കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും

November 28th, 2015

pinarayi-vijayan-epathram
കൊച്ചി : നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടി യായി സി. പി. എം. നടത്തുന്ന കേരള യാത്ര പിണറായി വിജയന്‍ നയിക്കും. തിരുവനന്ത പുരത്ത് നടന്ന സി. പി. എം. സംസ്ഥാന സെക്രട്ടറി യേറ്റി ലാണ് ജാഥാ ക്യാപ്റ്റനായി പിണറായി വിജയനെ തെരഞ്ഞെ ടുത്തത്.

കാസര്‍ ഗോഡ് നിന്നും തിരുവനന്ത പുര ത്തേക്കുള്ള ജാഥ യില്‍ 140 മണ്ഡല ങ്ങളിലും സ്വീകരണം നല്‍കും. ജാഥ യുടെ പേരും നടത്തേണ്ട ദിവസ ങ്ങളും ഉടനെ തന്നെ പ്രഖ്യാപിക്കും.

സംസ്ഥാന സെക്രട്ടറി മാരാണ് സാധാരണ സി. പി. എം. സംസ്ഥാന ജാഥ കള്‍ നയിക്കാറുള്ളത്. ഈ കീഴ് വഴക്കം മാറ്റി പിണറായി യെ ക്യാപ്റ്റന്‍ ആക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി യേറ്റില്‍ ഉന്നയിച്ചത് കേന്ദ്ര നേതൃത്വ ത്തിന്റെ അറിവോടു കൂടി സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു.

സംസ്ഥാന സെക്രട്ടറി എന്ന നില യില്‍ നവ കേരള യാത്ര അടക്കം സി. പി. എം. ന്റെ മൂന്ന് സംസ്ഥാന യാത്ര കള്‍ക്ക് നേതൃത്വം കൊടുത്ത പിണറായി വിജയനെ തന്നെ തെരഞ്ഞെടുപ്പ് വേള യില്‍ നടക്കുന്ന കേരള യാത്ര യുടെയും ക്യാപ്റ്റന്‍ ആക്കി എന്നത് ചര്‍ച്ച കള്‍ക്ക് തുടക്ക മിട്ടു കഴിഞ്ഞു.

- pma

വായിക്കുക: ,

Comments Off on കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും

പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി

November 25th, 2015

pinarayi-vijayan-epathram
തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പില്‍ സി. പി. എം. നെ ആരു നയിക്കും എന്ന ചര്‍ച്ച കള്‍ക്ക് ഇപ്പോള്‍ പ്രസക്തി യില്ല എന്ന് പിണറായി വിജയന്‍. അഭിപ്രായം പറഞ്ഞ വരോട് അക്കാര്യം ചോദിച്ചാല്‍ മതി. പാര്‍ട്ടി ആ ലോ ചി ച്ചാല്‍ മാത്രമെ അക്കാര്യ ത്തില്‍ അഭിപ്രായം പറയേണ്ടതുള്ളു എന്നും മാധ്യമ ങ്ങള്‍ ചര്‍ച്ചകള്‍ നടത്തി ക്കൊള്ളു എന്നും പിണറായി പറഞ്ഞു.

ജനതാ ദള്‍ (യു) എല്‍. ഡി. എഫിലേക്ക് വരാന്‍ പറ്റാത്ത വിഭാഗ മാണെന്ന് കരുതുന്നില്ല. അവര്‍ ഇപ്പോള്‍ യു. ഡി. എഫി ന്റെ ഭാഗമാണ്. യു. ഡി. എഫ്. വിട്ട് വരാന്‍ തയ്യാ റാണെങ്കില്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം. യു. ഡി. എഫി ന്റെ ഭാഗ മായി ഇരിക്കുന്ന പാര്‍ട്ടി യുമായി എല്‍. ഡി. എഫി ന് ചര്‍ച്ച ചെയ്യാ നാകില്ല.

യു. ഡി. എഫില്‍ നിന്ന് അവര്‍ വിടാന്‍ തയ്യാ റായാല്‍ ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. അത് അവര്‍ തീരു മാനി ക്കേണ്ട കാര്യമാണ്. ജനതാ ദള്‍ (യു) വിന് പിന്നാലെ വെറി പിടിച്ച് ഓടേണ്ട കാര്യമില്ല എന്നും പിണറായി പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി

പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം

September 22nd, 2015

vm-sudheeran-epathram
തിരുവനന്തപുരം : കോണ്‍ ഗ്രസ്സിലെ എ, ഐ, ഗ്രൂപ്പുകളും കെ. പി. സി. സി. പ്രസിഡന്റും തമ്മില്‍ പാര്‍ട്ടി പുന: സംഘടന യുമായി ബന്ധപ്പെട്ടു അഭിപ്രായ വ്യത്യാസം.

പുന: സംഘടന ഉടനെ നടപ്പാ ക്കുവാനുള്ള കെ. പി. സി. സി. പ്രസിഡന്റ്വി. എം. സുധീരന്റെ നീക്ക മാണ് ഗ്രൂപ്പു കളുടെ രൂക്ഷ മായ എതിര്‍പ്പിന് കാരണ മായിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കാരണ വശാലും പാര്‍ട്ടി പുന: സംഘടന അനുവദിക്കാന്‍ ആവില്ല എന്നാണു എ, ഐ, ഗ്രൂപ്പു കളുടെ നിലപാട്.

പുന: സംഘടന യില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് നിര്‍ദ്ദേശ ങ്ങള്‍ ഒന്നും തന്നെ ഉണ്ടായി ട്ടില്ല എന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന: സംഘടന പൂര്‍ത്തി യാക്കാന്‍ കഴിയും എന്നും സുധീരന്‍ പറഞ്ഞി രുന്നു.

അവസരം കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശ പ്പെടുത്തരുത് എന്ന ആഗ്രഹ മാണ് തനിയ്ക്കുള്ളത് എന്നും വി. എം. സുധീരന്‍ വ്യക്തമാക്കി യിരുന്നു.

ബൂത്ത് തലത്തിലും മണ്ഡല തല ത്തിലും പാര്‍ട്ടി പുന:സംഘടന പൂര്‍ത്തി യായി ക്കഴിഞ്ഞു. ബ്ലോക്ക് ഘട്ട ത്തില്‍ ബാക്കി യുള്ള പുന: സംഘടന യാണ് ഇനി പൂര്‍ത്തി യാക്കാനുള്ളത്. അതേ സമയം സുധീരന്റെ പരസ്യ പ്രസ്താവന കളാണ് കാര്യങ്ങള്‍ ഇത്ര മാത്രം വഷളാക്കി യത് എന്നും ഗ്രൂപ്പു കള്‍ ആരോപി ക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം

ശാബരിനാഥനുവിജയം; ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

June 30th, 2015

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ 56,448 വോട്ടു നേടി 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 46,320 വോട്ട് ലഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറ് ആണ് രണ്ടാംസ്ഥാനത്ത്. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. അരുവിക്കര മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും വികസനമുരടിപ്പും നിലനില്‍ക്കുകയും ഒപ്പം രാഷ്ടീയക്കാരന്‍ അല്ലാതിരുന്നിട്ടും കന്നിയങ്കത്തില്‍ ശബരിനാഥന്‍ നേടിയ ഈ വിജയവും ഒപ്പം ബി.ജെ.പി ഉണ്ടാക്കിയ വന്‍ മുന്നേറ്റവും സി.പി.എമ്മിനെയും ഇടതു മുന്നണിയേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

പി.സി.ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുണ്ണണി സ്ഥാനാര്‍ഥി ഐ.ദാസിനേയും, പി.ഡി.പിയുടെ സ്ഥാനാര്‍ഥി പൂന്തുറ സിറാജിനേയു പിന്‍‌തള്ളിക്കൊണ്ട് നാലാംസ്ഥാനത്ത് നോട്ടയാണ്. 1430 വോട്ട് നോട്ടക്ക് കിട്ടിയപ്പോള്‍ 1197 വോട്ടു നേടുവാനേ ഐ.ദാസിനു സാധിച്ചുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
Next »Next Page » ബസ്റ്റാന്റില്‍ നീലച്ചിത്ര പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍ »



  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine