രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

July 5th, 2018

ramu-kariat-ePathram ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു  പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.

ഇതു സംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര ത്തില്‍ സംഘ ടിപ്പിച്ച യോഗ ത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, രാമു കാര്യാ ട്ടിന്റെ മരുമകനും നടനും നിർമ്മാതാവുമായ ദേവന്‍, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എ. ഹാരിസ് ബാബു, പി. ഡബ്ല്യു. ഡി. അസി. എക്‌സി. എന്‍ജിനീയര്‍ ഹരിത, ഏങ്ങണ്ടി യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദയ് തോട്ട പ്പുള്ളി, പഞ്ചായത്ത് അംഗം സുമയ്യ തുടങ്ങിയ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ – കലാ – സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.   കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

monument-in-chettuwa-for-chemmeen-film-director-ramu-kariatt-ePathram

രാമു കാര്യാട്ട് (1954 – 1979)

രാമു കാര്യാട്ടിന്റെ  ജീവചരിത്രം, അപൂർവ്വ ഫോട്ടോ കൾ, 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയ്യറ്റര്‍, നാടക അവതരണ ത്തിനുള്ള വേദി, വിഡിയോ – ഓഡിയോ ലൈബ്രറി എന്നിവ സ്മാരകത്തിൽ ഉള്‍പ്പെടുത്തണം എന്നും യോഗ ത്തില്‍ നിർദ്ദേശം ഉയർന്നു.

റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈ മാറിയ ഇരുപത് സെന്റിലാണ് സ്മാരകം നിര്‍മ്മിക്കുക. എം. എല്‍. എ. യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചു എന്നും കെ. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി

June 24th, 2018

dinu-alex-missing-argentina-football-fan-found-dead-ePathram
കോട്ടയം : ഫിഫ ലോക കപ്പ് മല്‍സരത്തില്‍ അർജന്റീന യുടെ തോൽവിയിൽ മനം നൊന്ത് ആത്മ ഹത്യാ കുറിപ്പ് എഴുതി വീടു വിട്ടിറങ്ങിയ യുവാ വിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി ന്റെ (30) മൃതദേഹ മാണ് മീന ച്ചിലാറ്റില്‍ നിന്നും കണ്ടെ ത്തിയത്.

അര്‍ജന്റീന – ക്രൊയേഷ്യ മത്സര ത്തില്‍ അര്‍ജന്റീന യുടെ തോല്‍വി യോടെ യാണ് മെസ്സി യുടെ കടുത്ത ആരാ ധക നായ ഡിനു അലക്സ് വീടു വിട്ടിറ ങ്ങിയത്.

അർജന്റീനയെ ക്കുറിച്ചും മെസ്സി യുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്നുമുള്ള ഡിനു വിന്റെ കുറി പ്പു കളും വീട്ടില്‍ നിന്ന് കണ്ടെ ത്തിയിരുന്നു.

അറുമാനൂർ കടവിൽ നിന്നും ഡിനു വിന്റെ ഫോൺ കിട്ടി യതിന്റെ അടിസ്ഥാന ത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയ താകാം എന്ന നിഗമന ത്തില്‍ അഗ്‌നി ശമന രക്ഷാ സേന യും പോലീസും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയത്.

ഇന്ന് രാവിലെ യാണ് കോട്ടയം ഇല്ലിക്കല്‍ പാല ത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട ത്തിനു ശേഷം മൃത ദേഹം ആറുമാനൂർ മംഗള വാർത്ത പള്ളി യിൽ സംസ്കരിക്കും.

Tag : World Football,  India Football , Kerala Football

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

June 5th, 2018

panmana-ramachandran-nair-passed-away-ePathram
തിരുവനന്തപുരം : മലയാള ഭാഷാപണ്ഡിതനും എഴുത്തു കാരനു മായ പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹ ജമായ അസുഖത്തെ ത്തുടര്‍ന്ന് തിരു വനന്ത പുരം വഴുതക്കാട്ടെ വസതി യില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകു ന്നേരം 4 മണിക്ക് തൈക്കാട് ശാന്തി കവാടം ശ്മശാന ത്തില്‍ നടക്കും.

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായർ, ലക്ഷ്മി ക്കുട്ടി യമ്മ ദമ്പതി മാരുടെ മകനായ അദ്ദേഹം സംസ്‌കൃത ത്തില്‍ ശാസ്ത്രിയും ഭൗതിക ശാസ്ത്ര ത്തില്‍ ബിരുദവും നേടി. തിരു വനന്ത പുരം യൂണി വേഴ്‌ സിറ്റി കോളേജില്‍ നിന്ന് 1957 ല്‍ മലയാളം എം. എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദ വര്‍മ്മ സ്മാരക സമ്മാനം കരസ്ഥമാക്കി.

പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരു വനന്ത പുരം എന്നി വിട ങ്ങളിലെ സര്‍ ക്കാര്‍ കലാ ലയ ങ്ങളില്‍ അദ്ധ്യാ പകനായി സേവനം അനു ഷ്ടിച്ചി ട്ടുണ്ട്. 1987-ല്‍ യൂണി വേഴ്‌സിറ്റി കോളേജി ലെ മല യാള വിഭാഗം മേധാവി യായിരിക്കുമ്പോള്‍ വിരമിച്ചു.

മലയാള ഭാഷ യുടെ തെറ്റില്ലാത്ത പ്രയോഗ ത്തി ന്നു വേണ്ടി നില കൊണ്ട പന്മന രാമചന്ദ്രന്‍ നായര്‍ ഇതിന് സഹായ കമാ കുന്ന ഒട്ടേറെ പുസ്തക ങ്ങള്‍ രചിച്ചിട്ടുണ്ട്.

തെറ്റും ശരിയും, നല്ല ഭാഷ, തെറ്റില്ലാത്ത മലയാളം, ശുദ്ധ മല യാളം തുടങ്ങി യവ യാണ് പ്രധാന കൃതികള്‍.

ഭാഷ യുടെ ഉപയോഗ ത്തില്‍ സര്‍വ്വ സാധാരണ മായി സംഭ വി ക്കുന്ന അക്ഷര പ്പിശകു കളും വ്യാകരണ പ്പിശ കു കളും ചൂണ്ടി ക്കാണിച്ച് ആനു കാലിക ങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി യിട്ടുണ്ട്.

കേരള ഗ്രന്ഥ ശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാ മണ്ഡലം, സാഹിത്യ പ്രവര്‍ ത്തക സഹ കരണ സംഘം എന്നിവയുടെ സമിതി കളിലും, കേരള സര്‍വ്വ കലാ ശാല യുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീലാ മേനോന്‍ അന്തരിച്ചു

June 4th, 2018

senior-journalist-leela-menon-passed-away-ePathram
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മ ഭൂമി പത്ര ത്തിന്റെ ചീഫ് എഡിറ്ററു മായ ലീല മേനോൻ (86) അന്തരിച്ചു. ഞായറാഴ്ച രാത്രി യിലായിരുന്നു അന്ത്യം. ദീര്‍ഘ കാല മായി രോഗ ബാധിത യായി ചികിത്സ യിലാ യിരുന്നു.

എറണാകുളം വെങ്ങോല തുമ്മാരു കുടി വീട്ടിൽ പാല ക്കോട്ട് നീലകണ്ഠൻ കർത്താ – ജാനകിയമ്മ ദമ്പതി കളു ടെ മകളായി 1932 ലാണു ജനനം.

വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാ ബാദ് നൈസാം കോളേജ് എന്നി വിട ങ്ങളില്‍ ആയി രുന്നു വിദ്യാഭ്യാസം.1978 ൽ പത്ര പ്രവര്‍ ത്തന രംഗത്തേക്ക് വന്നു. ഇന്ത്യൻ എക്സ് പ്രസ്സ് പത്ര ത്തിന്റെ ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നി വട ങ്ങളിൽ പ്രവർത്തിച്ചു. 2000 ല്‍ പ്രിന്‍സിപ്പല്‍ കറ സ്പോ ണ്ടന്റ് ആയിരിക്കെ വിരമിച്ചു.

തുടര്‍ന്ന് കേരള മിഡ്ഡേ ടൈം, കോർപ്പറേറ്റ് ടുഡേ എന്നിവ യിൽ എഡിറ്റര്‍ ആയും വനിത, മലയാളം, മാധ്യമം, ഒൗട്ട്ലുക്ക്, ഹിന്ദു തുടങ്ങിയ വയിൽ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചു.

ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോൻ. ‘നിലയ്ക്കാത്ത സിംഫണി’ എന്ന ആത്മ കഥയും ‘ഹൃദയ പൂര്‍വ്വം’ എന്ന പേരിലുള്ള ലേഖന സമാഹാര വും പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

May 28th, 2018

police-brutality-epathram
കോട്ടയം : പ്രണയിച്ച് വിവാഹിതനായ തിന്റെ പേരില്‍ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി രുന്ന കെവിന്‍ പി. ജോസഫ് (24) മരിച്ച നില യില്‍. കോട്ടയം നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് ചവിട്ടു വരിപ്ലാ ത്തറ രാജുവി ന്റെ മകന്‍ കെവിനും കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശിനി ഷനു ഭവനില്‍ നീനു ചാക്കോ (21) യും തമ്മിൽ ഏറ്റു മാനൂർ രജിസ്ട്രാർ ഓഫീ സില്‍ വെച്ച് വെള്ളിയാഴ്ച യാണ് വിവാ ഹിത ര്‍ ആയത്.

കെവിന്റെ പിതൃ സഹോദരി യുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടില്‍ ആയിരുന്ന കെവിനെ ശനിയാഴ്ച പുലർച്ച യാണ് വീടാക്രമിച്ച് ഗുണ്ട കള്‍ കടത്തി ക്കൊണ്ടു പോയി രുന്നത്.

ഇവരെ തട്ടി ക്കൊണ്ടു പോയത് തന്റെ സഹോദരന്റെ നേതൃത്വ ത്തി ലുള്ള ഗുണ്ടാ സംഘ മാണ് എന്ന് കെവി ന്റെ നവ വധു നീനു ഗാന്ധി നഗർ പൊലീസിൽ പരാതി നൽകി.

അനീഷി നെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാവിലെ വഴി യിൽ ഉപേക്ഷിച്ചു. എന്നാൽ, കെവിനെ കണ്ടെത്തു വാന്‍ കഴി ഞ്ഞി രുന്നില്ല. കെവിനെ കടത്തി ക്കൊണ്ടു പോയ കാര്‍ രാത്രി യോടെ തെന്മല പൊലീസ് കണ്ടെ ടുത്തു. പിന്നീട് ഇന്നു രാവിലെ തെന്മല ക്കു സമീപം ചാലിയേ ക്കര ആറ്റില്‍ നിന്ന് കെവി ന്റെ മൃതദേഹം കണ്ടെത്തുക യായി രുന്നു. മൃതദേഹ ത്തിൽ മർദ്ദനം ഏറ്റതിന്റെ പാടു കളുണ്ട് എന്നതിനാല്‍ കൊല പാതകം ആണെന്നു സംശയി ക്കുന്ന തായി പൊലീസ് അറിയിച്ചു.

സാമ്പത്തിക പിന്നാക്കാ വസ്ഥ യും ജാതി വ്യത്യാ സവു മാണ് കൊല പാതകം നടത്താൻ നീനുവിന്‍റെ കുടുംബ ത്തെ പ്രേരിപ്പിച്ചത് എന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്മന്‍ ചാണ്ടി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി
Next »Next Page » നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine