വി. എസിനെതിരെ സംസ്ഥാനസമിതിയുടെ കുറ്റപ്പെടുത്തല്‍

August 13th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: സി. പി. എം ഔദ്യോഗിക പക്ഷം വീണ്ടും വി. എസിനെതിരെ പടയൊരുക്കം നടത്തുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യതിചലിക്കുന്ന പ്രവര്‍ത്തനരീതി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തിരുത്തണമെന്ന് സി.പി.എം. സംസ്ഥാനസമിതി തുറന്നു പറഞ്ഞു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി.എസ്. സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച വിഷയത്തിലും അച്യുതാനന്ദന്‍ സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട് കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താനും സംസ്ഥാനസമിതി തീരുമാനിച്ചു.
എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് വി. എസ് ബര്‍ലിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത്‌ വന്നത്. ബര്‍ലിനെ തള്ളിപ്പറഞ്ഞുവെങ്കിലും അതിനൊപ്പം പൊളിറ്റ്ബ്യൂറോ അംഗവും ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ കോടിയേരി ബാലകൃഷ്ണനെതിരെ പരസ്യവിമര്‍ശനവും നടത്തി പുതിയ വിവാദങ്ങള്‍ക്ക് വി.എസ്. തുടക്കമിട്ടു. ഇത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചു. ബര്‍ലിന്റെ വീട്ടില്‍ വി.എസ്. നടത്തിയ സന്ദര്‍ശനം ആയുധമാക്കി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിയെ വിമര്‍ശിച്ചപ്പോള്‍ വേണ്ടസമയത്ത് വി.എസ്. പ്രതികരിക്കാതെ മൗനം പാലിച്ചതാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം ആയുധമാക്കുന്നത്. ഈ മൌനം ബര്‍ലിന്റെ നിലപാടുകള്‍ക്ക് വി.എസിന്റെ പിന്തുണയുണ്ടെന്ന ധാരണ പരക്കാനാണ് വഴിയൊരുക്കിയതെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച രേഖയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വി.എസിനെതിരെ പാര്‍ട്ടി നേതൃത്വം കേന്ദ്രനേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതികള്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം സംസ്ഥാനനേതൃത്വം നടത്തുന്നത്. വി.എസിനെതിരായ വിമര്‍ശനങ്ങള്‍ അടങ്ങുന്ന രേഖയിലെ പരാമര്‍ശങ്ങളോട് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും യോജിച്ചു. എന്നാല്‍ വി.എസിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കുന്നതിനോട് ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനൊടുവിലാണ് വി.എസിനെതിരായ സംസ്ഥാന സമിതിയുടെ വിമര്‍ശനം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാനസമിതി തീരുമാനിച്ചത്. എം.എം. ലോറന്‍സ്, പാര്‍ട്ടി മുഖപത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി എന്നിവര്‍ വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടി വേദികള്‍ക്ക് പുറത്തു നടത്തിയ ആക്രമണവും വിമര്‍ശിക്കപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനധികൃത സ്വത്ത്: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

August 12th, 2011

kunjalikutty-epathram

കോഴിക്കോട്: വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി വന്‍ അഴിമതി നടത്തിയതായും വിദേശത്ത് മകന്റെ പേരില്‍ കോടികള്‍ മുടക്കി വ്യവസായം തുടങ്ങിയതായും മറ്റും ആരോപിച്ച് നാഷ്ണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍ ‍.കെ. അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. കുഞ്ഞാലിക്കുട്ടിയുടെയും ഒപ്പം അദ്ദേഹത്തിന്റെ കുടുമ്പത്തിന്റേയും ആസ്തികളെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിമാര്‍ക്കെതിരായി ഒരു തരത്തിലുള്ള വിജിലന്‍സ് അന്വേഷണവും നടക്കുന്നില്ലെന്ന് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല : വിഎസ്

August 11th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: വി എസിന്റെ വിവാദമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തിനു ശേഷം ആദ്യമായി വി. എസ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വിമര്‍ശിച്ചു കൊണ്ട് പ്രസ്താവനയിറക്കി. ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നും തന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ പങ്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ‘മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ ‍’ എന്ന് വിശേഷിപ്പിച്ച ബെര്‍ലിന്റെ പരാമര്‍ശം തീര്‍ത്തും തെറ്റായിപോയെന്നും വിഎസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാദമായ പരാമര്‍ശങ്ങള്‍ക്ക് ശേഷം താന്‍ ബര്‍ലിനെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. തന്റെ പേരുകൂടി വലിച്ചിഴച്ചത് എന്തിനെന്ന് ചോദിച്ചപ്പോള്‍ തന്റെ മാത്രം അഭിപ്രായമാണെന്നും വി എസിന് പങ്കില്ലെന്നും അഭിമുഖങ്ങളില്‍ പറഞ്ഞതായിട്ടായിരുന്നു മറുപടിയെന്നും വി. എസ് വെളിപ്പെടുത്തി. ബര്‍ലിനെ പുറത്താക്കിയ പാര്‍ട്ടി നടപടി പുനപ്പരിശോധിപ്പിക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഗുണകരമാകില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. വി. എസിന്റെ അറിവോടെയാണോ ബര്‍ലിന്റെ അഭിപ്രായങ്ങളെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി. എസ്, ബര്‍ലിനുമായി ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടില്ല. ബര്‍ലിന്റെ വീട്ടില്‍പോകാന്‍ പാര്‍ട്ടിയുടെ വിലക്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിഎസ് വ്യക്തമാക്കി. ബര്‍ലിനെ തള്ളപ്പറയണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വി. എസ്. പറഞ്ഞു . വിഎസിന്റെ സന്ദര്‍ശനത്തിനെതിരേ സിപിഎം ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സന്ദര്‍ശനം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതായും ബര്‍ലിനെ തള്ളപ്പറയാന്‍ വിഎസിനോട് നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബര്‍ലിന്റെ വീട്ടിലേക്കുള്ള തന്റെ സന്ദര്‍ശനത്തെ ന്യായീകരിയ്ക്കുന്ന നിലപാട് തന്നെ വിഎസ് ഇപ്പോഴും സ്വീകരിയ്ക്കുന്നത്. പാര്‍ട്ടിയുടെ നടപടിക്ക് വിധേയനായി കഴിയുന്ന ഒരാള്‍ അസുഖമായി കിടന്നാല്‍ അന്വേഷിക്കാന്‍ പോകുന്നത് സാധാരണമാണ്. അതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും വിഎസ് ആവര്‍ത്തിച്ചു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: വി എസ്

August 9th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉമ്മന്‍‌ചാണ്ടി തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. പാമൊലിന്‍ ഫയല്‍ ഉമ്മന്‍‌ചാണ്ടിയുടെ ഓഫീസില്‍ ഒരു മാസത്തിലധികം ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. അതുകൊണ്ടാണ് വിജിലന്‍സ് കോടതി ഉമ്മന്‍‌ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. സിംഗപ്പൂര്‍ കമ്പനിയുമായുള്ള കരാര്‍ ഉറപ്പിക്കുന്നതില്‍ ഉമ്മന്‍‌ചാണ്ടിക്കും പങ്കുണ്ട്. കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിലും ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍‌ചാണ്ടി പങ്കുവഹിച്ചു. വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞുകൊണ്ട് ഈ കേസില്‍ നിന്ന് തടിതപ്പാമെന്ന് കരുതേണ്ടെന്നും ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ ഉമ്മന്‍‌ചാണ്ടി തയ്യാറാകണമെന്നും വി. എസ് ആവശ്യപ്പെട്ടു.

-

വായിക്കുക: , ,

1 അഭിപ്രായം »

കോടിയേരിയുടെ പ്രസ്താവന പിഴച്ചു, മുഖ്യമന്ത്രി രാജിയില്‍ നിന്നും തലയൂരി

August 9th, 2011

oommen-chandy-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്ന കോടിയേരിയുടെ പ്രസ്താവനയാണ് ഉമ്മന്‍‌ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ആയുസ് നീട്ടിനല്‍കിയത് എന്ന് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നു . പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു . അങ്ങനെ സംഭവിക്കാതിരുന്നതിന് ഒരു കാരണം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം കോടതി പ്രഖ്യാപിച്ചയുടന്‍ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിപക്ഷനേതാവ് വി എസ് പ്രതികരിക്കുന്നതിന് മുമ്പേ കോടിയേരി പ്രതികരിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അന്വേഷണം വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നില്ല.

അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാനുള്ള സന്നദ്ധത ഉമ്മന്‍‌ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെയും യു ഡി എഫ് നേതാക്കളെയും അറിയിച്ചതാണ്. എന്നാല്‍ പ്രതിപക്ഷം പോലും മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടതില്ല എന്നും, വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിനാല്‍ വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞാല്‍ മതി എന്നുമാണ് പാര്‍ട്ടിയുടെയും യു. ഡി. എഫിന്റെയും നിര്‍ദ്ദേശം. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന കാര്യത്തില്‍ പ്രതിപക്ഷം കടും‌പിടിത്തം നടത്തുന്നില്ല എന്നു മനസിലായതോടെ ഉമ്മന്‍‌ചാണ്ടി തീരുമാനത്തില്‍ നിന്ന് പിന്‍‌വാങ്ങുകയായിരുന്നു. ഉമ്മന്‍‌ചാണ്ടി ചൊവ്വാഴ്ച വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞു. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞത് – “നിങ്ങള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി അതൊഴിഞ്ഞു.” – എന്നാണ്. ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കഥ മാറുമായിരുന്നു എന്ന് സാരം.
കോടിയേരിക്ക് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. കൂടാതെ . ‘വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ പോരാ. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണ’മെന്ന ആവശ്യവുമായി പാര്‍ട്ടി സെക്രെട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വനും ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ കോടിയേരിയുടെ പ്രസ്താവന ഉമ്മന്‍ ചാണ്ടിക്ക് ഉര്‍വശീശാപം ഉപകാരാമാകുകയായിരുന്നു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങി, വിജിലന്‍സ് വകുപ്പ്‌ ഒഴിയും
Next »Next Page » ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: വി എസ് »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine