ഇടതു പക്ഷ ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തും: പ്രകാശ് കാരാട്ട്

April 4th, 2012
prakash-karat-cpi-epathram
കോഴിക്കോട്: വിപ്ലവങ്ങള്‍ക്ക് വിദേശ മാതൃകകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യന്‍ മാതൃക കണ്ടെത്തുമെന്നും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുമെന്നും  സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.  സി. പി. എമ്മിന്റെ 20-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആര്‍. ഉമാനഥ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിനു തുടക്കമായത്.
യു. പി‌. എയ്കും എന്‍. ഡി. എയ്ക്കും ബംഗാളിലെ സംഘടനാ ദൌര്‍ബല്യങ്ങള്‍ തിരുത്തുന്നതിനു നടപടി സ്വീകരിക്കുമെന്നും ബദലായി ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു. പി. ‌എ സര്‍ക്കാറിന്റെ ഉദാര വല്‍ക്കരണ നയങ്ങള്‍ ജനങ്ങളുടെ ജീവിത ഭാരം വര്‍ദ്ധിപ്പിച്ചുവെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്സിനും, ബി. ജെ. പിക്കും ഇന്ത്യയില്‍ പ്രസക്തി നഷ്ടപ്പെട്ടു വരികയാണെന്നും കാരാട്ട് തുറന്നടിച്ചു. രണ്ടു ദശാബ്ദം പിന്നിടുന്ന ഉദാര‌വല്‍ക്കരണം സമൂഹത്തില്‍ വലിയ അസമത്വമാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞ കാരാട്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തെ യു. പി‌. എ ഭരണത്തില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചു വരുന്നതായും ചൂണ്ടിക്കാട്ടി. അഴിമതി തടയുവാന്‍ ശക്തമായ ലോ‌ക്പാല്‍ ആവശ്യമാണെന്നു പറഞ്ഞ കാരാട്ട് എന്നാല്‍ അതു മാത്രം മതിയാകില്ലെന്നും സൂചിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനൂപിനെ മന്ത്രിയാക്കണം : എൻ. എസ്. എസ്.

April 4th, 2012

g.sukumaran-nair-epathram

കോട്ടയം : പിറവത്തു നിന്നും ജയിച്ച കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം നേതാവ് അനൂപ് ജേക്കബിനെ മന്ത്രി ആക്കുന്നതിൽ വരുത്തുന്ന കാലവിളംബം പിറവത്തെ വോട്ടർമാരോട് കാണിക്കുന്ന വഞ്ചനയാണ് എന്ന് എൻ. എസ്. എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അനൂപിനെ മന്ത്രിയാക്കും എന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു. അനൂപിന്റെ മന്ത്രി സ്ഥാനത്തെ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിൻ‌കരയിൽ കോൺഗ്രസ്സ് ശെൽ‌വരാജിനെ പിന്തുണയ്ക്കും

April 3rd, 2012
selvaraj2-epathram
തിരുവനന്തപുരം: നെയ്യാറ്റിങ്കരയിൽ ആർ. ശെൽ‌വരാജിനെ പിന്തുണയ്ക്കുവാൻ കോൺഗ്രസ്സിൽ ധാരണയായി. ഇന്നു ചേർന്ന കെ. പി. സി. സി യോഗത്തിലാണ് ഇതു സംബന്ധിച്ച് തത്വത്തിൽ തീരുമാനമായത്. വി. എം സുധീരൻ, കെ. മുരളീധരൻ എന്നിവർ ഉൾപ്പെടെ ചില മുതിർന്ന നേതാക്കൾക്ക് ശെൽ‌വരാജിനെ യു. ഡി. എഫ് സ്ഥാനാർഥിയാക്കുകയോ പിൻ‌തുണയ്ക്കുകയോ ചെയ്യുന്നതിൽ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ സി. പി. എം എം. എൽ. എ ആയിരുന്ന ആർ. ശെൽ‌വരാജിന്റെ രാജി പിറവത്ത് യു. ഡി. എഫിനു ഗുണകരമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സ്ഥാനാർഥിത്വം സംബന്ധിച്ച് നേരത്തെ അദ്ദേഹത്തിനു വാക്കു നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കപ്പെടണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതായാണ് സൂചന. നെയ്യാറ്റിൻ കരയിൽ നിന്നുമുള്ള ചില കോൺഗ്രസ്സ് പ്രവർത്തകർ ശെൽ‌വരാജിനെ പിന്തുണയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നേതൃയോഗം നടക്കുന്നിടത്ത് എത്തിയിരുന്നു. കെ. പി. സി. സി യോഗത്തിന്റെ തീരുമാനം പിന്നീട് ഹൈക്കമാന്റിനെ അറിയിക്കും.
നെയ്യാറ്റിൻ‌കരയിൽ ശെൽ‌വരാജ് ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞാൽ സി. പി. എം സ്ഥാനാർഥിയെ നിശ്ചയിക്കും. ദീർഘകാലം പാർട്ടി അംഗമായിരുന്ന വ്യക്തി എം. എൽ. എ സ്ഥാനം രാജിവെക്കുകയും പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പ്ശ്ചാത്തലത്തിൽ പിറവത്തേക്കാൾ പതിൻ‌മടങ്ങ് കരുത്തോടെ നെയ്യാറ്റിൻ കരയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുവാനാണ് സി. പി. എം  ശ്രമിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസ്. ജഗതിയെ സന്ദർശിച്ചു

April 3rd, 2012

jagathi-sreekumar-accident-epathram

കോഴിക്കോട് : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ജഗതിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച വി. എസ്. ജഗതിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ് എന്ന് അറിയിച്ചു.

വിതുര സ്ത്രീ പീഡന കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിന് ഒരു പൊതു ചടങ്ങിൽ വെച്ച് ചടങ്ങിന്റെ ഭാഗമായി ഖാദി വസ്ത്രം കൈമാറാൻ വി. എസ്. വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണ പരിപാടിയുടെ ഉൽഘാടനത്തിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി. എസ്. അച്യുതാനന്ദൻ ജഗതിക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉൽഘാടനം നടത്താൻ വിസമ്മതിച്ചത്. ഈ അപമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം അച്യുതാനന്ദനിൽ നിന്നും സ്വീകരിക്കാൻ ജഗതിയും തയ്യാറായില്ല.

Click to zoom

ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം

Click to zoom

തന്നെ ജഗതി ശ്രീകുമാർ ഹോട്ടൽ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് പീഡിപ്പിച്ചത് എന്നാണ് വിതുര കേസിലെ പെൺകുട്ടി പറയുന്നത്. ഏറെ ദുഷ്ടനാണ് അയാൾ എന്ന് ആണയിട്ട് പറയുന്ന പെൺകുട്ടി താൻ ഇയാളുടെ ക്രൂരതകൾക്ക് വിധേയയാകുന്നതിന് മുൻപ് തന്നെ ഇയാളെ സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. എന്നാൽ പ്രതികളെ തിരിച്ചറിയാനുള്ള പരേഡിൽ ഇയാളെ മാത്രം നിർത്തിയിരുന്നില്ല എന്നും പെൺകുട്ടി ഓർമ്മിക്കുന്നു. തന്റെ അടുത്തേക്ക് വന്ന ജഗതിയോട് തന്നെ ഉപദ്രവിക്കരുതേ എന്ന് പെൺകുട്ടി അപേക്ഷിച്ചപ്പോൾ “എന്നും ഒരേ പാത്രത്തിൽ നിന്നും ഉണ്ണാൻ പറ്റുമോ” എന്ന് ഇയാൾ തന്നോട് ചോദിച്ചതായും പെൺകുട്ടി പറയുന്നു. തന്റെ കഥ അന്ന് കേട്ടവരാരും പിന്നീട് ഇയാളുടെ സിനിമ കാണാൻ പോയിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ അന്ന് പോലീസ് ജഗതിയോട് തന്റെ മകൾക്ക് എത്ര വയസായി എന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചൂണ്ടിക്കാട്ടി ഈ കൊച്ചിന് എത്ര വയസായി എന്നും ചോദിച്ചു. എങ്ങനെ തോന്നിയെടോ എന്ന പോലീസിന്റെ ചോദ്യത്തിന് കോടതിയിൽ കാണാം എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഈ സംഭവങ്ങൾ വിവരിക്കുന്ന “അന്യായങ്ങൾ” എന്ന പുസ്തകത്തിൽ സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. ഗീത വെളിപ്പെടുത്തുന്നു.

anyayangal-geetha-epathram

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

വി. എസ്. കൂടംകുളം സന്ദര്‍ശിക്കും

April 2nd, 2012

vs-achuthanandan-voting-epathram

തിരുവനന്തപുരം : ആണവ കേന്ദ്രത്തിന് എതിരെ വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന കൂടംകുളത്ത് പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തും. ഏപ്രില്‍ 12 നാവും വി. എസ്. കൂടംകുളം ആണവ വിരുദ്ധ സമരത്തിന്റെ വേദി സന്ദര്‍ശിക്കുക എന്നാണ് സൂചന. കൂടംകുളം ആണവ നിലയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും തമിഴ്നാടിന് വേണമെന്ന് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലീഗിന്റെ അഞ്ചാമന്ത്രി ആവശ്യത്തിനെതിരെ വി. എസ്സും കെ. മുരളീധരനും
Next »Next Page » വി. എസ്. ജഗതിയെ സന്ദർശിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine