ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും

January 15th, 2018

police-cap-epathram
തിരുവനന്തപുരം : പാറശ്ശാല പോലീസിന്റെ കസ്റ്റഡി യില്‍ മരിച്ച സഹോദരന്‍ ശ്രീജീവിന്റെ മരണ കാരണം സി. ബി. ഐ. അന്വേഷിക്കണം എന്ന ആവശ്യവുമായി 766 ദിവസം സെക്രട്ടേറി യേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്ത ശ്രീജിത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി.

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും എന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അറി യിച്ചു.

പാറശ്ശാല പോലീസിന്റെ കസ്റ്റഡി യിലി രിക്കെ 2014 മെയ് 19 നാണ് ശ്രീജീവ് മരിച്ചത്. ആത്മഹത്യ എന്നാ യിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇത് കസ്റ്റഡി മരണം ആണെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തി യിരുന്നു.

എന്നാല്‍ സി. ബി. ഐ. അന്വേഷണം തുടങ്ങുന്നതു വരെ സമരം തുടരു വാനാണ് ശ്രീജിത്ത് തീരുമാനി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊച്ചിയിലെ മോഷണ പരമ്പര : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

December 17th, 2017

cctv_epathram

കൊച്ചി : കൊച്ചിയിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഏരൂരിലെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. മോഷണ സംഘം സിസിടിവി ക്യാമറയും അടിച്ചു തകർത്തു. പൂണെയിലുള്ള ഒരു സംഘമാണ് മോഷണത്തിന്റെ പിറകിലെന്നുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

വീട്ടിലുള്ളവരെ കെട്ടിയിട്ടും ആക്രമിച്ചും അവിടെയുള്ളത് കവർന്നെടുക്കുക എന്നതാണ് ഈ സംഘത്തിന്റെ രീതി. സമാനമായ മോഷണങ്ങൾ ഇതിനു മുമ്പ് മംഗലാപുരത്തും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോഷണ സംഘം പൂണെയിൽ നിന്നാണ് എന്നുള്ള അനുമാനത്തിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ വേഗത്തിൽ പിടികൂടാമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍

November 15th, 2017

kerala-police-epathram
ഗുരുവായൂര്‍ : ആര്‍. എസ്. എസ്. പ്രവര്‍ത്ത കന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവ ത്തില്‍ ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നീ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിൽ. ഞായറാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയിരുന്നു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടി ക്കൊല പ്പെടു ത്തി യത്.

കൂട്ടുകാര നൊപ്പം ബൈക്കിൽ വന്നിരുന്ന ഇയാളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. അക്രമി കള്‍ ഉപയോഗിച്ച കാർ ഫായിസിന്റേത് എന്ന് പോലീസ് കണ്ടെത്തി യിരുന്നു.

ഫായിസിന്റെ സഹോ ദരനും സി. പി. എം. പ്രവർത്തക നുമായി രുന്നു ഫാസിലിനെ നാലു വർഷം മുൻപ് വെട്ടി ക്കൊല പ്പെടു ത്തിയ കേസിൽ രണ്ടാം പ്രതിയായ ആനന്ദ് ഈയിടെ യായി രുന്നു ജാമ്യ ത്തില്‍ ഇറങ്ങിയത്.

കൊല പാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്കളാഴ്ച ബി. ജെ. പി. യുടെ ഹര്‍ത്താല്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ

November 12th, 2017

hartal-idukki-epathram
ഗുരുവായൂര്‍ : കിഴക്കെ നട യിലെ നെന്മി നിയില്‍ ആര്‍. എസ്. എസ്. പ്രവര്‍ ത്തകന്‍ ആനന്ദ് വെട്ടേറ്റു മരിച്ച സംഭവ ത്തില്‍ പ്രതി ഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്ക ളാഴ്ച രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ ബി. ജെ. പി. യുടെ ഹര്‍ത്താല്‍.

നാല് വര്‍ഷം മുന്‍പ് സി. പി. എം. പ്രവര്‍ത്ത കന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ആയി രുന്നു ആനന്ദ്. നെന്മിനി എൻ. എസ്. എസ്. കര യോഗം ഒാഫീ സിന്ന് അടുത്തു വെച്ച് ഞായ റാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയി രുന്നു സംഭവം.

കാറില്‍ എത്തിയവര്‍ ബൈക്കില്‍ സഞ്ചരിച്ച ആനന്ദി നെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുക യായി രുന്നു. ചാവ ക്കാട് സ്വകാര്യ ആശുപത്രി യിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

11 of 711011122030»|

« Previous Page« Previous « സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം
Next »Next Page » ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine