ഇന്ത്യയുടെ അപൂര്‍ണ്ണ ഭൂപടം; ചാവക്കാട് ടെക്സ്റ്റൈത്സ് അടച്ചു പൂട്ടി

July 13th, 2014

india-map-epathram

ചാവക്കാട്: അപൂര്‍ണ്ണമായതും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമായ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടുത്തി പരസ്യ സപ്ലിമെന്റ് അച്ഛടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് വാനില ടെക്സ്റ്റൈത്സ് പോലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തു. സ്ഥാപന ഉടമ വിദേശത്താണ്. സ്ഥാപനത്തിലെ മാനേജര്‍ തിരുവത്ര സ്വദേശി നവാസ് (30), പ്രസ് ജീവനക്കാരന്‍ ബിജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഗൂഗിളില്‍ നിന്നുമാണ് ഭൂപടം എടുത്തതെന്നാണ് സപ്ലിമെന്റ് ഡിസൈന്‍ ചെയ്ത ബിജു പറയുന്നത്.

റംസാന്‍ സപ്ലിമെന്റായി ഇറക്കിയ പച്ച നിറത്തിലുള്ള ഭൂപടത്തില്‍ ജമ്മു കാശ്മീരിനു പകരം കാശ്മീര്‍ എന്നു മാത്രമാണ് അടയാളപ്പെടുത്തി യിരിക്കുന്നത്. ചിലയിടങ്ങളില്‍ ചുവപ്പ് കുത്തുകള്‍ നല്‍കി പ്രമുഖ വസ്ത്ര നിര്‍മ്മാണ ശാലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ ഒരുമ പ്രസ്സിലാണ് സപ്ലിമെന്റ് അച്ചടിച്ചത്. ഭൂപടം മോശമായി ചിത്രീകരിച്ചതിന് ഐ. പി. സി. 153 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു

July 11th, 2014

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മ‌അദനി തന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. മ‌അദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ അനുവദിക്കണം എന്നാണ് സൂഫിയയുടെ ആവശ്യം. മ‌അദനിയെ എന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുങ്കൂര്‍ അനുമതി വാങ്ങാതെ 2009 ഡിസംബറില്‍ സൂഫിയക്ക് ജാമ്യം അനുവദിക്കുമ്പോള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി നിഷ്കര്‍ഷിച്ചിരുന്നു.

മ‌അദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനി മാധ്യമങ്ങളോട് വ്യക്തമാക്കി. മ‌അദനിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചവരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നോക്കുകൂലി ചോദിച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. നേതാവ് അറസ്റ്റില്‍

July 6th, 2014

kerala-police-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന പിടിച്ചുപറി നിര്‍ബാധം തുടരുന്നു. തിരുവനന്തപുരത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥയേയും നോക്കുകൂലിക്കാര്‍ വെറുതെ വിട്ടില്ല. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി. വി. അനുപമയെ വീട്ടില്‍ ചെന്നു ഭീഷണിപ്പെടുത്തുകയും, നോക്കുകൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ സി. ഐ. ടി. യു. നേതാവ് മുരളിയെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെ കേശവദാസപുരത്തേക്ക് താമസം മാറിയതായിരുന്നു അനുപമ. വീട്ടു സാധനങ്ങള്‍ ഇറക്കി കഴിയാറായപ്പോള്‍ സി. ഐ. ടി. യു. യൂണിയനില്‍ പെട്ട ചില തൊഴിലാളികള്‍ വന്ന് നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടു സാധനങ്ങള്‍ ആയതിനാലും, അവ വാഹനത്തില്‍ നിന്നും ഇറക്കി കഴിയാറായതിനാലും നോക്കുകൂലി നല്‍കുവാന്‍ സാധ്യമല്ലെന്ന് ഈ യുവ ഐ. എ. എസ്. ഉദ്യോഗസ്ഥ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അനുപമയേയും വീട്ടുടമയേയും തൊഴിലാളികൾ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങി. അടുത്ത ദിവസവും കൂടുതല്‍ തൊഴിലാളികളുമായി വന്ന് ഭീഷണി തുടര്‍ന്നു. നൊക്കുകൂലി നിയമ വിരുദ്ധമാണെന്നും, താനൊരു ഐ. എ. എസ്. ഉദ്യോഗസ്ഥയാണെന്നും വ്യക്തമാക്കിയപ്പോള്‍ ഐ. എ. എസ് കാരിയല്ല മുഖ്യമന്ത്രി ആയാല്‍ പോലും നോക്കുകൂലി വാങ്ങുമെന്നായി സംഘത്തിന്റെ ഭീഷണി.

മുരളിയുടെ ടെലിഫോണ്‍ നമ്പര്‍ നല്‍കി വൈകുന്നേരം ആകുമ്പോഴേക്കും പണത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സി. ഐ. ടി. യു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുപമ ഡി. സി. പി. അജിതാ ബീഗത്തിനു പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പോലീസ് മുരളിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ തൊഴിലാളി സംഘടനകള്‍ നോക്കുകൂലിയുടെ പേരില്‍ പിടിച്ചു പറി നടത്തുന്നുണ്ട്. ഭീഷണിയിൽ ഭയന്നാണ് പലരും പരാതി നല്‍കുവാന്‍ തയ്യാറാകാത്തത് എന്ന ആക്ഷേപമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെടുമ്പാശേരിയിൽ ബോംബ് ഭീഷണി

June 28th, 2014

nedumbassery-airport-epathram

കൊച്ചി: വിമാനത്താവളത്തിൽ ബോംബ്‌ വെച്ചിട്ടുണ്ട് എന്നും, ആക്രമിക്കുമെന്നുമുള്ള ഭീഷണിയെ തുടർന്ന് പരിശോധന കർശനമാക്കി. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സി. ഐ. എസ്. എഫ്. അധികൃതര്‍ വിമാനത്താവളത്തിലെ വാഹനങ്ങള്‍ പരിശോധിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോദിക്കെതിരെ പരാമര്‍ശം; വീണ്ടും പുസ്തകം കത്തിച്ച് പ്രതിഷേധം

June 14th, 2014

burning-books-epathram

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, മാതാ അമൃതാനന്ദ മയി, മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി മന്ത്രിമാരും മുന്‍ എം. പി. മാരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയും കുറിച്ച് സംസ്കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മാഗസിന്റെ എണ്‍പതാം പേജിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. ഡി. ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ്. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍ രാജ്, മാഗസിന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ആണ് കേസ്. ബി. ജെ. പി. ജില്ല മീഡിയ സെല്‍ കണ്‍‌വീനര്‍ രാജന്‍ തറയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എ. ബി. വി. പി. പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് എ. ബി. വി. പി. ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് നടന്ന ബി. ജെ. പി. യുടെ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സി. പി. എം. വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബി. ജെ. പി. ആരോപിച്ചു. പ്രതിഷേധക്കാര്‍ കോളേജ് മാഗസിനും പിണറായി വിജയന്റെ കോലവും കത്തിച്ചു.

ദേശീയ നേതാക്കളെ അപമാനിച്ച മാഗസിന്‍ കമ്മറ്റിക്കെതിരെ നടപടിയെടുക്കുവാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും, ദേവസ്വത്തിനും, പോലീസിലും കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പരാതി നല്‍കി.

മാഗസിന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ വിവാദ പരാമര്‍ശം അടങ്ങിയ പേജ് ഇല്ലായിരുന്നു എന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇതേ കുറിച്ച് സ്റ്റാഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ അനുമതി ഇല്ലാതെ എസ്. എഫ്. ഐ. ക്കാരായ കമ്മറ്റി അംഗങ്ങളാണ് അശ്ളീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് മറുപടി ലഭിച്ചതെന്നും പ്രിസിപ്പല്‍ പറയുന്നു. സംഭവത്തില്‍ കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കുന്ദംകുളം പോളി ടെക്നിക്ക് പ്രസിദ്ധീകരിച്ച മാഗസിനും വിവാദമായിരുന്നു. നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്‌മല്‍ കസബിന്റേയും, ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മാഗസിനിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നടി ഇനിയയുടെ വീട്ടില്‍ മോഷണം; സഹോദരിയുടെ പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍
Next »Next Page » എം.എ. ബേബി സി. പി. എമ്മിനു തലവേദനയാകുന്നു »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine