കെ. പി. സി. സി. ഉടന്‍ വിളിക്കുക ഇല്ലെങ്കില്‍ പരസ്യ പ്രതികരണം: സുധീരന്‍

April 15th, 2012

vm-sudheeran-epathram

തൃശൂര്‍: ഉടന്‍ കെ. പി. സി. സി. എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്നും, ഇല്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തേണ്ടി വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ നേതൃത്വം തയ്യാറായില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും അസാധാരണ സ്ഥിതിവിശേഷമാണ്‌ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനാലാണ് നേതൃത്വം ഇടപെട്ട്‌ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നത് അല്ലാത്ത പക്ഷം താനദക്കമുള്ള പലരും പരസ്യമായി പ്രതികരിക്കുമെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. അഞ്ചാം മന്ത്രിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ പിറവത്തെ യു ഡി എഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിനെതിരെ ആര്യാടന്‍

April 15th, 2012

മലപ്പുറം: കോണ്‍ഗ്രസ് പതാക ഒരു സമുദായ നേതാവിനും അടിയറവയ്ക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും ഒഴികെ തനിച്ച് മത്സരിക്കാന്‍ കഴിവുള്ള ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല, ലീഗിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു ആര്യാടന്റെ വിമര്‍ശനം. മുന്‍പ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് വലിയ കാര്യമാണെന്ന് ചില ലീഗ് നേതാക്കള്‍ വലിയ കാര്യമായി പറയുന്നു. ഔദാര്യത്തില്‍ നേടിയ സ്ഥാനങ്ങള്‍ ജന്മാവകാശമായി കാണുകയാണ് അവര്‍ എന്നും അദ്ദേഹം ചോദിച്ചു. ലീഗ് ജനറല്‍ സെക്രെട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. നടത്തിയ വാര്‍ത്താ സമ്മേളനത്തിനു മറുപടിയായാണ് ആര്യാടന്‍ രൂക്ഷമായി ലീഗിനെതിരെ പറഞ്ഞത്‌. മന്ത്രിസ്ഥാനം വലിയ കാര്യമാണെന്ന് കരുതുന്നില്ല. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മന്ത്രിസ്ഥാനമെങ്കില്‍ നൂറുതവണ തുമ്മാന്‍ തയ്യാറാണ്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്ന്, കോണ്‍ഗ്രസിന് ക്ഷീണം വരുത്തുന്ന ഒരു കാര്യവും മരണംവരെ ചെയ്യില്ല. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയും. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഞ്ചാം മന്ത്രി; ആര്യാടന്‍ രാജിക്കൊരുങ്ങി

April 13th, 2012

aryadan-muhammad-epathram

തിരുവനന്തപുരം: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി സ്‌ഥാനം കോണ്ഗ്രസ്സ് പാര്‍ട്ടിയില്‍ ഏറെ പടല പിണക്കങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നു. ഈ തീരുമാനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ലീഗിന്‌ അഞ്ചാം മന്ത്രിയെ നല്‍കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ആര്യാടന്‍ രാജി തീരുമാനം കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിച്ചു. എ.കെ ആന്റണി ഇടപെട്ട്‌ ആര്യാടനെ തല്‍ക്കാലം ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ആര്യാടന്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ രാജി വെച്ച്‌ പുറത്തുപോകും എന്നുമാണ്‌ സൂചന. അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ ആര്യാടന്‍ പങ്കെടുത്തിരുന്നില്ല. മന്ത്രിമാരുടെ വകുപ്പ്‌ മാറ്റത്തിന്റെ ഫലമായി തനിക്ക്‌ ലഭിച്ച ഗതാഗത വകുപ്പിന്റെ അധിക ചുമതല ഏല്‍ക്കില്ല എന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. കെ. പി. സി. സി. യുടെ പൊതു വികാരത്തെ മുഖവില ക്കെടുക്കാതെ മുഖ്യമന്ത്രി തന്നിഷ്ട പ്രകാരം എടുത്ത തീരുമാനത്തില്‍ ഏറെ ക്ഷുഭിതരാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും. മന്ത്രി കെ. ബാബുവും തന്റെ വിയോജിപ്പ്‌ അറിയിച്ചു കഴിഞ്ഞു. ഉടന്‍ കെ. പി. സി. സി എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്ന് പ്രസിഡന്റിനോട്‌ വി. എം. സുധീരന്‍ ആവശ്യപെട്ടു. കെ മുരളീധരന്‍. എം. എല്‍. എ, വി. ഡി. സതീശന്‍. എം. എല്‍. എ, ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. തുടങ്ങിയവരും അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ലീഗിന് വഴങ്ങിയതില്‍ പ്രതിഷേധിച്ച് ശക്തമായി രംഗത്ത്‌ വന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

അഞ്ചാം മന്ത്രി വിഡ്ഢികളാക്കുന്ന തീരുമാനം : എന്‍എസ്എസ്

April 11th, 2012

nss-headquarters-epathram

ചങ്ങനാശ്ശേരി: മുസ്ലിം ലീഗിന് അഞ്ചാമത് ഒരു മന്ത്രി സ്ഥാനം കൂടി നല്‍കിയ  യു ഡി എഫ് തീരുമാനം ഒട്ടും ഉചിതമായില്ല എന്നും വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് ഇത് എന്നും എൻ . എസ്. എസ്. പ്രതികരിച്ചു. മഞ്ഞളാം കുഴി അലിയെ മന്ത്രിയാക്കുന്നതിനെതിരെ  പല സമുദായ സംഘടനകളും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

അലിയും അനൂപും നാളെ സത്യപ്രതിഞ്ജ ചെയ്യും : മുഖ്യമന്ത്രി

April 11th, 2012

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവില്‍   മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്ക് യുഡിഎഫ് യോഗത്തില്‍ അംഗീകാരമായി. ഇതോടെ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി എം.എല്‍.എയും പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബും വ്യാഴാഴ്ച രാവിലെ 10ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരുടെ വകുപ്പുകള്‍ അലിക്ക് വീതിച്ചു നല്‍കും. അനൂപ് ജേക്കബിന് പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ  ലഭിക്കുമെന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൂടംകുളത്ത്‌ വിഎസ്‌ പോകുന്നതിനെതിരെ പാര്‍ട്ടി
Next »Next Page » അഞ്ചാം മന്ത്രി വിഡ്ഢികളാക്കുന്ന തീരുമാനം : എന്‍എസ്എസ് »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine