യേശുദാസിനെ ആദരിക്കുന്നു

April 10th, 2012

yesudas-epathram

തിരുവനന്തപുരം : ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ. ജെ. യേശുദാസിനെ കേരള നിയമസഭ ആദരിക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കർ ജി. കാർത്തികേയൻ അദ്ധ്യക്ഷൻ ആയിരിക്കും. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. യേശുദാസിനെ കുറിച്ച് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച് വി. ആർ. ഗോപിനാഥ് സംവിധാനം ചെയ്ത “സദ്ഗുരു” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടത്തും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു

April 9th, 2012

Pannyan_ravindran-epathram

തിരുവനന്തപുരം: സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി മുന്‍ എം. പിയും സി. പി. ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. സി. എന്‍. ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവരാണ് അസി. സെക്രട്ടറിമാര്‍. രാവിലെ മുതല്‍ എം. എന്‍. സ്മാരകത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ അഭിപ്രായ ഭിന്നതകളും ഉണ്ടായതിനാല്‍ സമവായം എന്ന നിലയ്ക്ക് ദേശീയ നേതൃത്വം ഇടപെട്ട് പന്ന്യനെ നിശ്ചയിക്കുകയായിരുന്നു. സി. ദിവാകരന്‍, കെ. ഇ ഇസ്മില്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാദ്ധ്യത കല്പിച്ചിരുന്നത്. ഇസ്മിലിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല സി.ദി വാകരനും, കാനം രാജേന്ദ്രനും വേണ്ടി രണ്ടുപക്ഷങ്ങളായി സി. പി. ഐ. സംസ്ഥാന കൗണ്‍സിലിലും നിര്‍വാഹക സമിതി യോഗത്തിലും നേതാക്കള്‍ ചേരി തിരിഞ്ഞു വാദിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമാകാത്തതിനാല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നാല് തവണയാണ് ചേര്‍ന്നാണ് ഒടുവില്‍ സമവായത്തിലൂടെ പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലീഗിന് അഞ്ചാം മന്ത്രിയില്ലെന്ന് ഹൈക്കമാന്‍ഡ്

April 9th, 2012

kunjalikutty-epathram
ന്യൂഡല്‍ഹി : അവസാനം ലീഗിന് അഞ്ചാം മന്ത്രി നല്‍കേണ്ടതില്ല എന്ന് തന്നെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു. എന്നാല്‍ പകരം മറ്റൊരു സ്ഥാനം നല്‍കി തല്‍കാലം പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. സ്പീകര്‍ സ്ഥാനം ലീഗിന് നല്‍കി ഒരു അനുനയിപ്പിക്കാനാണ് കൊണ്ഗ്രസിന്റെ തീരുമാനം. ഇതിനായി കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ ലീഗ്‌ നേതാക്കളുമായി നേരിട്ട്‌ ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രി സ്ഥാനത്തില്‍ ലീഗ്‌ നേതാക്കളുമായി ചര്‍ച്ച നടത്താനായി മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്‌, അഹമ്മദ്‌ പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ ചുമതലപ്പെടുത്താനും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു‌ . ഇതോടെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കാനായി ലീഗ് നടത്തിയ ശ്രമങ്ങള്‍ പാളി. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ല എന്നാണു ലീഗ് നേതൃത്വം പറയുന്നത്. അഞ്ചാം മന്ത്രിയില്ല എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത തമാശയാണത്. ഇതേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. യാതൊരു വസ്തുതയുമില്ല. വെറും തമാശയാണതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസ്. പുറത്ത് തന്നെ; ബേബി പി.ബിയില്‍

April 9th, 2012
vs-achuthanandan-shunned-epathram
കോഴിക്കോട്:  പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ വി. എസ്. അച്യുതാനന്ദന്‍ ഇല്ല. എന്നാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗാളില്‍  ഭരണ തുടര്ച്ചക്ക്   വിരാമമിട്ട പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പി. ബി. യില്‍ തുടരും. വി. എസിനു പകരം എം. എ.  ബേബി ആദ്യമായി പോളിറ്റ്ബ്യൂറോയില്‍ എത്തി. തുടര്‍ച്ചയായി  മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയതായി തിരഞ്ഞെടുത്ത പി. ബി. അംഗങ്ങളുടെ പേരു പ്രഖ്യാപിച്ചത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, ബുദ്ധദേവ് ഭട്ടാചാര്യ, മണിക് സര്‍ക്കാര്‍, കെ. വരദരാജന്‍, ബി. വി. രാഘവലു, വൃന്ദ കാരാട്ട്, നിരുപം സെന്‍, എ. കെ. പത്മനാഭന്‍, ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി എന്നിവരാണ് പുതിയ പി. ബി. അംഗങ്ങള്‍. ഇതില്‍ ബേബിക്ക് പുറമെ എ. കെ. പത്മനാഭന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് പി. ബി. യിലെ പുതുമുഖങ്ങള്‍. 1998 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമാണ് എം. എ. ബേബി. ഒരു തവണ രാജ്യസഭാംഗമായി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു.

അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി. എസിനെ പി. ബിയില്‍ നിന്ന് പുറത്താക്കിയത്.  ഇത്തവണ വി. എസിനെ തിരിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍  വി. എസ്. കേന്ദ്രകമ്മിറ്റിയില്‍ തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി. സി. സിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ശൈലജ. എം. സി. ജേസെഫൈന്‍, പി. കെ. ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി. സി. അംഗങ്ങള്‍. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി. പി. എം. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ശൈലജ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടു. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്‍. ഉമാനാഥ്, മുഹമ്മദ് അമീന്‍, എന്‍. വരദരാജന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ചെന്നിത്തല തന്നെ തുടരും

April 8th, 2012

ramesh-chennithala-epathram

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍  സംസ്ഥാനത്ത് കെ.പി.സി.സി. പ്രസിഡന്റ് മാറേണ്ട അവസ്ഥയില്ലെന്നും സ്ഥാനത്ത് തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ചെന്നിത്തല ഹൈക്കമാന്‍ഡുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രിസ്ഥാനക്കാര്യത്തിലും അനൂപ് ജേക്കബിന്‍രെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിപിഐ സംസ്‌ഥാന സെക്രട്ടറി ഇസ്മയിലിനും കാനത്തിനും സാദ്ധ്യത
Next »Next Page » കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine