മുസ്ലിം ലീഗിനെതിരെ കെ. മുരളീധരനും എം. എം. ഹസ്സനും

April 22nd, 2012
MURALEEDHARAN-epathram
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രിയാക്കിയത് ലീഗാണെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടി കെ. പി. എ മജീദിന്റെ പ്രസ്താവനയ്ക്കെതിരെ കെ. മുരളീധരനും എം. എം ഹസ്സനും രംഗത്തെത്തി. യു. ഡി. എഫില്‍ നിന്നും വിട്ടു പോകുമെന്ന മുസ്ലിം ലീഗിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഒരിക്കല്‍ യു. ഡി. എഫ് വിട്ടു പോയ ലീഗ് അധികം താമസിയാതെ അവിടെ നിന്നും പുറത്താക്കപ്പെട്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. അഞ്ചാം മന്ത്രി ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ലീഗിന് മറ്റു പല സ്ഥാനങ്ങളും ലഭിച്ചതെന്നും മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യപ്രസ്ഥാവന നടത്തരുതെന്ന് കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തല കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതിനു പുറകെയാണ് മുന്‍ കെ. പി. സി. സി പ്രസിഡണ്ട് കൂടെയായ മുരളീധരന്‍ മുസ്ലിം ലീഗിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. കെ. പി. സി. സി പ്രസിഡണ്ട് നിര്‍ദ്ദേശിച്ച പ്രകാരം കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്യ പ്രസ്ഥാവനകള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ ലീഗ് കോണ്‍ഗ്രസ്സിനെതിരെ പ്രസ്താവന നടത്തുന്നത് തുടര്‍ന്നാല്‍ അങ്ങോട്ടും പറയേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.
ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സിന് യു. ഡി. എഫിനെ നയിക്കുവാന്‍ ബുദ്ധിമുട്ടാണെന്നും മുന്നണിയില്‍ ഏറ്റവും അധികം വിട്ടു വീഴ്ച ചെയ്തത് കോണ്‍ഗ്രസ്സാണെന്നും  ഹസ്സന്‍ പറഞ്ഞു. മജീദിന്റെ പ്രസ്ഥാവന അതിരു കടന്നുവെന്നും ലീഗിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പരസ്യപ്രസ്ഥാവന നടത്തുവാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്ഥാവനകള്‍ നിര്‍ത്തുവാന്‍ ലീഗ് നേതൃത്വം ഇടപെടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീമതി, എളമരം കരീം, ബേബിജോണ്‍ സെക്രട്ടേറിയറ്റില്‍

April 19th, 2012

തിരുവനന്തപുരം: സി പി എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ മുന്‍മന്ത്രിമാരായ പി. കെ. ശ്രീമതി, എളമരം കരീം, തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രെട്ടറി ബേബിജോണ്‍ എന്നിവരെ ഉള്‍പെടുത്തി. ആദ്യമായാണ് ഒരു വനിത നേരിട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തുന്നത്. പകരം നിലവിലെ മൂന്ന് പേരെ ഒഴിവാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന്‌ പാലോളി മുഹമ്മദ്കുട്ടി, ടി. ശിവദാസമേനോന്‍, പോളിറ്റ്‌ ബ്യുറോയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം. എ. ബേബി എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, പി കെ ഗുരുദാസന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, ഇ പി ജയരാജന്‍, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, പി കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പതിനഞ്ച് അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. പി. സി. സി. ഉടന്‍ വിളിക്കുക ഇല്ലെങ്കില്‍ പരസ്യ പ്രതികരണം: സുധീരന്‍

April 15th, 2012

vm-sudheeran-epathram

തൃശൂര്‍: ഉടന്‍ കെ. പി. സി. സി. എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്നും, ഇല്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തേണ്ടി വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നേതൃത്വം തയ്യാറായില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും അസാധാരണ സ്ഥിതിവിശേഷമാണ്‌ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനാലാണ് നേതൃത്വം ഇടപെട്ട്‌ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നത് അല്ലാത്ത പക്ഷം താനദക്കമുള്ള പലരും പരസ്യമായി പ്രതികരിക്കുമെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. അഞ്ചാം മന്ത്രിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ പിറവത്തെ യു ഡി എഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിനെതിരെ ആര്യാടന്‍

April 15th, 2012

മലപ്പുറം: കോണ്‍ഗ്രസ് പതാക ഒരു സമുദായ നേതാവിനും അടിയറവയ്ക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും ഒഴികെ തനിച്ച് മത്സരിക്കാന്‍ കഴിവുള്ള ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല, ലീഗിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു ആര്യാടന്റെ വിമര്‍ശനം. മുന്‍പ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് വലിയ കാര്യമാണെന്ന് ചില ലീഗ് നേതാക്കള്‍ വലിയ കാര്യമായി പറയുന്നു. ഔദാര്യത്തില്‍ നേടിയ സ്ഥാനങ്ങള്‍ ജന്മാവകാശമായി കാണുകയാണ് അവര്‍ എന്നും അദ്ദേഹം ചോദിച്ചു. ലീഗ് ജനറല്‍ സെക്രെട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. നടത്തിയ വാര്‍ത്താ സമ്മേളനത്തിനു മറുപടിയായാണ് ആര്യാടന്‍ രൂക്ഷമായി ലീഗിനെതിരെ പറഞ്ഞത്‌. മന്ത്രിസ്ഥാനം വലിയ കാര്യമാണെന്ന് കരുതുന്നില്ല. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മന്ത്രിസ്ഥാനമെങ്കില്‍ നൂറുതവണ തുമ്മാന്‍ തയ്യാറാണ്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്ന്, കോണ്‍ഗ്രസിന് ക്ഷീണം വരുത്തുന്ന ഒരു കാര്യവും മരണംവരെ ചെയ്യില്ല. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയും. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഞ്ചാം മന്ത്രി; ആര്യാടന്‍ രാജിക്കൊരുങ്ങി

April 13th, 2012

aryadan-muhammad-epathram

തിരുവനന്തപുരം: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി സ്‌ഥാനം കോണ്ഗ്രസ്സ് പാര്‍ട്ടിയില്‍ ഏറെ പടല പിണക്കങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നു. ഈ തീരുമാനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ലീഗിന്‌ അഞ്ചാം മന്ത്രിയെ നല്‍കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ആര്യാടന്‍ രാജി തീരുമാനം കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിച്ചു. എ.കെ ആന്റണി ഇടപെട്ട്‌ ആര്യാടനെ തല്‍ക്കാലം ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ആര്യാടന്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ രാജി വെച്ച്‌ പുറത്തുപോകും എന്നുമാണ്‌ സൂചന. അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ ആര്യാടന്‍ പങ്കെടുത്തിരുന്നില്ല. മന്ത്രിമാരുടെ വകുപ്പ്‌ മാറ്റത്തിന്റെ ഫലമായി തനിക്ക്‌ ലഭിച്ച ഗതാഗത വകുപ്പിന്റെ അധിക ചുമതല ഏല്‍ക്കില്ല എന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. കെ. പി. സി. സി. യുടെ പൊതു വികാരത്തെ മുഖവില ക്കെടുക്കാതെ മുഖ്യമന്ത്രി തന്നിഷ്ട പ്രകാരം എടുത്ത തീരുമാനത്തില്‍ ഏറെ ക്ഷുഭിതരാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും. മന്ത്രി കെ. ബാബുവും തന്റെ വിയോജിപ്പ്‌ അറിയിച്ചു കഴിഞ്ഞു. ഉടന്‍ കെ. പി. സി. സി എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്ന് പ്രസിഡന്റിനോട്‌ വി. എം. സുധീരന്‍ ആവശ്യപെട്ടു. കെ മുരളീധരന്‍. എം. എല്‍. എ, വി. ഡി. സതീശന്‍. എം. എല്‍. എ, ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. തുടങ്ങിയവരും അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ലീഗിന് വഴങ്ങിയതില്‍ പ്രതിഷേധിച്ച് ശക്തമായി രംഗത്ത്‌ വന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ലീഗിന്റെ അഞ്ചാം മന്ത്രി; ബി. ജെ. പി. യുടെ ഹര്‍ത്താല്‍ നാടകം
Next »Next Page » ലീഗിനെതിരെ ആര്യാടന്‍ »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine