മാണിയെ പുറത്താക്കണമെന്ന് കോടിയേരി

May 25th, 2015

km-mani-epathram

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ. എം. മാണി കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് മതിയായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ . മാണിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറല്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. നിയമ വാഴ്ചയ്ക്കെതിരെ ഉള്ള വെല്ലുവിളിയാണ് ഇനിയും കെ. എം. മാണി മന്ത്രി സഭയില്‍ തുടരുന്നത്. മാണിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് യു. ഡി. എഫില്‍ തുടരുന്ന മാണി ജയിലില്‍ പോകുന്നത് ഒഴിവാക്കാനാണെന്നും തന്നെ പ്രതി ചേര്‍ക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കരയാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണിയെന്നും കോടിയേരി പറഞ്ഞു. മാണിയെ ഉമ്മന്‍ ചാണ്ടി പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതു പക്ഷ മുന്നണി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 31 ന് ഇടതു മുന്നണി യോഗം ചേരും.

ബാര്‍ കോഴക്കേസിലെ ദൃസാക്ഷിയും ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവറുമായ അബിളിയുടെ നുണ പരിശോധനാ ഫലം വിശ്വസനീയമാണെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ സര്‍ക്കാര്‍ പ്രതിസന്ധി യിലായിരിക്കുകയാണ്. മാണിക്ക് കൈക്കൂലി നല്‍കുന്നത് നേരില്‍ കണ്ടു എന്നത് ഉള്‍പ്പെടെയുള്ള അമ്പിളിയുടെ മൊഴി വിശ്വസനീയ മാണെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഈ മാസം 18നാണ് അമ്പിളിയെ പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്

May 23rd, 2015

കോഴിക്കോട്:എം.ഐ.ഷാനവാസ് തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. തന്റെ മുന്‍ ഭാര്യ നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ.ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്ക് പേജില്‍ ആരോപണം ഉന്നയിച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കായി മിംസ് ആശുപത്രിയില്‍ എത്തിയ തന്നെയും മക്കളേയും ടി.സിദ്ദിഖും കൂട്ടാളികളും മര്‍ദ്ദിച്ചതായും വധ ഭീഷണി മുഴക്കിയതായും കാണിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നസീമ സ്റ്റിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തേയും പൊതുജീവിതത്തേയും തകര്‍ക്കുവാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക്‍സഭ അംഗം എം.എ.ഷാനവാസും കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും ശ്രമിക്കുന്നു. ഇവരും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിനു വിധേയമാക്കണം. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും രഷ്ടീയമായി തകര്‍ക്കുവാനും എന്തും ചെയ്യാന്‍ മടികാണിക്കാത്ത ഷാനവാസ് ഉള്‍പ്പെടെ ഉള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടുവാനും സാധ്യത ഉണ്ട്. അതു കൊണ്ട് അവര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്നും ടി.സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സിദ്ദിഖിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ.പി.സി.സി പ്രസിഡണ്ടിനോട് കാര്യങ്ങള്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് മറയിടുവാന്‍ ഗ്രൂപ്പും രാഷ്ടീയവും മറയാക്കുകയാണ് സിദ്ദിഖെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ജയന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയേയും നിരാലംബരായ രണ്ടു പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുകയും അതോടൊപ്പം മറ്റൊരു ചെറുപ്പക്കാരന്റേയും രണ്ടു പിഞ്ചു കുട്ടികളുടേയും ജീവിതം കൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും മറ്റാരുടേയും പ്രേരണയില്‍ അല്ല. ഈ തെറ്റുകളെല്ലാം സിദ്ദിഖിന്റെ മാത്രം തീരുമാനവും പ്രവര്‍ത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍ നിന്നും മറ്റുള്ളവരെ കരിവാരിതെച്ചതു കൊണ്ടോ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചതു കൊണ്ടോ സാധിക്കുകയില്ല എന്ന് സിദ്ദിഖിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജയനാഥ് തന്റെ പോസ്റ്റില്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനെ ബഹിഷ്കരിക്കുവാന്‍ യൂത്ത് ലീഗ് ആഹ്വാനം

May 13th, 2015

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുകാരുമായി ചങ്ങാത്തം വേണ്ടെന്ന് അണികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.ഫ്, എസ്.ഡി.പി.ഐ എന്നീ പേരുകളില്‍ ഉള്ള സംഘടനയിലെ പ്രവര്‍ത്തകരുമായി സാമൂഹ്യ മാധ്യമങ്ങളിലും പൊതു പരിപാടികളിലും സഹകരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം.

ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഇടുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ, ലഇക്ക് അടിക്കുകയോ അതിനു മറുപടി നല്‍കുകയോ ചെയ്യരുത്. ഇത്തരക്കാരെ അണ്‍ഫ്രണ്ട് ചെയ്യണം. പുതിയ സാഹചര്യത്തില്‍ ഇവരുമായി വ്യക്തിബന്ധം പോലും ഒഴിവാക്കണമെന്നുമാണ് യൂത്ത് ലീഗ് അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഇപ്പോല്‍ സോഷ്യല്‍ മീദിയയെ ആണ് കൂട്ടു പിടിച്ചിരിക്കുന്നതെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഖത്തറില്‍ മലയാളിയെ ഒരു സംഘം മുസ്ലിം സമുദായാംഗങ്ങള്‍ മര്‍ദിച്ചിരുന്നു. ഇത് ചെയ്തത് മുസ്ലിം ലീഗുകാരാണെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തങ്ങളല്ല എസ്.ഡി.പി.ഐക്കാരാണെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.അദ്യാപകന്റെ കൈവെട്ട് കേസ് പോലെ ഉള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളോട് നേരത്തെ തന്നെ യൂത്ത് ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപകീര്‍ത്തിക്കേസില്‍ വി.എസിനു ജാമ്യം

May 7th, 2015

മട്ടന്നൂര്‍: ‘ദേശാഭിമാനി’ പത്രത്തിനെതിരെ മട്ടന്നൂര്‍ സ്വദേശി നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുന്‍ ചീഫ് എഡിറ്റര്‍ ആയിരുന്ന പ്രതിപക്ഷ നേതാവ്
വി.എസ്.അച്ച്യുതാനന്ദന്‍ ജാമ്യമെടുത്തു. കേസുമായി ബന്ധപ്പെട്ട് വി.എസ്. ഇന്നലെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
അഡ്വ.എന്‍.സുരേന്ദ്രന്‍, അഡ്വ.ഒ.ജി.പ്രേമരാജന്‍ എന്നിവര്‍ മുഖാന്തിരമാണ് അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്. മട്ടാന്നൂര്‍ മരുതായിലെ കുന്നുമ്മല്‍ പവിത്രനാണ്
അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നത്. ഇതേ കേസില്‍ ദേശാഭിമാനി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.കരുണാകരന്‍ എം.പി നേരത്തെ ജാമ്യമെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു

April 26th, 2015

woman-alcohol-abuse-epathram

തിരുവനന്തപുരം: സ്ഫടികം സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കള്ളുകുടിച്ച് നിയന്ത്രണം വിട്ടഭിനയിച്ച നടിയെ മലയാളികള്‍ മറന്നു കാണാ‍ന്‍ ഇടയില്ല. എന്നാല്‍ യദാര്‍ഥ ജീവിതത്തില്‍ അതും നിയമസഭാ സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ നടി അതിലും വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു സംഘടനയുടെ വാര്‍ഷിക ഫോറത്തില്‍ ഉദ്ഘാടകകയായി എത്തിയ താരം സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിനെ അലങ്കോലപ്പെടുത്തി. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി എത്തിയ നടി സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്നു. പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ നാക്കു കുഴഞ്ഞു. സുബോധമില്ലാതെ അതുമിതും പറയുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ വെട്ടിലായി. ഫിറ്റായ നടിയുടെ “കുഴഞ്ഞ് മറിഞ്ഞ“ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ ശക്തന്‍ വേദി വിട്ടു. ‘താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാല്‍ എന്താ’ എന്നായി നടിയുടെ പ്രതികരണം. ഒടുവില്‍ സംഘാടകര്‍ നടിയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു പ്രമുഖ നടന്റെ ഭാര്യയായിരുന്ന നടി പിന്നീട് അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചു. നടിയുടെ അമിത മദ്യപാനത്തെ കുറിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞതൊടെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും, മത്സരങ്ങളുടെ ജഡ്ജിയായും പങ്കെടുത്തു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം; സംസ്ഥാനത്തെ റ്റ്യൂഷന്‍ മേഖല തകര്‍ച്ചയിലേക്ക്
Next »Next Page » വിവരാവകാശ അപേക്ഷക്ക് ഫയല്‍ കാണാനില്ലെന്ന് മറുപടി നല്‍കിയാല്‍ അഞ്ചുവര്‍ഷം തടവ് »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine