മോട്ടോർ വാഹന നിയമ ലംഘനം : ചൊവ്വാഴ്ച മുതൽ കർശ്ശന പരിശോധന എന്ന് മന്ത്രി

September 1st, 2019

transport-minister-of-kerala-ak-saseendran-ePathram
തിരുവനന്തപുരം : പരിഷ്കരിച്ച മോട്ടോർ വാഹന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍. റോഡ് സുരക്ഷാ കര്‍മ്മ പദ്ധതി യുടെ ഭാഗമായി പ്രഖ്യാ പിച്ച കര്‍ശ്ശന പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങും എന്നും വാഹന ങ്ങള്‍ തടഞ്ഞു നിര്‍ത്തി പരി ശോധി ക്കുന്ന നടപടി അവസാനി പ്പിച്ച് ഡിജിറ്റല്‍ സംവിധാന ത്തിലേക്ക് മാറ്റും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍ പറഞ്ഞു.

ഗതാഗത നിയമ ലംഘന ങ്ങൾക്ക് കടുത്ത ശിക്ഷ കൾ വ്യവസ്ഥ ചെയ്യുന്ന മോട്ടോർ വാഹന നിയമ ഭേദ ഗതി നിലവിൽ വന്നതോടെ ശിക്ഷ യുടെ ഭാഗ മായി വരുന്ന ഉയര്‍ന്ന പിഴകള്‍ അടക്കു വാന്‍ വാഹന ഉടമ യുടെ കൈയ്യില്‍ പണമില്ല എങ്കിൽ പി. ഒ. എസ്. മെഷ്യനു കൾ (പോയന്റ് ഓഫ് സെയിൽ – സ്വൈപ്പിംഗ്) വഴിയും ഓൺ ലൈൻ വഴിയും പിഴ അടക്കു വാന്‍ സാധിക്കും. മാത്രമല്ല ആർ. സി. ബുക്ക് ഈടായി നൽകി പിന്നീട് ഓഫീസില്‍ എത്തി പിഴ അടച്ച് വാഹന ഉടമക്ക് ബുക്ക് കൈപ്പറ്റാം.

ഇരു ചക്ര വാഹന ങ്ങളില്‍ പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്നവർക്കും ഹെൽ മറ്റ് നിർബ്ബന്ധം. മാത്രമല്ല മുന്നില്‍ ഇരിക്കുന്ന കുട്ടി കൾക്കും ഹെൽമറ്റ് ഉണ്ടാ വണം എന്നും പരിഷ്കരിച്ച നിയമ ത്തില്‍ പറയുന്നു.

കൂടുതല്‍ വിശദ മായ വിവര ങ്ങള്‍ ക്കായി കേരളാ പോലീസ് ഫേസ് ബുക്ക് പേജ്, ട്വിറ്റര്‍  പേജ് എന്നിവ സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

August 4th, 2019

sreeram_epathram

തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ. ശ്രീറാമിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇതിനിടെ, ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന്. മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്‍റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും

July 10th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
തിരുവനന്തപുരം : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിയമ ങ്ങള്‍ പ്രാബല്ല്യ ത്തില്‍ വരുന്നു. ഇതു പ്രകാരം ഇരു ചക്ര വാഹനങ്ങ ളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ഹെല്‍മറ്റും കാറു കളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബ്ബന്ധം ആക്കുവാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.

ഇതു രണ്ടും ഉപയോഗി ക്കാത്തതു റോഡ് നിയമത്തി ന്റെ ലംഘനം എന്ന് സുപ്രീം കോടതി അഭി പ്രായം പറഞ്ഞി ട്ടുള്ള തിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നടപടി.

ഈ രണ്ടു കാര്യങ്ങളിലും കര്‍ശന നട പടി എടുക്കണം എന്ന് ആവശ്യ പ്പെട്ട് കേരള മോട്ടോര്‍ വാഹന വകുപ്പി ന്റെയും പൊലീസി ന്റെയും എൻ ഫോഴ്സ മെന്റ് വിഭാഗ ങ്ങൾക്കു നിർദ്ദേശം നൽകണം എന്ന് ആവശ്യ പ്പെട്ട്  ഗതാ ഗത വകുപ്പ് കമ്മീ ഷണർ ക്കും ഡി. ജി. പി. ക്കും ഗതാഗത പ്രിൻസി പ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ രേഖാമൂലം കത്തു നല്‍കി യിട്ടുണ്ട്.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരി ശോധ ന കളില്‍ കാറി ലേയും ബൈക്കി ലേയും എല്ലാ യാത്ര ക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചി ട്ടുണ്ട് എന്ന് ഉറപ്പു വരു ത്തണം എന്നും കത്തില്‍ നിര്‍ദ്ദേശി ക്കുന്നു. ഗതാ ഗത വകുപ്പ് സെക്രട്ടറി യുടെ കത്തി ന്‍റെ അടിസ്ഥാന ത്തില്‍ ഗതാ ഗത വകുപ്പ് കമ്മീഷണര്‍ ഉടനെ ഉത്തരവ് പുറ പ്പെടു വിച്ചേക്കും.

സുപ്രീം കോടതി വിധിയുടെ അടി സ്ഥാന ത്തില്‍ മറ്റു സംസ്ഥാന ങ്ങളില്‍ ഈ നിയമം നടപ്പില്‍ വരുത്തി എങ്കിലും കേരള ത്തില്‍ ഈ നിയമം കാര്യ ക്ഷമ മായി നടപ്പാക്കുന്നില്ല എന്നും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി യുടെ കത്തില്‍ ചൂണ്ടി ക്കാട്ടുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

June 19th, 2019

soumya-ajas-epathram

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവിറക്കി. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി.

അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

June 10th, 2019

balabaskar_epathram

തിരുവനന്തപുരം: പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീൽ. തനിയ്ക്കും മറ്റൊരു സുഹൃത്ത് സനൽരാജിനുമൊപ്പമാണ് ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ പറഞ്ഞു.

പ്രകാശൻ തമ്പിയുടേയും അര്‍ജുന്‍റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine