാസുവിന്റെ നേതൃത്വത്തില്‍ ബി. ജെ. പി. – ആർ. എസ്. എസ്. വിട്ട് പുറത്ത് വന്ന് രൂപീകരിച്ച നമോ വിചാര്‍ മഞ്ച് അടുത്ത കാലത്താണ് രൂപീകൃതമായത്. കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി. ജെ. പി. ആവശ്യപ്പെടുമ്പോള്‍ അതിനു വിരുദ്ധമായ നിലപാടാണ് വിമത വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ വിമതര്‍ക്കൊപ്പം സഹകരിക്കുമെന്ന് വ്യക്തമാക്കിയ പി. ജയരാജന്‍ മറ്റു വിഷയങ്ങളില്‍ അവരുടെ നിലപാട് അസരിച്ചായിരിക്കും സഹകരണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. ബി. ജെ. പി – ആർ. എസ്. എസ്. സംഘങ്ങള്‍ ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുന്നതായും, അവരുടെ ഫാസിസ്റ്റ് ശൈലിക്കെതിരായി വിമത വിഭാഗം പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

വടകര സീറ്റ് ലക്ഷ്യം വച്ചാണ് നമോ വിചാര്‍ മഞ്ചുമായുള്ള സി. പി. എമ്മിന്റെ സഹകരണമെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ടി. സിദ്ദിഖ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

December 2nd, 2013

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യവാഹകിനെ സി.പി.എം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുന്നു. ഇന്നലെയാണ് പയ്യന്നൂര്‍ ടൌണ്‍ കാര്യവാഹക് വിനോദ് കുമാറിനെ(27) ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ നില ഗുരുതരമാണ്. ഓടിരക്ഷപ്പെടുവാന്‍ ശ്രമിച്ച വിനോദിനെയും സുഹൃത്തുക്കളേയും സി.പി.എം അക്രമി സംഘം മാരകായുധങ്ങളുമായി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെരുമ്പ ദേശീയ പാതയില്‍ നിന്നും അല്പം അകലെ ചിറ്റാരിക്കൊവ്വല്‍ വയലില്‍ തലക്ക് വെട്ടേറ്റും മര്‍ദ്ദനമേറ്റും ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്നു വിനോദ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് വിനോദിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സ്റ്റുഡിയോ ജീവനക്കാരനായ വിദ്നോദ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിനു സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. വിപിന്‍, വിജില്‍ ചന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങളാണ്

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുവാന്‍ വാഹനത്തില്‍ പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സി.പി.എം ആക്രമണം ഉണ്ടായത്. സി.പി.എമ്മിന്റെ കൊടിമരവും ഫ്ലക്സ് ബോര്‍ഡുകളും തകര്‍ത്തു എന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം ഉണ്ടയത്. വിഅരം അറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദന്‍ ദിനാചരണം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെയും സി.പി.എം ആക്രമണം ഉണ്ടായി.സംഭവ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലീനം പരാജയപ്പെട്ടത് മറച്ചു വെക്കുവാനും നിരാശരായ അണികളെ പിടിച്ചു നിര്‍ത്തുവാനുമാണ് സി.പി.എം കണ്ണൂരില്‍ കൊലപാതകം നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുവാനുള്ള സി.പി.എമ്മിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എല്‍. ഡി. എഫ്. പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്

October 27th, 2013

chief-minister-oommen-chandi-ePathram
കണ്ണൂര്‍ : സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എല്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പരിക്ക്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വണ്ടിയുടെ ചില്ലു കള്‍ തകര്‍ന്നു. ചിതറിയ ചില്ലു കള്‍ തറച്ച് മുഖ്യ മന്ത്രി യുടെ നെറ്റിയില്‍ മുറിവേല്‍ക്കുക യായിരുന്നു.

വൈകീട്ട് അഞ്ചര മണി യോടെ കായിക മേള നടക്കുന്ന പോലീസ് മൈതാന ത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവ കാറിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹന ത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇരുന്ന ഭാഗ ത്താണ് ഗ്ലാസ്സില്‍ കല്ലുകള്‍ കൊണ്ടത്.

പോലീസ് കായിക മേള യില്‍ സമ്മാന ദാനം നിര്‍വഹിച്ച ശേഷം മുഖ്യ മന്ത്രിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനു ശേഷം അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശദീകരണ യോഗ ത്തില്‍ പങ്കെടുക്കാന്‍ പോയി.

സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, എം. വി. ജയരാജന്‍, പി. കെ. ശ്രീമതി എന്നിവര്‍ മൈതാന ത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 24891020»|

« Previous Page« Previous « നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍
Next »Next Page » വീടിനു മുമ്പിലെ മദ്യപാനം ചോദ്യം ചെയ്തതിനു വീട്ടമ്മയെ ആക്രമിച്ച് നഗ്നയാക്കി വലിച്ചിഴച്ചു »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine