വി.എസ്. പുറത്ത് തന്നെ; ബേബി പി.ബിയില്‍

April 9th, 2012
vs-achuthanandan-shunned-epathram
കോഴിക്കോട്:  പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ വി. എസ്. അച്യുതാനന്ദന്‍ ഇല്ല. എന്നാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗാളില്‍  ഭരണ തുടര്ച്ചക്ക്   വിരാമമിട്ട പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പി. ബി. യില്‍ തുടരും. വി. എസിനു പകരം എം. എ.  ബേബി ആദ്യമായി പോളിറ്റ്ബ്യൂറോയില്‍ എത്തി. തുടര്‍ച്ചയായി  മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയതായി തിരഞ്ഞെടുത്ത പി. ബി. അംഗങ്ങളുടെ പേരു പ്രഖ്യാപിച്ചത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, ബുദ്ധദേവ് ഭട്ടാചാര്യ, മണിക് സര്‍ക്കാര്‍, കെ. വരദരാജന്‍, ബി. വി. രാഘവലു, വൃന്ദ കാരാട്ട്, നിരുപം സെന്‍, എ. കെ. പത്മനാഭന്‍, ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി എന്നിവരാണ് പുതിയ പി. ബി. അംഗങ്ങള്‍. ഇതില്‍ ബേബിക്ക് പുറമെ എ. കെ. പത്മനാഭന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് പി. ബി. യിലെ പുതുമുഖങ്ങള്‍. 1998 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമാണ് എം. എ. ബേബി. ഒരു തവണ രാജ്യസഭാംഗമായി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു.

അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി. എസിനെ പി. ബിയില്‍ നിന്ന് പുറത്താക്കിയത്.  ഇത്തവണ വി. എസിനെ തിരിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍  വി. എസ്. കേന്ദ്രകമ്മിറ്റിയില്‍ തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി. സി. സിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ശൈലജ. എം. സി. ജേസെഫൈന്‍, പി. കെ. ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി. സി. അംഗങ്ങള്‍. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി. പി. എം. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ശൈലജ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടു. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്‍. ഉമാനാഥ്, മുഹമ്മദ് അമീന്‍, എന്‍. വരദരാജന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ചെന്നിത്തല തന്നെ തുടരും

April 8th, 2012

ramesh-chennithala-epathram

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍  സംസ്ഥാനത്ത് കെ.പി.സി.സി. പ്രസിഡന്റ് മാറേണ്ട അവസ്ഥയില്ലെന്നും സ്ഥാനത്ത് തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ചെന്നിത്തല ഹൈക്കമാന്‍ഡുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രിസ്ഥാനക്കാര്യത്തിലും അനൂപ് ജേക്കബിന്‍രെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിപിഐ സംസ്‌ഥാന സെക്രട്ടറി ഇസ്മയിലിനും കാനത്തിനും സാദ്ധ്യത

April 8th, 2012

തിരുവനന്തപുരം: സികെ ചന്ദ്രപ്പന്‌ അന്തരിച്ചതിനാല്‍  സിപിഐ സംസ്ഥാന സെക്രെട്ടറിയായി കെ ഇ ഇസ്മായിലോ കാനം രാജേന്ദ്രനോ ആകാന്‍ കൂടുതല്‍ സാദ്ധ്യത. ഇവരെ കൂടാതെ സി. ദിവാകരന്‍, പന്ന്യം രവീന്ദ്രന്‍ എന്നിവരാണ് സാദ്ധ്യതാ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍. എന്നാല്‍ ദിവാകരന്‍ നിയമസഭാ കക്ഷി നേതാവായതിനാലും പന്ന്യം രവീന്ദ്രന്‍ ദേശീയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെട്ടതിനാലും ഇവരുടെ സാദ്ധ്യത മങ്ങി. പുതിയ സംസ്‌ഥാന സെക്രട്ടറി ആരായിയിരിക്കും എന്നത് നാളെ അറിയാമെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകരറെഡ്‌ഡി വ്യക്‌തമാക്കി. ഉന്നതതല സമിതി കൂടി തീരുമാനം എടുക്കുന്നതിനായി കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്തെത്തി. ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുമെന്നും ഇടത്‌ ഐക്യം ശക്‌തിപ്പെടുത്തുമെന്നും സുധാകരറെഡ്‌ഡി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത്

April 7th, 2012

VHSE-kerala-epathram

തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കും എന്ന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബിന്റെ പ്രസ്താവനയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അപലപിച്ചു. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭാസവും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും തികച്ചും വ്യത്യസ്തമാണ്. ഇത് കണക്കിലെടുക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലെ ചില പാഠ ഭാഗങ്ങൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളിക്കുക എന്നൊക്കെയുള്ള മന്ത്രിയുടെ ആശയത്തിലെ പാളിച്ചകൾ ഏറെയാണ്. ഇത്തരത്തിൽ രണ്ട് വ്യവസ്ഥകളും ഒന്നാക്കാൻ ആവില്ല. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതോടെ തൊഴിൽ അധിഷ്ഠിത വിദ്യാഭാസത്തിനായി കേന്ദ്ര സർക്കാർ നൽകിപ്പോരുന്ന വൻ പിന്തുണയും നിലയ്ക്കും എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി. രാജൻ പിള്ള ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇടതു ജനാധിപത്യ ബദലിനായി ശ്രമിക്കും : പ്രകാശ് കാരാട്ട്

April 5th, 2012
prakash-karat-epathram

കോഴിക്കോട്:ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്ക് മാത്രമേ  കോണ്‍ഗ്രസ്, ബി. ജെ. പി മുന്നണികള്‍ക്ക് ബദലാകാന്‍ സാധ്യമാവൂ എന്ന് സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് . ഇടതു ജനാധിപത്യ സഖ്യമുണ്ടാക്കാനും ബദല്‍ രൂപപ്പെടുത്താനും രാജ്യമാകെ സി. പി. എമ്മിന്റെ അടിത്തറയും സ്വാധീനവും ശക്തമാവേണ്ടതുണ്ടെന്ന് ടാഗോര്‍ സെന്റനറിഹാളില്‍ 200ം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കാരാട്ട് പറഞ്ഞു.  ജനം പുതിയൊരു ബദലിനെ തേടുകയാണ്. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും പാര്‍ട്ടി ഏറ്റെടുക്കും.സാമൂഹിക അടിച്ചമര്‍ത്തല്‍ നേരിടുന്ന ദളിതുകളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പോരാടും. ജനകീയ പ്രശ്നങ്ങളില്‍ മറ്റു മതേതര ജനാധിപത്യ കക്ഷികളുമായി സഹകരിക്കും. അതേസമയം പാര്‍ട്ടിയുടെ വിപ്ലവപാത രൂപപ്പെടുത്തുന്നത് മാര്‍ക്സിസം-ലെനിനിസത്തില്‍ നിന്ന് വ്യതിചലിക്കാതെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണെന്നും ഇക്കാര്യത്തില്‍ വിദേശ മാതൃകകളെ ഒരിക്കലും പാര്‍ട്ടി അനുകരിച്ചിട്ടില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃശ്ശൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച: മുഖ്യപ്രതി ഖാജാ ഹുസൈന്‍ അറസ്റ്റില്‍
Next »Next Page » കോൺഗ്രസ്സിനും ബി.ജെ.പി.ക്കും ബദൽ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine