ആര്യാടന്‍ മജീദിനെ ഉപമിച്ചത് എട്ടുകാലി മമ്മൂഞ്ഞിനോട്?

April 22nd, 2012
aryadan-muhammad-epathram
തിരുവനന്തപുരം: മുസ്ലിം ലീഗ്-കോണ്‍ഗ്രസ്സ് വാക്ക് പോരിനിടയില്‍ ആര്യാടന്‍ കെ. പി. എ മജീദിനെ ഉപമിച്ചത് എട്ടുകാലിമമ്മൂഞ്ഞിനോട്? ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു മുസ്ലിം ലീഗാണെന്ന കെ. പി. എ മജീദിന്റെ പ്രസ്ഥാവനയോട് പ്രതികരിക്കവേ വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരുന്നെങ്കില്‍ മജീദിനെ അദ്ദേഹത്തിന്റെ കഥാപാത്രമാക്കുമായിരുന്നു എന്ന് ആര്യാടന്‍ പരിഹസിച്ചിരുന്നു. എന്തു സംഭവിച്ചാലും അത് ഞമ്മളാണ് എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞെന്ന ബഷീറിന്റെ  കഥാപാത്രം ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ മനക്കലെ ലക്ഷ്മിക്കുട്ടി പ്രസവിച്ചു എന്നു പറയുമ്പോള്‍ ആ‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വവും ഞമ്മളാണെന്ന് മമ്മൂഞ്ഞ് പറഞ്ഞു. പിന്നീടാണ് അത് മനക്കലെ അന്തര്‍ജ്ജനമല്ല അവിടത്തെ  ആനയായിരുന്നു പ്രസവിച്ചത് എന്ന് മമ്മൂഞ്ഞ് അറിയുന്നത്. ബഷീര്‍ സാഹിത്യത്തില്‍ കടന്നു വരുന്ന കറുത്ത ഹാസ്യത്തിലെ തിളക്കമാര്‍ന്ന ഒരു കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്.  പിന്നീട്  മറ്റുള്ളവരുടെ നേട്ടങ്ങള്‍ തന്റേതാണെന്ന് അനര്‍ഹമായി അവകാശപ്പെടുന്നവരെ എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിശേഷിപ്പിക്കപ്പെടുവാന്‍ തുടങ്ങി.
ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു തങ്ങളാണെന്നു പറയുന്ന മുസ്ലിം ലീഗ് കേരളം ഉണ്ടാക്കിയത് തങ്ങളാണെന്ന് പറഞ്ഞില്ലല്ലോ എന്ന് ആര്യാടന്‍ ലീഗിനെ പരിഹസിച്ചു.  യു. ഡി. എഫില്‍ മാലിന്യം ഉണ്ടെന്ന് പറയുന്നവര്‍ സ്വന്തം കൂട്ടത്തിലാണ് അതുള്ളതെന്ന് മനസ്സിലാക്കണമെന്നും. അപമാനം സഹിച്ച് ആരും മുന്നണിയില്‍ നില്‍ക്കില്ലെന്നും അങ്ങിനെ നില്‍ക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെതിരെ കെ. മുരളീധരനും എം. എം. ഹസ്സനും

April 22nd, 2012
MURALEEDHARAN-epathram
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രിയാക്കിയത് ലീഗാണെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടി കെ. പി. എ മജീദിന്റെ പ്രസ്താവനയ്ക്കെതിരെ കെ. മുരളീധരനും എം. എം ഹസ്സനും രംഗത്തെത്തി. യു. ഡി. എഫില്‍ നിന്നും വിട്ടു പോകുമെന്ന മുസ്ലിം ലീഗിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഒരിക്കല്‍ യു. ഡി. എഫ് വിട്ടു പോയ ലീഗ് അധികം താമസിയാതെ അവിടെ നിന്നും പുറത്താക്കപ്പെട്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. അഞ്ചാം മന്ത്രി ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ലീഗിന് മറ്റു പല സ്ഥാനങ്ങളും ലഭിച്ചതെന്നും മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യപ്രസ്ഥാവന നടത്തരുതെന്ന് കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതിനു പുറകെയാണ് മുന്‍ കെ. പി. സി. സി പ്രസിഡണ്ട് കൂടെയായ മുരളീധരന്‍ മുസ്ലിം ലീഗിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കെ. പി. സി. സി പ്രസിഡണ്ട് നിര്‍ദ്ദേശിച്ച പ്രകാരം കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യ പ്രസ്ഥാവനകള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ ലീഗ് കോണ്‍ഗ്രസ്സിനെതിരെ പ്രസ്താവന നടത്തുന്നത് തുടര്‍ന്നാല്‍ അങ്ങോട്ടും പറയേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.
ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സിന് യു. ഡി. എഫിനെ നയിക്കുവാന്‍ ബുദ്ധിമുട്ടാണെന്നും മുന്നണിയില്‍ ഏറ്റവും അധികം വിട്ടു വീഴ്ച ചെയ്തത് കോണ്‍ഗ്രസ്സാണെന്നും  ഹസ്സന്‍ പറഞ്ഞു. മജീദിന്റെ പ്രസ്ഥാവന അതിരു കടന്നുവെന്നും ലീഗിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പരസ്യപ്രസ്ഥാവന നടത്തുവാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്ഥാവനകള്‍ നിര്‍ത്തുവാന്‍ ലീഗ് നേതൃത്വം ഇടപെടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീമതി, എളമരം കരീം, ബേബിജോണ്‍ സെക്രട്ടേറിയറ്റില്‍

April 19th, 2012

തിരുവനന്തപുരം: സി പി എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ മുന്‍മന്ത്രിമാരായ പി. കെ. ശ്രീമതി, എളമരം കരീം, തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രെട്ടറി ബേബിജോണ്‍ എന്നിവരെ ഉള്‍പെടുത്തി. ആദ്യമായാണ് ഒരു വനിത നേരിട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തുന്നത്. പകരം നിലവിലെ മൂന്ന് പേരെ ഒഴിവാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന്‌ പാലോളി മുഹമ്മദ്കുട്ടി, ടി. ശിവദാസമേനോന്‍, പോളിറ്റ്‌ ബ്യുറോയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം. എ. ബേബി എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, പി കെ ഗുരുദാസന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, ഇ പി ജയരാജന്‍, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, പി കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പതിനഞ്ച് അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. പി. സി. സി. ഉടന്‍ വിളിക്കുക ഇല്ലെങ്കില്‍ പരസ്യ പ്രതികരണം: സുധീരന്‍

April 15th, 2012

vm-sudheeran-epathram

തൃശൂര്‍: ഉടന്‍ കെ. പി. സി. സി. എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്നും, ഇല്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തേണ്ടി വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നേതൃത്വം തയ്യാറായില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും അസാധാരണ സ്ഥിതിവിശേഷമാണ്‌ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനാലാണ് നേതൃത്വം ഇടപെട്ട്‌ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നത് അല്ലാത്ത പക്ഷം താനദക്കമുള്ള പലരും പരസ്യമായി പ്രതികരിക്കുമെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. അഞ്ചാം മന്ത്രിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ പിറവത്തെ യു ഡി എഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിനെതിരെ ആര്യാടന്‍

April 15th, 2012

മലപ്പുറം: കോണ്‍ഗ്രസ് പതാക ഒരു സമുദായ നേതാവിനും അടിയറവയ്ക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും ഒഴികെ തനിച്ച് മത്സരിക്കാന്‍ കഴിവുള്ള ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല, ലീഗിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു ആര്യാടന്റെ വിമര്‍ശനം. മുന്‍പ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് വലിയ കാര്യമാണെന്ന് ചില ലീഗ് നേതാക്കള്‍ വലിയ കാര്യമായി പറയുന്നു. ഔദാര്യത്തില്‍ നേടിയ സ്ഥാനങ്ങള്‍ ജന്മാവകാശമായി കാണുകയാണ് അവര്‍ എന്നും അദ്ദേഹം ചോദിച്ചു. ലീഗ് ജനറല്‍ സെക്രെട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. നടത്തിയ വാര്‍ത്താ സമ്മേളനത്തിനു മറുപടിയായാണ് ആര്യാടന്‍ രൂക്ഷമായി ലീഗിനെതിരെ പറഞ്ഞത്‌. മന്ത്രിസ്ഥാനം വലിയ കാര്യമാണെന്ന് കരുതുന്നില്ല. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മന്ത്രിസ്ഥാനമെങ്കില്‍ നൂറുതവണ തുമ്മാന്‍ തയ്യാറാണ്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്ന്, കോണ്‍ഗ്രസിന് ക്ഷീണം വരുത്തുന്ന ഒരു കാര്യവും മരണംവരെ ചെയ്യില്ല. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയും. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഞ്ചാം മന്ത്രി; ആര്യാടന്‍ രാജിക്കൊരുങ്ങി
Next »Next Page » കെ. പി. സി. സി. ഉടന്‍ വിളിക്കുക ഇല്ലെങ്കില്‍ പരസ്യ പ്രതികരണം: സുധീരന്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine