കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ്

April 24th, 2012
vs-achuthanandan-shunned-epathram
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമി കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്തന്‍. ഭൂമിദാനം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോ എന്നും വിദ്യാഭ്യാസ മേഘല മുസ്ലിം ലീഗിന് തീറെഴുതിക്കോടുത്തിരിക്കുകയാണൊ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി. എസ് ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ ഭൂമികൈമാറ്റത്തിനെതിരെ വി. എസ് ഗവര്‍ണ്ണര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
ഇതിനിടയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും പ്രമുഖ ലീഗ് മന്ത്രിമാരുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന സ്വകാര്യ ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിട്ടു നല്‍കുവാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. പൊതു ജനങ്ങളെ അറിയിക്കാതെയും സുതാര്യമല്ലാതെയുമാണ് ചില ട്രസ്റ്റുകള്‍ക്കു മാത്രം ഭൂമി കൈമാറുവാന്‍ സിന്റിക്കേറ്റ് തീരുമാനിച്ചത്. സി.ച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തേക്കറും, കോഴിക്കോട്ടെ ബാറ്റ്മിന്റന്‍ അസോസിയേഷന് മൂന്നേക്കറും ഒളിമ്പിക്സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സ്റ്റികള്‍ക്ക് 21 ഏക്കര്‍ ഭൂമിയാണ് സര്‍വ്വകലാശാല വിട്ടു നല്‍കുവാന്‍ തീരുമാനമായിരുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കേ സര്‍വ്വകലാശാലയുടെ ഭൂമി ഉപയോഗിക്കാവൂ എന്നാണ് ചട്ടം എന്നാല്‍ നാഷ്ണല്‍  ഹൈവേയോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സര്‍വ്വകലാശാല ഭൂമി മുസ്ലിം ലീഗുമായി ബന്ധമുള്ള ചിലര്‍ക്ക് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ്

പണം കണ്ടാല്‍ ചാടുന്നവനല്ല ഞാന്‍: എ. എം. ആരിഫ്‌ എം. എല്‍. എ

April 23rd, 2012

A-M-Arif-epathram

അരൂര്‍: സി. പി. ഐ. എമ്മിലെ എ. എം ആരിഫ് എം. എല്‍. എ യു. ഡി.എഫിലേക്ക് പോകുന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അരൂര്‍ നിയോജക മണ്ഡലത്തില്‍ യു. ഡി. എഫ് സര്‍ക്കാര്‍ 151 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഇങ്ങനെ ഒരു വാര്‍ത്തക്ക് പിന്നില്‍. ശെല്‍വരാജ് പാര്‍ട്ടി വിടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോടികളുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. പാര്‍ട്ടി വിട്ട് യു. ഡി. എഫിലേക്ക് വരുന്നതിന് മുന്നോടിയായാണ് ഫണ്ട് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അരൂര്‍ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് നേരത്തെ സിന്ധുജോയി തന്റെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരു സത്യവും ഇല്ലെന്നും ഇനിയും ആരോപണം ആവര്‍ത്തിച്ചാല്‍ സിന്ധുവിനെതിരെ നിയമ നടപടിയെടുക്കുമെന്നും സിന്ധുവിനെ പോലെ പണം കണ്ടാല്‍ രാഷ്ട്രീയ ആദര്‍ശം മറന്ന് മറുകണ്ടം ചാടുന്നവനല്ല താനെന്നും ആരിഫ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം മാണി എല്‍. ഡി. എഫിലേക്ക്: ആനത്തലവട്ടം ആനന്ദന്‍

April 23rd, 2012

Anathalavattam_anandan-epathram

പാല : മുന്നണിയില്‍ മുസ്ലീം ലീഗിന് അമിത പ്രാധാന്യം കൊടുക്കുന്നതില്‍ അതൃപ്തനായ കെ. എം മാണി എല്‍. ഡി. എഫിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അത് മറച്ചുവെക്കാനാണ് പി. സി ജോര്‍ജ്ജ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും സി. പി. ഐ. എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ചീഫ്‌ വിപ്പായ പി. സി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പണി ഇടത് എം. എല്‍. എമാരെ പിടിക്കാന്‍ ചാക്കുമായി നടക്കുകയാണെന്നും ഒരു തവണ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലാ തവണയും മുയല്‍ ചാകുമെന്ന് കരുതേണ്ടെന്നും ആനത്തലവട്ടം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 എം. എല്‍ എ. മാര്‍ കൂടി ഇടതു മുന്നണിയില്‍ നിന്നും വരുമെന്ന് പി. സി. ജോര്‍ജ്ജ്

April 23rd, 2012

PC George-epathram

കൊച്ചി: ഇനിയും നാല് എം. എല്‍. എ മാര്‍ കൂടി ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചു കൊണ്ട് ഇടതു മുന്നണിയില്‍ നിന്നും ഐക്യ  ജനാധിപത്യ  മുന്നണിയില്‍ ഉടനെ വരുമെന്ന് സംസ്ഥാന ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ്. ശെല്‍വരാജ് അതിനു തുടക്കമിട്ടു കഴിഞ്ഞു ഇനി മറ്റുള്ളവര്‍ക്ക് വരാന്‍ മടിയില്ല. യു. ഡി. എഫിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നവരെ സ്വാഗതം ചെയ്യുന്നു എന്നും ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ. പി. സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും സമ്മതിക്കുക മാത്രമേ വേണ്ടൂ എന്നും, ഇക്കാര്യം നേരത്തെതന്നെ തനിക്കറിയാമെന്നും ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആരെല്ലാമാണ് ഇതെന്ന് വ്യക്തമാക്കി യില്ലെങ്കിലും സി.  പി ഐ. എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച അരൂര്‍ എം. എല്‍. എ ആരിഫിന്റെ പേര് ചേര്‍ത്ത്‌ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരിഫ്‌ ഈ വാര്‍ത്ത നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥ; പിണറായി വിജയന്‍

April 23rd, 2012

pinarayi-vijayan-epathram
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗ്ഗീയതയും സാമുദായിക വികാരവും ഇളക്കിവിടുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്നും,തീവ്രവാദ വിഭാഗമായി  ലീഗ് മാറിയിരിക്കുന്നുവെന്നും  പറഞ്ഞ പിണറായി  ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുകയാണെന്നും വ്യക്തമാക്കി. ഇവരെ പുറന്തള്ളാനല്ല മറിച്ച് സംരക്ഷിക്കുവാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. മുസ്ലിം ലീഗിന്റെ ഹുങ്കിനു മുന്നില്‍ കോണ്‍ഗ്രസ്സ് അടിയറവു പറയുകയാണെന്നും കര്‍ഷക ആത്മഹത്യയെ കുറിച്ചോ കാര്‍ഷിക രംഗത്തെ തകര്‍ച്ചയെ കുറിച്ചോ ആലോചിക്കുവാന്‍ സര്‍ക്കാരിനു സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ ബി. ജെ. പി സ്ഥാനാര്‍ഥി
Next »Next Page » വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine